Tuesday 11 October 2011

[www.keralites.net] പൊതുമുതല്‍ നഷ്ടത്തുക ജാമ്യത്തോടൊപ്പം കെട്ടിവെക്കണം

 

പൊതുമുതല്‍ നഷ്ടത്തുക ജാമ്യത്തോടൊപ്പം കെട്ടിവെക്കണം


Fun & Info @ Keralites.netകൊച്ചി: വിദ്യാര്‍ഥി സമരങ്ങളിലും മറ്റും പൊതുമുതലിനുണ്ടാവുന്ന നഷ്ടത്തിന് തുല്യമോ അതിനേക്കാള്‍ കൂടുതലോ ആയ തുക ജാമ്യബോണ്ടിനൊപ്പം കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസിന് ആധാരമായ സമരത്തില്‍ പൊതുമുതല്‍ നാശിപ്പിക്കപ്പെട്ടതിന് ഹര്‍ജിക്കാരാണ് ഉത്തരവാദികളെന്ന് പിന്നീട് വിചാരണക്കോടതി കണ്ടെത്തിയാല്‍ കെട്ടിവെക്കുന്ന തുകയില്‍നിന്ന് സര്‍ക്കാരിന്റെ നഷ്ടം ഈടാക്കാനാവും. ഹര്‍ജിക്കാര്‍ ഉത്തരവാദികളല്ലെന്ന് വിചാരണക്കോടതി വിധിച്ചാല്‍ തുക തിരിച്ചു നല്‍കാമെന്നും ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വ്യക്തമാക്കി. സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസില്‍ ജാമ്യം നല്‍കുമ്പോഴാണ് ഇത്തരത്തില്‍ തുക കെട്ടി വെക്കേണ്ടത്.

വിദ്യാര്‍ഥിസമരത്തിന്റെയും മറ്റ് രാഷ്ട്രീയ സമരത്തിന്റെയും ഹര്‍ത്താലിന്റെയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത് വെറുതെ നോക്കിനില്‍ക്കാന്‍ കോടതിക്കാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. സമരത്തിന്റെ കാരണം എന്തുമാകട്ടെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് ന്യായം കണ്ടെത്താനാവില്ല. പൊതുമുതല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ജയം അവകാശപ്പെടുന്നതിന് അര്‍ഥമില്ല. വസ്തുവകകള്‍ നശിപ്പിക്കാന്‍ എളുപ്പമാണെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ വിഷമമാണ് -കോടതി ചൂണ്ടിക്കാട്ടി.

2011 ആഗസ്തില്‍ കോഴിക്കോട് ചാത്തമംഗലം ഗവ. വി.എച്ച്.എസ്.എസില്‍ കയറി ഫര്‍ണിച്ചറും കംപ്യൂട്ടറും നശിപ്പിച്ച കേസിലെ പ്രതികളായ പിലാശ്ശേരി സ്വദേശി ഹേമന്ത് കുമാറും കുന്ദമംഗലം സ്വദേശികളായ ഷിജു, നിധിന്‍ രാജ്, യദുരാജ്, നിര്‍ഷാദ് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിദ്യാര്‍ഥിസമരത്തില്‍ 23,000 രൂപ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. അതിനാല്‍ ഹര്‍ജിക്കാര്‍ അഞ്ചുപേരും ചേര്‍ന്ന് 50,000 രൂപ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിക്ഷേപിക്കണം. ഓരോരുത്തരും 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കുന്നതിന് പുറമെയാണിത്.

ചാത്തമംഗലം സ്‌കൂളില്‍കയറി അക്രമം നടത്തിയവര്‍ അവിടെ പഠിക്കുന്നവരല്ലെങ്കിലും മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്. ആ നിലയ്ക്ക് അവര്‍ക്ക് പഠനസാമഗ്രികളുടെ വില അറിയേണ്ടതാണ് എന്ന് കോടതി വിലയിരുത്തി. കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ നേതാവ് അഡ്വ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ മറ്റ് 17 പേര്‍ക്കും സമാനവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ.യുടെ ഇക്കഴിഞ്ഞ മാസത്തെ പി. ഡബ്ല്യു.ഡി .മാര്‍ച്ചുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിച്ച അഞ്ച് കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. ഹര്‍ജിക്കാധാരമായ അഞ്ച് കേസുകളിലെ നഷ്ടം കണക്കിലെടുത്ത് ഇവര്‍ 1.3 ലക്ഷം രൂപ വിചാരണക്കോടതിയില്‍ കെട്ടിവെക്കണമെന്ന് ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യബോണ്ടിന് പുറമേയാണിത്.




--


Thanks & Regards
Anish Philip

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment