Tuesday 8 January 2013

Re: [www.keralites.net] അധാര്‍മിക സമരം..

 

Dear All,
 
The Govt. Servents (Including elected members) eat / swallow, approx. 80% of the total revenue (inform of salary, pension and other allowances).
 
In next few years the generated revenue will not be sufficient just to give salary to govt. employees.
 
Note that govt. corporates (KSRTC & KSEB) is also a part of this phenomenon.
 
Kindly note that the public (except govt. servents) are donkeys. Obviously I am also a part.
 
Even God will be helpless in this matter.
 
regards
 
anil
 

From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, January 8, 2013 8:16 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
 
സ്വന്തം വീടിനു തീ വെക്കുന്നതിനു തുല്യമാണ് ഇപ്പോള്നടക്കുന്ന സമരത്തിലെ അക്രമങ്ങള്‍..സര്ക്കാര്ബസുകളുടെ ടായറിലെ കാറ്റു അഴിച്ചുവിടുകയും സര്വീസുകള്മുടക്കുകയും ചെയ്യുന്ന എമ്പോക്കികള്സാദാരണ ജനത്തിന്റെ നികുതിപണം ആണ് പിച്ചകാശായി മാസാമാസം എണ്ണി വാങ്ങുന്നത്. അഞ്ചുലക്ഷം വരുന്ന സര്ക്കാര്ജീവനക്കാര്സംസ്ഥാന ജീവനക്കാര്മൊത്തം ജനസംക്യയുടെ അഞ്ചു ശതമാനം പോലും ഇല്ല.മൊത്തം റവന്യു വരുമാനത്തിന്റെ പകുതിയിലേറെ ഇവരുടെ ശമ്പളത്തിനും പെന്ഷനുമായി പൊതുജനം നല്കുമ്പോള്തിരിച്ചു കിട്ടുന്നത് അവഗണനയും അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ്.
വിരലില്എന്നാവുന്ന സത്യസന്തരായ ജീവനക്കാര്ക്ക് പോലും പേരുദോഷം കേള്പ്പിക്കുന്ന അഹങ്കാരികളായ ഇവരെ ഒരു പാഠം പഠിപ്പിക്കാന്സര്ക്കാര്തയ്യാറാകണം... സര്ക്കാര്ജോലിയില്നിന്നും കിട്ടുന്ന പണം അധ്വാനിച്ചു വാങ്ങുന്നത് എന്ന് ആത്മാര്ഥമായി പറയാന്ചുരുക്കം ചിലര്മാത്രമേ ഉണ്ടാകു എന്നത് വാസ്തവം.

From: Thomas Mathew <thomasmathew47@hotmail.com>
To: keralites@yahoogroups.com
Sent: Tuesday, 8 January 2013 5:50 PM
Subject: RE: [www.keralites.net] അധാര്‍മിക സമരം..
 
The scheme of participatory pension has been adopted in Central Government and in most of the other states in India. There was no opposition any where.  Only the LDF  employees of Kerala are opposing it. The interesting part of this agitation is that none of the persons agitating is affected by it and only  future employees will be affected by it. It is not the interest of the future employees, these people have in mind but it is only a reason to agitate against the UDF government. 

In this connection a statement by a Trivandrum resident is relevant. He said that though he does not like the LDF policies he voted for them in last elections for the reason that if LDF comes to power there will be less hartals and strikes as UDF does not go for hartals and agitations against  LDF  government frequently as the LDF ag against UDF government. Remember LDF is the only organisation in the world which declared a hartal/strike when Saddam Hussain was hanged; there was not even a protest in the birth place of Saddam. Also recollect the agitations they had against introduction of computers in offices; now the leaders of LDF cannot live without laptops.

T.Mathew 
 .

To: Keralites@yahoogroups.comFrom: joseks1@yahoo.comDate: Tue, 8 Jan 2013 03:42:44 -0800Subject: Re: [www.keralites.net] അധാര്‍മിക സമരം.. 
all public together to react and appeal to central / state goverment that remove the pension scheme , only pension allow to our soldiers / forces and all other goverment deptt not to allow pension.  this is very very injustice to the public. 
 
when the goverment weak up ?????? all party need vote only vote
 
 
 
 
 
--- On Tue, 1/8/13, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: Re: [www.keralites.net] അധാര്‍മിക സമരം..
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Tuesday, January 8, 2013, 4:26 AM

 
സ്വകാര്യ മേഘലയിലും , വിദേശത്ത് ജോലി ചെയുന്ന ബഹ്ഭൂരിപക്ഷത്തിനു യാതൊരു പെന്റ്ഷനും ഇല്ല... ജോലി ചെയുന്ന സമയത്ത് തന്നെ ഭാവിയിലേക് വേണ്ട കരുതല്‍ കണ്ടെതെണ്ടിയിരികുന്നു.. 
സര്‍കാര്‍ ജോലി ഉള്ളവര്‍ക്ക് ജോലി ചെയുമ്പോള്‍ നല്ല ശമ്പളവും , പിന്നെ ജോലി സമയത്ത് ചെയ്യണമെങ്കില്‍ കിമ്പളവും കയ്യില്‍ കൊടുക്കണം , പിന്നെ റിട്ടയര്‍ ആകുമ്പോള്‍ പെന്‍ഷന്‍.....
ഇപ്പോള്‍ തന്നെ നാലു ശതമാനം വരുന്ന സര്‍കാര്‍ ജീവനകാരെ പോറ്റാന്‍ മൊത്തവരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ചിലവാകുന്നു.. ഇത്തരത്തില്‍ ഒരു പത്തു വര്ഷം മുന്‍പോട്ടു പോയാല്‍ ശമ്പളം പോലും സമയത്ത് കിട്ടാന്‍ ഉള്ള സാദ്യത വിരളം ഇല്ല, പിന്നെ അല്ലെ പെന്‍ഷന്‍.....
ഇത്തരം ഒരു അവസ്ഥയില്‍ ആണ് സര്‍ക്കാര്‍ പങ്കാളിത പെന്‍ഷന്‍ സ്കീം നടപ്പില്‍വരുത്താന്‍ ശ്രമിക്കുനത് ഇതിനെ തടസപെടുതിയാല്‍ സര്‍കാര്‍ ജീവനകര്‍ തന്നെ അനുഭവിക്കും.
ഇങ്ങനെ ഒരു സഹാജര്യത്തില്‍ ഈ സമരത്തെ അനുകൂലികുന്നവര്‍. എന്തുകൊണ്ട് എന്ന്‌ ഒന്ന് , വിശതമാക്കാമോ ?
ഇപ്പോള്‍ 80% വരുമാനം സര്‍ക്കാര്‍ ഗജനവില്‍ നിന്നും കാര്‍ന്ന് തിന്ന് പൊതു ജനങ്ങളയും സ്വകാര്യ , പ്രവാസി മേഘലയില്‍ ജോലി എടുക്കുന്ന മറ്റു തൊഴിലാളികളെ മുണ്ട് പൊക്കി കാണിക്കുന്ന ഈ സമരകാരെ അനുകുലികുനതില്‌ എന്താണ് ഞായം ? അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നാ നയം അല്ലേ ഇത് ?

സാധാരനകരുടെ കാശും കൊണ്ട് ശമ്പളം വാങ്ങി അവരെ ദ്രോഹിക്കുന്ന ഇവരെ വിവേകമുള്ള പൊതുജനം വളരെ താമസികാതെ പൊതുനിരത്തില്‍ കൈകാര്യം ചെയ്തു തുടങ്ങും
From: Raj M <rajmrajm70@yahoo.com>
To: "keralites@yahoogroups.com" <keralites@yahoogroups.com>
Sent: Sunday, 6 January 2013 3:25 PM
Subject: [www.keralites.net] അധാര്‍മിക സമരം..
 
