Monday 22 October 2012

Re: [www.keralites.net] എയര്‍ ഇന്ത്യയുടെ അനാസ്‌ഥ വീണ്ടും

 

എന്താ സുഹൃത്തുക്കളെ ഇങ്ങിനെ പേടിക്കുന്നത്. അവരെ വിട്ടേക്കൂ. അവര്‍ അനാസ്ഥ കാട്ടുകയോ നാസ്ത കഴിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. ഒരായിരം വേറെ എയര്‍ ലൈന്‍ ഇല്ലേ, ഒരു കമ്പ്ലൈന്റും ഇല്ലാതെ സമയത്തിന് ഓടുന്ന. അതില്‍ കയറി പോയാല്‍ പോരെ. നേരത്തിനു വീടെത്താമല്ലോ. എന്നെ അടിക്കേണ്ട അമ്മാവാ ഞാന്‍ നന്നാവൂല എന്ന് പറഞ്ഞ കുട്ടിയെ പിന്നെയും തല്ലി നന്നാക്കാന്‍ എയര്‍ ഇന്ത്യ നിങ്ങളുടെ സ്വന്തം മക്കളൊന്നുമല്ലല്ലോ. അവര്‍ക്ക് പ്രവാസികളുടെ പൈസ വേണ്ടെങ്കില്‍ പിന്നെ എന്തിനാ, അതില്‍ തന്നെ കയറിയേ പോവൂ എന്ന് വാശി പിടിച്ചു അവരെ നന്നാക്കി സമയം കളയുന്നത്. അവര്‍ പറക്കുകയോ ഉറങ്ങുകയോ മൂക്ക് കുത്തി വീഴുകയോ സമരം ചെയ്യുകയോ എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്തോട്ടെ. അതിനാര്കാ ചേതം. നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്ന് ആ 
glorius  drivers (കടപ്പാട്: പി.വി. അബ്ദുള്‍വഹാബ്) കുറെ നക്കട്ടെ.

Rgds
masvlcy




2012/10/21 Sakheer Hussain <sakheerhe@yahoo.com>
Dear All

We are all slaves because from Kerala 7 Central ministers.They are all silent in this matter .From our side only one solution ,Reject all Indian Airlines(Including Jet,Indigo etc) Minimum 6 Months and watch what is the reaction.
Regards

Sagar

From: Jaya Prakashan <jprakashan@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, October 20, 2012 11:57 PM
Subject: Re: [www.keralites.net] എയര്‍ ഇന്ത്യയുടെ അനാസ്‌ഥ വീണ്ടും

Dear All

This is too much. We should not wait for more bad experience from Air India. I request all Malayalees to boycott Air Inida. They are the only reason for fare hike and unfair treatment to Malayali passengers. All the Malayali associations have to think for alternative source of travel and to get that available for our brothers and sisters and also should take initiative to talk to the air lines people to help the poor and needy people for a fair and affordable fare. We should not believe any politicians, they are not even bothered about us. They might not be getting the real picture of the PRAVASEES but ultimately we have to suffer. Any way we are suffering so let us suffer for our own needs. 

If we all are ready for such a movement definitely they will come to us with a solution but we have to be sincere to us. 

Best regards
Jayaprakash

--- On Sat, 10/20/12, Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa> wrote:

From: Jaleel@alrajhibank.com.sa <Jaleel@alrajhibank.com.sa>
Subject: [www.keralites.net] എയര്‍ ഇന്ത്യയുടെ അനാസ്‌ഥ വീണ്ടും
To: "Keralites" <Keralites@yahoogroups.com>
Date: Saturday, October 20, 2012, 6:28 AM

 
എയര്‍ ഇന്ത്യയുടെ അനാസ്‌ഥ വീണ്ടും; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം
 
കൊച്ചി: സംസ്‌ഥാനത്ത്‌ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്ന്‌ വ്യാപകമായി വെട്ടിച്ചുരുക്കുന്നു. രാവിലെ കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയില്‍ അവസാനിപ്പിച്ചാണ്‌ എയര്‍ ഇന്ത്യയുടെ പീഡനം. ആദ്യ മൂന്നു വിമാനങ്ങളിലെ യാത്രക്കാരെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചുവെങ്കിലും അധികൃതരുടെ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന്‌ നാലാമത്തെ വിമാനത്തിലെ യാത്രക്കാര്‍ റണ്‍വേയില്‍ ഇറങ്ങി പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ ഓഫീസില്‍ എത്തി കൂട്ടത്തോടെ പരാതി നല്‍കാനും യാത്രക്കാര്‍ തീരുമാനിച്ചു.

