Friday 23 December 2011

[www.keralites.net] Why??

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] chaplin

 

ചാര്‍ലി ചാപ്ലിന്‍















ചാള്‍സ് ചാപ്ലിന്റെയും ഹന്ന ഹില്ലിന്റെയും പുത്രനായി 1889 ല്‍ ലണ്ടനില്‍ ജനിച്ച അദ്ദേഹത്തിന്റെ മുഴുവന്‍ പേര് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്നാണ്. പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്ലിന്റെ ബാല്യം. കുടുസ്സുമുറികളിലും അനാഥമന്ദിരങ്ങളിലും കഴിച്ചുകൂട്ടിയ ദിനങ്ങള്‍, അമ്മയുടെ മാനസികരോഗം, അച്ഛന്റെ അമിതമദ്യപാനവും മരണവും... ഇതിനിടയില്‍ സന്ദേശവാഹകന്‍, അച്ചടിത്തൊഴിലാളി, കളിപ്പാട്ട നിര്‍മ്മാതാവ്, കണ്ണാടിവാര്‍പ്പു പണിക്കാരന്‍, ഡോക്ടറുടെ വേലക്കാരന്‍ തുടങ്ങി ഒട്ടേറെ ജോലികള്‍ നിത്യവൃത്തിക്കായി ചെയ്തു. അപ്പോഴൊക്കെയും ഒരു അഭിനേതാവാവുക എന്ന അദമ്യമായ ആഗ്രഹം ചാപ്ലിന്റെ ഉള്ളിലുണ്ടായിരുന്നു. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അഭിനയസിദ്ധിയും പരിശ്രമവും സ്ഥിരോത്സാഹവും ചാര്‍ലി ചാപ്ലിനെ മഹാനായ ചലച്ചിത്രകാരനാക്കി മാറ്റി. അദ്ദേഹം തന്റെ അതുല്യമായ അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കി. ചാപ്ലിന്റെ നിശ്ശബ്ദ ചിത്രങ്ങള്‍ ഇന്നും നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. കണ്ണീരും ചിരിയും കൂടിക്കലര്‍ന്ന തന്റെ സിനിമകളുടെ പ്രമേയങ്ങള്‍ക്ക് അടിസ്ഥാനം, ഒരുപക്ഷേ മുന്‍പറഞ്ഞ ആടിന്റെ ദുരന്തഹാസ്യസംഭവമായിരിക്കാം എന്നദ്ദേഹം ആത്മകഥയില്‍ ഓര്‍മിക്കുന്നു. ചാപ്ലിന്‍ വെറുമൊരു സാധാരണ ചലച്ചിത്രകാരനായിരുന്നില്ല. അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി വാദിച്ചു. യുദ്ധവിരുദ്ധ സംരംഭങ്ങളോടും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളോടും സഹകരിച്ചു പ്രവര്‍ത്തിച്ചു. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തി. ചലച്ചിത്രത്തിന്റെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം ലോകസിനിമയുടെ തന്നെ ചരിത്രമാണ്. നിന്ദിതരുടേയും പീഡിതരുടേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. ചാപ്ലിന്റെ 'തെണ്ടി'വേഷം പ്രസിദ്ധമാണ്. മുറിമീശ, അയഞ്ഞ് ഊര്‍ന്ന് വീഴാന്‍ നില്‍ക്കുന്നപോലുള്ള കാലുറ, വലിയ ഷൂസ്, വട്ടത്തൊപ്പി, ചൂരല്‍വടി-ചാപ്ലിനെ ഓര്‍ക്കുമ്പോള്‍തന്നെ ഈ വേഷമാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക. അമേരിക്കയില്‍വെച്ചാണ് അദ്ദേഹം സിനിമയുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം 1914 മുതല്‍ 1975 വരെയാണ്. എണ്‍പതിലധികം ചിത്രങ്ങള്‍ ചാപ്ലിന്റേതായുണ്ട്. യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ സംസാരിക്കുകയും, ഹിറ്റ്‌ലറുടെ സിദ്ധാന്തത്തെ എതിര്‍ക്കുന്ന 'ഗ്രേറ്റ് ഡിക്‌ടേറ്റര്‍' എന്ന ചാപ്ലിന്‍ സിനിമ പുറത്തിറങ്ങുകയും ചെയ്തതോടെ മാധ്യമങ്ങള്‍ ചാപ്ലിനെ കമ്യൂണിസ്റ്റായി മുദ്രകുത്തി. എല്ലാ മേഖലകളില്‍നിന്നും എതിര്‍പ്പുകളുണ്ടായതിനെത്തുടര്‍ന്ന് ചാപ്ലിന് അമേരിക്ക വിട്ടുപോകേണ്ടിവന്നു. ചാപ്ലിനും കുടുംബവും സ്വിറ്റ്‌സര്‍ലണ്ടില്‍ സ്ഥിരതാമസമാക്കി. 1975 ല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ 'സര്‍' പദവി നല്‍കി ആദരിച്ചു. 1977 ഡിസംബറിലെ ക്രിസ്തുമസ്സ് നാളില്‍ ആ അനശ്വരകലാകാരന്‍ ലോകത്തോട് വിടപറഞ്ഞു.

ചാപ്ലിന്‍ ചിത്രങ്ങള്‍

കീസ്റ്റോണ്‍ കമ്പനി
മേക്കിങ് എ ലിവിങ് (1914)
കിഡ് ഓട്ടോ റേസെസ് അറ്റ് വെനീസ്
മേബല്‍സ് സ്‌ട്രേയ്ഞ്ച് പ്രെഡിക്കമെന്റ്
ബിറ്റ്‌വീന്‍ ഷവേര്‍സ്
എ ഫിലിം ജോണി
ടാങ്കോ ടാങ്ക്ള്‍സ്
ഹിസ് ഫേവറിറ്റ് പാസ്സ് ടൈം
ക്രുവല്‍, ക്രുവല്‍ ലവ്
ദ സ്റ്റാര്‍ ബോര്‍ഡര്‍
മേബല്‍ അറ്റ് ദ വീല്‍
ട്വന്‍ടി മിനുട്‌സ് ഓഫ് ലവ്
കോട്ട് ഇന്‍ എ കാബറെ
എ ബ്യുസി ഡേ
ദ ഫാറ്റല്‍ മാലിറ്റ്
ഹെര്‍ ഫ്രന്‍ഡ് ദ ബാന്‍ഡിറ്റ്
ദ നോക്കൗട്ട്
മേബല്‍സ് ബ്യുസി ഡേ
മേബല്‍സ് മാരീഡ് ലൈഫ്
ലാഫിങ് ഗ്യാസ്
ദ പ്രോപ്പര്‍ട്ടി മാന്‍
ദ ഫേസ് ഓണ്‍ ദ ബാര്‍-റൂം ഫ്‌ളോര്‍
റിക്രിയേഷന്‍
ദ മാസ്‌ക്വറെയ്ഡര്‍
ഹിസ് ന്യൂ പ്രൊഫെഷന്‍
ദ റൗണ്ടേഴ്‌സ്
ദ ന്യൂ ജാനിറ്റര്‍
ദോസ് ലവ് പാങ്‌സ്
ഡഫ് ആന്‍ഡ് ഡൈനാമിറ്റ്
ജെന്റില്‍മെന്‍ ഓഫ് നെര്‍വ്
ഹിസ് മ്യൂസിക്കല്‍ കരിയര്‍
ഹിസ് ട്രിസ്റ്റിംഗ് പ്ലെയ്‌സ്
ടില്ലീസ് പന്‍ക്ച്യൂഏര്‍ഡ് റൊമാന്‍സ്
ഗെറ്റിംഗ് അക്വയിന്റഡ്
ഹിസ് പ്രീഹിസ്റ്റോറിക് പാസ്റ്റ്.
എസ്സനേ കമ്പനി
ഹിസ് ന്യൂ ജോബ് (1915)
എ നൈറ്റ് ഔട്ട്
ദ ചാമ്പ്യന്‍
ഇന്‍ ദ പാര്‍ക്
ദ ജിറ്റ്‌നി എലോപ്‌മെന്റ്
ദ ട്രാംപ്
ബൈ ദ സീ
വര്‍ക്
എ വുമണ്‍
ദ ബാങ്ക്
ഷാങ്ഹായ്ഡ്
എ നൈറ്റ് ഇന്‍ ദ ഷോ
കാര്‍മെന്‍ (1916)
പെലീസ്
ട്രിപ്പ്ള്‍ ട്രബ്ള്‍ (1918)
മ്യൂച്വല്‍ കമ്പനി
ദ ഫ്‌ളോര്‍ വാക്കര്‍ (1916)
ദ ഫയര്‍മാന്‍
ദ വാഗാബോണ്ട്
വണ്‍ എ.എം.
ദ കൗണ്ട്
ദ പോണ്‍ഷോപ്പ്
ബിഹൈന്‍ഡ് ദ സ്‌ക്രീന്‍
ദ റിങ്ക്
ഈസി സ്ട്രീറ്റ് (1917)
ദ ക്യുവര്‍
ദ ഇമ്മിഗ്രാന്‍ഡ്
ദ അഡ്വെഞ്ചറര്‍
ഫസ്റ്റ് നാഷണല്‍ കമ്പനി
എ ഡോഗ്‌സ് ലൈഫ് (1918)
ദ ബോണ്ട്
ഷോള്‍ഡര്‍ ആംസ്
സണ്ണി സൈഡ് (1919)
എ ഡെയ്‌സ് പ്ലെഷര്‍
ദ കിഡ് (1920)
ദ ഐഡില്‍ ക്ലാസ്
പേ ഡേ (1922)
ദ പില്‍ഗ്രിം (1923)
യുനൈറ്റഡ് ആര്‍ട്ടിസ്റ്റ്
എ വുമണ്‍ ഓഫ് പാരീസ് (1923)
ദ ഗോള്‍ഡ് റഷ് (1925)
ദ സര്‍ക്കസ് (1928)
സിറ്റിലൈറ്റ്‌സ് (1931)
മോഡേണ്‍ ടൈംസ് (1936)
ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940)
മൊസ്യെ വെര്‍ദൊ (1947)
ലൈം ലൈറ്റ് (1953)
അറ്റിക്ക ആര്‍ച്ച്‌വേ
എ കിംഗ് ഇന്‍ ന്യൂയോര്‍ക്ക് (1957)
യൂനിവേഴ്‌സല്‍
എ കൗണ്ടസ് ഫ്രം ഹോങ്കോങ്ങ് (1966)


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] നടന്‍ മമ്മൂട്ടിയുടെ മകന്‍ വിവാഹിതനായി

 

സല്‍മാന്‍ ദുല്‍ഖര്‍ വിവാഹിതനായി

 

നടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദീന്റെ മകള്‍ അമാല്‍ സൂഫിയ യും വിവാഹിതരായി. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചെന്നൈയിലുള്ള മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നിക്കാഹില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനെത്തിയ എല്ലാവരെയും സ്വീകരിച്ച മമ്മൂട്ടി മുഴുവന്‍ സമയവും വേദിയിലുണ്ടായിരുന്നു.

യേശുദാസ്
, സുരേഷ് ഗോപി, ദിലീപ്, രാമു, കുഞ്ചന്‍, സുകുമാരി, സീമ, സംവിധായകന്‍ ഹരിഹരന്‍, തമിഴ് സിനിമാ രംഗത്തു നിന്നും ശരത്കുമാര്‍, ഭാര്യ രാധിക, അര്‍ജുന്‍, പ്രഭു, ഡി. എംകെ നിയമസഭാ കക്ഷി നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഡിസംബര്‍ 26 ന് കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍ പ്രത്യേക വിവാഹ സല്‍ക്കാരം ഒരുക്കുന്നുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] 'അമ്മ'യില്‍ ഭിന്നത

 

ഡാം: സുരേഷ് ഗോപി മുതലെടുക്കാന്‍ ശ്രമിയ്ക്കുന്നു?

എന്തിനും ഏതിനും കേറി പ്രതികരിയ്ക്കുന്നത് സുരേഷ് ഗോപിയ്ക്ക് പണ്ടേയുള്ള ശീലമാണ്. അതുകൊണ്ടുണ്ടാകുന്ന പുലിവാലുകള്‍ ചില്ലറയല്ല. എങ്കിലും തന്റെ സ്വഭാവം മാറ്റാനൊന്നും ഈ നടന്‍ തയ്യാറല്ല.

എന്നാല്‍ തികച്ചും ജന നന്‍മ മാത്രമല്ല മറ്റു ചിലതു കൂടി ഉന്നം വച്ചാണ് താരത്തിന്റെ ഈ നീക്കമെന്ന് സിനിമാ സംഘടനയിലുള്ളവര്‍ പറഞ്ഞു പരത്തുന്നു.

യുഡിഎഫില്‍ ശക്തമായ സ്വാധീനമുള്ള സുരേഷ് ഗോപി ദേശീയ ബഹുമതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണത്രേ.

ചുമ്മായിരുന്നാല്‍ ഒരു ബഹുമതിയും തന്നെ തേടി വരില്ലെന്നും നടന് അറിയാം. അതുകൊണ്ടു തന്നെ പൊതുജനത്തെ ബാധിയ്്ക്കുന്ന പ്രശ്‌നങ്ങളില്‍ കേറി ഇടപെടണം. ചിലപ്പോള്‍ ഒരു നേരം പട്ടിണി കിടക്കേണ്ടിയും വരും.

അടുത്തിടെ ആലപ്പുഴയിലെ ഒരു ചടങ്ങില്‍ വച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ഉപവസിയ്ക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെടുന്ന ഒരു നടനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ ചടങ്ങില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ സുരേഷ് ഗോപിയ്ക്ക് ഓണററി പദവി നല്‍കണമെന്നും നിര്‍ദേശിച്ചു. പദവി നല്‍കിയാല്‍ താനത് സന്തോഷത്തോടെ സ്വീകരിയ്ക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

തമിഴര്‍ പിണങ്ങിയാലും തനിയ്‌ക്കൊന്നും നഷ്ടപ്പെടാനില്ലെന്നറിയുന്ന സുരേഷ് ഗോപിയ്ക്ക് ഇങ്ങനെയൊക്കെ പറയാം. എന്നാല്‍ തമിഴ് സിനിമകൊണ്ട് ജീവിച്ചു പോകുന്ന താരങ്ങള്‍ക്ക് നടന്റെ ഈ നിലപാടത്ര പിടിയ്ക്കുന്നില്ല. മുല്ലപ്പെരിയാറിനെ സംബന്ധിച്ച് താരസംഘടനയില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പ് എങ്ങനെ പരിഹരിയ്ക്കുമെന്ന് തലപുകഞ്ഞാലോചിയ്ക്കുകയാണത്രേ ഇന്നസെന്റ്.

സുരേഷ് ഗോപിയെ ജയറാം ഭയക്കുന്നതെന്തിന്?

ആലപ്പുഴയില്‍ കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉപവാസ സമരത്തിന് താന്‍ സന്നദ്ധനാണെന്ന വിവരം സുരേഷ് ഗോപി അറിയിച്ചത്.

എന്നാല്‍ തമിഴ് ജനതയ്‌ക്കെതിരെ പ്രതികരിച്ചാല്‍ വിവരമറിയുമെന്ന് നടന്‍ ജയറാമിന് നന്നായറിയാം. തമിഴിലെ വീട്ടുജോലിക്കാരികള്‍ക്കെതിരെ നടത്ത പരാമര്‍ശം മൂലം പുലിവാലു പിടിച്ച ജയറാമിനേക്കാള്‍ നന്നായി തമിഴ്മക്കളെ മനസ്സിലാക്കിയിട്ടുള്ള നടന്‍മാരുണ്ടോ എന്ന് സംശയം.

അതിനാല്‍ തത്കാലം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം അവലംബിയ്ക്കുന്നതാണ് നല്ലെതെന്ന് ഈ നടന് തോന്നിയിട്ടുണ്ടാവണം. എന്നാല്‍ താന്‍ മാത്രം മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും ജയറാമിന് അറിയാം.

അണക്കെട്ട് വിഷയത്തില്‍ സുരേഷ് ഗോപി വാളെടുക്കുന്ന കൂടെ താരസംഘടനയായ അമ്മ കൂടിചേര്‍ന്നാല്‍ പിന്നെ കാര്യങ്ങളെല്ലാം ഗോപിയാവും.

സുരേഷ് ഗോപിയ്ക്ക് തമിഴ്ജനതയെ പേടിയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ പ്രതിസന്ധികാലത്ത് അന്നം തന്ന തമിഴ് സിനിമയെ തള്ളിപ്പറയാന്‍ ജയറാമിന് കഴിയില്ല. അതുകൊണ്ട് തന്നെയാണ് തന്റെ രണ്ടു ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സമയമായിട്ടും ജയറാം മുല്ലപ്പെരിയാറിനെ കുറിച്ച് ഒരക്ഷരവും ഉരിയാടാത്തത്.

ഒന്നുമില്ലെങ്കിലും തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ മൂലം പത്മശ്രീ ലഭിച്ചതിന്റെ നന്ദിയെങ്കിലും കാണിയ്ക്കാന്‍ ജയറാം തയ്യാറാവും. സുരേഷ് ഗോപിയ്‌ക്കൊപ്പം അമ്മ കൂടി സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ ജയറാം നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ നീക്കങ്ങള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള ഒരു ഷോ അല്ലേ എന്നു കൂടി സംഘടനയിലെ ചിലര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നു.

മുല്ലപ്പെരിയാറിനെ ചൊല്ലി 'അമ്മ'യില്‍ ഭിന്നത

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധമേഖലകളിലുള്ള പ്രമുഖര്‍ പ്രതിഷേധം അറിയിച്ചിട്ടും കേരളത്തിലെ ചില സിനിമാതാരങ്ങള്‍ മാത്രം മിണ്ടിയില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാതാരങ്ങള്‍ മൗനം തുടരുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാനായി ജയലളിതയെ സന്ദര്‍ശിക്കാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ തീരുമാനിച്ചു.

എങ്കിലും മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായതായാണ് സൂചന. അടുത്തിടെ ഒരു സിനിമാമാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരേഷ് ഗോപി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നത് അമ്മയിലെ ചില അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടത്രേ.

തമിഴ് സിനിമയില്‍ സജീവമായിരിക്കുന്ന ചില നടന്‍മാരാണ് സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിയ്ക്കുന്നതിനെ എതിര്‍ക്കുന്നത്.

സുരേഷ് ഗോപി മുല്ലപ്പെരിയാറിനെതിരെ ശക്തമായി രംഗത്തു വരുന്നത് തന്നെപ്പോലെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരു നടന്‍ താരസംഘടനയെ അറിയിച്ചു കഴിഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___