€ ¢ഒ¥ധാര൒­⒠'­മിഒµ € ¢സമരഒ¢
അനിശ്ചിതകാല സമരങ്ങള്‍ വിപുലമായ തോതില്‍ പ്രഖ്യാപിക്കപ്പെടുന്നത് സാധാരണഗതിയില്‍ ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന മട്ടില്‍ തൊഴില്‍, വേതന പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ്. ജനുവരി എട്ടിന് കേരളത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഇത്തരമൊരു സാഹചര്യത്തിലുള്ളതല്ല. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ എന്ന വ്യവസ്ഥ മാറ്റി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ബാധകമാകരുത് എന്ന ആവശ്യം മാത്രമാണ് സമരത്തിന് തയാറെടുക്കുന്ന ഇടതുപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളിലൊഴികെ ഇതിനകം നടപ്പാക്കിക്കഴിഞ്ഞതും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ആവശ്യംതന്നെയാണെന്നിരിക്കെ ഈ സമരം അനാവശ്യമാണെന്നതാണ് ഒന്നാമത്തെ കാര്യം. അതിനപ്പുറം, ഈ സമരത്തിന്റെ അധാര്‍മികതയാണ് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത്. വിശേഷിച്ചും, സമരത്തില്‍ പങ്കെടുക്കുന്ന ഇരുപതിനായിരത്തിന് അടുത്തുവരുന്ന കോളജ്, സര്‍വകലാശാലാ അധ്യാപകരുടെ സമരപങ്കാളിത്തത്തിലെ അധാര്‍മികത.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നെല്ലാം ഭിന്നമായി അതിഭീമമായ ശമ്പളവര്‍ധന നടപ്പായി പ്രതിവര്‍ഷം അഞ്ചു ലക്ഷം (തുടക്കക്കാര്‍ക്ക്) മുതല്‍ 15 ലക്ഷം (മുതിര്‍ന്ന പ്രഫസര്‍മാര്‍ക്ക്) രൂപവരെ വരുമാനമുള്ളവരാണ് ഇന്ത്യയിലെവിടെയുമെന്നപോലെ കേരളത്തിലും യു.ജി.സി അധ്യാപകര്‍. രണ്ടു വര്‍ഷം മുമ്പുവരെ വാങ്ങിയിരുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് ആറാം ശമ്പളകമീഷന്റെ ഫലമായി ഇപ്പോള്‍ ഇവരുടെ വരുമാനം.
പൊതുസമൂഹം ശമ്പളം നല്‍കുന്ന ഈ അധ്യാപകരില്‍ വലിയൊരു വിഭാഗത്തിന്റെ നിയമനരീതികളും അക്കാദമിക നിലവാരവും തൊഴില്‍ സംസ്കാരവും നിലനില്‍ക്കുന്നതാകട്ടെ പൊതുസമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത രീതിയിലുമാണ്. ഉദാഹരണത്തിന്, ഇവരില്‍ മൂന്നില്‍ രണ്ടുഭാഗം വരുന്ന എയ്ഡഡ് കോളജ് അധ്യാപകരുടെ കാര്യംതന്നെയെടുക്കുക. ഇവരുടെ നിയമനപ്രക്രിയയില്‍ സംവരണം എന്നൊരു സങ്കല്‍പംതന്നെയില്ല. ആര്‍ക്കുമറിയാവുന്നതുപോലെ ജാതി, മത പരിഗണനകളും സ്വാധീനവും വന്‍കോഴയുമാണ് ഈ രംഗത്തെ നിയമനവ്യവസ്ഥ. സമരത്തിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷ അധ്യാപക സംഘടനപോലും നാളിതുവരെ ഈ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നോ മെറിറ്റ് പാലിക്കണമെന്നോ കോഴ അവസാനിപ്പിക്കണമെന്നോ ആവശ്യമുന്നയിച്ചിട്ടില്ല. കാരണം, ഈ സംഘടനയിലെ അംഗങ്ങളില്‍ 99 ശതമാനവും മേല്‍പറഞ്ഞ രീതിയില്‍ നിയമനം നേടിയവരാണ്.
കേരളത്തിലെ യു.ജി.സി അധ്യാപകരുടെ അക്കാദമിക നിലവാരം അതിന്റെ നെല്ലിപ്പടി കണ്ടിട്ട് കാലമേറെയായി. സര്‍വീസില്‍ കയറുന്ന കാലത്ത് തയാറാക്കുന്ന ടീച്ചിങ് നോട്സ് (അതോ വല്ല ഗൈഡുകളും പകര്‍ത്തിയതോ?) മാത്രമാണ് വലിയൊരു ശതമാനംപേരും പെന്‍ഷന്‍പറ്റുംവരെ ഉപയോഗിക്കുക. സ്വാഭാവികമായും സിലബസ് പരിഷ്കരണം മുതല്‍ ക്രെഡിറ്റ്, സെമസ്റ്റര്‍ രീതിവരെയുള്ളവക്ക് ഇവര്‍ സംഘടിതമായി പാരവെക്കും. വര്‍ഷത്തില്‍ രണ്ടു മാസം അവധി എന്നതാണ് വ്യവസ്ഥ. ഫലത്തില്‍ പരീക്ഷാക്കാലമുള്‍പ്പെടെ ഇത് നാലു മാസം വരും. തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനും പേപ്പര്‍ മൂല്യനിര്‍ണയം നടത്താനും ശമ്പളത്തിനു പുറമെ പ്രതിഫലം കണക്കെണ്ണി വാങ്ങുന്നവരാണ് കേരളത്തിലും യു.ജി.സി അധ്യാപകര്‍. വിദ്യാര്‍ഥിസമരവും ഉത്സവകാല അവധികളും സ്വന്തം ലീവ് അവകാശങ്ങളുമൊക്കെയായി വീട്ടിലിരിക്കുന്ന ദിവസങ്ങള്‍ വര്‍ഷത്തില്‍ ഇരുനൂറില്‍ കുറയില്ല. യഥാര്‍ഥത്തില്‍ 100-150 ദിവസത്തിലധികം സ്ഥാപനത്തില്‍ ജോലി ചെയ്യേണ്ടി വരാറില്ല ഒരധ്യാപകനും. ചെയ്യുന്ന ദിവസങ്ങളിലാകട്ടെ പരമാവധി മൂന്നു പീരിയഡ് ക്ളാസെടുക്കലാണുള്ളത്. ക്ളാസ് എന്നുവെച്ചാല്‍ കാലങ്ങളായി കാണാതെ പഠിച്ച കാര്യങ്ങളുരുവിടലാണ് മിക്കവര്‍ക്കും.
ഏറ്റവും കുറഞ്ഞത് 12 മണിക്കൂര്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അയ്യായിരവും ആറായിരവും രൂപ മാസശമ്പളത്തിനായി തെരുവുസമരം നടത്തുന്ന നാട്ടിലാണ്, ഏതാണ്ടത്രയും തുക പ്രതിദിനം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസര്‍മാര്‍ ഇപ്പോള്‍ സമരത്തിന് തയാറെടുക്കുന്നത് എന്നുകൂടി ഓര്‍മിക്കാവുന്നതാണ്. ഗവേഷണ വിഭാഗത്തിലുള്ള അധ്യാപകര്‍ക്ക്, നിശ്ചയമായും ജോലിക്കൂടുതലുണ്ട് എന്നതു മറക്കുന്നില്ല. പക്ഷേ, 10 ശതമാനത്തിലധികം വരില്ല അക്കൂട്ടര്‍. ഒരൊറ്റ ക്ളാസില്‍പോലും കയറാത്ത എത്രയെങ്കിലും അധ്യാപകരെ നമ്മുടെ കോളജുകളിലും സര്‍വകലാശാലകളിലും കാണാം. വെറും 1500 വിദ്യാര്‍ഥികളുള്ള കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ 400 അധ്യാപകരുണ്ട് എന്നു പറഞ്ഞാല്‍ വായനക്കാര്‍ വിശ്വസിക്കുമോ എന്തോ? പക്ഷേ, സത്യമതാണ്. അപ്പോഴും അധ്യാപകര്‍ ക്ളാസെടുക്കുന്നില്ല എന്ന പരാതി കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്.
എന്നിട്ടും പ്രതിമാസം അര ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളം വാങ്ങും സാറന്മാര്‍. ഇക്കൂട്ടരാണ് ഇപ്പോള്‍, നിലവില്‍ തങ്ങള്‍ക്ക് ബാധകമാവില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞ ഒരു വ്യവസ്ഥക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്നത്.
പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടാന്‍ സമരക്കാര്‍ക്കു വേണമെങ്കില്‍ മറ്റൊരു വാദമുന്നയിക്കാവുന്നത്, ഇനി സര്‍വീസില്‍ വരാനിരിക്കുന്നവര്‍ക്കുവേണ്ടി കൂടിയാണ് ഈ സമരം എന്നതാണ്. പക്ഷേ, അങ്ങനെയൊരു വാദം അവര്‍ ഉന്നയിക്കുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ പെന്‍ഷന്‍ പ്രായം നിലവിലുള്ള 56 (കോളജ് അധ്യാപകര്‍ക്ക്), 60 (സര്‍വകലാശാല അധ്യാപകര്‍ക്ക്) എന്നിവ യഥാക്രമം 60, 65 എന്നിങ്ങനെയാക്കി ഉയര്‍ത്തണമെന്നാണ് അടുത്തിടെ അധ്യാപക സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. പെന്‍ഷന്‍പ്രായം നൂറാക്കിയാലും അവര്‍ക്ക് സന്തോഷംതന്നെ.
പങ്കാളിത്ത പെന്‍ഷന്‍ എന്ന നയത്തെക്കുറിച്ചാണ് മറ്റൊരു തര്‍ക്കമുള്ളത്. ഇവിടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കുറേക്കാലമായി അനുഭവിച്ചുവരുന്ന പെന്‍ഷന്‍ വ്യവസ്ഥയുടെതന്നെ ധാര്‍മികത ചോദ്യംചെയ്യപ്പെടുന്നത്. സമൂഹത്തില്‍ മറ്റൊരു വിഭാഗത്തിനുമില്ലാത്ത ഒരു വിശേഷാവകാശം, ആനുകൂല്യം എന്ന നിലയില്‍ ഇവര്‍ അനുഭവിച്ചുവരുകയാണ്. എന്നിട്ടും അത് നിര്‍ത്തലാക്കാനുള്ള നീക്കമല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. മറിച്ച്, ശമ്പളപരിഷ്കരണങ്ങള്‍ വഴി ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ അതിലൊരു ഭാഗം പെന്‍ഷനുവേണ്ടി നീക്കിവെക്കണമെന്ന ആവശ്യമാണ്. യഥാര്‍ഥത്തില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവിലും യു.ജി.സി അധ്യാപകര്‍ക്ക് വിശേഷിച്ചും ഇതിനെന്താണ് തടസ്സം? പ്രതിമാസം ജീവിതാവശ്യങ്ങള്‍ കഴിഞ്ഞ് 30,000 മുതല്‍ 90,000 രൂപവരെ മിച്ചംപിടിക്കുന്നുണ്ട് ഇന്ന് കേരളത്തിലെ ശരാശരി യു.ജി.സി അധ്യാപകര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത്രയുമെങ്കിലും തുക അവര്‍ റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലും വാഹനങ്ങളിലുമൊക്കെ ചെലവഴിക്കുന്നുണ്ട്. ഈവിധം ജീവിച്ചശേഷം സര്‍വീസില്‍നിന്ന് പിരിയുമ്പോഴും സമൂഹം തങ്ങളെ പോറ്റിക്കൊള്ളണം എന്ന, സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ന്യായമല്ലെന്നു മാത്രമല്ല, തികഞ്ഞ അധാര്‍മികത തന്നെയാണ്. പല എയ്ഡഡ് കോളജുകളിലും 10 മുതല്‍ 30 ലക്ഷം രൂപവരെ കോഴ നല്‍കാന്‍ മത്സരിക്കുന്നവരാണ് പ്രതിമാസം അഞ്ചോ പത്തോ ആയിരം രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കാന്‍ തയാറല്ലാത്തത്. സംവരണവ്യവസ്ഥ അട്ടിമറിച്ച് നിയമനം നേടിയ ഇതേ കൂട്ടരാണ് ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും മുദ്രാവാക്യം മുഴക്കുന്നത്. വിചിത്രമായി തോന്നാം, ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസം ശമ്പളം വാങ്ങുന്ന യു.ജി.സി പ്രഫസറും 6000 രൂപ ശമ്പളം വാങ്ങുന്ന അതേ കോളജിലെ അറ്റന്‍ഡറും സമരം വരുമ്പോള്‍ (മാത്രം) വര്‍ഗസമരക്കാരാണ്.
ചിലരെങ്കിലും വാദിക്കുന്നതുപോലെ പൊതുമേഖലയുടെ നിലനില്‍പോ ആഗോളീകരണത്തിന്റെ നടപ്പാകലോ ഒന്നുമല്ല ഇവിടെ വിഷയം. പൊതുമേഖലയുടെ ജനാധിപത്യസ്വഭാവം ഇവര്‍ക്ക് ബാധകമല്ല; ആഗോളീകരണത്തിന്റെ ആനുകൂല്യങ്ങളൊന്നും അസ്വീകാര്യവുമല്ല. ചെയ്യുന്ന ജോലിക്ക് ലഭിക്കേണ്ടതിന്റെ പതിന്മടങ്ങ് ശമ്പളം ലഭിച്ചിട്ടും അടങ്ങാത്ത ധനാര്‍ത്തിയും ധാര്‍മികത ഒരു വിഷയം തന്നെയല്ലാത്ത സംഘടനാമുഷ്കും മാത്രമാണ് ജനുവരി എട്ടിന് ആരംഭിക്കുന്ന സമരത്തിന്റെ യഥാര്‍ഥ രാഷ്ട്രീയം. കേരളത്തിലെ യു.ജി.സി അധ്യാപകരുടെ കാര്യത്തിലെങ്കിലും ഇതാണ് വസ്തുത.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] കമലഹാസന് തിരിച്ചടി; വിശ്വരൂപം ആദ്യമെത്തുക തിയേറ്ററില്‍ തന്നെ

 

 
ലോകത്താദ്യമായി ഡി ടി എച്ചിലൂടെ ഫിലിം റിലീസ്‌ ചെയ്ത് ചരിത്രം സൃഷ്ടിക്കാം എന്ന് കരുതി ഇറങ്ങിയ ഉലകനായകന് തിരിച്ചടി. കമലഹാസന്റെ പുതിയ ചിത്രം വിശ്വരൂപം തിയേറ്റര്‍ ഉടമകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ഉയര്‍ന്ന വന്‍ പ്രതിഷേധത്തിന് ഒടുവില്‍ തിയേറ്ററുകളില്‍ ആദ്യം റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്തി വിശ്വരൂപം ഡി ടി എച്ചിലൂടെ ആദ്യം പ്രേക്ഷകരില്‍ എത്തിക്കാനായിരുന്നു കമലഹാസന്‍ തീരുമാനിച്ചിരുന്നത്. ഡി ടി എച്ച് റിലീസിംഗ് നടത്തുന്ന സിനിമകളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു തമിഴ്നാട്ടിലെ തിയ്യേറ്റര്‍ ഉടമകളും വിതരണക്കാരും. ഇതേ തുടര്‍ന്ന് ചുരുക്കം ചില തിയ്യേറ്ററുകള്‍ മാത്രമാണ് വിശ്വരൂപം റിലീസ് ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നത്.
കമല്‍ഹാസനുമായി തമിഴ്നാട്ടിലെ തിയ്യേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം പുറത്തുവന്നത്. ചര്‍ച്ചകള്‍ ഇന്നും തുടരുമെന്നും സിനിമയുടെ റിലീസിംഗ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്നും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ നാളെ ഡി ടി എച്ചിലൂടെ റിലീസ്‌ ചെയ്യാമെന്ന് കരുതി വന്‍ തോതില്‍ ബുക്കിംഗ് സ്വീകരിച്ച എയര്‍ടെല്‍ പോലുള്ള ഡി ടി എച്ച് കമ്പനികളും വെട്ടിലായി. പുതിയ സംഭവവികാസങ്ങളുടെ പഞ്ചാത്തലത്തില്‍ ബുക്കിംഗ് നിര്‍ത്തിവച്ചതായി എയര്‍ടെല്‍ സി ഇ ഒ ശശി അറോറ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. കേരളത്തില്‍ ഡി ടി എച്ച് റിലീസിംഗില്‍ പ്രതിഷേധിച്ച് പ്രദര്‍ശനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എ ക്ലാസ് തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Re: [focus] FW: 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

 

സുഹൃത്തേ,

ഒരു പെണ്‍കുട്ടിയും ഇന്ത്യയില്‍ എന്നല്ല എവിടെയും പീടിപ്പിക്കപ്പെടണമെന്നു ഞാന്‍ എന്നല്ല ആരും പറയില്ല എന്നാദ്യം മനസ്സിലാക്കുക. പിന്നെ ഡ്രസ്സ്‌ കോഡ് ഒരു വിഷയം തന്നെ ആണ് അത് നിഷേധിക്കാന്‍ പറ്റില്ല. പകുതി മുലയും പ്രിഷ്ടതിനോടടുത്ത ഭാഗവും വരെ കാണുന്ന തരത്തില്‍ ബോഡി ഷേപ്പ് ശരിക്കറിയാവുന്ന തരത്തില്‍ ടൈറ്റ് വസ്ത്രങ്ങള്‍ ധരിച്ചു റോഡിലൂടെ നടക്കുമ്പോള്‍ അങ്ങിനെ ഉള്ളവര്‍ മൌനമായി പറയുന്നു എന്നെ ബലാല്‍സംഗം ചെയ്യൂൂ എന്ന്. ഇതൊക്കെ കാട്ടിക്കൂട്ടുന്നത് മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ അല്ലാതെ പിന്നെ വേറെ എന്തിനാണ്. തന്റെ സ്വകാര്യ ഭാഗങ്ങള്‍ ശരിക്ക് മൂടിവേച്ചാല്‍ എന്ത് നഷ്ടം. പിന്നെ ഇന്നത്തെ പോരോഗതിയും അതിനോട് യോജിച്ച തരത്തിലുള്ള ജീവിതവും തുടരുമ്പോള്‍ ആരും ഒര്കണം അതിന്റെ പരിണിതി ഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്ന്. വെറും പോസിറ്റിവ് മാത്രമല്ല. നെഗറ്റിവും. പെട്രോള്‍ കാന്‍ തുറന്നു വെച്ചിട്ട് തീ പിടിക്കല്ലേ എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ലല്ലോ. തീ പിടിച്ച്ചെക്കാം അതില്ലാതിരിക്കാന്‍ അടച്ചു തന്നെ വെക്കണം എന്ന് ചിന്തിക്കാന്‍ അതികം ബുദ്ധി ഒന്നും വേണ്ടല്ലോ. അതായത് സ്വയം സൂക്ഷിക്കുക, എന്നിട്ടും വിപത്തുകള്‍ വരുകയാണെങ്കില്‍ അതിനെ തടുക്കാന്‍ പറ്റില്ല. ബലാല്‍സംഗം ചെയ്യുന്നവരെ പൊതു സ്ഥലത്ത് വെച്ച് തന്നെ തൂക്കി കൊല്ലണം അത് തന്നെ ആണ് വേണ്ടത്. അത് നീട്ടി വലിച്ചു വാദിച്ചു വാദിച്ചു പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞിട്ടല്ല, അത് ചെയ്തു അധികം വൈകാതെ തന്നെ ശിക്ഷിക്കപെടനം. അപ്പോഴേ നീതി നടപ്പകൂ. അല്ലാതെ [പത്തോ ഇരുപതോ കൊല്ലം ജയിലില്‍ കിടന്നു, അവര്‍ തന്നെ ചെയ്ത കുറ്റത്തില്‍ മാന്സാന്ന്തരപ്പെട്ടു ചെയ്ത തെറ്റിന് പശ്ച്ച്ചാതപിക്കുന്ന സമയത്ത് തൂക്കിലേറ്റിയാല്‍ നീതി നടപ്പാകില്ല. അങ്ങിനെ ബലാല്‍സംഗം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കാന്‍ ആ ഇരകളുടെ നടപ്പില്‍ നിന്നോ വേഷ വിധനങ്ങളില്‍ നിന്നോ, കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോടുള്ള പെരുമാറ്റത്തില്‍ നിന്നോ വല്ല കാരണങ്ങളും ഉണ്ടായിരുന്നിട്ടെങ്കില്‍ കുറ്റവാളികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നെ പറഞ്ഞുള്ളൂ. ഇന്നത്തെ കാലത്ത് പെണ്മക്കളെ വീടിനു പുറത്തേക്കു തന്നെ പറഞ്ഞയക്കാന്‍ കഴിയാത്ത അവസ്ഥയാണ്, പിന്നെയല്ലേ രാത്രിയില്‍  ബസ്സില്‍ ദൂരേക്ക്‌ സിനിമക്ക് പോവല്‍. അതും ഇങ്ങിനെ മരം കോച്ചുന്ന തണുപ്പ് കാലത്ത്.

പോരോഗതി വേണം, അത് എല്ലാവര്ക്കും വേണം, അല്ലാതെ ഒരു വിഭാഗം മാത്രം പുരോഗമിക്കുകയും ഭാഹു ഭൂരി പക്ഷം അധോഗതിക്കുകയും ചെയ്യുന്നതിനെ പുരോഗതി എന്ന് പറയില്ല, അതല്ലേ ഇന്ത്യയില്‍ സംഭവിക്കുന്നത്‌. അപ്പൊ തഴയപ്പെട്ട വിഭാഗത്തിന് മറ്റേ കൂട്ടരോട് അസൂയയും ശത്രുതയും സ്വാഭാവികം.അഗ്നിനെയും ചിന്തിക്കേണ്ടതുണ്ട്.

അരുന്ധതി റോയ് പറഞ്ഞത് ശരി തന്നെ, ബീഹാറിലും ജമ്മു വിലും എത്ര എത്ര പെണ്‍കുട്ടികളെ പട്ടാളം തന്നെ ബലാല്‍സംഗം ചെയ്തു കൊല്ലുകയും മരിക്കാതെ ഇന്നും ജീവിക്കുകയും ചെയ്യുന്നു, അന്നില്ലാത്ത ചൂട് ഇന്നെവിടെ നിന്ന് ഉണ്ടായി. പീടിപ്പിക്കപ്പെട്ടവല്‍ മേല്‍ക്ലാസ്സിലും ചെയ്തവര്‍ താഴെ ക്ലാസ്സിലും പെട്ടതായത് കൊണ്ടാണോ, അങ്ങിനെ ആണെങ്കില്‍ ഈ കോലാഹലങ്ങളില്‍ തന്നെ ഒരു പാര്ശ്യാലിറ്റി ഇല്ലേ.

അത് പോലെ തന്നെ എല്ലാ തെറ്റിന്റെയും അമ്മ ആണ്, മദ്യം മയക്കു മരുന്ന് എന്നിവ. അതിലൂടെ ആണ് തെറ്റുകളില്‍ പകുതിയിലേറെയും ഉണ്ടാവുന്നത്. അതിനു കാശില്ലതാവുമ്പോള്‍ കൊലയും കളവും നടത്തുന്നു. അതും ഇല്ലതാക്കേണ്ടത് തന്നെ. 
ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ടു സ്വസ്ഥമായി ജീവിക്കണമെങ്കില്‍ മഹാത്മാഗാന്ധി തിരിച്ചു വരണം, ഒരു രണ്ടാം സ്വാതന്ദ്ര്യ സമയം ഉണ്ടായേ പറ്റൂ.

എന്റെ മെയിലിന്റെ ഒരു വാക്കില്‍ തൂങ്ങി പിടിക്കുകയല്ല, എല്ലാ വശവും ചിന്തിച്ചിട്ടു അതില്‍ വല്ല ശരിയുമുണ്ടോ എന്ന്  ചിന്തിക്കുക.

Rgds
masvlcy



2013/1/8 dwitheeyan . <straightforwardatul@gmail.com>
mr/mrs/ms, msagdsljluyv or what ever 

i dont know who you are.................
but i can understand what u are..............

 പിന്നെ ഇങ്ങിനെ ഒക്കെ ചെയ്യാമെങ്കില്‍ മറ്റുള്ളവര്‍ അവള്‍ പീടിപ്പിക്കപ്പെടാന്‍ യോഗ്യ ആണ് എന്ന് കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു
 how can you say that if a girl going for an outing with a male friend mean that she is and open offer to be raped????

if a girl wearing a mini skirt or jean , she is offering to every body????????????

what foolish question " SO THEY LEFT HOME FOR CINEMA IN THE NIGHT WITHOUT TAKING ENOUGH DRESS TO ESCAPE FROM COLD !!!!

do u think where the rapist  thrown them out of the running bus naked and wounded, the culprits will throw the winter dress  along with...............................

every body have the right to argue but there should a bit of logic.......


i never seen such a stupid  argument in my life...even from extremists.......................

all the culprits were too young and intoxicated ...but you are telling this in good sense...... undoubtedly i am telling you that the culprits are faaaaaaaaaaaaaaaaar better that You.........

if there was a "manglyasothra" they would have been escaped? or mangalya sootra is all about life....
if she was travelling with her brother, then she should keep a relation certificate for escaping from rape and assault??????  

sorry ma'n/dam

without any respect or regards

dwitheeyan


2013/1/8 <Jaleel@alrajhibank.c

 

 

----- Forwarded Message -----
From: masvlcy <mas.vlcy@gmail.com>
 

CANNOT FULLY JOIN WITH YOU. HER FATHER ALLOWED HER TO GO FOR CINEMA IN NIGHT ONE OF HIS FRIEND (MAN) TO THEATER FAR FROM THEIR AREA IN THIS COLD SEASON - WAS IT A GOOD DECISION.

 

HE WENT WITH HIS FRIEND (MAN) FOR CINEMA AT NIGHT TO A THEATER FAR FROM THEIR LOCATION.

 

THEY HAVE NO THEIR OWN VEHICLE TO TRAVEL AT NIGHT AND NO CONFIRMATION FOR TRANSPORTATION TO COME BACK HOME (ROAD / RAILWAY SCHEDULE / SOME ARRANGEMENTS WITH FRIENDS) - WAS IT A CORRECT DECISION.

 

HE SAID THEY LAID ON THE ROADSIDE NAKED IN THIS COLD SEASON - SO THEY LEFT HOME FOR CINEMA IN THE NIGHT WITHOUT TAKING ENOUGH DRESS TO ESCAPE FROM COLD - WAS IT A CORRECT DECISION.

 

EVEN MEN CANNOT WALK ON THE ROADS ON NIGHT NO ONLY IN DELHI BUT ANY WHERE IN INDIA - SO HOW SHE AND HER FRIEND (MAN) WILL BE SAFE ON THE ROAD - PLEASE ANSWER.

 

IF LADIES CAN GO AT NIGHT WITH ANY MAN FOR CINEMA OF FOR ANY OTHER PURPOSE, THEN THERE WILL BE A TREAT FOR IT AND BE READY TO FACE IT.

 

THE LADY WENT WITH A MAN WHO IS NOT HER HUSBAND. EVEN OUR POLICE IF CATCHING ANYBODY FOR IMMORALITY THEY CHECKING FOR MANGAL SUTRA / THALI MALA TO CONFIRM THEIR ARE MARRIED OR NOT. SO THE RAPISTS MAY CHECKED FOR THE SAME BUT THEY MAY NOT FOUND SO THEY MAY CALCULATED HE IS ENJOYING THE LADY THEN WHY WE CANNOT ENJOY HER IN THIS COLD NIGHT - ARE THEY CULPRIT?

 

PLEASE UNDERSTAND WE ARE IN INDIA, AND INDIA NOT FULL OF ANGELS TO NOT HAPPEN SUCH ANYTHING.

 

WHO HAVE TO KEEP THEM SAFE - IN MY OPINION FIRST THEY HAVE TO, THEN OTHERS.

 

Rgds

masvlcy

 

2013/1/6 dilip pishsrikovil <dilp_v@yahoo.com>

 

SHAME ON ALL OF US....

DONT YOU REALIZE THAT IF THEY WERE MARRIED, STILL SHE WOULD HAVE FACED SAME FATE...

JUST BLAMING WILL NOT SOLVE A PROBLEM..

OUR ATTITUDE SHOULD CHANGE...

WE WANT OUR COUNTRY TO BE SAFE FOR WOMEN

 

P.Dilip

 

From: Cp Vnb <cpm_vnb99@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 6 January 2013 10:46 AM
Subject: Re: [www.keralites.net] '
വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

 

മാനഭംഗ കേസുകളില്‍ ചിലതെല്ലാം വടി കൊടുത്ത് അടി വാങ്ങലാണ്. രാത്രി സുഹ്ര്ത്തിനോടൊപ്പം സിനിമയ്ക്കു പോവുക, പാര്‍കില്‍ കറങ്ങുക, രാത്രി തനിച്ചു യാത്ര ചെയ്യുക, പുരുഷന്മാരെ മോഹിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുക ഇതെല്ലാം ഒഴിവാക്കിയാല്‍ ഒരു പര്ധിവരെ കാമ വെറിയന്മാരുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാം

CPM.VNB

 

From: Aneesh Kumar <aneeshkumarnp@yahoo.co.uk>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, January 5, 2013 4:11 PM
Subject: Re: [www.keralites.net] '
വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

 

Correct, use common sense and not only enjoyment,

 

Regards,

Aneesh Kumar

From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 5 January 2013 3:48 PM
Subject: Re: [www.keralites.net] '
വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

അവന്‍ പറയുന്നു രാത്രി ഞങ്ങള്‍ സിനിമ കഴിഞ്ഞു മടങ്ങുക ആയിരുന്നു എന്ന്, വിവാഹം കഴിക്കാതെ സുഹൃത്തുക്കളായി കഴിയുന്നവര്‍. രാത്രി ഒന്നിച്ചു സിനിമക്ക് പോവാം, അപരിചിത മായ ബസ്സില്‍ കയറാം ദീര്‍ഘ യാത്ര ചെയ്യാം, പിന്നെ ഇങ്ങിനെ ഒക്കെ ചെയ്യാമെങ്കില്‍ മറ്റുള്ളവര്‍ അവള്‍ പീടിപ്പിക്കപ്പെടാന്‍ യോഗ്യ ആണ് എന്ന് കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ അസമയത് പുറത്തു പോവുന്നതും സുഹൃത്തിനോടൊപ്പം കറങ്ങുന്നതും തന്റെ മാനത്തിനു വില കല്പിക്കുന്നു എങ്കില്‍ ഒഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട് അത്രക്കൊന്നും അപ്പോസ്ടലന്മാര്‍ മാത്രം ജീവിക്കുന്ന നാടൊന്നുമായിട്ടില്ലല്ലോ. സ്വയം സൂക്ഷിക്കുക, എന്നാല്‍ തന്നെ ഇങ്ങിനത്തെ മിക്കവാറും പ്രശ്നങ്ങളും വരാതെ നോക്കാം. മാന്യമായി വസ്ത്രം ധരിച്ച, അസമയത് പുറത്തിറങ്ങി നടക്കതവരുടെ നേരെ ഉള്ള അക്രമങ്ങള്‍ കുറവാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

 

അവസരമാണ് ആവശ്യത്തിന്റെ മാതാവ്, അതിനിട കൊടുക്കുന്നവന്‍ (ള്‍ ) വിഡ്ഢി കളുടെ നേതാവ് (എസ. എ . ജമീല്‍ - കത്ത് പാട്ട്)


Rgds masvlcy

On Sat, Jan 5, 2013 at 8:38 AM, <Jaleel@alrajhibank.com.sa> wrote:

 

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും മര്‍ദനത്തിനും ഇരയാക്കിയ ശേഷം അക്രമികള്‍ വിവസ്‌ത്രരാക്കി റോഡരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയോടും ആണ്‍സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയതു ക്രൂരമായ അവഗണന. ബസിനുള്ളില്‍ രണ്ടര മണിക്കൂര്‍ നരാധമന്‍മാരുടെ അതിക്രമത്തിനു വിധേയരായ പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അവീന്ദ്ര പാണ്ഡേ ടിവി ചാനലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടേയും തന്റെയും വസ്‌ത്രമുരിഞ്ഞു വഴിയില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ കയറ്റി കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. ആക്രമണത്തിനു വിധേയയായി ചോരവാര്‍ന്നു കിടന്ന കുട്ടിയെ രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തിയെങ്കിലും സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ലെന്ന്‌ അവീന്ദ്ര പറഞ്ഞു. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും തന്നില്ല. ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനാറിലെ ആ കാളരാത്രിയെക്കറിച്ച്‌ ഭീതിയോടെ വിവരിക്കുമ്പോഴും തന്റെ സുഹൃത്തിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തേയും സോഫ്‌റ്റ്വേര്‍ എന്‍ജീനിയറായ അവീന്ദ്ര മറക്കുന്നില്ല. പോലീസിന്റെ അലംഭാവം പുറത്തുകൊണ്ടുവരുന്നതാണ്‌ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയാണ്‌ അവീന്ദ്രയുടെ വാക്കുകള്‍.
അവീന്ദ്ര പറയുന്നു:
''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.
മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു.
പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു.
ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല.
ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌.
വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല
, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു.
മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ
, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല
, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം.
ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ
, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു... അവീന്ദ്ര പറഞ്ഞു.

 

 

 

 

 

 

Abdul Jaleel
Office Manager


 : 00966 (1) 2116891
 : www.alrajhibank.com.sa



This Email and any files transmitted may contain confidential and/or privileged information and is intended solely for the addressee named. If you have received this information in error, or are being posted by accident, please notify the sender by return Email, do not redistribute this email message, delete it immediately and keep no copies of it. All opinions andor views expressed in this email are solely those of the author and do not necessarily represent those of Al-Rajhi Bank. Any purchase order, purchase advice or legal commitment is only valid once backed by the signed hardcopy by the authorized person from Al-Rajhi Bank.

--
You received this message because you are subscribed to the Google Groups "focus" group.
To post to this group, send email to focusnri@googlegroups.com.
To unsubscribe from this group, send email to focusnri+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/focusnri?hl=ab.


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___