Monday 21 November 2011

[www.keralites.net] ബിരിയാണിക്കഥയുമായി മമ്മൂട്ടിയുടെ പുത്രന്‍

 

ബിരിയാണിക്കഥയുമായി ഉസ്താദ് ഹോട്ടല്‍

ഒരു ദോശ ഉണ്ടാക്കിയ കഥയ്ക്ക് പിന്നാലെ മോളിവുഡില്‍ ഒരു ബിരിയാണിക്കഥയും വരുന്നു. പുതിയ താരോദയമെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന സൂപ്പര്‍താരം മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാംചിത്രമാണ് ഫുഡിന്റെ കഥപറഞ്ഞ് വീണ്ടും മലയാളിയെ കൊതിപ്പിയ്ക്കാനൊരുങ്ങുന്നത്.

ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് ഒരുക്കുന്ന ഉസ്താദ് ഹോട്ടല്‍ പറയുന്നത് മലയാളിയുടെ വായില്‍ വെള്ളമൂറിയ്ക്കുന്ന കോഴിക്കോടന്‍ ബിരിയാണിയുടെ കഥയാണ്. നഗരത്തിലെ ബീച്ചിന് സമീപം രസികന്‍ കോഴിക്കോടന്‍ ബിരിയാണി വില്‍ക്കുന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് അന്‍വര്‍-ദുല്‍ഖര്‍ പടം ഇതള്‍വിരിയുന്നത്. പത്ത് പുതുമുഖങ്ങള്‍ക്കൊപ്പം മലയാളത്തിലെ മുതിര്‍ന്ന താരം തിലകനും സിനിമയില്‍ ശക്തമായൊരു വേഷം ചെയ്യുന്നുണ്ട്.

തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന ഉസ്താദ് ഹോട്ടലിന്റെ പൂജാചടങ്ങുകളില്‍ ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തിരുന്നു. ചെന്നൈ ആക്ടിങ് സ്‌കൂള്‍ നിന്നുള്ള താരം പക്ഷേ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ തയാറായില്ല. .അന്‍വര്‍ റഷീദിനൊപ്പമുള്ള ഈ പ്രൊജക്ട് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മാത്രമാണ് ഈ താരപുത്രന്‍ പറഞ്ഞത്.

മമ്മൂട്ടിയ്‌ക്കൊപ്പം രാജമാണിക്യം അണ്ണന്‍ തമ്പി എന്നീ മെഗാഹിറ്റുകള്‍ ഒരുക്കിയ അന്‍വറിന് ദുല്‍ഖറുമായി വിജയം ആവര്‍ത്തിയ്ക്കാന്‍ കഴിയുമോയെന്നാണ് മോളിവുഡ് ഉറ്റുനോക്കുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] കസബിന്റെ ചെലവ് 16 കോടി രൂപ

 

3 വര്‍ഷം:കസബിന്റെ ചെലവ് 16 കോടി രൂപ!!

 

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനു വേണ്ടി മഹരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടതു 16.17 കോടി രൂപ. കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെ സുരക്ഷാസൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വന്‍തുക ചെലവിട്ടത്.

കസബിന്റെ സുരക്ഷ കണക്കിലെടുത്ത് ജയിലില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. പ്രത്യേക കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച കസബിന് 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിന് ഇന്‍ഡോ ടിബറ്റന്‍ സേനയ്ക്ക് വേണ്ടിയും പണം ഏറെ ചെലവാകുന്നുണ്ട്. ഇതിന് പുറമെ മറ്റു സുരക്ഷ സംവിധാനങ്ങള്‍
, ഭക്ഷണം, ചികിത്സ എന്നിവയ്ക്കു വന്‍ ചെലവാണ് വരുന്നത്.

2008 മുതല്‍ കസബിന്റെ ആരോഗ്യ പരിചരണത്തിനു ചെലവാക്കിയത് 26
,953 രൂപയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷിക വേളയോട് അനുബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

വധശിക്ഷയ്‌ക്കെതിരെ കസബ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലിന് വേണ്ട ചെലവ് തന്നെ 12 ലക്ഷം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഖമിന്റെ ചെലവും ഇതിലുള്‍പ്പെടും. സുപ്രീം കോടതിയില്‍ ഒരു ദിവസത്തെ വാദത്തിന് 50000 രൂപയാണ് നിഖമിന് ലിയ്ക്കുന്നപ്രതിഫലം. ഇതിന് മുംബൈ-ദില്ലി ബിസിനസ്സ് ക്ലാസിലെ യാത്രയും താമസവുമൊക്കെ ചേരുമ്പോള്‍ ചെലവ് 70000 രൂപ കടക്കും

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] നടന്‍ പ്രശാന്തിന്റെ വിവാഹം അസാധു

 

നടന്‍ പ്രശാന്തിന്റെ വിവാഹം അസാധു

 

തമിഴിലെ പ്രമുഖ നടന്‍ പ്രശാന്തും ഗീതാലക്ഷ്മിയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് ചെന്നൈ കുടുംബകോടതി വിധി ഹൈക്കോടതി ശരിവച്ചു. ഗീതാലക്ഷ്മി നേരത്തെ വേണുപ്രസാദ് എന്നയാളെ വിവാഹം ചെയ്ത വിവരം വെളിപ്പെടുത്താതെയാണ് തന്നെ വിവാഹം ചെയ്തതെന്ന പ്രശാന്തിന്റെ പരാതി അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.

ഗീതാലക്ഷ്മി ഈ വിവരം പ്രശാന്തിനോട് വെളിപ്പെടുത്തിയില്ലെന്ന് മാത്രമല്ല വേണു പ്രസാദില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞയുടന്‍ വിവാഹം സാധുവല്ലെന്ന് പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

കുടുംബ കോടതി വിധിയ്‌ക്കെതിരെ ഗീതാലക്ഷ്മി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് വിവാഹം അസാധുവാണെന്ന കുടുംബക്കോടതി വിധി തിങ്കളാഴ്ച ഹൈക്കോടതി ശരിവച്ചത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] മൗലികാവകാശത്തിനെതിരേ പിന്നേം കോടതി...

 

ഇതിനെതിരേ പ്രതികരിക്കാന്‍ നമ്മള്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരുമെന്നു തോന്നുന്നു.ജനങ്ങളുടെ അവകാശത്തിന്മേല്‍ കോടതികള്‍ ചുമ്മാ ഇടപെടുന്നതിനെപ്പറ്റി സഖാവ് ജയരാജന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയാന്ധത കാരണം നമ്മളതൊന്നും ശ്രദ്ധിച്ചില്ല.അന്നേ പുള്ളി പറ‍ഞ്ഞതാ അവനവന് പണി കിട്ടുമ്പോഴേ പഠിക്കൂ എന്ന്. നമ്മളാരും പാതയോരത്ത് യോഗം കൂടാന്‍ പോകുന്നില്ലല്ലോ എന്നോര്‍ത്തും ഇവന്മാരുടെ യോഗം കാരണം വണ്ടീടെ ഗിയര്‍ ഡൗണ്‍ ചെയ്യേണ്ടി വരുമല്ലോന്നുമൊക്കെയോര്‍ത്ത് അങ്ങ് എതിര്‍ത്തതാണ്.ഇപ്പോ ദേണ്ടെ പണി നമുക്കിട്ടും കിട്ടിയിരിക്കുന്നു.വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി റോഡിലിട്ടാല്‍ കേസെടുക്കുമെന്ന്.
വന്നുവന്ന് പാതയോരം വല്യൊരു സംഭവമായി മാറിയിരിക്കുകയാണ്.യോഗം കൂടാന്‍ പാടില്ല, വേസ്റ്റ് ഇടാന്‍ പാടില്ല,മൂത്രമൊഴിക്കാന്‍ പാടില്ല,മൗലികാവശങ്ങള്‍ ഒന്നൊന്നായി എടുത്തുമാറ്റുന്നതിനെതിരേ ഇവിടെ ആരുമില്ലേ പ്രതികരിക്കാന്‍ ? ഇതിനെതിരേ സുപ്രീം കോടതിയില് അപ്പീലിനു പോകാന്‍ സ്കോപ്പുണ്ടോ ? മാലിന്യമാണ്, നാറ്റക്കേസാണ്,എങ്കിലും ആളൂര്‍ വക്കീല് വക്കാലത്തേറ്റെടുക്കാതിരിക്കുമോ ? രാഷ്ട്രീയക്കാര്‍ക്ക് വീട്ടിലെ വേസ്റ്റ് എവിടെക്കളയണം എന്നാലോചിച്ചു തല പുകയ്‍ക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് ഇതിനെതിരേ പ്രതികരിക്കില്ല എന്നതുറപ്പാണ്. പക്ഷെ നമ്മുടെ കാര്യം അങ്ങനാണോ ? ഒന്നുകില്‍ പ്രതികരിക്കണം,അല്ലെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങണം.
വഴിവക്കിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് ക്യാരിബാഗിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നതു നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചു പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പട്രോളിങ് ഏര്‍പ്പെടുത്താന്‍ ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി പറയുന്നു.പ്ലാസ്റ്റിക് കവറുകളില്‍ മാലിന്യം ഇടുന്നതിനു മാത്രമേ വിലക്കുള്ളൂ എങ്കില്‍ നമുക്ക് സംഗതി കടലാസില്‍ പൊതിഞ്ഞ് കൊണ്ടുപോയി തട്ടാന്‍ വകുപ്പുണ്ടോ ?
സംഗതി വലിയ പ്രശ്നത്തിലേക്കാണ് പോകുന്നത്.വക്കീലന്മാരും ഡോക്ടര്‍മാരും കോളജ് പ്രൊഫസര്‍മാരും (ജഡ്‍ജിമാരുണ്ടോ എന്നറിയില്ല),ബ്ലോഗര്‍മാരും അടങ്ങുന്ന മാന്യന്മാരുടെ സമൂഹം ഇനി ഈ വേസ്റ്റ് എവിടെക്കളയും ?
നഗരസഭയും മുനിസിപ്പാലിറ്റിയും മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യതൊട്ടികള്‍ സ്ഥാപിക്കുകയോ പ്ലാസ്റ്റിക് കവറിലല്ലാതെ മാലിന്യം ശേഖരിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യുകയും, ഇതു യഥാസമയം നീക്കംചെയ്തു സംസ്‌കരിക്കുകയും വേണമെന്നാണ് കോടതി നിര്‍ദേശം.പ്ലാസ്റ്റിക് ബാഗിലും മറ്റും നിറച്ച മാലിന്യങ്ങള്‍ ശേഖരിക്കരുതെന്നു മുനിസിപ്പല്‍ അധികാരികള്‍ക്കും ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. മുനിസിപ്പാലിറ്റി നല്‍കുന്ന ബക്കറ്റിലേ ശേഖരിക്കാവൂ. പ്ലാസ്റ്റിക് ഉള്‍പ്പെടെ ജീര്‍ണിക്കാത്ത മാലിന്യങ്ങള്‍ പുനരുപയോഗത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനുമായി വേര്‍തിരിച്ചു ശേഖരിക്കണം. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ല ഓള്‍റെഡി പ്ലാസ്റ്റിക് വിമുക്ത ജില്ലയാണ്. അതിനെ അങ്ങനെയാക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടം നടത്തിയ അധ്വാനം ചില്ലറയല്ല. ആദ്യം മാപ് എന്നു പേരിട്ട് ഒരു പദ്ധതിയാരംഭിച്ചു.തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധിച്ചതായി പ്രഖ്യാപിച്ചു.എന്നിട്ട് ജില്ലയെ പ്ലാസ്റ്റിക് വിമുക്മാക്കുന്നതിന്റെ ഭാഗമായി ഒരുദിവസം പത്തയ്യായിരം ആളുകള്‍ മനുഷ്യച്ചങ്ങല നടത്തി ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുത്തു.അതോടെ കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യമുക്തമായി. എന്നിട്ട് അങ്ങനെ ആയോ ?
ഈ പറഞ്ഞ മാപിന്റെ ഭാഗമായി ശേഖരിച്ച പ്സാസ്റ്റിക് എല്ലാം കൂടി എവിടെയോ ഇട്ട് കത്തിച്ച് ആദ്യമേ നാറി.പിന്നെ കോര്‍പറേഷനും ജില്ലാ ഭരണകൂടവുമായുള്ള ഉടക്ക് വേറെ.പ്ലാസ്റ്റിക് മാലിന്യമുക്തനഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ പറ്റില്ലെന്ന് കോര്‍പറേഷന്‍.അങ്ങനെ പറയരുതെന്ന് കലക്ടര്‍.എന്തായാലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നു പ്ലാസ്റ്റിക് ശേഖരിക്കുന്നത് നിര്‍ത്തി.സ്വന്തമായി സ്ഥലമുളളവര്‍ അത് വീട്ടുമുറ്റത്തിട്ടു കത്തിച്ച് അന്തരീക്ഷം മലിനമാക്കി.ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ രാത്രി എല്ലാം കൂടി വാരിക്കെട്ടി വലിയൊരു കവറിലാക്കി,അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഭാവത്തോടെ, ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡിന്റെ ചുവട്ടില്‍ സംഗതി വച്ച് മുങ്ങും.നിലവില്‍ നഗരം നാറിപ്പണ്ടാരമടങ്ങിയിരിക്കുകയാണ്.
റസിഡന്‍സ് അസോസിയേഷനുകള്‍ മിക്കവാറും സ്ഥലത്ത് പ്ലാസ്റ്റിക് സദാചാരബോര്ഡുകള്‍ സ്ഥാപിക്കുകയും രാത്രി നിക്ഷേപത്തിനെത്തുന്നവരെ പിടികൂടുകയും ചെയ്യുന്നുണ്ടെങ്കിലും എന്നും ഈ പണി നടക്കില്ല.ലയണ്‍സ്,റോട്ടറി പോലുള്ള ക്ലബുകളില്‍ അംഗത്വമുള്ള,ബെന്‍സേലും കോണ്ടസായേലും കേറി നടക്കുന്ന ഡോക്ടര്‍മാരും എന്‍ജീയര്‍മാരുമൊക്കെയാണ് റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതെന്നതുകൊണ്ട് ചുമ്മാ അങ്ങനെ പിടിച്ച് തല്ലിക്കൊല്ലാനും പറ്റില്ല.കോപറേഷന്റെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കാമെന്നു വച്ചാല് അങ്ങനൊരു സാധനം കോര്‍പറേഷന്‍ എവിടെയും വച്ചിട്ടില്ല.
നിയമം കര്‍ശനമാകുന്നതോടെ റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് മൗലികാവകാശമാണെന്നു കരുതുന്നവര്‍ പാടുപെടും.മാലിന്യം റബറായാലും പ്ലാസ്റ്റിക് ആയാലും അതുണ്ടാക്കുന്നവന്‍ തന്നെ സംസ്‍കരിക്കണം എന്നതാണ് സാമാന്യനീതി.എന്നാല്‍ എപ്പോഴും അത് പറ്റില്ലാത്തതിനാല്‍ ഭരണകൂടത്തിനും സഹായിക്കാന്‍ കഴിയണം.അത് എപ്പോള്‍,എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടാവേണ്ടതുണ്ട്.കോടതി വിധി നടപ്പാകണമെങ്കില്‍ ആദ്യം മാലിന്യം അപ്പുറത്തേക്കു തട്ടാനുള്ളതാണെന്ന സമൂഹത്തിന്റെ ചിന്തയാണ് മാറേണ്ടത്.ഒരു പുതിയ സാമൂഹികമര്യാദ കൂടി നമ്മള്‍ പഠിക്കേണ്ടി വരികയാണ്.ഇങ്ങനെ പോയാല്‍ കേരളം നന്നായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Total Lunar Eclipse on December 10, 2011

Total Lunar Eclipse on December 10, 2011

A total lunar eclipse on December 10, 2011, will be the final eclipse of the year. This will be second of two lunar eclipses in 2011.

Will the Eclipse be Visible?

The December 10 lunar eclipse will be seen from Alaska, northern Canada, Australia, New Zealand, central Asia and eastern Asia. Viewers in most of North America and Hawaii will see the moon set still in eclipse.

Central and eastern Asia is where the eclipse can be best viewed and photographed.

People on the west coast of the United States and Canada will see the beginning of totality just as the moon disappears below the western horizon. Viewers on the east coast will not see the start of the umbral eclipse before moon set.

When will the Eclipse Occur?

The eclipse�s total phase lasts for 51 minutes. It starts at at 11:33:36 Universal Time (UT), with totality starting at 14:06:16 UT.

The point of the greatest eclipse occurs at 14:31:49 UT. The umbral eclipse magnitude will reach 1.11 at this point.

Totality ends at 14:57:24 UT, and the entire eclipse finally ends at 17:29:57 UT.

Chandra Grahan, Total Lunar Eclipse, will take place on December 10, 2011 in India. The Chandra Grahan is a Total lunar eclipse and is visible in India, Dubai, Qatar, Oman, Bahrain, Saudi Arabia, Nepal, Sri Lanka, Singapore, Malaysia, Australia and United States. The Chandragrahan will be taking place in India between 6:16 PM on December 10 to 9:48 PM on December 10, 2011.

Total Lunar Eclipse - the moon is fully covered - is from 7:36 PM to�8:37 PM on December 10, 2011.

The eclipse in India begins during moonrise so the initial phase of eclipse will not be visible in most parts of India.

The following map shows the detail view of the Chandra Grahan on December 10, 2011 early morning around the world:


Chandra Grahan and Hindus

Usually during a Chandra Grahan, a fast (Upvaas) is observed by certain communities in Hindu religion. The fast begins about 9 hours before the beginning of Chandra Grahan.

People also take a bath in cold water and chant mantras dedicated to Lord Vishnu or Shiva like the Ashtakshara Mantra or Mrityunjaya Mantra. This is done whenever Surya and Chandra are under the influence of Rahu.

Pregnant women chant the Santana Gopala Mantra.

www.keralites.net