ഡ്യൂട്ടി സമയം അവസാനിച്ചതിനാല്‍ കോഴിക്കോട്ടേക്ക്‌ യാത്ര തുടരാന്‍ കഴിയില്ലെന്ന്‌ പൈലറ്റ്‌ അറിയിച്ചതോടെ പ്രതിഷേധത്തിന്‌ തുടക്കം. പകരം പൈലറ്റിനെയും ജീവനക്കാരെയും ഡ്യൂട്ടിക്ക്‌ നിയോഗിച്ച്‌ മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ്‌ പ്രതിഷേധത്തിന്‌ അയവ്‌ വന്നത്‌. വിമാനത്തിന്റെ മറ്റ്‌ ജീവനക്കാര്‍ ഉടന്‍ ഡ്യൂട്ടിക്ക്‌ എത്തിയെങ്കിലും പൈലറ്റും എയര്‍ഹോസ്‌റ്റസും 11.40 ഓടെയാണ്‌ എത്തിയത്‌.

ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള മൂന്നു വിമാനങ്ങള്‍ രാവിലെ നെടുമ്പാശേരിയില്‍ ഇറക്കിയിരുന്നു. പിന്നാലെ 9.30ഓടെ എത്തിയ ബഹ്‌റൈന്‍- കോഴിക്കോട്‌ വിമാനവും നെടുമ്പാശേരിയില്‍ സര്‍വീസ്‌ അവസാനിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക്‌ കോഴിക്കോട്‌ എത്തേണ്ടിയിരുന്ന വിമാനം ഇന്നലെ വൈകിട്ട്‌ ഇന്ത്യന്‍ സമയം 8.30 ഓടെ ബഹ്‌റൈനില്‍ നിന്നും വൈകിയാണ്‌ പുറപ്പെട്ടത്‌. സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ ദോഹയിലും മുംബൈയിലൂം മൂന്നു മണിക്കൂര്‍ വീതം വൈകിപ്പിച്ച ശേഷമാണ്‌ കൊച്ചിയില്‍ ഇറക്കിയത്‌. രണ്ടര മണിക്കൂറോളം കൊച്ചിയില്‍ വൈകിയശേഷമാണ്‌ യാത്ര തുടരാന്‍ കഴിയില്ലെന്ന്‌ അറിയിച്ചത്‌.

ബഹ്‌റൈനില്‍ നിന്നുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ മുംബൈയില്‍ യാത്ര അവസാനിപ്പിച്ചു. മറ്റൊരു വിമാനത്തിലാണ്‌ യാത്രക്കാരെ കൊച്ചിയില്‍ എത്തിച്ചത്‌. മുംബൈയില്‍ നിന്നുള്ള പൈലറ്റിന്റെ ഡ്യൂട്ടി കഴിഞ്ഞുവെന്ന്‌ ചുണ്ടിക്കാട്ടിയാണ്‌ എയര്‍ ഇന്ത്യ നെടുമ്പാശേരിയിലും സര്‍വീസ്‌ അവസാനിപ്പിച്ചതെന്നും മൂന്നാത്തെ വിമാനമാണ്‌ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്നും യാത്രക്കാര്‍ പ്രതികരിച്ചു. 20 മണിക്കൂറോളം വിമാനത്തിനുള്ളില്‍ കഴിയുന്ന തങ്ങള്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ നല്‍കിയിട്ടില്ല. ലഗേജുകള്‍ മിക്കതും കാണാതായി. വിമാനത്തിന്റെ എ.സി പ്രവര്‍ത്തിപ്പിക്കാതെ പീഡിപ്പിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു.

ഇന്നലെ എയര്‍ ഇന്ത്യ സര്‍വീസ്‌ നെടുമ്പാശേരിക്കു പകരം തിരുവനന്തപുരത്ത്‌ ഇറക്കിയതും യാത്രക്കാരുടെ പ്രതിഷേധത്തെ വിമാന റാഞ്ചലായി ചിത്രീകരിച്ച പൈലറ്റിന്റെ നടപടിയും നാടകീയ രംഗങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു.

www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment