Monday 12 December 2011

[www.keralites.net] സ്‌ട്രോക്ക്‌-രോഗവും പരിചരണവും

 

സ്‌ട്രോക്ക്‌-രോഗവും പരിചരണവും

 

 

ജീവിതശൈലി രോഗങ്ങളില്‍ മുന്‍നിരയിലുള്ള സ്‌ട്രോക്കിനെക്കുറിച്ചും സ്‌ട്രോക്ക്‌ സംഭവിച്ച രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും.
കായിക താരങ്ങള്‍, നര്‍ത്തകര്‍, അഭിനേതാക്കള്‍, ശാസ്‌ത്രജ്‌ഞര്‍ അങ്ങനെ അനുഗ്രഹീതരായ എത്രയോ പ്രതിഭകളാണ്‌ സ്‌ട്രോക്ക്‌ എന്ന വില്ലന്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന്‌ തകര്‍ന്നുപോയത്‌. യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ, പെട്ടെന്നൊരു നിമിഷം കടന്നുവരുന്ന സ്‌ട്രോക്ക്‌ ശരീരഭാഗങ്ങളെ പൂര്‍ണമായോ ഭാഗികമായോ തളര്‍ത്തിക്കളയുന്നു. വെറുതേ സംസാരിച്ചിരിക്കുമ്പോള്‍, സുഖനിദ്രയിലായിരിക്കുമ്പോള്‍ ഒക്കെ കള്ളനെപ്പോലെ കടന്നുവന്ന്‌ തലച്ചോറില്‍ ജീവവായുവിന്റെ ഒഴുക്കുതടഞ്ഞ്‌ ശരീരചലനങ്ങളെ താറുമാറാക്കുന്നു. കുഴഞ്ഞുവീണുള്ള മരണങ്ങളില്‍ ഭൂരിഭാഗവും സ്‌ട്രോക്ക്‌ മൂലമാണുണ്ടാകുന്നത്‌.

സ്‌ട്രോക്ക്‌ ബാധിച്ച്‌ ജീവിതത്തിന്റെ നിറം നഷ്‌ടമാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണ്‌. ജീവിതശൈലി പ്രശ്‌നമായാണ്‌ സ്‌ട്രോക്ക്‌ ഇന്ന്‌ കണക്കാക്കപ്പെടുന്നത്‌. നമ്മുടെ പുതിയതും തെറ്റായതുമായ ജീവിതശൈലിതന്നെയാണ്‌ സ്‌ട്രോക്കിനെ ക്ഷണിച്ചുവരുത്തുന്നതില്‍ പ്രഥമസ്‌ഥാനത്ത്‌. ഹാര്‍ട്ടറ്റാക്ക്‌ പോലെതന്നെ ഗുരുതരവും വ്യാപകവുമാണ്‌ സ്‌ട്രോക്ക്‌. എന്നാള്‍ ഒരുപരിധിവരെ ഹാര്‍ട്ടറ്റാക്കിനെക്കുറിച്ച്‌ പൊതുജനം ബോധവാന്മാരാണെങ്കിലും സ്‌ട്രോക്കിനെക്കുറിച്ച്‌ വലിയൊരു വിഭാഗം അജ്‌ഞരാണ്‌. ഈ അജ്‌ഞത സ്‌ട്രോക്ക്‌ മൂലമുള്ള മരണത്തിന്റെ തോത്‌ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്‌.

സ്‌ട്രോക്ക്‌ ഉണ്ടായ ഉടനെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗിയെ രക്ഷിക്കാനാവും. പക്ഷേ, രോഗത്തെക്കുറിച്ചോ, അതിന്റെ ഗുരുതരാവസ്‌ഥയെക്കുറിച്ചോ അറിവില്ലാത്തതിനാല്‍ രോഗിക്ക്‌ ശരിയായ സമയത്ത്‌ മതിയായ ചികിത്സ ലഭ്യമാക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. പാരമ്പര്യവഴി സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും സ്‌ട്രോക്ക്‌ വന്നിട്ടുണ്ടെങ്കില്‍ എല്ലാ അംഗങ്ങളും ആരോഗ്യ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ്‌ സ്‌ട്രോക്ക്‌
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന്‌ നിലയ്‌ക്കുകയോ ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്‌ഥയാണ്‌ സ്‌ട്രോക്ക്‌ അഥവാ മസ്‌തിഷ്‌കാഘാതം എന്നു പറയുന്നത്‌. തലച്ചോറിലെ കോശങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന്‌ ഓക്‌സിജന്‍ സദാ ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം നിലയ്‌ക്കുമ്പോള്‍ മസ്‌തിഷ്‌ക കോശങ്ങള്‍ക്ക്‌ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെവരുന്നു.

കോശങ്ങള്‍ക്ക്‌ ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത്‌ ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്‌ക്കും. തലച്ചോറിന്റെ ഇടുതുഭാഗത്തെ കോശങ്ങള്‍ക്കാണ്‌ നാശമുണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗത്തെ തകരാര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ബാധിക്കുന്നു.ഒരിക്കല്‍ നശിച്ചാല്‍ പിന്നീട്‌ ഉണ്ടാകാന്‍ കഴിയാത്തതാണ്‌ തലച്ചോറിലെ കോശങ്ങള്‍. ഇത്‌ സ്‌ട്രോക്കിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

തലച്ചോറിലെ കോശങ്ങളിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ്‌ അവ അടഞ്ഞുപോവുകയും, ധമനികളില്‍ രക്‌തക്കട്ടവന്നു തടഞ്ഞ്‌ രക്‌തപ്രവാഹം നിന്നുപോവുക, ധമനികള്‍ വീര്‍ത്ത്‌ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട്‌ സ്‌ട്രോക്ക്‌ ഉണ്ടാകാം.

ഇതില്‍ സാധാരണയായി കണ്ടുവരുന്നത്‌ തലച്ചോറിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ രക്‌തക്കട്ട കൊഴുപ്പ്‌ വന്ന്‌ അടിയുന്നതാണ്‌. ഏറ്റവും ഗുതരമായി കാണപ്പെടുന്നതും ഇതാണ്‌. ഈ രക്‌തസ്രാവം തലച്ചോറിനുള്ളിലോ മെനിഞ്ചസിന്റെ സ്‌തരങ്ങള്‍ക്കിടയിലോ മെനിഞ്ചസിനും തലയോട്ടിക്കും ഇടയിലോ ആവാം. ഇങ്ങനെ രക്‌തസ്രാവമുണ്ടായി രക്‌തംകട്ടപിടിക്കുന്നതിനെ സബ്‌ഡ്യൂറല്‍ ഹെമറ്റോമ എന്നു പറയുന്നു.

പ്രധാനമായും രണ്ടു രീതിയിലാണ്‌ സ്‌ട്രോക്ക്‌ കാണപ്പെടുന്നത്‌. തലച്ചോറിലേക്കുള്ള രക്‌തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്‌തയോട്ടം താല്‍ക്കാലികമായി നിലയ്‌ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌കീമിക്‌ സ്‌ട്രോക്കും അമിതരക്‌തസമ്മര്‍ദം മൂലം രക്‌തധമനികള്‍ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമറാജിക്‌ സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്നു.

ഇടുതു വലതു സ്‌ട്രോക്ക്‌

മസ്‌തിഷ്‌കത്തില്‍ എവിടെയും സ്‌ട്രോക്ക്‌ ഉണ്ടാകാം. വലതുപകുതിയിലാണ്‌ സ്‌ട്രോക്ക്‌ ഉണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതിനെ ഇടത്‌ ഹെമിപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക്‌ ശരീരത്തിന്റെ വലതുഭാഗത്തെ തളര്‍ത്തും. ഇതിനെ വലത്‌ ഹെമിപ്ലീജിയ എന്നു പറയുന്നു. സംസാരശേഷി, ഭാഷാശേഷി തുടങ്ങിയ കഴിവുകളൊക്കെ നിയന്ത്രിക്കുന്ന്‌ ഇടത്‌ മസ്‌തിഷ്‌കമായതിനാല്‍ ഇവയെ ബാധിക്കും.

തലച്ചോറിന്റെ പിന്‍ഭാഗമായ സെറിബെല്ലത്തിലും സ്‌ട്രോക്ക്‌ ഉണ്ടാകാറുണ്ട്‌. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രയിന്‍സ്‌റ്റെമിനെ ബാധിക്കുന്ന സ്‌ട്രോക്ക്‌ ഗുരുതരമാകാറുണ്ട്‌. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇതിടയാക്കും. എല്ലാ സ്‌ട്രോക്കും ഗുരുതരമാവില്ല. മസ്‌തിഷകത്തില്‍ ഉണ്ടാകുന്ന തകരാറിന്റെ തീവ്രതയനുസരിച്ചാണ്‌ അപകടസാധ്യത. മൈനര്‍ സ്‌ട്രോക്കും മേജര്‍ സ്‌ട്രോക്കും ഉണ്ട്‌. മേജര്‍ സ്‌ട്രോക്ക്‌ ഉണ്ടായാല്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനു കാരണമാകാം.

ലക്ഷണങ്ങള്‍ പലത്‌

പ്രത്യേകിച്ച്‌ മുന്നറിയിപ്പുകളൊന്നും ഉണ്ടാകാതെയാണ്‌ സ്‌ട്രോക്ക്‌ കടന്നുവരുന്നത്‌. എന്നാല്‍ വ്യക്‌തമായ ചില ലക്ഷണങ്ങള്‍ സ്‌ട്രോക്കിനുണ്ട്‌. ശരീരഭാഗങ്ങള്‍ക്ക്‌ പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചയാണ്‌ ഇതില്‍ പ്രധാനം. ശക്‌തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്‌ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്‌, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ട്‌, നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവിധം ബാലന്‍സ്‌ നഷ്‌ടമാവുക, ഒരു കണ്ണിന്റെ കാഴ്‌ചശക്‌തി പെട്ടെന്ന്‌ കുറയുക, മുഖം വശത്തേക്ക്‌ കോടിപ്പോവുക തുടങ്ങിയവയാണ്‌ സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍.

ഒരാള്‍ക്ക്‌ സ്‌ട്രോക്ക്‌ ഉണ്ടായാല്‍ അത്‌ സ്‌ട്രോക്കാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. അതിനായി സ്‌ട്രോക്ക്‌ തിരിച്ചറിയാന്‍ കഴിയണം. സ്‌ട്രോക്ക്‌ മൂലം കുഴഞ്ഞു വീഴുന്നവര്‍ക്ക്‌ ബോധം നഷ്‌ടമാകാറില്ല. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ച ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കാണോ എന്ന്‌ തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ടിന്റു മോന്‍ -..........

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Seeds of Faith & Love.

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] സ്‌റ്റൈല്‍ മന്നന്‌ 62ാം പിറന്നാള്‍

 

സ്‌റ്റൈല്‍ മന്നന്‌ 62ാം പിറന്നാള്‍

 

   

 

സ്‌റ്റൈല്‍ എന്താണെന്ന്‌ തമിഴ്‌ ജനതയെ പഠിപ്പിച്ചത്‌ ആര്‌ എന്നതിന്‌ ഒരുത്തരം മാത്രം. രജനീകാന്ത്‌. തമിഴകം മുഴുവന്‍ തങ്ങളുടെ സൂപ്പര്‍സ്‌റ്റാറിന്റെ 62ാം പിറന്നാള്‍ 'സ്‌റ്റെലായി'തന്നെ ആഘോഷിക്കണമെന്നുറച്ചാണ്‌. മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി തമിഴ്‌ സിനിമയുടെ അരങ്ങത്ത്‌ സൂപ്പര്‍സ്‌റ്റാറായും പൊതുജീവിതത്തില്‍ 'റിയലാ'യും ജീവിച്ച രജനിയുടെ പിറന്നാള്‍ തമിഴകത്തിന്‌ ഉല്‍സവം തന്നെയാണ്‌. ഇടയ്‌ക്ക് അസുഖബാധിതനായി അവശനായ രജനി പൂര്‍വാധികം ശക്‌തിയോടെ തിരിച്ചെത്തിയതിന്‌ തമിഴ്‌ മക്കള്‍ നല്‍കുന്ന സമ്മാനം. ഡിസംബര്‍ 13ന്‌ വള്ളുവര്‍ക്കോട്ടത്താണ്‌ ആഘോഷം.

തമിഴ്‌ ജനതയ്‌ക്ക് സിനിമ വെറും നേരം പോക്കല്ല. നായകന്‍മാര്‍ക്ക്‌ ദൈവത്തോളം ആരാധന നല്‍കുന്ന ജനം. ചിലപ്പോള്‍ ആരാധന മൂത്ത്‌ അധികാരത്തിന്റെ കടിഞ്ഞാണ്‍ വരെ നല്‍കിയെന്നിരിക്കും. നിലവിലെ മുഖ്യമന്ത്രി ജയലളിത പോലും കോളിവുഡിന്റെ സ്വന്തം നായികയായിരുന്നു എന്നത്‌ ചരിത്രം. വെള്ളിത്തിരയില്‍ നായകനായി തിളങ്ങാനുള്ള മുഖസൗന്ദര്യമോ കുടുംബപാരമ്പര്യമോ ഒന്നുമില്ലാതെ ആത്മബലം ഒന്നുകൊണ്ടു മാത്രം സിനിമയിലെത്തി. തമിഴില്‍ തന്നെ നൂറുചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. തനിക്കു വഴങ്ങാത്ത ചിത്രങ്ങള്‍ മടി കൂടാതെ ഉപേക്ഷിച്ചു. ഇതിനിടെ തന്നെ രജനി കാട്ടുന്ന സ്‌റ്റൈലുകളോ ഡയലോഗുകളോ മനപാഠമാക്കാത്ത തമിഴന്‍മാരില്ല എന്ന തരത്തില്‍ വളര്‍ന്നു. മാഡം തുസ്സാഡ്‌സില്‍ രജനിയുടെ മെഴുകുപ്രതിമയ്‌ക്കായി ഫാന്‍സുകാര്‍ ഓണ്‍ലൈന്‍ കാംപെയ്‌ന്‍ തുടങ്ങിക്കഴിഞ്ഞു.

1949
ഡിസംബര്‍ 12 നാണ്‌ ജനനം. കര്‍ണാടക-തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക്‌ കുടിയേറിയ മറാത്തി കുടുംബമായിരുന്നു രജനിയുടെ പിതാവിന്റേത്‌. പിന്നീട്‌ ബാംഗ്ലൂരിലേക്ക്‌ താമസം മാറ്റി. പത്താം ക്ലാസ്‌ കഴിഞ്ഞപ്പോള്‍ തന്നെ മകനെ കോളേജില്‍ പഠിക്കാന്‍ വിടണമെന്നായിരുന്നു പിതാവ്‌ റാണോജിറാവുവിന്‌ ആഗ്രഹം. എന്നാല്‍ കോളജില്‍ പഠിക്കാനൊന്നും ശിവാജിക്ക്‌ താത്‌പര്യമില്ലായിരുന്നു. മദ്രാസിലേക്കു വണ്ടി കയറി. തമിഴ്‌നാട്ടിലേക്കു വണ്ടി കയറിയത്‌ സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. മദ്രാസില്‍ കുറെ അലഞ്ഞെങ്കിലും അവസരങ്ങള്‍ ലഭിച്ചില്ല. ദാരിദ്ര്യം മൂത്തപ്പോള്‍ വീണ്ടും ബാംഗ്ലൂരേക്ക്‌ തിരിച്ചുപോയി. പിന്നീട്‌ സഹോദരന്‍ മുന്‍കൈയെടുത്ത്‌ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്‌ടറായി ജോലി ലഭിച്ചു. മദ്രാസ്‌ ഫിലിം ഇന്‍സറ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന രജനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന രജനീകാന്തിനെ തമിഴ്‌ സിനിമയിലേക്കു കൊണ്ടുവന്നത്‌ പ്രശസ്‌ത സംവിധായകന്‍ കെ ബാലചന്ദര്‍ ആണ്‌. ശിവാജി റാവു ഗെയ്‌ക്ക്വാദ്‌ എന്ന പേരുമാറ്റി രജനീകാന്ത്‌ എന്നാക്കിയതും ബാലചന്ദര്‍ ആണ്‌. കമലഹാസന്റെ വില്ലനായി 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്‌ അരങ്ങേറ്റം. മോഹന്‍ ലാലിനെപ്പോലെ സിനിമയുടെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക്‌ കിട്ടിയിരുന്നത്‌. മൂന്നു വര്‍ഷത്തിനു ശേഷമാണ്‌ രജനിക്ക്‌ നായകന്റെ റോള്‍ ലഭിക്കുന്നത്‌. അമിതാഭ്‌ ബച്ചന്‍ ചിത്രങ്ങളുടെ തമിഴ്‌ റീമേക്കുകളാണ്‌ രജനിയെ താരപദവിയിലേക്ക്‌ ഉയര്‍ത്തിയതെന്നു പറയാം.

ഇന്ത്യന്‍ സിനിമാരംഗത്ത്‌ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെങ്കിലും മറ്റു നടന്‍മാരെപ്പോലെ പരസ്യങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാദിക്കാന്‍ രജനി ഇനിയും സമ്മതിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ തന്നാലും പരസ്യചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന്‌ രജനിയും കമല്‍ഹാസനും ഈയിടെ വ്യക്‌തമാക്കിയിരുന്നു. 2000ല്‍ പദ്‌മഭൂഷണ്‍ ലഭിച്ചെങ്കിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ഇനിയും കിട്ടിയിട്ടില്ലാത്തത്‌ സ്വകാര്യദുഖമായി രജനി കൊണ്ടുനടക്കുന്നു.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___