Monday 23 September 2013

Re: [www.keralites.net] ?????. ?????? ????????????? ??????????

 

Dear Transport Minister,
 
Do Make Mr. Rishiraj Singh IPS MD of KSRTC as he is the only man living in Kerala who have BACKBONE.
 
Regards
 
Anil
 

From: Gangadharan Nair N <ng.puthoor@gmail.com>
To: Keralites@yahoogroups.com
Sent: Monday, September 23, 2013 6:25 AM
Subject: Re: [www.keralites.net] ?????. ?????? ????????????? ??????????
 
I 100% endorse Mr. John Thomas's opinion. Mr. Seshan only made aware of the people of India that there is a Constitutional Head by name Election Commissioner & the powers wrested on a Constitutional Head and how a Constitutional Head should behave. Till that time nobody knew that the nation had a constitutional head by name Election Commissioner. They were all behaving like a Head Clark or Gumasta of any Govt. Department. The result of his efforts has seen a row of excellent personalities as Election Commissioners, including Mr. Lingdho & Mr. Farooque. To be frank with you both of them deserved to be our Nation's President, so clean and upright in their decision & never bent in front of the ruling party.
But I do NOT agree completely with Mr. John Thomas that the Congress declared him as arch enemy. While Mr. TN Seshan was in service the BJP taken maximum leverage out of him and made use of him to such an extent the whole world thought that he is going to be our next HOME Minister if BJP comes in Power. The tragedy was that BJP refused to give him even a seat in the next Parliament election. The Congress has accomodated him from Gujarat & he failed to make it. At least Congress has done that much but BJP has NOT done anything.
2013/9/22 Raj M <rajmrajm70@yahoo.com>
 
ഏതൊരു സ്വകാര്യ ബസിന്റെ വിജയത്തിനു പിന്നിലും കാലിയായ ഒരു കെഎസ്ആര്‍ടിസി ബസ് ഉണ്ട്

ബഹുമാനപ്പെട്ട ഗതാഗതമന്ത്രി അറിയാന്‍,
ഇനി താങ്കള്‍ വിചാരിച്ചാലും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. എങ്കിലും ചില കാഴ്ചകള്‍ അങ്ങയുടെ അറിവിലേക്കായി പകര്‍ത്തട്ടെ.എന്തു കൊണ്ടാണു കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം നഷ്ടത്തിലാകുന്നത് എന്ന് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പെന്‍ഷന്റെയും ശമ്പളത്തിന്റെയും കണക്കു പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടു കാര്യമില്ല.

ഔദ്യോഗിക ആവശ്യത്തിനായി കണ്ണൂര്‍-കാസര്‍കോട്, കണ്ണൂര്‍-കോഴിക്കോട് റൂട്ടുകളില്‍ പതിവായി യാത്ര ചെയ്യുന്ന ഒരാളാണു ഞാന്‍. കെഎസ്ആര്‍ടിസിയുടെ ടൌണ്‍ ടു ടൌണ്‍ ബസുകളിലാണ് അടുത്ത കാലം വരെ ഞാന്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോള്‍ യാത്ര ട്രെയിനിലേക്കു മാറ്റി.
കണ്ണൂരില്‍ നിന്നു കെഎസ്ആര്‍ടിസിയുടെ ടൌണ്‍ ടു ടൌണ്‍ (ടിടി) ബസുകള്‍ പുറപ്പെടുന്നതു പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ്. ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. നിരവധി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ യാത്രക്കാരെ വിളിച്ചു കയറ്റാന്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ ഒരൊഴിഞ്ഞ മൂലയില്‍ ഒരു ടിടി കിടപ്പുണ്ടാകും.

വരുന്ന വണ്ടിയാണോ പോകുന്ന വണ്ടിയാണോ എന്ന് അതിന്റെ ബോര്‍ഡ് കണ്ടാല്‍ തിരിയില്ല. ചോദിച്ചു നോക്കാന്‍ ഉള്ളില്‍ ആരെങ്കിലും ഉണ്ടായിട്ടു വേണ്ടേ? പെട്ടെന്നു കാണാം ഡ്രൈവര്‍ ഒാടിപ്പാഞ്ഞു വന്നു ബസ് സ്റ്റാര്‍ട്ട് ചെയ്യുന്നു. ഉടന്‍ കണ്ടക്ടറും കയറി ബെല്ലടിക്കുകയായി. അതു കാസര്‍കോട് ഭാഗത്തേക്കുള്ള ടിടിയുടെ കഥ. കണ്ണൂര്‍-കോഴിക്കോട്
ടിടിയുടെ കഥ അതിലും കഷ്ടം. സ്വകാര്യ ബസുകള്‍ ആളെവിളിച്ചു കൂട്ടി തുടര്‍ച്ചയായി പുറപ്പെട്ടു കൊണ്ടിരിക്കുമ്പോഴും കെഎസ്ആര്‍ടിസിയുടെ ഒരു ബസ് പോലും ഉണ്ടാകില്ല. പെട്ടെന്ന് എവിടെ നിന്നോ ഒന്നു പാഞ്ഞു വരും. ബസ് ബേയില്‍ നിര്‍ത്തിയെന്നു വരുത്തി ഉടന്‍ പുറപ്പെടുകയായി.

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഒരു ടിടിയും കയറാറില്ല. കയറിയാല്‍ വല്ല യാത്രക്കാരെയും കിട്ടിയാലോ എന്നു പേടിയാണെന്നു തോന്നുന്നു. കണ്ണൂരില്‍ നല്ല പരിചയമില്ലാത്തവര്‍ ബസ് തേടി ആദ്യം കയറുന്നതു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ്. കേരളത്തില്‍ മറ്റെല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അതാണല്ലോ നാട്ടുനടപ്പ്. മൂന്നോ നാലോ ദീര്‍ഘദൂര ബസുകള്‍ മാത്രം പുറപ്പെടുന്ന ഇങ്ങനെയൊരു സ്റ്റാന്‍ഡ് മറ്റെവിടെയുമില്ലെന്നു തീര്‍ത്തു പറയാം.

ഈ സ്റ്റാന്‍ഡ് ഇങ്ങനെയായതു വെറുതെയല്ല. വളരെ ആസൂത്രിതമായൊരു ഗൂഢാലോചന അതിനു പിന്നിലുണ്ടെന്ന് ഉറപ്പാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രണ്ടു റൂട്ടുകളാണു കണ്ണൂര്‍-കാസര്‍കോട് റൂട്ടും കണ്ണൂര്‍-കോഴിക്കോട് റൂട്ടും. ഈ റൂട്ടുകളിലേക്കുള്ള ടിടി ബസുകള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടാന്‍ തുടങ്ങിയാല്‍ സ്വകാര്യ സ്റ്റാന്‍ഡിലെ യാത്രക്കാരുടെ എണ്ണം പകുതിയാകും.

അങ്ങനെ ആകാന്‍ പാടില്ലെന്ന് ഇവിടത്തെ ചില നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വാശിയുണ്ട്. കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വികസിപ്പിക്കാനും വാണിജ്യ കെട്ടിട സമുച്ചയം പണിയാനും രണ്ടു കൊല്ലം മുന്‍പു ബജറ്റില്‍ ഫണ്ട് പ്രഖ്യാപിച്ചതു പോലും ഗൂഢാലോചനയുടെ ഭാഗമാണെന്നു നാട്ടുകാര്‍ക്കറിയാം. ബജറ്റില്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി സ്റ്റാന്‍ഡ് വികസനത്തിനു വേണ്ടി ആരും ശബ്ദിക്കില്ലല്ലോ. പ്രഖ്യാപനം പ്രഖ്യാപനം മാത്രമായി കടലാസില്‍ വിശ്രമിക്കുകയും ചെയ്യും.

കോഴിക്കോടന്‍ കാഴ്ച
കോഴിക്കോട് സ്വകാര്യ സ്റ്റാന്‍ഡിലെ കാഴ്ചയും പറഞ്ഞു നിര്‍ത്താം. അവിടെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാകാത്തതു കൊണ്ടു പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നാണു കെഎസ്ആര്‍ടിസി പുറപ്പെടുന്നത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ നിരനിരയായി നിന്ന് ആളെക്കയറ്റുന്നതിന് അല്‍പം അകലെയായി ആരും കാണാത്ത മൂലയില്‍ ഒന്നു രണ്ടു ടിടി കിടപ്പുണ്ടാകും. എപ്പോള്‍ പുറപ്പെടുമെന്ന് ആര്‍ക്കും പിടിയില്ല. ചിലര്‍ ഏതെങ്കിലുമൊരു ബസില്‍ കയറിയിരിക്കും.

അതു കണ്ടു മറ്റു യാത്രക്കാരും വന്നു കയറും. അതാ, അപ്പുറത്തു കാലിയായിക്കിടക്കുന്ന മറ്റേ ടിടി പെട്ടെന്നു പുറപ്പെടുന്നു. അതു കണ്ടു കുറച്ചു പേര്‍ ഒാടിയിറങ്ങി കയറിയാലായി.ഇനി ടിടിയില്‍ നിറച്ചും യാത്രക്കാര്‍ കയറിയാലോ? അങ്ങനെയുള്ള ടിടികള്‍ ചിലപ്പോള്‍ വടകരയെത്തുമ്പോള്‍ അങ്ങു താനേ നില്‍ക്കും. കണ്ടക്ടര്‍ എന്തെങ്കിലുമൊരു കംപ്ളെയിന്റിന്റെ പേരു പറയും. യാത്രക്കാര്‍ക്ക് അവിടെയിറങ്ങി അടുത്ത ടിടി കാത്തു നില്‍ക്കാം. അല്ലെങ്കില്‍ കിട്ടുന്ന പ്രൈവറ്റ് വണ്ടി പിടിക്കാം.

കെഎസ്ആര്‍ടിസിയിലെ എല്ലാ ജീവനക്കാരെയും കുറിച്ചല്ല ഈ പറയുന്നത്. എങ്കിലും വലിയൊരു വിഭാഗം ജീവനക്കാര്‍ ആരോടോ ഒത്തുകളിച്ചു സ്വന്തം കഞ്ഞിയില്‍ മണ്ണു വാരിയിടുന്നുണ്ടെന്നു തീര്‍ച്ച.അതു ചോദ്യം ചെയ്യാന്‍ ഇച്ഛാശക്തിയുള്ള, ചില യൂണിയനുകളുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ മുട്ടുമടക്കാത്ത, ആരെങ്കിലും കെഎസ്ആര്‍ടിസിയുടെ തലപ്പത്തു വരാത്തിടത്തോളം ഈ സ്ഥാപനം രക്ഷപ്പെടില്ല സര്‍.

ഒരു യാത്രക്കാരന്‍
ആലക്കോടു വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂ
Courtesy: ആലക്കോടു വിശേഷങ്ങള്.

From: Gopinathan <ngopi50@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 21 September 2013 7:30 PM
Subject: Re: [http://www.keralites.net/] ?????. ?????? ????????????? ??????????
 
Sir,

അടുത്ത സമയത്ത് [letter to editor) പത്രാതി പര്ക്കുള്ള  കത്തിൽ വായിച്ചത്:
ജി പി എസ്  കൂടി വാങ്ങി ഇപ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന പെന്ഷന് പാറ [paara]വെക്കല്ലേ. ഞങ്ങളിൽ തന്നെ അമ്പതിനായിരം  [പെൻഷൻ !!!!]  മാസത്തില  കിട്ടുന്ന   സാരന്മ്മാരും ഉണ്ട്  കേട്ടോ !!!!  യീ ഒരു അമ്പതിനായിരം  കൊടുക്കാൻ   എത്ര  ബസ് ഓടണം?  ജീ പി എസ്  പണി എന്താണെന്നോ.  ബസുകൾ  ഒന്നിന് പിറകെ ഒന്നായി  kaali [empty]  ഓടുന്നത്  നിരത്താൻ  ആനെത്രേ!  ഇതിനായി  തന്നെ  ഓഫീസർ  നിലവില ഉണ്ടെന്നു ആ പാവം പെന്ഷനെർ  പറയുന്നു മുണ്ട്. 

Above is  a sample from KSRTC  stable. 

Thanks n regards,

Gopinathan
2013/9/21 Bala p.l <plbala52@yahoo.com>
 
Comment by Mr Thomas Mathew on Mr .T.N seshan is most unfortunate. I take it as his frustarion that was concealed all along since he has worked under him and now he got a chance to steam out. No body will doubt TNS's efficieny and intellegence.
Mr TM you have commented only on, this part of my msg.
Bala
Chennai
 
From: austin clement <ktaclement@yahoo.com>
To: Keralites@yahoogroups.com Sent: Saturday, 21 September 2013 2:54 PM
Subject: Re: [http://www.keralites.net/] ?????. ?????? ????????????? ??????????
 
Mr Jinto Cherian has made a honest and truthful assessment of KSRTC, which has been a white elephant all these years.A great liability on the Mallu taxpayer. Now there is an excuse or pretext to close down KSRTC; before it dies the natural death. Here is a chance to get rid of the White elephant:-- Slowly sell out buses to private parties where schedules are cancelled.-Sell out progressively the workshop facilities to private.-KSRTC manage the bus stands, for which they can charge fees from private buses.-VRS or absorb the staff in other departments.- Govt. can continue to control ticket fares and enforce traffic safety measures.Let us hope and pray.

From: Thomas Mathew <thomasmathew47@hotmail.com>
To: Keralites@yahoogroups.com Sent: Friday, 20 September 2013 8:14 PMSubject: RE: [http://www.keralites.net/] ?????. ?????? ????????????? ??????????
 
People have  a lot of misconception about T. N. Seshan. Having worked with him in the Election Commission of India, I can say that what ever he preached about morality was for others. During his time he made a lot of noise to the extent that Supreme Court asked him to keep his mouth shut. Till Seshan's time the judiciary was considerate to the Election Commission and Commission never lost a case in the court, but during his time the decisions in most of the cases were against the Commission, because he had no respect for the laws and rules. 
He was appreciated by the public since was shouting against  the politicians every time he got a chance.He was against Electronic Voting machines, which we are using in all the elections now, because it was not his brain child. 
As people in Delhi know him well, no one wants to touch him even with a long stick

T. Mathew                                    

From: plbala52@yahoo.comTo: Keralites@yahoogroups.comDate: Fri, 20 Sep 2013 12:29:03 +0800Subject: Re: [http://www.keralites.net/] ?????. ?????? ????????????? ?????????? 
A good article. In addition to what have been said, I remember reading decades back ( I think Mr Malayattur was at the top KSRTC and first time in its history KSRTC made profit) that there is a advisory board comprising of about Plus 200 members. This commitee also contributed for the continued annual loss and  KSRT Chave 14 labour unions.
Mr.Malayattur a staunch communist in mind and thoughts tried his level best to reign this unions for the good of common man /Govt of kerala/ KSRTC staff and to KSRTC but failed. I think he was removed from the post within a short period.  
 
Balakrishna pillai's comment on KSRTC is wrong. KSRTC still  can be brought to profit provided it is dealt in a professional way. Call people like Mr. T.N. Seshan for guidance and impliment without any resrvation. V can see the result.
 
Bala 
Chennai  

 
From: Jinto P Cherian
To: Keralites@yahoogroups.com
Sent: Thursday, 19 September 2013 8:51 PM
Subject: [http://www.keralites.net/] ?????. ?????? ????????????? ??????????
 
ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവുകയും രണ്ടു ദിവസം കിടന്നുറങ്ങുകയും ബാക്കിയുള്ള മൂന്നു ദിവസം മുച്ചീട്ടുകളിക്കു വേണ്ടി ലീവെടുക്കുകയും ചെയ്യുന്നവന്റെ ജോലി പോയിക്കഴിയുമ്പോള്‍ പൊട്ടിക്കരയുന്നതുപോലെ ബാലിശമാണ് കെഎസ്ആര്‍ടിസിയുടെ പേരിലുള്ള വികാരപ്രകടനങ്ങള്‍. പെട്ടെന്നൊരു ദിവസം സുപ്രീം കോടതി വില്ലനായി അവതരിച്ച് പാവപ്പെട്ട മലയാളികളുടെ യാത്രാമാര്‍ഗമായ കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിഷ്‌കളങ്കരായ പലരും കരുതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ നിലവിലുള്ള പ്രശ്‌നങ്ങളും പണ്ടു മുതലേ ഉണ്ടായിരുന്നു. ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ബിസിയായിരുന്നതുകൊണ്ട് ആ പ്രശ്‌നങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്നു മാത്രം. ഇപ്പോള്‍ ക്ലൈമാക്‌സ് സീനായപ്പോള്‍ രണ്ടാംനിര പടത്തിലെ സഹനടന്മാരെപ്പോലെ മറ്റെല്ലാം മറന്ന് ഐസിയുവിനു മുന്നില്‍ നിന്ന് പരസ്പരം നോക്കിക്കരയുകയാണ് ബ്ലഡി മല്ലു. മലയാളി അര്‍ഹിക്കുന്ന വിധിയാണിത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പോലും മലയാളിക്കു സംഭവിക്കുന്നത് ഇതു തന്നെയാണ്. റോഡ് നന്നാക്കാന്‍ ലോകബാങില്‍ നിന്നു ലോണെടുത്ത് മന്ത്രിമാര്‍ക്കു പുത്തന്‍ കാര്‍ വാങ്ങുന്ന ഭരണകൂടവും കാര്‍ഷികലോണെടുത്ത് മകളുടെ കല്യാണം നടത്തിയിട്ട് ജപ്തി നോട്ടീസ് വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും സംഭവിക്കുന്നത് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.
പരിശ്രമിക്കും, ചര്‍ച്ച നടത്തും തുടങ്ങിയ ക്ലീഷേ പ്രഖ്യാപനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രിയും കെടുകാര്യസ്ഥത തുടരുമെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും എല്ലാ പ്രശ്‌നങ്ങളും രണ്ടു ദിവസം കൊണ്ട് അരച്ചുകലക്കി കുടിച്ചു വിശകലനം നടത്തുന്ന മാധ്യമങ്ങളും ഇപ്പോഴും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതു നമ്മുടെ കാപട്യത്തിന്റെ തെളിവാണ്. ജനസംഖ്യ വര്‍ധിക്കുകയും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തിലാവുന്നത് ജാതകദോഷം കൊണ്ടോ ശനിദശകൊണ്ടോ അല്ല. സുപ്രീം കോടതി പറഞ്ഞതുപോലെ മലയാളി ഭരിച്ചു മുടിച്ചതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയെ തൊടുമ്പോള്‍ ഏതൊരു നേതാവിന്റെയും മനസ്സിലേക്ക് ആദ്യം വരുന്നത് അവിടുത്തെ യൂണിയനുകളുടെ രാഷ്ട്രീയവും പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടുകളെ തന്റെ നയങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമാണ്. രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയക്കില്ലെന്നുമൊക്കെ ഉറച്ചു പറയുന്ന നേതാക്കന്‍മാര്‍ക്ക് കേരളത്തിലെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നല്ല അവിടുത്തെ വോട്ടുബാങ്ക് ഉലയ്ക്കരുതെന്ന സഹതാപാര്‍ഹമായ ഒറ്റ ലക്ഷ്യമേയുള്ളൂ.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്നാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല. രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്നു കോടതി പറയുന്നതെങ്കില്‍ തന്നെയും അതൊക്കെ തുടരുക തന്നെ ചെയ്യും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല.- എന്തൊരു ധീരത എന്നു നമുക്ക് തോന്നും. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതാണ് സത്യസന്ധവും ആത്മാര്‍ഥവുമായ കാര്യം. 'ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസി ഇനി രക്ഷപ്പെടില്ല. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു." നിര്‍ഭാഗ്യവശാല്‍ തന്റേടമുള്ള ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നില്ല. തന്റേടം, അഹങ്കാരം തുടങ്ങിയവയെല്ലാം മലയാളി മുളയിലേ നുള്ളിക്കളയുന്ന ദുശ്ശീലങ്ങളാണ്.
കര്‍ണാടകവും തമിഴ്‌നാടും ലാഭകരമായി സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ തന്നെയാണ് മിക്കവാറും എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു ഭൂമിയുള്ള കെഎസ്ആര്‍ടിസി പട്ടിണി കിടക്കുന്നത്. തന്റേടമുള്ള ഭരണാധികാരികളല്ല, തന്റേടമുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. മാധ്യമങ്ങളിലൂടെ വോട്ടുബാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാധികാരികളില്‍ നിന്നും യഥാര്‍ഥപ്രശ്‌നം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏതെങ്കിലും നീക്കം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഒറ്റ ഷെഡ്യൂള്‍ പോലും വെട്ടിക്കുറയ്ക്കില്ല എന്നു മന്ത്രി പറഞ്ഞെങ്കിലും അനുദിനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ കെഎസ്ആര്‍ടിസി എന്നത് ഒരു ഓര്‍മ മാത്രമാവും. അതിലൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു വേദനയുമുണ്ടാവില്ല. അതിന്റെ ഉത്തരവാദിത്വം ആരിലാണ് വീഴുക എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക. സുപ്രീം കോടതി, എണ്ണക്കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് ഈ ദുരന്തത്തിനു കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍, കേരള സര്‍ക്കാര്‍ പരമാധി ശ്രമിച്ചിട്ടും നീതി ലഭിച്ചില്ല എന്നു സമ്മതിക്കുമെങ്കില്‍ ബസുകമ്പനി നിര്‍ത്താന്‍ സര്‍ക്കാരിനു സന്തോഷമേയുണ്ടാവൂ. വോട്ടു രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ്ടും ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് ഫോര്‍മുലയിലേക്കു നമ്മള്‍ മടങ്ങിവരണമെന്നു മാത്രം.
ഒലത്തും!: നേരേ ചൊവ്വേ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത നമ്മളാണ് ഇവിടെ വിമാനക്കമ്പനി നടത്താന്‍ പോകുന്നത്.
www.keralites.net
--
GopinathaN
--
"Na Mo Namasivaya",
   'Vande Matharam'
 Gangadharan Nair N.
"Sab Ke Saath, Sab Ka Vikas"


"
Dharmam Saranam Gachhami"

"Make Giving Bribe & Exposing it, Legal & a Birth Right of every citizen of INDIA, but Demanding or Accepting Bribe Illegal & a willful act of Crime,"
We had a DREAM of Principled, Prosperous & Peaceful INDIA & are committed to fulfill that DREAM.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment