Tuesday 11 October 2011

Re: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്

 

രാധാകൃഷ്ണപിള്ള ക്രിമിനല്‍ ; സംരക്ഷിക്കാന്‍ യുഡിഎഫ് ഉന്നതര്‍
പ്രത്യേക ലേഖകന്‍
Posted on: 12-Oct-2011 01:19 AM
കോഴിക്കോട്: വിദ്യാര്‍ഥി സമരത്തിനിടെ കൈത്തോക്കുമായി ഓടിനടന്ന് തലങ്ങും വിലങ്ങും വെടിവച്ച അസി. പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയുടെ സര്‍വീസ് ചരിത്രം കുപ്രസിദ്ധം. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ പ്രധാന പ്രതി മണിച്ചന്റെ പറ്റുപടി ഡയറിയിലെ പേരുകാരന്‍ ആയതോടെയാണ് തെക്കന്‍കേരളം വിട്ട് "ഈ മാന്യപൊലീസ് ഓഫീസര്‍" കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കസബ സ്റ്റേഷന്‍ സിഐ ആയി നഗരത്തിലെ എല്ലാ തട്ടുപൊളിപ്പന്‍ കമ്പനികളുമായും കൂട്ടായി. പണം വന്നുതുടങ്ങിയതോടെ ബിനാമി പേരുകളില്‍ വാഹനങ്ങളായി. പ്രമുഖ ട്രാവല്‍ ഏജന്‍സികളെ വിറപ്പിച്ച് അവരുടെ ബാനറില്‍ ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തി വന്‍തുക സമ്പാദിച്ചു. വിദേശങ്ങളിലേക്ക് കുഴല്‍ഫോണ്‍ വിളിച്ച് വന്‍തുക ലാഭം കൊയ്യുന്ന സംഘങ്ങള്‍ നഗരത്തിലുണ്ടെന്ന് അറിഞ്ഞതോടെ ഈ ഉദ്യോഗസ്ഥന്് അതിലായി കമ്പം. പറന്ന് നടന്ന് ഇവ ഓരോന്നായി അടച്ചുപൂട്ടിച്ചു. ഓഫീസറുടെ സത്യസന്ധതയെക്കകുറിച്ച് മാധ്യമങ്ങളില്‍ തുടര്‍വാര്‍ത്തകളായി. എന്നാല്‍ ഫോണ്‍ ഉടമകളെ ഭീഷണിപ്പെടുത്തി വന്‍തുക തരപ്പെടുത്താനായിരുന്നു പഴയ പറ്റുപടിക്കാരന്റെ ഗൂഡനീക്കം. ഒടുവില്‍ സഹികെട്ട് ഒരു കുഴല്‍ഫോണ്‍ ഉടമ വിജിലന്‍സിനെ സമീപിച്ചു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്പിയായ സി എം പ്രദീപ്കുമാര്‍ ആയിരുന്നു അന്ന് വിജിലന്‍സ് ഡിവൈഎസ്പി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ വിജിലന്‍സ് കെണിയൊരുക്കി. ഫറോക്ക് പാലത്തിന് സമീപമുള്ള, പ്രവര്‍ത്തിക്കാത്ത ഫാക്ടറി കെട്ടിടത്തില്‍വച്ച് പണം കൈമാറാനായിരുന്നു ധാരണ. രാത്രി സ്വകാര്യവാഹനത്തില്‍ ശിങ്കിടിക്കൊപ്പം പിള്ള പണം വാങ്ങാനെത്തി. ശിങ്കിടിയെക്കൊണ്ട് പണം വാങ്ങിച്ച് ഒരുമിച്ച് വാഹനത്തില്‍ മടങ്ങുമ്പോള്‍ മറഞ്ഞിരുന്ന വിജിലന്‍സ് സംഘം ഇരുവരെയും കൈയോടെ പിടികൂടി. താന്‍ ഒന്നും അറിയില്ലെന്നും സുഹൃത്തിനൊപ്പം വന്നതാണെന്നുമായിരുന്നു പിള്ളയുടെ വിലാപം. ദൂരൂഹ സാഹചര്യത്തില്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായില്ല. സംഭവം പിറ്റേന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു. പിള്ള സസ്പെന്‍ഷനിലായി. പിന്നീട് ഉന്നതങ്ങളില്‍ സ്വാധീനിച്ച് സസ്പെന്‍ഷന്‍ റദ്ദാക്കി സ്വന്തം നാടായ കൊല്ലത്തേക്ക് മടങ്ങി. ഹോട്ടല്‍ റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ സീരിയല്‍ നടിയുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. കോടതിയില്‍ നിന്നും നടിയെ ജാമ്യത്തിലിറക്കി ക്വാര്‍ട്ടേഴ്സില്‍ ഒപ്പം താമസിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ മേലുദ്യോഗസ്ഥനൊപ്പം നടിയെ കണ്ട വനിതാപൊലീസുകാരിയാണ് വിവരം സ്റ്റേഷനില്‍ പറഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് പൊലീസ് വിവരം ഉന്നതങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ തെളിവ് നല്‍കാന്‍ ആരും മുന്നോട്ട് വരാത്തതിനാല്‍ വകുപ്പ്തല നടപടിയൊന്നുമുണ്ടായില്ല. അതേസമയം, പെണ്‍കേസിലുള്ള പരിചയം ഭരണമാറ്റത്തെ തുടര്‍ന്ന് പിള്ളയ്ക്ക് ഗുണകരമായി. ഐസ്ക്രീം കേസില്‍ വീണ്ടും കുടുങ്ങിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിനെ തളയ്ക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് ഇയാളെയാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനത്തിലാണ് പിള്ളയെ കോഴിക്കോട് അസി. കമീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായത്. ഫറോക്കില്‍ നിന്ന് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി നാടുവിട്ട ഈ ഓഫീസര്‍ ആറുവര്‍ഷത്തിന് ശേഷം കോഴിക്കോട്ട് തിരിച്ചെത്തിയത് തെരുവുചട്ടമ്പിയുടെ സ്വഭാവവുമായാണ്. ചുമതലയേറ്റ അന്ന് വൈകിട്ട് പൊറ്റമ്മല്‍ ജങ്ഷനിലെ ബേക്കറിക്ക് മുമ്പില്‍ നിരപരാധികളായ നാട്ടുകാരെ ലാത്തിക്ക് അടിച്ചുവീഴ്ത്തിയാണ് അരങ്ങേറ്റം കുറിച്ചത്. ബേക്കറിയില്‍നിന്ന് അഞ്ചുരൂപയുടെ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ദേഹപരിശോധന നടത്തിയ കടയുടമയെ സംരക്ഷിക്കാനായിരുന്നു നാട്ടുകാരെ പൊതിരെ തല്ലിയത്. ഇത്തരം വൃത്തികേടുകള്‍ കാട്ടാനും വിദ്യാര്‍ഥികള്‍ക്കുനേരെ ബോധപൂര്‍വമാണ് വെടിവച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് അഹങ്കാരത്തോടെ പറയാനും ഇയാള്‍ക്ക് തണലാകുന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെയും

From: rajesh kumar <rajeshkumarrlpd@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, October 12, 2011 3:14 AM
Subject: Re: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്
 
U RULE KERALA WITH 3 MORE MLA..REMEBER...U MADE MAJORITY BY CHURCH AND MOSQUE... AND SOME TEMPLES...IT IS NOT THE HEART OF KERALA, OMMNAN CHANDI U START TO KILL OUR BOYS...REMEMBER.. SOMEBODY MADE TRAP U WITHIN UR PARTY..JUST LIKE KOOTHUPARAMABA
THERE WAS NO NEED FOR FIRING SAID BY HUMAN RIGHT COMMISION

"VINASA KALE VIPAREETHA BUDHI"
KUNJALIYUM MANIYUM SUKUMARAPILLAYUM ITHUPOLE
KARUNAKARANEYUM ""NETHAVAKKIYITTUNDU"", ARINJAL NINGALKKU  NALLATHU OMCHANDY"

RAJESHNAIR
TRIVANDRUM
2011/10/11 Jinto P Cherian <jinto512170@yahoo.com>
 
Mr.Radhakrishnan Pillai deserve to get a suitable promotion for this timely brave action. Leftists goons are hell bend to make kerala to famine Somalia. Communism is a great sin for kerala.Like this extreme situation in the middle of criminals What can do the police officer. For what the Govt. provide the Gun to the police? What police did is excellent. Similar actions can save kerala.Well keep it up Asst. Commissioner.
From: Frank Rajan <frank_rajan2001@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 11 October 2011 8:06 PM
Subject: Re: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്
In Certain conditions, the Police may have to use force and in extremely rare conditions even SHOOT.
It may not be possible to ask permission, or get into an altercation on the merits and demerits of the action with the higher authority, when the very life of the person or persons are about to be lost.
If the situation demanded shooting was justified. And if the higher authority, in this case the Thahsildar had any "balls" he would have said without any hesitation, that he had given the "go ahead". Here it is evident only the asst. commisioner had the "balls" to say "I shot at the KILLERS". He is cent percent sure that he did the right thing by shooting at the killers, then why should he say I meant to shoot at stars rather than the killers???? Lathi and grenades failed and still politicians want the police to stand at attention and be killed!!!?
Just because the criminals belong to a political party, sholud they be condoned!?. Look at the gunman of an M L A who thrashed a man to death "on the suspicion of theft".

From: anish philip <anishklpm@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Tuesday, 11 October 2011 12:58 PM
Subject: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്
 
Fun & Info @ Keralites.net
കോഴിക്കോട്: ''കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും കണ്ടു പേടിക്കാത്തവരെ പിന്നെന്തു ചെയ്‌യണം? ഞാന്‍ വെടി വച്ചു. നാലു തവണ. നാലും ആകാശത്തേക്കായിരുന്നില്ല. സമരക്കാര്‍ക്കു നേരെ തന്നെയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പോലും പത്രസമ്മേളനത്തിലൂടെ ആക്രമിച്ചിട്ടും എസ്‌എഫ്‌എെ സമരത്തിനിടെ വെടിയുതിര്‍ത്ത് വിവാദനായകനായ നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഉറച്ച നിലപാടിലാണ്. എസി വെടിയുതിര്‍ത്തത് ആകാശത്തേക്കാണെന്ന് സ്‌പെഷല്‍ ബ്രാഞ്ചും പൊലീസ് മേധാവികളും ആണയിടുന്പോഴാണ് താന്‍ സമരക്കാര്‍ക്കു നേരെ തന്നെയാണ് വെടിവച്ചതെന്ന് രാധാകൃഷ്ണ പിള്ള ആണയിടുന്നത്. വെടിവയ്പ് അനിവാര്യമായിരുന്നെന്നാണ് രാധാകൃഷ്ണപിള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരിക്കുന്നത്. സിഎെയുടെ നേതൃത്വത്തില്‍ രാവിലെ ഏഴര മുതല്‍ 72 പൊലീസുകാരെയാണ് കോളജിനു മുന്നില്‍ വിന്യസിച്ചിരുന്നത്. റോഡിന്‍റെ ഇരുവശവും സംഘടിച്ചുനിന്ന സമരക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് കലെ്ലറിഞ്ഞു. പത്തരയ്ക്ക് താന്‍ ചെല്ലുന്പോള്‍ വനിതാ പൊലീസുകാരടക്കം 32 പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല.കണ്ണീര്‍വാതക ഷെല്ലിനും ഗ്രനേഡിനും മുന്നില്‍ പതറാതെ മുന്നോട്ടടുത്ത സമരക്കാരെ നേരിടാന്‍ പിന്നീടുള്ള മാര്‍ഗം റിവോള്‍വര്‍ പ്രയോഗിക്കുകയായിരുന്നു. സമരക്കാര്‍ക്കു നേരെ തോക്കു ചൂണ്ടി നാലു തവണ നിറയൊഴിച്ചു. അതിനു ശേഷമാണ് രംഗം അല്‍പമെങ്കിലും ശാന്തമായതെന്നും രാധാകൃഷ്ണപിള്ള വിശദീകരിച്ചു. ആറു വര്‍ഷം മുന്‍പ് മാങ്കാവ് കചേ്ചരിക്കുന്നില്‍ ഇറങ്ങിയ പുലിയെ വെടിവച്ചു കൊന്നും രാധാകൃഷ്ണപിള്ള വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അതേസമയം, കണ്ണീര്‍വാതക ഷെല്ലുകളും ഗ്രനേഡും പ്രയോഗിച്ചിട്ടും സമരക്കാര്‍ അക്രമത്തില്‍ നിന്നു പിന്‍വാങ്ങാതിരുന്നതിനാലാണ് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജിനു മുന്നില്‍ വെടിവയ്പു വേണ്ടി വന്നതെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയുടെ വെടിവയ്പ്, വിവാദമായതിനെത്തുടര്‍ന്ന് കലക്ടര്‍ ഡോ. പി.ബി. സലീമിന്‍റെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ എന്‍.എം. പ്രേംരാജാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നര മാസമായി അടഞ്ഞുകിടന്ന കോളജ് ഇന്നലെ തുറക്കുന്നതു കണക്കിലെടുത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ തന്‍റെ പ്രതിനിധിയായി തഹസില്‍ദാരെ കലക്ടര്‍ നിയോഗിച്ചിരുന്നു. അതേസമയം, വെടിവയ്ക്കുന്നതിനു മുന്‍പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ തന്നോട് അനുവാദം വാങ്ങിയിട്ടിലെ്ലന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Thanks & Regards
Anish Philip
Bahrain

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment