Tuesday 8 January 2013

Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല

 

സ്വന്തം പിതാവിന്റെയോ സഹോദരന്റെയോ മുന്നില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല. ജുവനൈല്‍ കേന്ദ്രങ്ങളില്‍ പോലും ലൈംഗിക പീഡനങ്ങള്‍ സാധാരണമാവുന്നു. കോട്ടയത്തെ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസികളുടെ പരാതി ഉദാഹരണം. പട്ടാപ്പകല്‍ പോലും ട്രെയിന്‍ യാത്രക്കും ബസ് യാത്രക്കുമിടയില്‍ വനിതകള്‍ കാമവെറിയന്മാരുടെ ക്രൂരതകള്‍ക്ക് വിധേയരാവുന്നു. ഇത് പുരുഷമാര്‍ക്കെതിരില്‍ മാത്രം വിരല്‍ ചൂണ്ടേണ്ടുന്ന പ്രശ്നമല്ല. ഇത്തരം കേസുകളില്‍ പലപ്പോഴും ഏജന്റുമാരായും കൂട്ടിക്കൊടുപ്പുകാരായും സ്ത്രീകള്‍ തന്നെയാണ് ഉണ്ടാവുക. കാര്യങ്ങള്‍ ഇത്രയേറെ വഷളാവാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
 
മദ്യവും മയക്കുമരുന്നും
റവന്യൂ വരുമാനത്തിന്റെ പേരില്‍ മദ്യം സുലഭമാക്കുകയും മയക്കുമരുന്നുകളുടെ വ്യാപനത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്ന എല്ലാ സര്‍ക്കാറുകളുടെയും നയം ചില്ലറ നഷ്ടമല്ല നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വരുത്തിവെക്കുന്നത്. ലഹരിയിലമരുന്ന, ബോധം നശിച്ച, മാനവും സ്നേഹവും വഴിയിലുപേക്ഷിച്ച ഒരു വിഭാഗത്തിന് താല്‍ക്കാലിക സുഖത്തിന് സ്വന്തം ചോരയെ തന്നെ വേണോ എന്ന വെളിവ് എവിടെ നിന്നുണ്ടാവാനാണ്. മഹിളാ സമഖ്യ സൊസൈറ്റി, സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള ഏജന്‍സികളുടെ പഠനങ്ങളില്‍ പറയുന്നത് 95 ശതമാനം ലൈംഗിക പീഡനങ്ങളും രക്ഷിതാക്കള്‍, സഹോദരങ്ങള്‍, അമ്മാവന്മാരെ പോലുള്ള അടുത്ത ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നാണ് എന്നാണ്. അവയാകട്ടെ കൂടുതലായും സംഭവിക്കുന്നത് ലഹരിക്കടിമപ്പെട്ട അവസ്ഥയിലും. തിന്മകളുടെ മാതാവായ മദ്യത്തിന്റെ ഉപഭോഗത്തില്‍നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതൊന്നും ചെയ്യാതെ ഇത്തരം തിന്മകളുടെ അടിവേരറുക്കാന്‍ ഒരിക്കലും സാധ്യമല്ല.
 
നിയമപാലകരുടെ ഒത്താശ
യഥാ രാജ തഥാ പ്രജ എന്നത് ഇവിടെയും ബാധകമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും അവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും ഒറ്റിക്കൊടുക്കുന്നതും, കേസുകള്‍ തേച്ചുമായ്ച്ചു കളയാനും നീട്ടിക്കൊണ്ടുപോയി പ്രസക്തി നഷ്ടപ്പെടുത്താനും ഇരകളെ കേസന്വേഷണത്തിന്റെ പേരില്‍ വീണ്ടും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതും പോലീസും പട്ടാളവും വക്കീലന്മാരും ജഡ്ജിമാരും രാഷ്ട്രീയക്കാരുമടങ്ങുന്ന നിയമപാലകര്‍ തന്നെയാണ്. പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും ബലാത്സംഗം ഭരണകൂടത്തിന്റെ ആയുധം എന്ന നിലക്ക് സൈന്യവും പോലീസും പ്രയോഗിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്ന ഭരണകര്‍ത്താക്കളും നമുക്കുണ്ട്. 12 കൊല്ലത്തിന് ശേഷവും ഇറോം ശര്‍മിള നിരാഹാരസമരം നടത്തുന്നത് ഇതിനെതിരിലാണ്. 1991-ല്‍ ജമ്മു-കശ്മീരിലെ കുനാന്‍ പൊഷ്പോറ എന്ന ഗ്രാമത്തില്‍ സ്ത്രീകളൊന്നടങ്കം സൈനികരുടെ കാമവെറിക്കിരയായി. 2009-ല്‍ ഷോപിയാനില്‍ രണ്ട് സഹോദരിമാര്‍ സൈനികരുടെ പീഡനത്തിനിരയായി മരണപ്പെട്ടതും, 2004-ല്‍ അസം റൈഫിള്‍ സേനയുടെ കൂട്ടബലാത്സംഗത്തിനിരയായി മണിപ്പൂരിലെ മനോരമദേവി കൊല്ലപ്പെട്ടതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അധികാരത്തിന്റെയും ആയുധബലത്തിന്റെയും മുഷ്കില്‍ അത്തരം സംഭവങ്ങള്‍ അപൂര്‍വമായേ പുറത്തറിയാറുള്ളൂ എന്നു മാത്രം.
 സ്ത്രീകളോടുള്ള സമീപനം
സ്ത്രീജന്മം പാഴ് ജന്മമാണെന്നും അവള്‍ ഭരിക്കപ്പെടേണ്ടവളാണെന്നും പെണ്‍കുഞ്ഞ് ബാധ്യതയാണെന്നുമുള്ള ചിന്താഗതിയില്‍ നിന്നുരുത്തിരിഞ്ഞ് വരുന്ന സമൂഹത്തിന്റെ സമീപനം പരിഷ്കൃതമെന്ന് അവകാശപ്പെടുന്ന നമ്മുടെ വന്‍നഗരങ്ങളില്‍ പോലും വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഭാഗത്ത് സ്ത്രീയെ ദേവിയായി ചിത്രീകരിക്കുന്നവര്‍ മറുഭാഗത്ത് അവളെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ താഴ്ത്തിക്കെട്ടുന്നു. സ്ത്രീധനം വാങ്ങാതെയുള്ള വിവാഹങ്ങള്‍ അപൂര്‍വമായി മാത്രം നടക്കുന്ന നാട്ടില്‍ അവളെ ഒരു ഭാരമായി കണ്ട് വല്ലവര്‍ക്കും കാഴ്ചവെച്ചാണെങ്കിലും നാല് കാശ് ഉണ്ടാക്കാന്‍ തുനിയുന്ന രക്ഷാകര്‍ത്താക്കളെ മാത്രം പഴി പറഞ്ഞതുകൊണ്ട് കാര്യമില്ല. സമൂഹത്തിന്റെ അര്‍ധാംശമായ പെണ്‍കുഞ്ഞിന്റെ ജനനത്തെ ആണ്‍കുട്ടിയുടേത് പോലെ സന്തോഷത്തോടെ വരവേല്‍ക്കുകയും അവള്‍ക്കും വേണ്ടത്ര വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്‍കിവളര്‍ത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത്തരം വിപത്ഘട്ടങ്ങളില്‍ ചങ്കൂറ്റത്തോടെ പ്രതികരിക്കാന്‍ അവള്‍ക്ക് കഴിയുകയുള്ളൂ. താന്‍ അധമയാണെന്നും തനിക്ക് ചുറ്റുമുള്ള പുരുഷന്മാര്‍ എന്തു ചെയ്താലും അതെല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടതാണെന്നുമുള്ള ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ഒരു പെണ്‍കുട്ടിയെ എളുപ്പത്തില്‍ അധീനപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയാത്തത്. സ്ത്രീകളുടെ കാര്യത്തില്‍ സൂക്ഷ്മത പാലിക്കാന്‍ വിശുദ്ധ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നത് ഇവിടെ ശ്രദ്ധേയമാണ്. "ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും.'' (അന്നിസാഅ് 1). പെണ്ണിന്റെ അസ്തിത്വത്തെ വകവെക്കാതിരുന്നാല്‍ ഇരുവരെയും ഒരുപോലെ സൃഷ്ടിച്ച ദൈവം തമ്പുരാന്റെ മുന്നില്‍ കണക്ക് പറയേണ്ടിവരുമെന്നുള്ള ഈ താക്കീത് സമൂഹ മനസ്സില്‍ രൂഢമൂലമാവേണ്ടതുണ്ട് .
     മീഡിയയുടെ ദുഃസ്വാധീനം
ഇത്തരം വിഷയങ്ങളില്‍ ഒരു കാവല്‍ഭടന്റെ റോളില്‍ രംഗത്ത് വരേണ്ട മീഡിയ പലപ്പോഴും എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. റേറ്റിംഗ് കൂട്ടാന്‍ തങ്ങള്‍ക്ക് കിട്ടിയ ആയുധം എന്ന നിലക്കാണ് ഇത്തരം സംഭവങ്ങളെ വാര്‍ത്താ ചാനലുകളും ഫേസ്ബുക്കുകള്‍ പോലുള്ള നെറ്റ് വര്‍ക്ക് സംവിധാനങ്ങളും സമീപിക്കുന്നത്. പരമാവധി സെന്‍സേഷണല്‍ ആക്കാന്‍, പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളില്‍ നടക്കുന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ഒരു സീരിയല്‍ കാണുന്ന ആവേശത്തോടെ കണ്ടിരിക്കുന്ന യുവാക്കളില്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ ഉണ്ടാവുന്നു എന്നതാണ് വസ്തുത. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുന്നു എന്നു മാത്രമല്ല, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും മീഡിയയിലൂടെ മാനസികമായി പിച്ചിച്ചീന്തപ്പെടുന്നു.
From: Joseph Varkey <kochumadathil@yahoo.com>
To: Keralites@yahoogroups.com
Sent: Monday, January 7, 2013 11:44 PM
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
 
Dear masvlcy,
Your arguments are, the girl is not married, and she do not have enough dress.  If it was a married couple what was your arguments.  This kind of heinous atrocities should not be supported, whoever it is committed.  You should grow up as we are in 21st century not in 18th century.  There should be freedom for people, whether male or fame to walk freely in metropolitan city like Delhi.
  
Kochumadathil
--- On Mon, 7/1/13, masvlcy <mas.vlcy@gmail.com> wrote:

From: masvlcy <mas.vlcy@gmail.com>
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
To: Keralites@yahoogroups.com
Date: Monday, 7 January, 2013, 9:08

 
Dear Anil,

No. I am neither justifying the culprits nor the girl or her family. The culprits were driving a bus, how the circumstances get to the rapists or for the Girl and his friend to get in the same bus at midnight. Who gave the chance for rapists. That is the question here.

If she is my sister i will not allow her to go at midnight for cinema or for anything. I will not allow her to go with a matured man friend not in night in day time also. I will not allow her to go out without close relatives.... i will not allow.... and i will not allow...................

Yes. We have to pray, but before praying we have to not give such chances to happen this. First keep our side in safe mode then say about others. Whatever the feminists or progressives saying, Ladies are ladies and our India is still India which is not that much progressed. For sure, India is progressing but not in that much speed, mind of some people reached very far from the real progress. Let them wait another 100 years to not to happen this or to consider such incidents like drinking a tea.

What Mr. Mohan Bagvath of BJP said is partially correct (i am not a supporter of BJP).
Rgdsmasvlcy
2013/1/6 Anil Pullur <anilpullur5280@yahoo.com>
 
Dear masvlcy / Aneesh,
 
Do you justify the culprits.
 
Do you justify their act of pierceing rod in her Vigina.
 
Are the culprits roaming in city in night looking for Girsl/women for raping (Moral police).
 
Just think she is your sister (All Indians are my Brothers and Sisters - Not necessary that she should be born in your mother's womb).
 
We pray that this incident does not happen to anyone close to you.
 
Regards
 
Anil
From: Aneesh Kumar <aneeshkumarnp@yahoo.co.uk>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, January 5, 2013 5:11 PM
Subject: Re: [http://www.keralites.net/] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
 
Correct, use common sense and not only enjoyment,
Regards,
Aneesh Kumar
From: masvlcy <mas.vlcy@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 5 January 2013 3:48 PM
Subject: Re: [http://www.keralites.net/] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
അവന്‍ പറയുന്നു രാത്രി ഞങ്ങള്‍ സിനിമ കഴിഞ്ഞു മടങ്ങുക ആയിരുന്നു എന്ന്, വിവാഹം കഴിക്കാതെ സുഹൃത്തുക്കളായി കഴിയുന്നവര്‍. രാത്രി ഒന്നിച്ചു സിനിമക്ക് പോവാം, അപരിചിത മായ ബസ്സില്‍ കയറാം ദീര്‍ഘ യാത്ര ചെയ്യാം, പിന്നെ ഇങ്ങിനെ ഒക്കെ ചെയ്യാമെങ്കില്‍ മറ്റുള്ളവര്‍ അവള്‍ പീടിപ്പിക്കപ്പെടാന്‍ യോഗ്യ ആണ് എന്ന് കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ അസമയത് പുറത്തു പോവുന്നതും സുഹൃത്തിനോടൊപ്പം കറങ്ങുന്നതും തന്റെ മാനത്തിനു വില കല്പിക്കുന്നു എങ്കില്‍ ഒഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട് അത്രക്കൊന്നും അപ്പോസ്ടലന്മാര്‍ മാത്രം ജീവിക്കുന്ന നാടൊന്നുമായിട്ടില്ലല്ലോ. സ്വയം സൂക്ഷിക്കുക, എന്നാല്‍ തന്നെ ഇങ്ങിനത്തെ മിക്കവാറും പ്രശ്നങ്ങളും വരാതെ നോക്കാം. മാന്യമായി വസ്ത്രം ധരിച്ച, അസമയത് പുറത്തിറങ്ങി നടക്കതവരുടെ നേരെ ഉള്ള അക്രമങ്ങള്‍ കുറവാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

അവസരമാണ് ആവശ്യത്തിന്റെ മാതാവ്, അതിനിട കൊടുക്കുന്നവന്‍ (ള്‍ ) വിഡ്ഢി കളുടെ നേതാവ് (എസ. എ . ജമീല്‍ - കത്ത് പാട്ട്)

Rgdsmasvlcy
On Sat, Jan 5, 2013 at 8:38 AM, <Jaleel@alrajhibank.com.sa> wrote:
 
 
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും മര്‍ദനത്തിനും ഇരയാക്കിയ ശേഷം അക്രമികള്‍ വിവസ്‌ത്രരാക്കി റോഡരികില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയോടും ആണ്‍സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയതു ക്രൂരമായ അവഗണന. ബസിനുള്ളില്‍ രണ്ടര മണിക്കൂര്‍ നരാധമന്‍മാരുടെ അതിക്രമത്തിനു വിധേയരായ പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ അവീന്ദ്ര പാണ്ഡേ ടിവി ചാനലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടേയും തന്റെയും വസ്‌ത്രമുരിഞ്ഞു വഴിയില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ കയറ്റി കൊല്ലാനും അക്രമികള്‍ ശ്രമിച്ചു. ആക്രമണത്തിനു വിധേയയായി ചോരവാര്‍ന്നു കിടന്ന കുട്ടിയെ രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തിയെങ്കിലും സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ലെന്ന്‌ അവീന്ദ്ര പറഞ്ഞു. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും തന്നില്ല. ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനാറിലെ ആ കാളരാത്രിയെക്കറിച്ച്‌ ഭീതിയോടെ വിവരിക്കുമ്പോഴും തന്റെ സുഹൃത്തിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തേയും സോഫ്‌റ്റ്വേര്‍ എന്‍ജീനിയറായ അവീന്ദ്ര മറക്കുന്നില്ല. പോലീസിന്റെ അലംഭാവം പുറത്തുകൊണ്ടുവരുന്നതാണ്‌ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയാണ്‌ അവീന്ദ്രയുടെ വാക്കുകള്‍.
അവീന്ദ്ര പറയുന്നു:
''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.
മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു.
പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു.
ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല.
ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌.
വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല
, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു.
മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ
, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല
, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം.
ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ
, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു... അവീന്ദ്ര പറഞ്ഞു.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment