Thursday 21 February 2013

[www.keralites.net] ഒരു അശ്ലീല ആഭാസ നടനശാല

 

ഒരു അശ്ലീല ആഭാസ നടനശാല

mangalam malayalam online newspaper

ദ്രൗപദിയുടെ കാര്യത്തിലെന്നപോലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലും ദുര്യോധനാദികള്‍ പറയുന്ന നുണക്കഥയിരിക്കട്ടെ. ജസ്‌റ്റിസ്‌ ആര്‍. ബസന്തിനെ ഉദ്ധരിച്ചും ന്യായീകരിച്ചും കെ. സുധാകരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണം വാദത്തിനുവേണ്ടി ഒരുനിമിഷത്തേക്ക്‌ നമുക്കു പരിഗണിക്കാം. ആ നിമിഷംതന്നെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ അത്‌ കൂടുതല്‍ കുരുക്കില്‍ പെടുത്തുകയാണെന്ന്‌ ബോധ്യപ്പെടും. പ്രതിഫലത്തിന്‌ ശരീരം വില്‍ക്കുന്ന തൊഴിലാണ്‌ നിയമത്തിന്റെ കണ്ണില്‍ വേശ്യാവൃത്തി. 1986-ലെ വ്യഭിചാരം തടയല്‍ നിയമമസുസരിച്ച്‌ പൊതു സ്‌ഥലത്തുവെച്ച്‌ കൃത്യം ചെയ്യുന്ന പുരുഷന്‍ മൂന്നുമാസം തടവുശിക്ഷ അനുഭവിക്കണം. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആള്‍ പതിനെട്ടു വയസില്‍ താഴെയായാല്‍ ഏഴുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജയിലില്‍ കഴിയണം.

ദ്രൗപദിയെ അന്തപുരത്തില്‍നിന്ന്‌ കൗരവസഭയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയ ദുശ്ശാസനന്‍ ചെയ്‌തതുതന്നെയാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തില്‍ കെ. സുധാകരന്‍ എം.പിയും ആവര്‍ത്തിച്ചത്‌. അഞ്ചു ഭര്‍ത്താക്കന്മാരോടൊപ്പം രമിക്കുന്ന ദ്രൗപദിക്കൊപ്പം ദുര്യോധനന്‍ രമിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ധൃതരാഷ്‌ട്രരും ഭീഷ്‌മരും വിതുരരുമൊക്കെ ഉപവിഷ്‌ടരായ സഭയില്‍ വാദിച്ചു ദുശ്ശാസനന്‍. ദുശ്ശാസനന്റെ മുഖവും വാക്കുകളുംതന്നെയാണ്‌ ഒമാനില്‍നിന്നുള്ള ചാനല്‍ പ്രസ്‌താവനയിലും ഉറച്ചുനില്‍ക്കുന്ന ആവര്‍ത്തനത്തിലും ജനങ്ങള്‍ കണ്ടും കേട്ടും ഞെട്ടിയത്‌.

ദ്രൗപദിയുടെ കാര്യത്തിലെന്നപോലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലും ദുര്യോധനാദികള്‍ പറയുന്ന നുണക്കഥയിരിക്കട്ടെ. ജസ്‌റ്റിസ്‌ ആര്‍ ബസന്തിനെ ഉദ്ധരിച്ചും ന്യായീകരിച്ചും കെ. സുധാകരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണം വാദത്തിനുവേണ്ടി ഒരുനിമിഷത്തേക്ക്‌ നമുക്കു പരിഗണിക്കാം. ആ നിമിഷംതന്നെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ അത്‌ കൂടുതല്‍ കുരുക്കില്‍ പെടുത്തുകയാണെന്ന്‌ബോധ്യപ്പെടും.

പ്രതിഫലത്തിന്‌ ശരീരം വില്‍ക്കുന്ന തൊഴിലാണ്‌ നിയമത്തിന്റെ കണ്ണില്‍ വേശ്യാവൃത്തി. 1986-ലെ വ്യഭിചാരം തടയല്‍ നിയമമസുസരിച്ച്‌ പൊതു സ്‌ഥലത്തുവെച്ച്‌ കൃത്യം ചെയ്യുന്ന പുരുഷന്‍ മൂന്നുമാസം തടവുശിക്ഷ അനുഭവിക്കണം. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആള്‍ പതിനെട്ടു വയസ്സില്‍ താഴെയായാല്‍ ഏഴുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജയിലില്‍ കഴിയണം. അത്രയും ശിക്ഷ ഏറ്റുവാങ്ങാനുള്ള യോഗ്യതകൂടി പി.ജെ. കുര്യനുണ്ടെന്നാണ്‌ നിജസ്‌ഥിതി ബോധ്യപ്പെട്ട സുധാകരനും ജസ്‌റ്റിസ്‌ ബസന്തും പറയുന്നതിന്റെ മറുവശം. ഇന്ത്യന്‍ നിയമനിര്‍മ്മാണസഭയില്‍ അംഗമായ കെ. സുധാകരന്‌ അക്കാര്യം അറിയേണ്ടതാണ്‌. െഹെക്കോടതി ജഡ്‌ജിയായി പിരിഞ്ഞ്‌ സുപ്രിം കോടതിയില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സീനിയര്‍ അഭിഭാഷകനായ ജസ്‌റ്റിസ്‌ ആര്‍. ബസന്തിന്‌ അക്കാര്യം അറിയാത്ത പ്രശ്‌നവുമില്ല.

കുറ്റവും ശിക്ഷയും ചുമതലപ്പെട്ട നിയമസംവിധാനങ്ങള്‍ക്കു വിടുക. സൂര്യനെല്ലി പെണ്‍കുട്ടിയുടേതുപോലുള്ള ഇരകളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണമെന്ന്‌ വ്യവസ്‌ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ്‌ നിയമമാക്കുന്ന ചര്‍ച്ചയാണ്‌ രാജ്യസഭയില്‍ നടക്കാന്‍ പോകുന്നത്‌. അവിടെ പി.ജെ. കുര്യന്‍ ഉപാധ്യക്ഷനായി ഇരുന്നുകൂടാ.

അഗ്നിശുദ്ധി തെളിയിക്കാതെ രാജ്യസഭയുടെ അധ്യക്ഷപീഠത്തില്‍ ഒരിക്കലും ഉപാധ്യക്ഷനായി തുടര്‍ന്നുകൂടാ. ഇതാണ്‌ പ്രശ്‌നത്തിന്റെ പുതിയമുഖം. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ ധാര്‍മ്മികം മാത്രമല്ല നിയമ പിന്‍ബലംകൂടിയുള്ള പരാജയപ്പെടുത്താനാവാത്ത നിലപാടിന്റെ അടിസ്‌ഥാനം അതാണ്‌.

കള്ളച്ചൂതിലൂടെ പാണ്‌ഡവരെ നിസ്വരും അടിമകളുമാക്കിയതിന്റെ മറ്റൊരു ആവര്‍ത്തനമാണ്‌ ദുര്‍ബലയും നിസ്വയുമായ സൂര്യനെല്ലി പെണ്‍കുട്ടിയെ സംബന്ധിച്ച ജസ്‌റ്റിസ്‌ ബസന്തിന്റെയും സുധാകരന്റെയും പുതിയ നിര്‍വചനം. ഇത്‌ കേരളത്തിലെ ആദ്യ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട നാല്‍പ്പത്തിരണ്ട്‌ കുറ്റവാളികളെ ന്യായീകരിക്കാനാണ്‌. ഇത്‌ ആഗോളീകരണകാലത്തെ പണമുതലാളിത്ത സംസ്‌കാരത്തിന്റെ സംരക്ഷയുടെയുംന്യായീകരണത്തിന്റെയും ഭാഗമാണ്‌. ഇതിലൊരു വര്‍ഗസമീപനത്തിന്റെ അന്തര്‍ധാരയും നിലപാടുമുണ്ട്‌. സമൂഹത്തിലെ ഉപരിവര്‍ഗത്തിന്റെ വര്‍ഗസമീപനത്തില്‍ നിന്നുയരുന്ന അശ്ലീലാധിക്ഷേപമാണത്‌.ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗത്തിന്റെ പ്രതിനിധികളെ മ്ലേച്‌ഛരും അവിശ്വസിക്കപ്പെടേണ്ടവരുമായി കാണുക, വിലയിരുത്തുക, പ്രചരിപ്പിക്കുക. ജഡ്‌ജിയായാലും ഈ വര്‍ഗവീക്ഷണം ഉണ്ടാകും.

കോടതികളിലിരുന്ന്‌ നിയമം വ്യാഖ്യാനിച്ച്‌ തീര്‍പ്പുകല്‍പ്പിക്കുന്ന ന്യായാധിപന്മാര്‍ക്ക്‌ അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗത്തോട്‌ പക്ഷപാതമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌ പറഞ്ഞത്‌ ഭൂകമ്പമുണ്ടാക്കി. മുഖ്യമന്ത്രിയായ ഇ.എം.എസ്സിനെ അന്ന്‌ കോടതിയലക്ഷ്യത്തിന്‌ ശിക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രിംകോടതി ചീഫ്‌ ജസ്‌റ്റിസായിരിക്കെ ജസ്‌റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ ആ സത്യം ജഡ്‌ജിമാരുടെ മുഖത്തുനോക്കി പറഞ്ഞു: നിങ്ങളിലും ആന്തരികമായി കുടികൊള്ളുന്ന വര്‍ഗവീക്ഷണത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന്‌. കഴിവുറ്റ ജഡ്‌ജിയെന്ന്‌ കരുതിപ്പോന്ന ജസ്‌റ്റിസ്‌ ബസന്തിനെയും സഹജഡ്‌ജിയെയും ആ വര്‍ഗവീക്ഷണവും പുരുഷമേധാവിത്വ ബോധവുമാണ്‌ സൂര്യനെല്ലികേസില്‍ സ്വാധീനിച്ചതും കാമവെറിയന്മാരായ പ്രതികളോട്‌ അനുതാപം തോന്നി വിട്ടയയ്‌ക്കാന്‍ പ്രേരിപ്പിച്ചതും. ആ പക്ഷപാതം അസഹിഷ്‌ണുതയായി കയറുപൊട്ടിച്ചതാണ്‌ ജസ്‌റ്റിസ്‌ ബസന്തിന്റെ ന്യായീകരണത്തില്‍ തിളച്ചുപതഞ്ഞത്‌.

ദ്രൗപതിയെ അടിമയായി പ്രഖ്യാപിച്ച മഹാഭാരതമെന്ന ഇതിഹാസത്തിലെ ഭരണവര്‍ഗ രാഷ്‌ട്രീയത്തിന്റെ ധാര്‍ഷ്‌ട്യവും അശ്ലീലവും സംസ്‌കാരശൂന്യതയും കുരുക്ഷേത്ര യുദ്ധത്തിലെത്തിച്ചു. വിതുരര്‍ മുന്നറിയിപ്പു നല്‍കിയ ആ സര്‍വ്വനാശ കുതിപ്പിലേക്കാണ്‌ പി.ജെ. കുര്യന്‍ പ്രശ്‌നമടക്കമുള്ള വിഷയങ്ങള്‍ െകെകാര്യം ചെയ്‌ത്‌ ഭരണവര്‍ഗം ഇപ്പോള്‍ എത്തിച്ചേര്‍ന്നത്‌. ധൃതരാഷ്‌ട്രരെപ്പോലെ ഒരു പ്രധാനമന്ത്രി. ഗാന്ധാരിയെപ്പോലെ യു.പി.എ ചെയര്‍ പെഴ്‌സണും കോണ്‍ഗ്രസ്സ്‌ ഐ അധ്യക്ഷയുമായി ഒരമ്മ.

ഇടതു തുട നഗ്നമായി പ്രദര്‍ശിപ്പിച്ച്‌ സ്‌ത്രീത്വത്തെ വീണ്ടും വീണ്ടും അപമാനിക്കാനും അവഹേളിക്കാനും ദുര്യോധനന്മാര്‍. കള്ളച്ചൂതില്‍ പേര്‍ത്തും പേര്‍ത്തും സത്യത്തെ വീഴ്‌ത്തുന്ന ശകുനിമാര്‍. ധര്‍മ്മത്തിനും നീതിക്കുംമേല്‍ താണ്‌ഢവമാടുന്ന ദുശ്ശാസനന്മാരും രാധേയന്മാരും. അനീതി ചൂണ്ടിക്കാട്ടി ആരോപണത്തിനു വിധേയരായവര്‍ അഗ്നിശുദ്ധി വരുത്തണമെന്ന്‌ വിളിച്ചു പറയാന്‍ കൗരവരില്‍ തന്നെ അത്യപൂര്‍വ്വം ചില വികര്‍ണ്ണന്മാര്‍. ഭരണവര്‍ഗവും ഭരിക്കപ്പെടുന്ന ജനങ്ങളും തമ്മിലുള്ള വര്‍ഗസമരത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിന്റെ ഒരു മുഖമാണ്‌ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സൂര്യനെല്ലി പ്രശ്‌നവും. സര്‍ക്കാറിന്റെ വിലക്കയറ്റ നയങ്ങളും നടപടികളും അതിനെതിരായ ദേശീയ പണിമുടക്കും മറ്റും എന്നതുപോലെതന്നെ.

ജസ്‌റ്റിസ്‌ ബസന്തിന്റെ ദൗര്‍ഭാഗ്യകരമായ പരസ്യനിലപാടിനെക്കുറിച്ച്‌ അല്‍പ്പംകൂടി പറയാതെ വയ്യ. കുര്യനെ രക്ഷിക്കാന്‍ മുന്നണി ഭേദമില്ലാതെ മുന്‍ അഡ്വക്കറ്റ്‌ ജനറല്‍മാരടക്കമുള്ള അഭിഭാഷ കേസരികള്‍ ഞാന്‍ ഞാന്‍ മുമ്പേ എന്ന മട്ടില്‍ രംഗത്തു വന്നതിന്റെ പണമീമാംസ മനസ്സിലാകും. പക്ഷെ, വിധി പറഞ്ഞ ജഡ്‌ജിതന്നെ നീതിന്യായ ചരിത്രത്തില്‍ അസാധാരണ അവതാരമായി. സൂര്യനെല്ലി കേസില്‍ functus officio ആയ ജഡ്‌ജി ഉയിര്‍ത്തെഴുന്നേറ്റു.

വിധിയുടെ കൂര്‍പ്പിച്ച കുന്തവുമായി പരാതിക്കാരിയായ പെണ്‍കുട്ടിക്കു പിറകെ അശ്വാരൂഢനായി കുതിച്ചു. ഇതിനെ അപലപിക്കാതെ വയ്യ. ജസ്‌റ്റിസ്‌ ബസന്തിന്റെ വ്യക്‌തിത്വത്തെ ബഹുമാനിച്ചിരുന്നവരെ മാത്രമല്ല ജഡ്‌ജിമാരും അവരുടെ വിധികളും തമ്മില്‍ പാലിക്കേണ്ട െനെതിക ലക്ഷ്‌മണരേഖയുടെ അലംഘനീയതയെക്കുറിച്ച്‌ അറിയുന്നവരെയും അത്‌ അമ്പരപ്പിച്ചു. ഒരു കേസിന്റെ വിധി പ്രസ്‌താവിക്കുന്നതോടെ ആ ജഡ്‌ജിയും വിധിയുമായുള്ള ബന്ധം functus officio ആകുന്നു. ആ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞു എന്ന അര്‍ത്ഥത്തിലുള്ള ഈ പദം അര്‍ത്ഥമാക്കുന്നത്‌ ജഡ്‌ജിമാര്‍ വ്യക്‌തികളെന്ന നിലയില്‍ ആ കേസ്‌ വിധിയില്‍ നിന്ന്‌ എന്നന്നേക്കുമായി വേറിട്ടുകഴിഞ്ഞു എന്നാണ്‌.

ലോകത്തെ പിടിച്ചുകുലുക്കിയ വിധിയായിരുന്നു ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യയാക്കിയ അലഹബാദ്‌ െഹെക്കോടതിയുടേത്‌. അടിയന്തരാവസ്‌ഥയിലേക്കു നയിച്ച ആ വിധിയുടെ 40-ാം വാര്‍ഷികത്തില്‍ മാധ്യമ പ്രതിനിധികള്‍ വിധി പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ജഗ്‌ മോഹന്‍ലാല്‍സിഹ്നയെ പ്രതികരണത്തിനു സമീപിച്ചു. കേന്ദ്ര ധനമന്ത്രി ടി.ടി. കൃഷ്‌ണമാചാരിക്കെതിരെ നടന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ അഴിമതി അനേ്വഷണ കമ്മീഷനായിരുന്നു ബോംബെ െഹെക്കോടതിയിലെ ചീഫ്‌ ജസ്‌റ്റിസ്‌ എം.സി. ഛഗ്ല. അനേ്വഷണറിപ്പോര്‍ട്ട്‌ ഒപ്പുവെച്ച്‌ ആഭ്യന്തരമന്ത്രി പട്ടേലിന്‌ അദ്ദേഹം ഡല്‍ഹിയ്‌ക്ക്‌ അയച്ചു. തൊട്ടുപിറകെയാണ്‌ ടി.ടി. കൃഷ്‌ണമാചാരിക്കെതിരായ നിര്‍ണ്ണായക തെളിവുകളുമായി രണ്ടുപേര്‍ അദ്ദേഹത്തെ ചെന്നുകണ്ടത്‌.

ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ ഫ്രാങ്ക്‌ മൊെറെസും പ്രധാനമന്ത്രിയുടെ മകള്‍ ഇന്ദിരയുടെ ഭര്‍ത്താവുകൂടിയായ ഫിറോസ്‌ ഗാന്ധി എം.പിയും. അവരോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഛഗ്ലയും പറഞ്ഞത്‌ functus officio എന്നാണ്‌. I ha dnothing more to od with the enquiry or the report or the results എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യനെല്ലി കേസ്‌ വിധിയിലും അതിന്റെ ഫലത്തിലും റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ ബസന്ത്‌ സ്വീകരിക്കേണ്ടതും അതുതന്നെയായിരുന്നു.

കോടികളുടെ അഴിമതി കേസുകളില്‍ കേന്ദ്രമന്ത്രിമാരും മന്ത്രിസഭയും തുടരെത്തുടരെ പിടികൂടപ്പെടുന്നു. സര്‍ക്കാരിന്റെ വിശ്വാസ്യതയും അതിനെ നയിക്കുന്ന പാര്‍ലമെന്റിന്റെ വിശ്വാസ്യതയും നഷ്‌ടപ്പെടുന്നു. വിദുരര്‍ പറഞ്ഞതുപോലെ കൗരവകുലത്തിന്റെ നാശത്തിലേക്ക്‌ എന്നപോലെ നമ്മുടെ ഭരണ - അധികാര രാഷ്‌ട്രീയം തകര്‍ച്ചയിലേക്കു കുതിക്കുന്നു. ദുര്യോധനന്മാരോ ധൃതരാഷ്‌ട്ര - ഗാന്ധാരിയാദികളോ ഇത്‌ മനസ്സിലാക്കുന്നില്ല. അതിന്റെ അശ്ലീല- ആഭാസ - രാഷ്‌ട്രീയ നടനശാലയാകുകയാണ്‌ സമൂഹത്തിനു മുമ്പില്‍ പാര്‍ലമെന്റ്‌. മഹാഭാരതകഥയിലെ ജയന്തത്തിലെ സഭാമന്ദിരംപോലെ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ ഒരു ഘട്ടമാണിത്‌. പൊതുസമൂഹം ആകെയിളകി തിരുത്തപ്പെടേണ്ട സ്‌ഥിതി. അതിനുള്ള രാഷ്‌ട്രീയമുഹൂര്‍ത്തം ഉരുത്തിരിയേണ്ടതുണ്ട്‌. അതുവരെ ചെറുത്തുനില്‍പ്പോടെ ഇതിനെ അഭിമുഖീകരിക്കുകയേ വഴിയുള്ളൂ. Yes, this theatre of the vulgar.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment