Saturday 18 May 2013

Re: [www.keralites.net] രഞ്ജിനി അപമാനിച്ച പ്രിയ ബിനോയ്‌; ഞങ്ങള്‍ പ്രവാസികളുണ്ട് നിങ്ങളുടെ കൂടെ

 

നമ്മുടെ എയര്പോർതുകളിൽ ഇതൊരു നിത്യ സംഭവമാണ്. നെടുമ്പാശ്ശേരിയിൽ ഞാൻ നിരവധി പ്രാവശ്യം ഇത് കണ്ടിട്ടുണ്ട്. ജഗതി മുതൽ ഹരിശ്രീ അശോകനും കുഞ്ചനും വരെ ഇത്തരത്തിൽ കടന്നു പോയിട്ടുണ്ട്. ഇതിൽ പലരും നേരിട്ട് ക്യു തെറ്റിച്ച്തല്ല. അവിടത്തെ പോലീസുകാർ വിളിച്ചു കൊണ്ട് പോയതാണ്. ഇത് പോലെ തന്നെ കുറെ മത നേതാക്കന്മാരും ഇത്തരത്തിൽ കടന്നു പോകുന്നത് കണ്ടിട്ടുണ്ട്. ഇവർക്കെല്ലാം മേലെ ആരെന്നറിയാത്ത ഏതൊക്കയോ വല്യ എമ്മാൻ മാരുടെ ബന്ധു മിത്രാതികളും. ഒരു ദിവസത്തെ മുഴുവൻ ഉറക്ക ക്ഷീണവും വെശന്ന് വളഞ്ഞു കരയുന്ന മക്കളുമായി ഇതെല്ലം നോക്കി നില്ക്കാനെ കഴിഞ്ഞിട്ടുള്ളൂ.


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Saturday, May 18, 2013 12:06 AM
Subject: Re: [www.keralites.net] രഞ്ജിനി അപമാനിച്ച പ്രിയ ബിനോയ്‌; ഞങ്ങള്‍ പ്രവാസികളുണ്ട് നിങ്ങളുടെ കൂടെ



10-20 പേര്‍ കഴിഞ്ഞായിരുന്നു ക്യൂവില്‍ ഉണ്ടായിരുന്ന രഞ്ജിനിയുടെയും സുരാജ് വെഞ്ഞറമ്മൂടിന്റെയും മറ്റൊരു സീരിയല്‍നടിയുടെയും സ്ഥാനം. എന്നാല്‍ അല്പം കഴിഞ്ഞ ക്യൂ തെറ്റിച്ചു രഞ്ജിനി മുന്നോട്ട് വന്നപ്പോള്‍ ആണ് താന്‍ ചൂടായതെന്നു ഈ അമേരിക്കന്‍ മലയാളി പറയുന്നു.

എന്തായാലും ബിനോയ് കുറ്റക്കാരനല്ലെന്ന് സിസിടിവി തെളിയിച്ചു. ഇതുകൊണ്ടു തീര്‍ന്നില്ല, സംഭവം നടക്കുന്ന സമയത്ത് രഞ്ജിനി നടന്‍ സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ടതായും അദ്ദേഹം വിളിച്ചുപറഞ്ഞതിന്‍ പ്രകാരമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് പറന്നെത്തിയതെന്നും പിന്നെയാണ് മനസിലായതെന്ന് ബിനോയ് പറയുന്നു. ഇക്കാര്യം ബിനോയ് പിന്നീട് വെളിപ്പെടുത്തി. സുരേഷ്‌ഗോപി എസ് പിയെ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണത്രേ അവിടെ പോലീസ് എത്തുന്നത്. കാര്യമെന്താണെന്ന് അന്വേഷിക്കാതെ അദ്ദേഹം രഞ്ജിനിക്കു വേണ്ടി നിലകൊണ്ടെങ്കില്‍ സുരേഷ് ഗോപി ഒരു കാര്യം മനസിലാക്കണമായിരുന്നു അദ്ദേഹത്തിന്റെ സഹോദരനും ഒരു പ്രവാസിയാണെന്ന് എന്നാണ് ഈ പൊന്‍കുന്നം സ്വദേശി പറയുന്നത്.. ഇതേ അവസ്ഥ സുരേഷ്‌ഗോപിക്കും ഉണ്ടായിക്കൂടെ എന്നും പ്രവാസി ചോദിക്കുന്നു. രഞ്ജിനിക്കെതിരെ നിയമയുദ്ധം നടത്തും എന്നാണ് ഈ പ്രവാസി ഇപ്പോള്‍ പറയുന്നത്. സംഭവത്തില്‍ സുരേഷ്‌ഗോപിയുടെ പങ്കിനെ കുറിച്ച് ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. കാരണം സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞിരുന്നെങ്കില്‍ സുരേഷ് ഗോപി ഇത്തരം ഒരു കാര്യം ചെയ്യുമെന്ന് മലയാളികള്‍ വിശ്വസിക്കുന്നില്ല.

ബിനോയുടെ ഭാര്യയുടെ പരാതി പ്രകാരം രണ്ജിനിയും കേസില്‍ ഉള്‍പ്പെട്ടു. എന്തായാലും രഞ്ജിനിക്കെതിരേ നടപടിയെടുത്ത ബിനോയ്ക്ക് വന്‍ പിന്തുണയാണ് മലയാളികള്‍ നല്‍കുന്നത്. പ്രിയ ബിനോയ്, നിങ്ങളുടെ കൂടെ ഞങ്ങള്‍ പ്രവാസികളുണ്ട്. ഈ രാജ്യത്ത് നിയമം ഏതു പാവപ്പെട്ടവനും പാവപ്പെട്ടവന്റെ തലയില്‍ കയറി ആളാവുന്നവനും ഒരു പോലെ ആണെന്ന് നിങ്ങള്‍ ഈ ഒരേ ഒരു പ്രവര്‍ത്തിയിലൂടെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തിരിക്കുന്നു. എന്നതാണ് ഇതുസംബന്ധിച്ച ഫെയ്‌സ് ബുക്കിലെ ഒരു കമന്റ്. മാത്രമല്ല, രഞ്ജിനി ഹരിദാസിന്റെ പരിപാടികള്‍ വിദേശത്ത് സംഘടിപ്പിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന നിലാപടെടുത്തിരിക്കുകയാണ് വിദേശ മലയാളികള്‍ .

രഞ്ജിനിക്ക് എതിരായും ബിനോയ്ക്ക് അനുകൂലമായും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന കമന്റുകള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ഇവിടെ അനീതി കാട്ടിയ രഞ്ജിനി ഹരിദാസിനാണോ, നമ്മുടെ നാടിന്റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുന്ന പ്രവാസിക്കാണോ മുന്‍തൂക്കം? തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്ക്ക് നീതി ലഭിക്കണം. അറസ്റ്റിലൂടെ അവിടെ നിന്നവര്‍ക്ക് മുന്നില്‍ അപമാനിതനാകുകയും, നീതി നഷ്ടപ്പെടുകയും ചെയ്ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍ ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക.

എന്തായാലും രഞ്ജിനി ഹരിദാസ് താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കുകയാണ്, ആ പേര് എന്താണെന്നല്ലേ 'ഒറ്റ ഒരുത്തിയും ശരിയല്ല'. പേര് പോലെതന്നെയാണോ താരവും എന്നാ കാര്യവും തീരുമാനിക്കേണ്ട താരം തന്നെയാണ്. ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ, ഇനിയെങ്കിലും നന്നായിക്കൂടെ?

ഇവിടെ പലരും സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിക്കാറുണ്ട്. സ്ത്രീ സുരക്ഷ അത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന സ്ത്രീകളെ എങ്ങനെയാണ് കാണുക. സ്ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. അതും കുടുംബ സമേതം നാട്ടിലേക്ക് വരുന്ന ഒരു പ്രവാസി മലയാളിയോടാണെങ്കില്‍ ? പ്രിയ ബിനോയ്, നിങ്ങള്‍ പ്രവാസികളുടെ അഭിമാനമാണ്. സ്ത്രീക്കും പുരുഷനും ഈ സുരക്ഷ എന്ന സാധനം വേണമെന്ന സത്യം നിങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു.

ഇവിടെ പറഞ്ഞു വരുന്നത് ചില 'മലയാലം' പറയുന്ന ചില മലയാളി സ്ത്രീകളെ പറ്റി തന്നെയാണ്. മുന്‍പ് ഇതുപോലൊരു സ്ത്രീ ബുള്ളറ്റില്‍ കറങ്ങി നടന്നു പുരുഷന്മാരെ മേല്‍ കൈവച്ച കഥ നാം കേട്ടതാണ്. അന്ന് ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ തട്ടിവിട്ടു. അവരുടെ ഇന്റര്‍വ്യൂ പോരെ പൂരം. അവസാനം ഈ സ്ത്രീയുടെ കത്തികള്‍ കള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നു, മറ്റൊരു സെലിബ്രിറ്റി. അന്ന് ഹോട്ടലിനു മുന്‍പില്‍ വെച്ച് അടി വാങ്ങിയ പോലെ ആവില്ല മക്കളെ ഞങ്ങള്‍ പ്രവാസികള്‍ . ഞങ്ങള്‍ ഇവിടെ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ ഫേസ്ബുക്കില്‍ ഒന്ന് ഷെയറും ലൈക്കും അടിച്ചാല്‍ നിങ്ങളുടെ സൊ കാള്‍ഡ് ഇമേജ് ഉണ്ടല്ലോ, അതങ്ങു ചീട്ടു കൊട്ടാരം പോലെ തകരും. പ്രിയ ബിനോയ്, നിങ്ങളാണ് ഞങ്ങളുടെ താരം.



From: Raj M
To:
Sent: Friday, 17 May 2013 6:34 PM
Subject: [www.keralites.net] രഞ്ജിനി അപമാനിച്ച പ്രിയ ബിനോയ്‌; ഞങ്ങള്‍ പ്രവാസികളുണ്ട് നിങ്ങളുടെ കൂടെ

 
സിസിടിവി എന്നൊരു സാധനം ഉള്ളത് കൊണ്ട് മാത്രമാണ് ബിനോയ്‌ ചെറിയാന്‍ എന്ന പ്രവാസി മലയാളി ഈ കേസില്‍ മാത്രം ഒതുക്കപ്പെട്ടത്‌ എന്ന് ഒരു പ്രമുഖ ന്യൂസ് വെബ്‌സൈറ്റില്‍ ഒരു വായനക്കാരന്റെ കമന്റ് കണ്ടു. സിസിടിവി ഇല്ലായെങ്കില്‍ എന്തൊക്കെ കേസുകള്‍ ഈ പാവത്തിനെതിരെ പോലിസ്‌ കെട്ടി വെച്ചിരുന്നു. അതും ഒരു സൂപ്പര്‍ താരം ഫോണ്‍ ചെയ്തു പറഞ്ഞതോട് കൂടി ഒരു ഇരയെ കിട്ടിയ ഭാവേന ഇദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ മത്സരിക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ സിസിടിവി രക്ഷകനായി എന്ന് തന്നെ പറയാം. രണ്ജിനിയും കേസില്‍ ഉള്‍പ്പെട്ടു. പ്രിയ ബിനോയ്‌, നിങ്ങളുടെ കൂടെ ഞങ്ങള്‍ പ്രവാസികളുണ്ട്. ഈ രാജ്യത്ത് നിയമം ഏതു പാവപ്പെട്ടവനും പാവപ്പെട്ടവന്റെ തലയില്‍ കയറി ആളാവുന്നവനും ഒരു പോലെ ആണെന്ന് നിങ്ങള്‍ ഈ ഒരേ ഒരു പ്രവര്‍ത്തിയിലൂടെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തിരിക്കുന്നു.
ഇവിടെ പലരും സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിക്കാറുണ്ട്. സ്‌ത്രീ സുരക്ഷ അത്യന്താപേക്ഷിതമാണെന്നത് സംശയരഹിതമായ കാര്യവുമാണ്. എന്നാല്‍ സമൂഹത്തിലേക്ക് ഇറങ്ങി പുരുഷന്മാരോട് അഹങ്കാരം കാണിക്കുന്ന സ്‌ത്രീകളെ എങ്ങനെയാണ് കാണുക. സ്‌ത്രീകളെ അനാവശ്യമായി നോക്കിയാല്‍ പോലും പീഢനമാകുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള സ്‌ത്രീകള്‍ നടത്തുന്ന പുരുഷ പീഡനങ്ങള്‍ക്കെതിരെ എന്ത് സംരക്ഷണമാണ് ലഭിക്കുക. അതും കുടുംബ സമേതം നാട്ടിലേക്ക് വരുന്ന ഒരു പ്രവാസി മലയാളിയോടാണെങ്കില്‍ ? പ്രിയ ബിനോയ്‌, നിങ്ങള്‍ പ്രവാസികളുടെ അഭിമാനമാണ്. സ്ത്രീക്കും പുരുഷനും ഈ സുരക്ഷ എന്ന സാധനം വേണമെന്ന സത്യം നിങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു.
ഇവിടെ പറഞ്ഞു വരുന്നത് ചില 'മലയാലം' പറയുന്ന ചില മലയാളി സ്ത്രീകളെ പറ്റി തന്നെയാണ്. മുന്‍പ്‌ ഇതുപോലൊരു സ്ത്രീ ബുള്ളറ്റില്‍ കറങ്ങി നടന്നു പുരുഷന്മാരെ മേല്‍ കൈവച്ച കഥ നാം കേട്ടതാണ്. അന്ന് ആ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ തട്ടിവിട്ടു. അവരുടെ ഇന്റര്‍വ്യൂ പോരെ പൂരം. അവസാനം ഈ സ്ത്രീയുടെ കത്തികള്‍ കള്ളമാണെന്ന് തെളിഞ്ഞപ്പോള്‍ ദേ വരുന്നു, മറ്റൊരു സെലിബ്രിറ്റി. അന്ന് ഹോട്ടലിനു മുന്‍പില്‍ വെച്ച് അടി വാങ്ങിയ പോലെ ആവില്ല മക്കളെ ഞങ്ങള്‍ പ്രവാസികള്‍ . ഞങ്ങള്‍ ഇവിടെ ഒറ്റക്കെട്ടാണ്. ഞങ്ങള്‍ ഫേസ്ബുക്കില്‍ ഒന്ന് ഷെയറും ലൈക്കും അടിച്ചാല്‍ നിങ്ങളുടെ സൊ കാള്‍ഡ് ഇമേജ് ഉണ്ടല്ലോ, അതങ്ങു ചീട്ടു കൊട്ടാരം പോലെ തകരും. പ്രിയ ബിനോയ്‌, നിങ്ങളാണ് ഞങ്ങളുടെ താരം.
ഇവിടെ അനീതി കാട്ടിയ രഞ്ജിനി ഹരിദാസിനാണോ, നമ്മുടെ നാടിന്റെ നട്ടെല്ലായ സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുന്ന പ്രവാസിയ്‌ക്കാണോ മുന്‍‌തൂക്കം? തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും കാണാന്‍ സന്തോഷത്തോടെ നാട്ടിലേക്കെത്തുന്ന പ്രവാസികളോട് കാണിച്ച ഈ അനീതിയ്‌ക്കെതിരെ പ്രവാസിയ്‌ക്ക് നീതി ലഭിക്കണം. അറസ്റ്റിലൂടെ അവിടെ നിന്നവര്‍ക്ക് മുന്നില്‍ അപമാനിതനാകുകയും, നീതി നഷ്‌ടപ്പെടുകയും ചെയ്‌ത ഈ പ്രവാസിയോടുള്ള രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക. ഇതിനകം തന്നെ നിരവധി യാതനകളും അവഗണനകളും അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയാത്ത സംഭവത്തില്‍ ഉണ്ടായ അവഗണന എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. ഇതിനെ അഹങ്കാരം എന്നല്ലാതെ മറ്റെന്ത് വാക്ക് കൊണ്ടാണ് വിശേഷിപ്പിക്കാന്‍ കഴിയുക.

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment