Friday 5 July 2013

[www.keralites.net] Shaalu Menon - ശാലു മേനോന്റെ യാത്ര

 

പോലീസ് കസ്റഡിയിലെടുത്തിട്ടും ശാലു മേനോന്റെ യാത്ര സ്വന്തം കാറില്‍

 

   
 
 
 
ചങ്ങനാശേരി: സ്വന്തം കാര്‍. ഡ്രൈവിംഗ് സീറ്റില്‍ സ്വന്തം ഡ്രൈവര്‍. കൂടെ മഫ്തിയില്‍ മൂന്ന് വനിതാ പോലീസുകാരും. ആരു കണ്ടാലും ഒരു ഫാമിലി ട്രിപ്പ്. പിന്നാലെ പോലീസ് ജീപ്പിന്റെ അകമ്പടി കൂടിയാകുമ്പോള്‍ ഒരു വിഐപി പരിവേഷം. സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ നടി ശാലുമേനോനെ കസ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോലീസ് കൊണ്ടുപോയത് ഇങ്ങനെയാണ്. 10 രൂപ മോഷ്ടിച്ചവനെ പോലീസ് ജീപ്പില്‍ ഇടിച്ചു കയറ്റുന്ന നമ്മുടെ പോലീസിന്റെ ജനകീയ മുഖം. സുപ്രീംകോടതി പോലും നിരോധിച്ച സണ്‍ഫിലിം ഒട്ടിച്ചതായിരുന്നു ശാലുവിന്റെ കാറെന്നത് മറ്റൊരു നിയമലംഘനം. ചങ്ങനാശേരിയില്‍ നിന്നും എംസി റോഡു വഴിയായിരുന്നു ശാലുവിനെയും കൊണ്ട് പോലീസ് തിരുവനന്തപുരത്തേക്ക് പോയത്. ഉച്ചയ്ക്ക് ശേഷമാണ് ചങ്ങനാശേരി സിഐ ശാലുവിനെ കസ്റഡിയിലെടുത്തത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ ഒരുങ്ങിയിരിക്കുകയായിരുന്നു ശാലു മേനോന്‍. സോളാര്‍ പ്ളാന്റിന്റെ പേരില്‍ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിക് അലി നല്‍കിയ പരാതിയിലാണ് ശാലുവിനെ കസ്റഡിയിലെടുത്തത്. ഇതില്‍ 25 ലക്ഷം രൂപ നല്‍കുമ്പോള്‍ ബിജു രാധാകൃഷ്ണനൊപ്പം ശാലുവും ഉണ്ടായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ഇതാണ് ശാലുവിനെ കസ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘത്തെ നിര്‍ബന്ധിതമാക്കിയത്. കൊച്ചിയില്‍ വെച്ചാണ് ശാലുവും ബിജുവും ചേര്‍ന്ന് പണം വാങ്ങിയതെന്നാണ് റാഫിക് അലിയുടെ ആരോപണം. സോളാര്‍ കേസ് വാര്‍ത്തയായപ്പോള്‍ തന്റെ വീട്ടില്‍ സോളാര്‍ പ്ളാന്റ് സ്ഥാപിക്കാമെന്നു പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി ചങ്ങനാശേരി പോലീസില്‍ ശാലു മേനോന്‍ പരാതി നല്‍കിയിരുന്നു. പിന്നീടാണ് ശാലുവും ബിജുവും തമ്മിലുള്ള ബന്ധം ഓരോന്നായി പറുത്തുവന്നത്.

 
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയായിരുന്നതായി നടി ശാലു മേനോന്‍ സമ്മതിച്ചു. തിരുവനന്തപുരത്ത് കേസന്വേഷിക്കുന്ന എഡിജിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ശാലു ഇക്കാര്യം സമ്മതിച്ചത്. ബിജുവിന് 25 ലക്ഷം രൂപ കൊച്ചിയില്‍ വെച്ച് കൈമാറുമ്പോള്‍ ശാലുവും ഒപ്പമുണ്ടായിരുന്നുവെന്ന് പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശി റാഫിക് അലി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശാലു സമ്മതിച്ചത്. ഇതു കൂടാതെ 10 ലക്ഷവും മറ്റൊരു 20 ലക്ഷവും വാങ്ങുമ്പോള്‍ ബിജുവിനൊപ്പം താന്‍ ഉണ്ടായിരുന്നതായി ശാലു സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഈ കൈമാറ്റങ്ങള്‍. പണം അഞ്ച് സ്ഥലങ്ങളിലായിട്ടാണ് കൈമറിഞ്ഞുപോയതെന്നും ശാലു വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ വീട് നിര്‍മാണത്തിനും മറ്റും ബിജു പണം നല്‍കി സഹായിച്ചതായും ശാലു സമ്മതിച്ചതായാണ് അറിയുന്നത്. തിരുവനന്തപുരത്തുള്ള സ്വിസ് സോളാര്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ശാലു പോലീസിനോട് സമ്മതിച്ചു. ശാലുവിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.


 
 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment