Friday 27 April 2012

[www.keralites.net] നഷ്ട­പ്പെ­ട്ട­തിനെ വീണ്ടെ­ടു­ക്കു­വാ­നാണ് യേശു­ക്രിസ്തു ലോക­ത്തില്‍ വന്ന­

 

നഷ്ട­പ്പെ­ട്ട­തിനെ വീണ്ടെ­ടു­ക്കു­വാ­നാണ് യേശു­ക്രിസ്തു ലോക­ത്തില്‍ വന്ന­തെന്നും മനു­ഷ്യനെ സൃഷ്ടി­ക്കു­വാന്‍ ദൈവ­ത്തിന് ഒരു­പിടി മണ്ണ് മാത്രം ചില­വാ­യ­പ്പോള്‍, നഷ്ടപ്പെട്ട മനു­ഷ്യനെ വീണ്ടെ­ടുക്കുവാന്‍ ദൈവ­ത്തിന് സ്വന്ത­പു­ത്രനെ തന്നെ കൊടു­ക്കേണ്ടി വന്നു­വെന്നും പാസ്റ്റര്‍ ബാബു ചെറി­യാന്‍ പറഞ്ഞു. നവാ­പൂര്‍ കണ്‍വന്‍ഷന്റെ സമാ­പ­ന­രാത്രിയില്‍ ദൈവ­വ­ചനം പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

ലൂക്കോസ് 15 ലെ യേശു­പ­റഞ്ഞ ഉപ­മ­യിലെ മൂന്നു നഷ്ട­ത്തെ­ക്കു­റിച്ച് അദ്ദേഹം വ്യക്ത­മാ­ക്കി. ആദ്യ ഉപ­മ­യിലെ ആട് നഷ്ട­പ്പെ­ട്ടത് ആടിന്റെ കുറ്റം കൊണ്ടാണ് എങ്കിലും ആടിനെ അന്വേ­ഷി­ക്കുന്ന ഇട­യന്‍ ആടിനെ കുറ്റം പറ­യു­ന്നി­ല്ല. നഷ്ടപ്പെട്ട ആടിനെ സ്‌നേഹി­ക്കു­കയും കരു­തു­കയും ചെയ്യുന്ന യേശു­കര്‍ത്താവ് നല്ല ഇട­യന്‍ ആണ്. അന്വേ­ഷിച്ച് കണ്ടെ­ത്തുന്ന ആടിനെ ഇട­യന്‍ തോളി­ലേറ്റി നട­ക്കു­ന്ന­തു­പോലെ അവന്‍ നമ്മെയും തോളില്‍ ഏറ്റു­ന്നു. കര്‍ത്താ­വില്‍ വിശ്വ­സി­ക്കുന്ന ഒരാള്‍ ഒരി­ക്കലും ഒറ്റ­യ്ക്കല്ല, തനിയെ നട­ക്കുന്ന ആരും ദൈവ­ത്തിന്റെ സഭ­യില്‍ ഇല്ല. അപ്പനും അമ്മയും നമ്മെ ചുമ­ക്കു­ന്നത് ഒരു ചെറിയ പ്രായം വരെ­യാണ്. എന്നാല്‍ നല്ല­യിട­യ­നായ യേശു കര്‍ത്താവ് നമ്മെ മരണ പര്യന്തം നട­ത്തു­ന്ന­വ­നാ­ണ്.

ആദ്യ ഉപ­മ­യില്‍ ആട് നഷ്ട­മാ­യത് ആടിന്റെ കുറ്റം കൊണ്ടാ­ണെ­ങ്കില്‍ രണ്ടാ­മത്തെ ഉപ­മ­യില്‍ നാണയം നഷ്ട­പ്പെ­ട്ട­തിന് പിന്നില്‍ ചില ഉത്ത­ര­വാ­ദി­ത്വ­ങ്ങള്‍ ഉണ്ട്. ഇവിടെ വീടിന്റെ അക­ത്താണ് നഷ്ടം സംഭ­വി­ച്ച­ത്. പല കുടും­ബ­ത്തിന്റെയും അകത്ത് അച്ചന്‍, അമ്മ മക്കള്‍ എന്നിവര്‍ നഷ്ട­പ്പെ­ടു­ന്നു. വീടി­ന്റെ അകത്ത് നഷ്ടത്തിന് ആരാണോ ഉത്ത­ര­വാദി അവ­രാണ് വിളക്ക് കത്തി­ക്കേ­ണ്ട­ത്. വീട്ടില്‍ വിളക്കു കത്തി­ക്കു­വാന്‍ തയ്യാ­റാ­കാ­ത്തോളം നാള്‍, നഷ്ടപ്പ­ട്ട­തിനെ കണ്ടെ­ത്തു­വാന്‍ കഴി­യു­ക­യി­ല്ല. ഉത്ത­ര­വാ­ദി­കള്‍ ആരാണോ അവര്‍ വിളക്കു കത്തി­ക്കണം. തല­മുറ നഷ്ട­പ്പെ­ടു­ന്നു­ണ്ടെ­ങ്കില്‍ അതി­ന്റെ ഉത്ത­ര­വാ­ദിത്വം മാതാ­പി­താ­ക്കള്‍ക്ക് ഉണ്ട്, മാതാ­പി­താ­ക്കള്‍ അശ്ര­ദ്ധര്‍ ആയി­രു­ന്നാല്‍ മക്കള്‍ നഷ്ട­പ്പെ­ടാം. നഷ്ടപ്പെ­ട്ട­തിനെ കണ്ടെ­ത്തു­വാന്‍ വിളക്കു കത്തി­കുക എന്ന­താണ് പോം വഴി. ഈ ഉപ­മ­യില്‍ സഭയ്ക്കും സഭ­കള്‍ക്കും കൂട്ടു­ത്ത­ര­വാ­ദിത്വം ഉണ്ട് -അദ്ദേഹം പറഞ്ഞു.

മൂന്നാമത്തെ ഉപ­മ­യായ മുടി­യന്‍ പുത്രന്റെ ഉപ­മ­യി­ലൂടെ ദൈവ­ത്തില്‍ നിന്ന് അക­ലുന്ന മനു­ഷ്യന്‍ മൃഗ­തു­ല്യന്‍ ആണെന്ന് നമ്മെ ഓര്‍മ്മി­പ്പി­ക്കു­ന്നു. വീട്ടില്‍ നിന്നും ഇറ­ങ്ങിയ മകന്റെ തകര്‍ച്ചയ്ക്ക് കാരണം മകന്‍ തന്നെയാണ്. ഇവിടെ സ്വയം തിരി­ച്ച­റി­ഞ്ഞു. എങ്കില്‍ മാത്രമേ മട­ങ്ങി­വ­രവ് സാധ്യ­മാ­കു­ക­യു­ള്ളൂ. മകന്റെ മടങ്ങി­വ­രവ് കാത്തി­രി­ക്കുന്ന ഒരു അപ്പന്‍ ഉണ്ട് പക്ഷേ ഒരു പുതിയ തീരു­മാനം ആവ­ശ്യ­മാണ് ഭവ­ന­ത്തി­ലേക്ക് മട­ങ്ങണം എങ്കില്‍ നാം നമ്മി­ലേക്കു നോക്കു­വാന്‍ തയ്യാ­റാ­ക­ണം. ആട് നഷ്ട­പ്പെ­ട്ട­പ്പോള്‍ ഇട­യന്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്ന് ചെന്ന് ആടിനെ കണ്ടെ­ത്തു­ന്നു. എന്നാല്‍ മൂന്നാമത്തെ ഉപ­മ­യില്‍ അപ്പന്‍ വീട്ടില്‍ നിന്നും ഇറ­ങ്ങു­ന്നില്ല. മകന്‍ തന്നെ തീരു­മാ­നി­ക്കണം എത്ര­ദൂരം പിതാ­വില്‍ നിന്നും അകന്നുവോ അത്ര­ദൂരം തന്നെ മട­ങ്ങി­വ­രു­വാന്‍ പിതാ­വില്‍ നിന്നും അകന്ന മകന് ചെറിയ ഉത്ത­ര­വാ­ദിത്വം നിറ­വേ­റ്റു­വാ­നുണ്ട്. നഷ്ടപ്പെട്ടവനെ കാത്തി­രി­ക്കുന്ന നല്ല പിതാവ് നമുക്ക് ഉണ്ട്. ദൈവ­സ­ന്നി­ധി­യില്‍ നിന്നും അക­ന്നി­ട്ടു­ണ്ടെ­ങ്കില്‍ ആലിം­ഗനം ചെയ്ത് സ്വീക­രി­ക്കു­വാന്‍ കാത്തി­രി­ക്കു­ന്നു ഒരു നല്ല പിതാവ് നമുക്കുണ്‍ട് -അദ്ദേഹം ഓര്‍മിപ്പിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment