Saturday 3 December 2011

[www.keralites.net] BSC Nurses - Job Opening in King Fahad Medical City,MOH,Riyadh

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] plz read & forward

 

ഉചാളി* തലൈവര്‍ വാഴ്‍കെ

അങ്ങനെ ആ കേസ് അവസാനിക്കുകയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം എന്നു വച്ചാല്‍ നമ്മള്‍ തോല്‍ക്കുകയാണ്.ചാകാനുള്ളവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം ജനങ്ങളെ ----മാരാക്കിക്കൊണ്ടിരിക്കുകയാണ്.എനിക്ക് തമിഴ്‍നാടിനോടോ ജയലളിതയോടോ ഒരു ദേഷ്യവുമില്ല.നമ്മള്‍ തിരഞ്ഞെടുത്തു വിട്ടിരിക്കുന്ന പരനാറികളായ ശവങ്ങളും അവന്മാരുടെ കൂട്ടിക്കൊടുപ്പുകാരും നമ്മുടെയൊക്കെ ശവത്തിനു വരെ വിലപേശി വിറ്റിരിക്കുന്നു.ഡല്‍ഹി യാത്രകളും നിരാഹാരമിമിക്രികളും ഒരു വശത്ത് നടക്കുമ്പോള്‍ തമിഴ്‍നാടിന്റെ അഭിപ്രായം തന്നെയാണ് കേരളസര്‍ക്കാരിനുമുള്ളതെന്ന് കേരള അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ്.തമിഴ്‍നാടിനെ വേദനിപ്പിക്കരുത് വേദനിപ്പിക്കരുത് എന്ന് ഉമ്മന്‍ ചാണ്ടി നാഴികയ്‍ക്കു നാല്‍പതുവട്ടം പറഞ്ഞതിനെ ദണ്ഡപാണി സാര്‍ കുറച്ചുകൂടി വ്യക്തമായി കോടതിയില്‍ പറഞ്ഞു. അത്രേയുള്ളൂ, ഇനി സമരസമിതിക്കാരെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിനു വേണ്ടി കാത്തിരിക്കാം.

പ്രധാനമന്ത്രിയെ കണ്ട് ചര്ച്ച നടത്തിയ മുഖ്യമന്ത്രി പറഞ്ഞത് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിസ്സാഹയനാണെന്നാണ്.ഉന്നതാധികാരസമിതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രിക്ക് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രനിലപാടിനോട് പൂര്‍ണമായും സഹകരിക്കും എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭീതിയും ആശങ്കയും മനസ്സിലാക്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാചകക്കസര്‍ത്തല്ലാതെ ക്രിയാത്മകമായി എന്തു ചെയ്തു എന്നു ചോദ്യം ചോദിച്ച് സത്യത്തില്‍ കുടുങ്ങിയിരിക്കുകയാണ്.അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് തമിഴ്‍നാടും പറഞ്ഞുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ് എന്നും അഥവാ ഡാം പൊട്ടിയാല്‍ തന്നെ ഇടുക്കി ഡാം അത് പുല്ലുപോലെ താങ്ങിക്കൊള്ളും എന്നുമാണ് എജി കോടതിയെ അറിയിച്ചിരിക്കുന്നത്.

വെള്ളം 120 അടിയായി താഴ്‍ത്തണം എന്നു കേരളം ഘോരഘോരം വാദിക്കുന്നതായി അഭിനയിക്കുമ്പോള്‍ ജലനിരപ്പല്ല,ഭൂകമ്പങ്ങളാണ് പ്രശ്നം എന്നും എജി കോടതിയെ അറിയിച്ചു. എജിയുടെ വാദങ്ങള്‍ മാത്രം മതി തമിഴ്‍നാടിനു കേസ് പുല്ലുപോലെ ജയിക്കാന്‍. മന്‍മോഹന് സിങ്ങിനെ കണ്ട് നിര്‍വൃതിയടഞ്ഞ ഉമ്മന്‍ ചാണ്ടി എജിയുടെ വാദം കേട്ടപ്പോള്‍ പറഞ്ഞത് അത് സര്‍ക്കാരിന്റെ നിലപാടല്ല എന്നാണ്. കേരളജനതയുടെ നിലപാടിനെതിരായി, സര്‍ക്കാരിനെതിരായി ,എല്ലാറ്റിനുമുപരി യാഥാര്‍ഥ്യങ്ങള്‍ക്കെതിരായി കോടതിയില്‍ നിലപാടെടുത്ത എജിയുടേത് സര്‍ക്കാര്‍ നിലപാടല്ല എന്ന് ഒരു മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഷണ്ഡത്വമാണ്.അന്തസ്സുണ്ടെങ്കില്‍, അല്‍പമെങ്കിലും അത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ രാജി വച്ച് പുതുപ്പള്ളിപ്പോയിരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവണം.എന്നാല്‍,താന്‍ കോടതിയില്‍ അറിയിച്ചത് സര്‍ക്കാരിന്റെ നിലപാടാണെന്നും കയ്യില്‍ നിന്ന് ഒന്നുമിട്ടിട്ടില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും എജി വ്യക്തമാക്കിയതോടെ ജനങ്ങളെ കുരുതികൊടുക്കാനുള്ള വലിയൊരു രാഷ്ട്രീയഗൂഢാലോചനയുടെ സൂചനയാണ് പുറത്തുവരുന്നത്.സംയമനം പാലിക്കണം,വൈകാരികമായി കാണരുത് തുടങ്ങിയ ഉപദേശങ്ങളുമായി ഇനിയൊരു നേതാവും ഖദറിട്ട് സമ്പര്‍ക്കത്തിന് ആ വഴി വരാതിരിക്കുന്നതാവും നല്ലത്,ക്ഷമ നശിച്ചു തുടങ്ങിയ ജനം ചിലപ്പോള്‍ തല്ലിക്കൊന്ന് ഡാമിലെറിഞ്ഞെന്നിരിക്കും.

തമിഴ്‍നാട് പറയുന്നതെല്ലാം കള്ളമാണ് എന്നു പറയുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം ഇങ്ങനെ നിലനിര്‍ത്തുന്നതിനു വേണ്ടി കേരളത്തിലെ നേതാക്കള്‍ക്ക് കോഴ കൊടുത്തതിന്റെ കണക്കെടുക്കുയാണ് തമിഴ്‍നാട്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തങ്ങള്‍ ചെലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്‌ഥരെയും സ്വാധീനിക്കാന്‍ ചെലവഴിച്ചതായാണു തമിഴ്‌നാടിന്റെ കണക്ക്‌. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും മധുരയിലും രാമനാഥപുരത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചതു നൂറുകണക്കിനേക്കറാണത്രേ. എറണാകുളം ജില്ലയില്‍ നിന്നുളള എം.എല്‍.എയ്‌ക്കു തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കറുണ്ട്‌. ജലസേചന വകുപ്പില്‍നിന്നു വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്‌ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമന്നൂരിലുള്ളത്‌ 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്തു സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പത്തിനടുത്ത്‌ ഉത്തമപാളയത്തില്‍ 60 ഏക്കറുണ്ട്‌. കട്ടപ്പന കുമളി മേഖലകളിലെ ചില ഇടതു വലതു നേതാക്കളും മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ചിട്ടുണ്ട്‌ എന്നു പറയുന്നു.

ഭൂമിയുളള കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ അതതു ജില്ലാ കലക്‌ടര്‍മാര്‍ക്കു രഹസ്യനിര്‍ദേശം നല്‍കിയിരിക്കുകയാണത്രേ. ഇതിനെതിരേ പ്രതിരോധിക്കാന്‍ കേരളനേതാക്കള്‍ പുതിയ പ്രതിരോധങ്ങള്‍ തേടുകയാണ്. എന്നാല്‍,ഇക്കാര്യത്തില്‍ ഞാന്‍ തമിഴ്‍നാടിനോടൊപ്പമാണ്. കേരളത്തിലെ ജനങ്ങളെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഴുവന്‍ നേതാക്കളുടെയും ലിസ്റ്റ് തമിഴ്‍നാട് പുറത്തുവിടുന്നത് കാത്തിരിക്കുകയാണ് ജനങ്ങളും.

ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ.ചപ്പാത്തിലേക്കു പോവുക.ഈ സമരത്തിന്റെ ഹൃദയം അവിടെയാണ്.പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ രാഷ്ട്രീയനേതാക്കന്മാര്‍ക്കോ ചെയ്യാനുള്ളത് തമിഴ്‍നാടിനു വേണ്ടിയാണ്.നേതാക്കന്മാരുടെ നിക്ഷേപങ്ങള്‍ അവിടെയാണ്.തമിഴ്‍‍നാടിനു വെള്ളം ഉറപ്പാക്കുമെന്നു പറയുമ്പോള്‍ നേതാക്കന്മാര്‍ ഉറപ്പാക്കുന്നത് തേനിയിലെയും കമ്പത്തെയും അവരുടെ എസ്റ്റേറ്റുകളിലേക്കുള്ള നീരൊഴുക്കാണ്.ചപ്പാത്തിലെ ആവേശം ഒരു മഹാഗ്നിയായി കത്തിപ്പടര്‍ത്തെങ്കിലേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. ചെങ്കൊടിയും ഖദറും കാട്ടി ഇനി അവരെ ഭിന്നിപ്പിക്കാനാവില്ല. നിരാഹാരങ്ങളും മനുഷ്യമതിലുകളും ഹര്‍ത്താലുകളും ഒന്നും ഇനി ആവശ്യമില്ല.ജയലളിതയുടെ കോലം കത്തിക്കും മുമ്പ് നമുക്ക് ചിലരെ ഇവിടെ പച്ചയ്ക്ക് കത്തിക്കേണ്ടതുണ്ട്. 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം

 

സര്‍ക്കാരുകളുടേത് ഗുരുതര കൃത്യവിലോപം: മാര്‍ പെരുന്തോട്ടം
Posted on: 03-Dec-2011 11:56 PM
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിലുള്ള ഗുരുതരമായ കൃത്യവിലോപമാണെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശനിയാഴ്ച ക്രൈസ്തവസഭകള്‍ സംയുക്തമായി നടത്തിയ ഉപവാസപ്രാര്‍ഥനയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളും സംഘടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ നിലപാട് അഖണ്ഡഭാരതത്തിന്റെ ഹൃദയത്തെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് രാവിലെ ഉപവാസയോഗം ഉദ്ഘാടനം ചെയ്ത് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. കേരളത്തിലെ സഹോദരങ്ങളുടെ ജീവന്‍പോയാലും സ്വന്തം നേട്ടങ്ങള്‍ സംരംക്ഷിക്കണമെന്ന് കരുതുന്ന തമിഴ്നാടിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമൂലം ഉറക്കം നഷ്ടപ്പെട്ട ആയിരക്കണക്കിന് സഹോദരങ്ങളുടെ വികാരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത പറഞ്ഞു. അണക്കെട്ട് പുതുക്കിപ്പണിയാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അലംഭാവം വെടിയണമെന്ന് സമാപനയോഗത്തില്‍ പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്് പറഞ്ഞു. തമിഴ്നാടിനോടുള്ള സാഹോദര്യം നിലനിര്‍ത്തി കേരളത്തിന്റെ താല്‍പ്പര്യം സംരംക്ഷിക്കണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ ഉമ്മന്‍ പറഞ്ഞു. ഫാ. ഫിലിപ്പ് ഞരളക്കാട്ട്, റവ. ജോസഫ് മണക്കളം, ഫാ. പി കെ പൗലോസ്, അഡ്വ. പി സി സെബാസ്റ്റ്യന്‍ , തോമസ് സെബാസ്റ്റ്യന്‍ , അഡ്വ. പി പി ജോസഫ്, അഡ്വ. ജോജി ചിറയില്‍ , ഡോ സാബു ഡി മാത്യു, ഡോ പി സി അനിയന്‍കുഞ്ഞ്, ജോസ് മാത്യു ആനിത്തോട്ടം, ഫാ. ഡോ. മാണി പുതിയിടം, മോണ്‍ . മാത്യു എളപ്പാനിക്കല്‍ എന്നിവര്‍ സംസാരിച്ചു. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി മോണ്‍ . ജോസ് നവാസ് ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വൈദികരും അല്‍മായരും സ്കൂള്‍ - കോളേജ് വിദ്യാര്‍ഥികളും അണിനിരന്നു.


From: sabu john <sabujohn2@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Saturday, December 3, 2011 4:05 PM
Subject: [www.keralites.net] അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം
 

അഡ്വക്കേറ്റ് ജനറലിനെ ചവിട്ടിപ്പുറത്താക്കണം: പി.സി.ജോര്‍ജ്

Fun & Info @ Keralites.netതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.
അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ വെള്ളം താങ്ങാനാവുമെന്നുമുള്ള അഡ്വക്കറ്റ് ജനറലിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.
അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജി വെയ്ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകുമെന്നും എ.ജി അറിയിച്ചിട്ടുണ്ട്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????

 

കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞു നില്‍ക്കുന്നു: മാര്‍ ക്രിസോസ്റ്റം
Posted on: 03-Dec-2011 12:36 AM
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ഹൈക്കോടതി ഇടപെട്ടതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയും മന്‍മോഹന്‍സിങ്ങും ഇടപെടുന്നില്ലെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ജനജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എണീറ്റുനടക്കാന്‍ പറ്റാത്ത എന്നേക്കാളും പ്രായമുള്ള ഡാമിന് ബലക്ഷയമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഡാമിന്റെ വിള്ളലിനെ ഭയപ്പെടുന്നില്ല. എന്നാല്‍ ഭൂമികുലുക്കത്തെ അതിജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. തമിഴ്സഹോദരങ്ങള്‍ക്ക് കൃഷിചെയ്യാന്‍ വെള്ളം നല്‍കണം. അതോടൊപ്പം കേരളത്തിലുള്ളവരുടെ ജീവനും സുരക്ഷയും പ്രധാനമാണ്. കൃഷി മതി, ആളുകളുടെ ജീവന്‍ പ്രശ്നമല്ല എന്ന നിലപാട് തെറ്റാണ്. ഈ മാസം പതിനഞ്ചിനകം പുതിയ ഡാമിന്റെ പണി തുടങ്ങണം. ഈ ആവശ്യത്തില്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയരക്ഷയ്ക്ക് പ്രതിരോധിക്കേണ്ട സാഹചര്യമാണ്. ഡാം തകര്‍ന്നാല്‍ ഏഴുസെക്കന്‍ഡിനുള്ളില്‍ 35 ലക്ഷം ആളുകളായിരിക്കും വെള്ളപ്പാച്ചിലിന്റെ ഇരയാകുക. എല്‍ഡിഎഫ് എട്ടിന് നടത്തുന്ന മനുഷ്യമതിലില്‍ ആംഗ്ലിക്കന്‍ സഭയും താനും അണിചേരും-ആര്‍ച്ച് ബിഷപ് പറഞ്ഞു. പരസ്പരസൗഹാര്‍ദം നിലനിര്‍ത്തി തമിഴ്ജനതയെ പുതിയ ഡാം നിര്‍മിക്കുന്നതിനായി ബോധവല്‍ക്കരിക്കണമെന്ന് സിഎസ്ഐ ബിഷപ് സാം മാത്യു പറഞ്ഞു. കാലപരിധികഴിഞ്ഞ ഡാം തകരില്ലെന്നുള്ള തമിഴ്നാടിന്റെ വാദം പ്രബുദ്ധകേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു. ഭീതിജനകമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നതെന്ന് കോട്ടയം പുത്തന്‍പള്ളി ഇമാം താഹാ മൗലവി പറഞ്ഞു. ഡാം പണിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാങ്കേതികകാര്യങ്ങളും അഭിപ്രായങ്ങളും പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറെന്ന വലിയ വിപത്തിനെ നേരിടാന്‍ വിഭാഗീയതയും പക്ഷഭേദങ്ങളും മറന്ന് ഒന്നിക്കണമെന്ന് സ്വാമി ധര്‍മചൈതന്യയതി പറഞ്ഞു. ഫാ. തോമസ് തറയില്‍ , ഫാ. സി ഒ ജോര്‍ജ്, അയ്യപ്പസേവാസംഘം പ്രസിഡന്റ് ദാസപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ജാഗ്രതാസദസ്സില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു.


From: abhi mathew <abhiman004@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, December 1, 2011 12:54 PM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
 
മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മള്‍ മലയാളികളും, മാധ്യമങ്ങളും, രാഷ്ട്രീയ ഭേദം ഇല്ലാതെ ജനപ്രനിധികളും പുതിയ ഡാമിനായി പോരാടുമ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു.... പക്ഷെ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നതവിന്റെ കമന്റ്‌ കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി പോയി, ഒരു പ്രമുഘാ നേതാവും മുന്‍ മുഖ്യ മന്ത്രിയും ആയ അദ്ദേഹം ഈ വിഷയം തമിഴ്നാട്ടിലെ രാഷ്ട്രിയ കാറ് കാണിക്കുന്ന പോലെ ഈ വിഷയം ഒരു രാഷ്ട്രീയ മുതലടിപ്പിനാണ് സ്രെമിച്ചത് !!! അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ് 
" എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം പണിയും , പാര്‍ട്ടി സങ്കടിപ്പിക്കുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്നവരുടെ കൈയില്‍ നിന്നും ഡാം പണിയാന്‍ ഉള്ള ഫണ്ട്‌ പിരിക്കും "
ഭരണം മാറണമെങ്കില്‍ ഇനിയും നാക്ക് വര്ഷം കൂടി ഉണ്ട് അത് വരെ ഡാമും മുപതു ലക്ഷം വരുന്ന മലയാളികളും അവിടെ തന്നെ ഉണ്ടാകും എന്ന് എന്ത് ഉറപ്പനുള്ളത്???
?
From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
 
സര്‍ക്കാരും കോടതിയും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ ഇടതുപക്ഷം ഡാം നിര്‍മിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതിനായി പണം സമാഹരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കും.

If it is done by the whole people without naming it left or right can be supported wholeheartedly. once it is...
given a political colour, that can't be appreciated. Each MLA is the representative of whole people, not just for congress or Communist. So once they r selected, they shud generate Mass people movements, than converting Mass movements into Party ventures. If he said that Left parties shall collect and give money for constructing DAM, we can appreciate it as a party doing its role in helping the Govt and people. But collecting money and building on their own is a para governmental activity and cannot be appreciated at any cause. All the chota Sakhakkal will be forcefully collecting money from people and there won't be any accounts. It will lead to a huge corruption and the state will have no control over it.

More over the Govt is ready and capable to build the DAM, then y shud he intervene in between? If it is delayed because of our Govt, he can question them, but it is a case in court and Tamilnadu is strongly opposing it. So it is very sensitive and no party intervention can be tolerated. This act is just like Vaiko making foolish statement on this issue. There is a govt and they will do it. The Opposition has to support them, thats
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___