Friday 11 November 2011

Re: [www.keralites.net] പണ്ഡിറ്റിനെ ‘തട്ടാന്‍’ ചാനല്‍ ക്വട്ടേഷന്‍

 

മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ കലാമൂല്യമില്ലാത്ത സിനിമകള്‍ ഏറെയുണ്ടെങ്കില്‍ തന്നെയും അവയൊക്കെ നാമുള്‍പ്പെടുന്ന പ്രേക്ഷക സമൂഹം സ്വീകരിക്കാതെ ബോക്സോഫീസില്‍ മൂക്കും കുത്തി വീണിട്ടുണ്ട് എന്നതല്ലേ ശരി, പ്രിയ സുനില്‍ ?. ഓരോ ചലച്ചിത്രങ്ങളിലും സാധാരണയായി സമകാലീന ജനജീവിതമാണ് പ്രതിഫലിക്കപ്പെടുന്നത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെ. ഒരു കൌതുകത്തിലുപരി കഴമ്പുണ്ടെങ്കില്‍ നാമത് സ്വീകരിക്കുകയും ചെയ്യും. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ പ്രതിഭാശാലികളായ നടന്മാരുമായി താരതമ്യപ്പെടുത്താന്‍ എന്ത് യോഗ്യതയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ നുള്ളത്. എന്നിട്ടും അദ്ദേഹത്തിന്റെ കോപ്രായങ്ങള്‍ ഇവിടെ വിജയം കൊയ്യുന്നുണ്ടെങ്കില്‍ , സാക്ഷരകേരളം അതിനെ പ്രോത്സാഹിപ്പിക്കുന്നെങ്കില്‍ , ഇനിയും ഇത്തരം സിനിമകള്‍ ഇവിടെ പിറവിയെടുത്തു വിജയിക്കുന്നു എങ്കില്‍ , നമ്മുടെ പിന്‍തലമുറ കണ്ടു വളരുന്നത് ഇതായിരിക്കും. പണത്തിനു വേണ്ടി ഇത് പോലുള്ള സാഹസങ്ങള്‍ ഇനിയും നാം സഹിക്കേണ്ടി വരും. പുറം ലോകം മലയാള സിനിമയെയും പ്രേക്ഷകരെയും വിലയിരുത്തുന്നത് ഇവയെ അടിസ്ഥാനമാക്കിയാണെങ്കില്‍ , അതില്‍ നമുക്ക് അഭിമാനം കൊള്ളാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം ഇത്തരം സിനിമകള്‍ . സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ വരികള്‍ നമുക്ക് അന്വര്‍ത്ഥമാക്കാം "മലയാളി ആഗ്രഹിക്കുന്നതും, അര്‍ഹിക്കുന്നതും 'കൃഷ്ണനും രാധയും' ലൂടെ ഞാന്‍ തന്നു"" . അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഈയുള്ളവനും  പ്രതിഭാശാലികള്‍ വളര്‍ന്നു വരുന്നതില്‍ കണ്ണുകടിയുള്ളവന്‍ ആയിരിക്കും. വിമര്‍ശനങ്ങള്‍ പ്രകടിപ്പിക്കുവാനല്ലാതെ, ശരിയെന്നു തോന്നുന്നതിനെ വിശ്വസിപ്പിക്കാന്‍ ഒരാള്‍ വിചാരിച്ചാല്‍ എളുപ്പം സാധിക്കില്ലല്ലോ, അനേകര്‍ അദ്ദേഹത്തെ പ്രതിഭയെ ആരാധിക്കുന്ന ഈയവസരത്തില്‍ ?! ഇത് ഒരു പ്രേക്ഷകന്റെ ആത്മരോഷം മാത്രം. 
 

--<AsuralokaM>-----


From: sunil nair <sunil_nair_s@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "asura_lokam@yahoo.com" <asura_lokam@yahoo.com>
Sent: Saturday, November 12, 2011 10:17 AM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

Innu varunna edu cinema kalanu adhartha kalaye nasippikathadu Asura lokam. 'cinema' yude peril komalitharam alley kattunnadu including actors like Mohanlal and Mammooty.   Santhos Pandit is just among one of them. That is all.


From: asura lokam <asura_lokam@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: "sajeevnairs@yahoo.com" <sajeevnairs@yahoo.com>; ""rsjjin@yahoo.com"" <rsjjin@yahoo.com>; ""abhiman004@yahoo.co.in"" <abhiman004@yahoo.co.in>
Sent: Friday, November 11, 2011 10:44 PM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന വ്യക്തിയോട് സ്വകാര്യമായിട്ട് യാതൊരു ഇഷ്ടവും വൈരാഗ്യവും ഈയുള്ളവനില്ല. തികച്ചും വ്യകതിപരമായ അഭിപ്രായത്തില്‍ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു ലോകം മുഴുവന്‍ ഒരാളുടെ എതിരെ തിരിഞ്ഞാലും സിലസില ഹരിശങ്കര്‍ പതറിയ പോലെ, പതറാതെ, പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന ചങ്കൂറ്റത്തിന്റെ കാര്യത്തില്‍ മാത്രം. ഒരു അവതാരക എന്ന നിലയില്‍ ഷാനി പ്രഭാകര്‍ " നിയന്ത്രണ" രേഖയില്‍ കാഴ്ച വച്ചത് തികച്ചും അപലപനീയാര്‍ഹമാണ്. എന്നിരുന്നാല്‍ തന്നെയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സംവിധായകനും നടനും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ പരാജയമാണ്. എനിക്ക് തോന്നുന്നു പത്തില്‍ പഠിക്കുന്ന ഒരു സാധാരണ മലയാളി കുട്ടിക്ക് ഇതിലും നന്നായി ഒരു ചലച്ചിത്രം പിടിക്കാന്‍ കഴിയും എന്ന്. സ്വന്തം കഴിവുകേടുകള്‍ മറച്ചു വച്ച് , മറ്റുള്ളവരുടെ ചെറിയ പിഴവുകള്‍ പര്‍വതീകരിച്ച് കാണിക്കുവാന്‍ ഏറെ താല്പര്യപ്പെടുന്ന മലയാളിയുടെ മനസ്സിന്റെ അവസ്ഥയെ പരമാവധി ചൂഷണം ചെയ്തു വിജയിച്ച ഒരു ബുദ്ധിമാനാണ് സന്തോഷ്‌. അദ്ദേഹത്തിനെതിരെയുള്ള അസഭ്യം ചൊരിച്ചിലിനിടയില്‍ ഒരു വട്ടം അദ്ദേഹം പരസ്യമായി കുറ്റസമ്മതം നടത്തി പിന്‍വാങ്ങിയിരുന്നെങ്കില്‍ ഈ സിനിമ ഇത്ര വിജയിക്കില്ലായിരുന്നു. പകരം മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന വിദ്യത്തില്‍ അധിഷ്ടിതമായി അദ്ദേഹം മുന്നോട്ടു നീങ്ങി. ഒരാള്‍ നല്ല കാര്യം ചെയ്‌താല്‍ , ഒന്ന് പ്രോത്സാഹിപ്പിച്ചു വിടാന്‍ വിമുഖത കാണിക്കുന്ന നമ്മള്‍ അടക്കമുള്ള സമൂഹം ഇദ്ദേഹത്തിന്റെ വിരോധഭാസത്തിനെതിരെ അസഭ്യംവര്‍ഷമെയ്തു. അവസാനം ആ നാവു കൊണ്ട് തന്നെ സന്തോഷ്‌ തിരുത്തിച്ചു. മാറ്റം വന്നത് സന്തോഷിന്റെ അഭിപ്രായതിനല്ല. ഇവിടത്തെ പ്രബുദ്ധവിഡ്ഢികളായ പ്രേക്ഷരുടെ വീക്ഷണകോണിനാണ്‌. യഥാര്‍ത്ഥ കലയെ നശിപ്പിക്കുന്ന ഇത്തരം ശോചനീയമായ  കോപ്രായങ്ങള്‍ ആണ് മലയാളി ഇഷ്ടപ്പെടുന്നെങ്കില്‍ ഇനിയും സന്തോഷ്‌   പിന്‍ഗാമികള്‍ ഇവിടെ പിറവിയെടുക്കുകയും, തീരെ കലാമൂല്യമുള്ള ചിത്രങ്ങളുടെ കൂപ്പു കുത്തല്‍ മലയാളസിനിമയില്‍ ഇനിയും സംഭവിച്ചേക്കാം എന്ന ആശങ്ക ഇല്ലാതില്ല. ഒരു അവസരം ഇങ്ങനെയുള്ള പുതുമുഖങ്ങള്‍ക്ക് നല്‍കുന്നതില്‍  തെറ്റില്ല , പക്ഷെ പുറം ലോകം മലയാളിയെയും മലയാള സിനിമയെയും ഇങ്ങനെ ചില കുപ്രസിദ്ധരായ വിഷക്കൂണുകളെ പ്രതിനിധാനം ചെയ്ത് നോക്കിക്കാണാന്‍ ഇടവരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ഇനിയും ഇത്തരം കോമാളിത്തരങ്ങള്‍ കാട്ടി മലയാള സിനിമയെ നശിപ്പിക്കും എന്നാണു പ്രേക്ഷക സമൂഹത്തോട് സന്തോഷ്‌ പണ്ഡിറ്റ്‌ വെല്ലുവിളിച്ചിരിക്കുന്നത്. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് നോക്കികാണാം...
സ്നേഹത്തോടെ
--<AsuralokaM>-----


From: sajeev s nair <sajeevnairs@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: "rsjjin@yahoo.com" <rsjjin@yahoo.com>; "abhiman004@yahoo.co.in" <abhiman004@yahoo.co.in>
Sent: Friday, November 11, 2011 2:33 PM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
അയാളുടെ സിനിമ ഞാന്‍ കണ്ടിട്ടില്ല അത് മഹത്തരം ആയിരിക്കും എന്ന് വിചാരിക്കുന്നും ഇല്ല.പക്ഷെ മലയാളികള്‍ മുഴുവന്‍ തെറി വിളിക്കുന്നത് അയാളുടെ രൂപത്തെയും ഭാവത്തെയും ആണ് .ഇതു മനോരോഗവും അസൂയയും ചേര്‍ന്നുള്ള ഒരു തരംവികാരമാണ്.വലിയ ബുദ്ധിമാനും സൌന്ദര്യധാമവും ആയ ഞാന്‍ അടങ്ങിയിരിക്കുമ്പോള്‍ നീ അങ്ങനെ ചാടണ്ട എന്ന അഹംഭാവം.ഇവനോകെ എന്ത് യോഗ്യത ആണ് അയാളെ തെറിവിളിക്കാന്‍.കഷ്ടം. മമ്മോട്ടിയുടെ പട്ടണത്തില്‍ ഭൂതവും തുരുപ്പു ഗുലാനും ലാലിന്‍റെ ഹെലോയും ചോട്ടാ മുംബൈ ഇവയെക്കലും മോശമാണോ ഈ സിനിമ ?    
 
 
 
 
 

Sajeev




From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 10 November 2011 7:17 AM
Subject: Re: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
യുടുബില്‍ കണ്ട ക്ലിപ്പുകളില്‍ നിന്നും മനസിലായത് സാങ്കേതിക പൂര്‍ണത കുറവെന്നല്ലാതെ വേറെ യാതൊരു കുറവും ആ സിനിമക്കില്ല. ഒരു തുടക്കകാരന്റെതായ ചില അപുര്‍ണതകളും ഉണ്ട്. എന്നല്ലാതെ ടിവിയില്‍ കണ്ടപോലെ പറയാനും മറ്റുമുള്ള ഒരു കാരണവും ഞാന്‍ കണ്ടില്ലാ. 

മാത്രമല്ല ഗുരുവായൂരപ്പാ എന്ന് തുടങ്ങുന്ന ഗാനം വളരെയെന്നല്ല വളരെ വളരെ നന്നായിട്ടുണ്ട്. അടുത്ത കാലങ്ങളില്‍ ഇറങ്ങിയ സിനിമാഗാനങ്ങളില്‍ ഒരു പക്ഷെ ഏറ്റവും മികച്ചത് തന്നെ. അതുപോലെ ദേഹിയില്ല എന്ന് തുടങ്ങുന്ന ഗാനവും.

കുറെ സീനുകള്‍ വളരെ നന്നായിട്ടും ഉണ്ട്.

സിനിമ കണ്ട ഒരാള്‍ പറഞ്ഞത്: ഒരാള്‍ മരിച്ചു കിടക്കുന്ന സീന്‍ കാണുമ്പോള്‍ പോലും ചിരിവരും, കരയിക്കാനല്ല, ചിരിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്‌ എന്ന് തോന്നും വിധം കോമഡിയാണ് എന്നാണ്.

പിന്നെ എല്ലാവര്‍ക്കും സുഖിക്കുന്ന രീതിയില്‍ ഒരു സിനിമ നിര്‍മിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

ഇത്രയും കുറഞ്ഞ ചിലവില്‍ ഒരു സിനിമയെടുത്ത് ഇത്രയും ഹിറ്റാക്കിയതില്‍ ചിലര്‍ക്കൊക്കെ അസൂയ കാണും അത് സ്വാഭാവികം മാത്രം. 

അദ്ദേഹത്തിന്‍റെ ഈ സംരംഭത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു തുടക്കക്കാരന്റെ ചില പിഴവുകള്‍ ക്ഷമിക്കാവുന്നതെ ഉള്ളൂ. അതിനു ഇങ്ങനെ അവഹേളിക്കുന്നത് മലയാളിയുടെ അല്പ്പത്തരം തന്നെ. യു ടുബില്‍ കാണുന്ന ചില കമെന്റുകള്‍ കണ്ടിട്ട് മലയാളിയുടെ സംസ്കാരത്തെ കുറിച്ചു ശരിക്കും ലജ്ജ തോന്നുന്നുണ്ട്.

പെരുമ്പാവൂരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നതും നമ്മള്‍ മലയാളികള്‍ തന്നെ. അതുപോലെ ഒരു മനുഷ്യനെ കൊല്ലാതെ  തല്ലികൊല്ലാനാണിവരുടെ ശ്രമം.

ജേക്കബ്‌ ജോസഫ്‌



From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, November 9, 2011 8:33 PM
Subject: [www.keralites.net] പണ്ഡിറ്റിനെ 'തട്ടാന്‍' ചാനല്‍ ക്വട്ടേഷന്‍

 
സന്തോഷ് പണ്ഡിറ്റിനെ നശിപ്പിക്കാന്‍ മുഖ്യധാരാ സിനിമാ സംഘടനകളില്‍ നിന്നും മലയാളം ടിവി ചാനലുകള്‍ ക്വട്ടേഷന്‍ എടുത്തിട്ടുണ്ടോ ? കൃഷ്ണനും രാധയും എന്ന സിനിമ റിലീസ് ചെയ്തതു മുതല്‍ വിവിധ ചാനലുകള്‍ സന്തോഷ് പണ്ഡിറ്റിനെ അവതരിപ്പിച്ച ശൈലിയും അദ്ദേഹത്തോടു പുലര്ത്തിയ സമീപനവും വര്‍ത്തമാനകാലമാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ അശ്ലീലമാണ്.അതിന്റെ ഏറ്റവും ഹീനവും നികൃഷ്ടവും മനുഷ്യത്വരഹിതവുമായ ഉദാഹരണം ഇന്നലെ മനോരമ ന്യൂസ് ചാനലില്‍ കണ്ടു. ഷാനി പ്രഭാകര്‍ എന്നൊരു സ്ത്രീ അവതരിപ്പിച്ച നിയന്ത്രണരേഖ എന്ന പരിപാടിയിലൂടെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിച്ച് വലിച്ചുകീറി പോസ്റ്ററൊട്ടിക്കാന്‍ നടത്തിയ ശ്രമം കണ്ട് നിയന്ത്രണാധീനനായ ഒരു പ്രേക്ഷകന്റെ പ്രതിഷേധക്കുറിപ്പാണിത്.
പരിപാടിയില്‍ പങ്കെടുത്തവര്‍: കോഴിക്കോട് സ്റ്റുഡിയോയില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ്,കൊച്ചിയില്‍ നിന്ന് ഷാനി പ്രഭാകര്‍ എന്ന സ്ത്രീയും സ്ഥിരം ഗുണ്ടയായും മറ്റും സിനിമകളില്‍ അഭിനയിക്കാറുള്ള നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവ് ബാബുരാജ്, എം.എ.നിഷാദ് എന്നു പേരുള്ള ഒരു സംവിധായകന്‍,ജിജോ ജോസ് പെല്ലിശേരി എന്നൊരാള്‍,പിന്നെ മനശാസ്ത്രജ്ഞനായ ഡോ.ജോണും തിരഞ്ഞെടുത്ത യുവപ്രേക്ഷകരും. ഷോ കണ്ടതില്‍ നിന്നും ഒരു കാര്യം മനസ്സിലായത് സന്തോഷ് പണ്ഡിറ്റിനെ മാനോരോഗിയായി ചിത്രീകരിച്ചുകൊണ്ട് ഏകപക്ഷീയമായി അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനു വേണ്ടി ഒരുക്കിയതായിരുന്നു നിയന്ത്രണരേഖയുടെ ആ എപ്പിസോഡ് എന്നതാണ്.
സംഘടിതരായ ഫാന്‍സ് അസോയിയേഷന്റെയോ സംഘനകളുടെയോ പിന്ബലമില്ലാത്ത ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നതിനും അയാളെ പരസ്യമായി വ്യക്തിഹത്യ നടത്തുന്നതിനും മുഖ്യധാരാ സിനിമയുടെ പുറംപോക്ക് നിവാസികളായ ഏതാനും ആളുകള്‍ ക്വട്ടേഷനുമായി അഴിഞ്ഞാടിയ ആ പരിപാടി അങ്ങേയറ്റം സംസ്കാരശൂന്യവും മനുഷ്യത്വരഹിതവും മാധ്യമധര്‍മത്തോടുള്ള വെല്ലുവിളിയുമാണെന്ന എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്.
ഗുണ്ട,വില്ലന്‍ വേഷങ്ങളില്‍ വന്നുപോകാറുള്ള ബാബുരാജ് ആദ്യം മുതല്‍ സന്തോഷ് പണ്ഡിറ്റിനെ മനോരോഗിയെന്നു വിശേഷിപ്പിക്കാനും വേദിയിലുള്ള മനാസ്ത്രജ്ഞനോട് അദ്ദേഹത്തിന്റെ രോഗമെന്താണെന്നു ചോദിക്കാനും അവസരം കിട്ടിയപ്പോഴൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ തന്തയ്‍ക്കും തള്ളയ്‍ക്കും പറയാനും കാണിച്ച ആര്‍ജ്ജവമുണ്ടായത് അദ്ദേഹത്തെ ലോകോത്തരനടനാക്കി മാറ്റിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ അഭിനയം കൊണ്ടാണെന്ന മട്ടില്‍ ഇടയ്ക്ക് നല്ല സിനിമകള്‍ക്കുള്ള ഉദാഹരണമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നു പുലമ്പുന്നുണ്ടായിരുന്നു. ഇവനാര് ? മനുഷ്യമൃഗം എന്നോ മറ്റോ പേരുള്ള ഒരു സിനിമ ഇദ്ദേഹം സംവിധാനം ചെയ്യുകയും അതുകണ്ട് കൂക്കിവിളിക്കാന്‍ പോലും ആളെ കിട്ടാത്തതിന്റെ വേദന സന്തോഷ് പണ്ഡിറ്റിന്റെ നേരേയുള്ള ചീമുട്ടകളായി എറിഞ്ഞ് ആശ്വാസം കൊണ്ടതാവാം.സന്തോഷ് സംസാരിക്കുമ്പോള്‍ വികൃതമായ മുഖഭാവങ്ങളും ശരീരഭാഷയും കൊണ്ട് ശ്രീ ബാബുരാജ് താന്‍ വ്യക്തിപരമായി എത്ര നികൃഷ്ടനാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
എം.എ.നിഷാദും ജിജോ ജോസ് പെല്ലിശ്ശേരിയും സന്തോഷ് പണ്ഡിറ്റിനെതിരെ നടത്തിയ അട്ടഹാസങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹം നടത്തിയ ഒറ്റയാള്‍ വിജയത്തില്‍ അസൂയ പൂണ്ട സ്ഥിരം തോറ്റുകൊണ്ടിരിക്കുന്ന വിഡ്ഡികളുടെ അസൂയയുടെ പ്രതിഫലനങ്ങളാണെന്നേ പറയാന്‍ പറ്റൂ.സന്തോഷ് പണ്ഡിറ്റിനെപ്പറ്റി മീഡിയ വാര്‍ത്ത നല്‍കിയതില്‍ എല്ലാവരും പ്രതിഷേധിക്കുകയും ചെയ്തു.കൃഷ്ണനും രാധയും ഏതുതരം സിനിമയാണെന്ന് അറിഞ്ഞുകൊണ്ട് തിയറ്ററില്‍പോയി കാണുകയും മൂന്നു മണിക്കൂര്‍ താന്‍ അസഭ്യം പറയുകയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത യുവചലച്ചിത്രബുദ്ധിജീവികള്‍ സന്തോഷ് പണ്ഡിറ്റിനോട് ഫ്രെയിമിനെക്കുറിച്ചും ഔട്ട് ഫോക്കസുകളെക്കുറിച്ചും വാചാലനാകുന്ന വിചിത്രമായ കാഴ്ചയും ലഭ്യമായി.സദസ്സിലുണ്ടായിരുന്നവര്‍ ആര്‍ക്കു മുന്നില്‍ വാലാട്ടണമെന്നറിയാത്ത പട്ടിയുടെ അവസ്ഥയിലായിരുന്നു എന്നു തോന്നുന്നു.സന്തോഷ് വല്ലതും പറഞ്ഞാല്‍ ഉടന്‍ കയ്യടിക്കും, സന്തോഷിനെ ബാബുരാജ് ചീത്തവിളിച്ചാല്‍ അപ്പോഴും കയ്യടിക്കും.
സന്തോഷ് പണ്ഡിറ്റും സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കാനാഗ്രഹിക്കുന്നവരും മാത്രമായി ഒരു പരിപാടി മലയാള ടെലിവിഷനില്‍ ഇതാദ്യമാണ്.അവതാരകയായിരുന്ന ഷാനി പ്രഭാകര്‍ പോലും മുഖ്യധാരാ ഗുണ്ടകളോടൊപ്പം ചേര്‍ന്ന് നിങ്ങളില്‍ നിന്ന് ഞങ്ങളെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നു ചോദിക്കുന്നുണ്ടായിരുന്നു.അഹങ്കാരം കൊണ്ട് ഉന്മാദാവസ്ഥയിലായ ബാബുരാജും സംഘവും സന്തോഷ് പണ്ഡിറ്റ് കോട്ട് ധരിക്കുന്നതിനെപ്പറ്റി വരെ പരാമര്‍ശിച്ച് അധിക്ഷേപിക്കുന്നത് കണ്ട് ശ്രീ ബാബുരാജിന്റെയും സഹപണ്ഡിതശ്രേഷ്ഠന്മാരുടെയും മുഖത്ത് കാര്‍ക്കിച്ചൊന്നു തുപ്പാനാണ് തോന്നിയത്.മമ്മൂട്ടി കൂളിങ് ഗ്ലാസ് ധരിക്കുന്നതിനെപ്പറ്റി ഇതുപോലൊരു ഷോയില്‍ സംസാരിക്കാന്‍ ശേഷിയില്ലാത്തവര്‍ സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ വിമര്‍ശിക്കുന്നത് ഷണ്ഡത്വമാണ്.
ഇത്രയും പേര്‍ ഒന്നിച്ചു കുരച്ചിട്ടും സമനില തെറ്റാതെ എല്ലാവര്‍ക്കും ശക്തമായി ലോജിക്കോടെ തന്നെ മറുപടി പറഞ്ഞ് എല്ലാവരുടെയും വായടപ്പിച്ച സന്തോഷ് പണ്ഡിറ്റ് ഈ കാലഘട്ടത്തിന്റെ താരമാണ് എന്നത് അടിവരയിട്ടു പറയുകയാണ്.എം.എ.നിഷാദിനെക്കാള്‍ ജിജോ ജോസ് പെല്ലിശേരിയെക്കാള്‍ ബാബുരാജിനെക്കാള്‍ പതിനായിരം മടങ്ങ് പ്രസിദ്ധനാണ് സന്തോഷ് പണ്ഡിറ്റ്.മുഖ്യധാരാ സിനിമയ്‍ക്ക് അദ്ദേഹത്തോട് ഇത്രയധികം പകയുണ്ടെന്നറിഞ്ഞതു മുതല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധനയുടെ പതിനായിരം മടങ്ങ് ഇപ്പോള്‍ എനിക്കുണ്ട്. നല്ല സിനിമ എന്താണെന്നു നിര്‍വചിക്കാന്‍ ഇവിടെ വിവരമുള്ളവരുണ്ട്.അതിന് ബാബുരാജും നിഷാദും പെല്ലിശ്ശേരിയുമൊക്കെ ഒരു പത്ത് ജന്മം കൂടി ജനിക്കണം.
നിയന്ത്രണരേഖയില്‍ നിയന്ത്രണമില്ലാതെ അഴിഞ്ഞാടിയ മുഖ്യധാരാ സിനിമയിലെ ബുദ്ധിജീവി ഗുണ്ടകളുടെ അധിക്ഷേപങ്ങളെയും തന്നെ മനോരോഗിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളെയും സന്തോഷ് പണ്ഡിറ്റ് എങ്ങനെ നേരിടുന്നു എന്നു നേരിട്ടു കാണുക

www.keralites.net










__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ഉച്ചനീചത്വങ്ങളുടെ വന്‍ മതില്‍ കടന്ന് ക്ഷേത്രത്തിലേക്ക്

 

ഉച്ചനീചത്വങ്ങളുടെ വന്‍ മതില്‍ കടന്ന് ക്ഷേത്രത്തിലേക്ക്
 
 
മധുരക്കടുത്ത് ഉത്തപുരത്തെ മുത്താലമ്മന്‍ ക്ഷേത്രം. തൊഴുകൈകളോടെ നില്‍ക്കുകയാണ് കുറേ ദളിതര്‍ . ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം തങ്ങളുടെ ആരാധനാമൂര്‍ത്തിയായ മുത്താലമ്മനെ അവര്‍ മനംനിറയെ കണ്ടു. ശരിക്കും ഒരു തമിഴ് സിനിമയിലെ സീന്‍ പോലെയായിരുന്നു ആ കാഴ്ച.
 
രണ്ടു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനു ശേഷമാണ് വ്യാഴാഴ്ച ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനുള്ള അവസരം അവര്‍ക്ക് കിട്ടിയത്. ആ കാഴ്ച കണ്ട് തെരുവില്‍ നിന്ന് സവര്‍ണ്ണ വിഭാഗത്തിലെ സ്ത്രീകളുടെ നിലവിളിയുയര്‍ന്നു. പക്ഷേ ഉത്തപുരത്തെ ദളിതരെ സംബന്ധിച്ചിടത്തോളം ചരിത്ര ദിവസമാണ്. വര്‍ഷങ്ങളായി അടിമത്തവും വഴി നടക്കാനുള്ള അവകാശവുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന ഉത്തപുരത്തെ ദളിതര്‍ക്ക് ഇനി മുത്താലമ്മന്‍ ക്ഷേത്രത്തില്‍ ആരെയും ഭയക്കാതെ പ്രവേശിക്കാം. അയിത്ത മതില്‍ നിര്‍മിച്ച് ദളിതര്‍ക്ക് വഴിയില്ലാതാക്കിയ ഉത്തപുരത്തിന് സിപിഐ എം തണലിലാണ് നീതി ലഭിച്ചത്.
 
 
സംഘര്‍ഷം ഇല്ലാതാക്കാന്‍ സവര്‍ണവിഭാഗവും ദളിത് വിഭാഗവും സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാറനുസരിച്ചാണ് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചത്. 2008ല്‍ അയിത്ത മതില്‍പൊളിച്ചുണ്ടാക്കിയ പാതയിലൂടെയാണ് ദളിതര്‍ ക്ഷേത്രത്തിലേക്ക് വന്നത്. ഈ പാതയില്‍ തടസ്സം ഉണ്ടാക്കി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. വര്‍ഷങ്ങളായി ദളിത്-സവര്‍ണ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി ഇരുവിഭാഗത്തിനുമെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിച്ചു. ഉത്തപുരത്തെ മുഴുവനാളുകള്‍ക്കും ഉപയോഗിക്കാന്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കുവാനും തീരുമാനിച്ചിരുന്നു. മുത്താലമ്മന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ ഇരുവിഭാഗത്തിനും സര്‍ക്കാരിനെ സമീപിക്കാമെന്നും അന്നു തീരുമാനിച്ചിരുന്നു. സമാധാനം നിലനിര്‍ത്താന്‍ ഇരു വിഭാഗവും പ്രതിജ്ഞാബദ്ധമാണ്. ദളിതരെ പ്രതിനിധീകരിച്ച് സിപിഐ എം നേതാക്കളായ പൊന്നയ്യ, ശങ്കരലിംഗം എന്നിവരും സവര്‍ണവിഭാഗത്തിനുവേണ്ടി ഓഡിറ്റര്‍ മുരുകേശനുമാണ് കരാറില്‍ ഒപ്പുവച്ചത്.
 
22 വര്‍ഷത്തെ ദളിത്-സവര്‍ണ പോരാട്ടം സമാധാനത്തിന് വഴിമാറിയതില്‍ സിപിഐ എമ്മിന്റെയും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടിന്റെയും പ്രക്ഷോഭത്തിന് ലഭിച്ച അംഗീകാരമായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സമ്പത്തുമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്.
 
 
മധുര ജില്ലയിലെ ഉശിലംപട്ടി താലൂക്കിലാണ് ഉത്തപുരം ഗ്രാമം. ദളിതര്‍ നടക്കുന്ന പൊതുവഴി 22 വര്‍ഷം മുമ്പ് സവര്‍ണര്‍ മതില്‍കെട്ടി അടച്ചു. അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് മതില്‍ നിര്‍മിച്ചത്. തുടക്കത്തില്‍ ദളിതര്‍ ഇതിനെ ചോദ്യം ചെയ്തു. എന്നാല്‍ അധികാരവും പണവും ഉള്ള സവര്‍ണരെ ചെറുത്തുനില്‍ക്കാന്‍ ദളിതര്‍ക്കായില്ല. എങ്കിലും പലതവണ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിലെല്ലാം നിരവധി ദളിതരെ പൊലീസ് സഹായത്തോടെ വേട്ടയാടി. ദ്രാവിഡ പാര്‍ടികളൊന്നും സഹായത്തിന് എത്തിയില്ല. ആരോരുമില്ലാത്ത ദളിതര്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി കഴിഞ്ഞു.
 
Fun & Info @ Keralites.netമൂന്നു വര്‍ഷം മുമ്പ് സിപിഐ എം 19-ാം പാര്‍ടികോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം അയിത്തത്തിനെതിരെ പോരാട്ടം ശക്തമാക്കി. ഉത്തപുരം ഗ്രാമത്തില്‍ സവര്‍ണര്‍ നിര്‍മിച്ച അയിത്തമതില്‍ പൊളിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് എത്തി. പ്രകാശ് കാരാട്ട് എത്തുന്നതറിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ അതിനു തലേന്ന് അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. സമരത്തിന്റെ ആദ്യവിജയം അതായിരുന്നു. പിന്നീടും
 
ഉത്തപുരത്ത് സവര്‍ണ-ദളിത് സംഘര്‍ഷം നിലനിന്നു. ഒരു തവണ സിപിഐ എം പി ബി അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. ദളിതര്‍ക്ക് സ്വതന്ത്രമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം കിട്ടിയതോടെ ഉത്തപുരത്തെ ദളിതരുടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. ഇനിയും തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള ഉച്ചനീചത്വങ്ങളും അയിത്തവും
 
നിലനില്‍ക്കുന്നുണ്ട്. അതൊക്കെ തുടച്ചുനീക്കാനുള്ള തുടക്കമായി ഉത്തപുരത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ .

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] മാര്‍ക്‌സ് മടങ്ങിവരുന്നു

 

മാര്‍ക്‌സ് മടങ്ങിവരുന്നു Fun & Info @ Keralites.net
 
ബാലരാമന്‍



ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.

''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.

സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''

അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''

വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു.

''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു.

******

ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).

ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.

അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.

ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.

കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു.

ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി.

Fun & Info @ Keralites.netപിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.

വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു.

ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു.

വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.''

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___