Tuesday 11 October 2011

[www.keralites.net] sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമം

 

കേരളത്തില്‍ സാമൂഹികനീതി നടപ്പാക്കുന്നതിനു വേണ്ടി മറ്റെല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥിസംഘടന (അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴേ ഈ സംഘടനയുടെ പേരെഴുതിവച്ചിരിക്കുകയാണത്രേ)ഇന്നലെ നടത്തിയ സമരത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൊത്തം എസ്എഫ്ഐക്കാരെയും വെടിവച്ചുകൊല്ലാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഒരുദ്യോഗസ്ഥന്‍ വെടിവയ്‍ക്കുകയും ഉന്നം ശരിയല്ലാത്തതുകൊണ്ട് നിഷകളങ്കരായ കുരുന്നുകള്‍ ജീവനോടെ രക്ഷപെടുകയും ഏതോ ദിവ്യാദ്ഭുതത്താല്‍ പൊലീസുകാര്‍ക്കെല്ലാം ദിവ്യഗര്‍ഭം എന്നു പറയുന്നതുപോലെ ദിവ്യപരുക്കുകള്‍ ഉണ്ടാവുകയും ചെയ്ത സംഭവം എല്ലാവരും കണ്ടതാണല്ലോ.
ഇന്നലത്തെ ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനമൊട്ടാകെ നടത്തിയ സമാധാനസമരത്തിനു നേരെയും പൊലീസും മാധ്യമപ്രവര്‍ത്തകരും അക്രമം അഴിച്ചു വിടുകയും ദൈവകൃപയാല്‍ കുരുന്നുകള്‍ രക്ഷപെടുകയും അവരെ കൊല്ലാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ കൊലയാളിസംഘം പരുക്കേറ്റ് ചാവാറായിരിക്കുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).
പാലക്കാട്ടും, തൃശൂരിലും കണ്ണൂരിലുമാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കാനുള്ള ശ്രമമുണ്ടായത്. കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ സമരക്കാരുടെ മേല്യ്‍ക്ക് ഓടിച്ചുകയറ്റി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി എങ്കിലും ദിവ്യാദ്ഭുത്താല്‍ വാഹനങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലാ കലക്ടറും എസ്‍പിയും ഐജിയും തങ്ങളുടെ ഓഫിസുകളിലിരുന്ന് കുരുന്നുകള്‍ക്കു നേരെ കൂറ്റന്‍ കല്ലുകളെറിഞ്ഞ് അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്‍ഭുതകരമെന്നോണം ഇവരുടെ ഓഫിസുകള്ക്കു നേരെ സ്വര്‍ഗത്തില്‍ നിന്നു കല്ലുകള്‍ വന്നു വീഴുകയും ഓഫിസുകള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).
ട്രാഫിക് പോലീസ് സ്‌റ്റേഷനുള്ളില് നിന്നും പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൊലയാളികളായ പോലീസുകാര്‍ കുരുന്നുകളെ കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മേല്‍പ്പറഞ്ഞപോലെ എങ്ങുനിന്നോ കല്ലുകള്‍ വന്ന് ഈ ഓഫിസുകളൊക്കെ നാമാവശേഷമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാടകക്കൊലയാളികളും പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് കുരുന്നുകളുടെ പ്രകടനം നീങ്ങുന്നതിനിടെയാണ് ചാനലുകളുടെ കാമറാമാന്‍മാര്‍ കുരുന്നുകള്‍ക്കു നേരേ കാമറകള്‍ ചൂണ്ടി വെടിവയ്‍ക്കാന്‍ ശ്രമിച്ചത്.കാമറയില്‍ നിന്നു പീരങ്കി ഉണ്ടകള്‍ക്കു സമാനമായ എന്തോ ഒന്ന് പ്രവഹിക്കുന്നത് കണ്ടതായി ചില കുരുന്നുകള്‍ സാക്ഷ്യം പറയുന്നുണ്ട്.
എന്തായാലും മരണം വരിക്കാന്‍ തയ്യാറായ കുരുന്നുകള്‍ പാര്‍ട്ടിസൂക്തങ്ങള്‍ ആലപിച്ച് കണ്ണടച്ചു നില്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മിന്നല്പ്പിണര്‍ ഉണ്ടാവുകയും ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, ജീവന്‍ എന്നീ ചാനലുകളുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര് ഗുരുതരപരുക്കുകളോടെ നിലംപതിക്കുകയും ചെയ്തു. ഈ ദാരുണദൃശ്യം കണ്ട് കുരുന്നുകള്‍ കാമറാമാന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോള്‍ ആരോ ആഞ്ഞുചവിട്ടിയിട്ടെന്നപോലെ ഇന്ത്യാവിഷന്‍ കാമറാമാന്‍ നിലത്തുകിടന്നു പിടയുകയും അവിടമാകെ ചോരക്കളമാവുകയും ചെയ്തു. കുരുന്നുകള്‍ അപ്പോഴും സാമൂഹികനീതിക്കു വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുകയായിരുന്നു.ആ പ്രകൃതിദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കുരുന്നുകള്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ആളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തമോ കിഡ്‍നിയോ എന്താണെന്നു വച്ചാല്‍ അപ്പോള്‍ തന്നെ ദാനം ചെയ്യാമെന്ന് ഓഫര്‍ ചെയ്യുകയും ചെയ്തു. ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).
പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്‌ട്രേറ്റില്‍ നിന്ന് കലക്ടറും നൂറുകണക്കിനു വരുന്ന ജീവനക്കാരും കുരുന്നുകളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചെങ്കിലും ആ കല്ലുകള്‍ കുരുന്നുകളുടെ മേല്‍ കൊള്ളാതെ തിരികെ കലക്ടറേറ്റില്‍ തന്നെ പോയി പതിക്കുകയായിരുന്നു. കല്ലേറില്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടില്ല എന്നു മനസ്സിലാക്കിയ പൊലീസ് ലാത്തിചാര്‍ജിലൂടെയും ഗ്രനേഡ് ആക്രമണത്തിലൂടെയും അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ദൈവകൃപയാല്‍ കുരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചില്ല.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).
തൃശൂരില്‍ എസ്എഫ്ഐ കുരുന്നുകള്‍ പ്രാര്‍ഥനാഗാനമാലപിച്ച് മൗനജാഥ നടത്തുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കൊലയാളികളായ പൊലീസുകാരുടെ ജീപ്പിനു തനിയെ തീപിടിച്ചു.കേരളമെങ്ങും സമാനമായ രീതിയിലുള്ള അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.സമാധാനമായി സമരം നടത്തുന്ന കുരുന്നുകളെ കൊല ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ അദ്‍ഭുതങ്ങളാല്‍ ഇല്ലാതായി എന്നത് എസ്എഫ്ഐ എന്ന സംഘടനയുടെ സാമൂഹികപ്രസക്തി മാത്രമല്ല,പ്രപഞ്ചോല്‍പത്തിയുമായും ദൈവത്തിന്റെ നിലനില്‍പുമായും നിലവിലുള്ള വിശ്വാസങ്ങള ചോദ്യം ചെയ്യുന്നതുമാണ്. മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരക്ഷരം പറയാതെ രാജിവച്ച് പുതുപ്പള്ളിയില്‍ പോയി വല്ല കരനെല്‍കൃഷിയും നടത്തി ജീവിക്കുകയും കേരളഭരണം ദൈവത്തിന്റെ കുഞ്ഞാടുകളായ ഈ കുരുന്നുകളെയും അവരെ നയിക്കുന്നവരെയും ഏല്‍പിച്ചു കൊടുക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.
ഒറ്റ തന്തയ്‍ക്കു പിറന്നവര്‍ എസ്എഫ്ഐയില്‍ ചേരുക
നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം. വീട്ടില്‍പ്പോയി ഇക്കാര്യം ചോദിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു ടെസ്റ്റ്.നിങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിലും കോടതിയിലും വിശ്വസിക്കുകയും തീവ്രവാദ ആശയങ്ങളെ എതിര്‍ക്കുകയും ആളുകളെ വഴിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ടോ ? ഉണ്ടെങ്കില്‍ സോറി,നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു ജനിച്ചതല്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment