Friday 30 March 2012

Re: [www.keralites.net] മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി

 

സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി.
ക്യൂബയില്‍ ചെന്ന് മാര്‍പാപ്പയ്ക്ക് കുര്‍ബ്ബാന അര്‍പ്പിക്കാമെങ്കില്‍, ക്യൂബയില്‍ ചെന്ന് കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്ന് മാര്‍പാപ്പ പറഞ്ഞിട്ടും, ഒരു കടുത്ത കമ്മ്യൂണിസ്റ്റുകാരനും കയറി നികഷ്ട ജീവിയന്നു വിളിച്ച് അപമാനിച്ചില്ല. കഴുത്തിനു പിടിച്ചതുമില്ല.
കണ്ണൂരെ സഖാക്കളെപ്പോലെ സംസ്‌കാരമില്ലാത്തവരല്ല ക്യൂബന്‍ സഖാക്കള്‍.പിണറായിക...്ക് അരമന കയറാനാണോ മടി?കുര്‍ബാനയ്ക്കു മുമ്പ് ഏതോ ഒരു കുലംകുത്തി കമ്മ്യൂണിസം തുലയട്ടെ, എന്നോ മറ്റോ ഒരു മുദ്രാവാക്യം വിളിച്ചു.പോലീസ് ഇയാളെ അറസ്റ്റു ചെയ്ത് കൊണ്ടുപോകുമ്പോള്‍, ഏതാനും ചില സഖാക്കള്‍, ക്യൂബ ക്യൂബ എന്ന് വിളിച്ചു പറഞ്ഞ് പ്രതികരിച്ചു.എന്തു മാന്യമായ ഇടപെടല്‍.
കമ്മ്യൂണിസം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന പ്രസ്താവനയ്ക്കു ശേഷമാണ് പാപ്പ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ചെന്ന് കുര്‍ബാന കഴിച്ചത്.
കാലഹരണപ്പെട്ടതെന്ന് മാര്‍പാപ്പ പറയുന്നത് ലോക കമ്മ്യൂണിസത്തെപ്പറ്റിയാണ്.
കണ്ണൂരെയോ കേരളത്തിലെയോ കമ്മ്യൂണിസത്തെപ്പറ്റിയല്ല.
വോട്ടു ചോദിച്ച് അരമനയിലെത്തിയ പിണറായി വിജയന്‍ ബിഷപ്പുമാരുടെ കൈ മുത്തിയോ പാദം തൊട്ടു വന്ദിച്ചോ, കുര്‍ബാന കൈക്കൊണ്ടോ എന്നതല്ല പ്രശ്‌നം.
ചെന്നോ, കണ്ടോ എന്നതാണ്.
നികൃഷ്ട ജീവികളൊക്കെ പവിത്രജീവികളാണിപ്പോള്‍.
കമ്മ്യൂണിസ്നികൃഷ്ട ജീവികളൊക്കെ പവിത്രജീവികളാണിപ്പോള്‍.
കമ്മ്യൂണിസ്റ്റുകാര്‍ നന്നാകാനുള്ള ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങി.
അരമനയും ബിഷപ്പ് ഹൗസുമൊന്നും തങ്ങള്‍ക്ക് അപ്രാപ്യമല്ലായെന്ന് സഖാവ് തെളിയിക്കുകയാണ്.
ഇതു ഞങ്ങളുടെ ഏരിയ എന്നു പറഞ്ഞ് കോണ്‍ഗ്രസ്സുകാരായിരുന്നു ഇതുവരെ അരമനകളിലും അടുക്കളയിലും കയറി കവാത്ത് നടത്തിക്കൊണ്ടിരുന്നത്.
പിണറായി പിന്തുണ ഉറപ്പിച്ച് ഇറങ്ങിയതോടെ, കോടിയേരി കുടവയറും താങ്ങി നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസിലെത്തി.
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, എന്നു പറഞ്ഞു കൊണ്ട് ബിഷപ്പ് കസേര ചൂണ്ടിക്കാട്ടി.
എല്ലായ്‌പ്പോഴും ഇങ്ങനെ ഇരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് കോടിയേരി കയറിയിരുന്നു.
തലസ്ഥാന നായരായ കടകംപിള്ളി സുരേന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.
പിന്തുണ നേടിയപാടെ പുറത്തിറങ്ങിയ കോടിയേരി പ്രഖ്യാപിച്ചു, എല്ലാ 'ജെഡകങ്ങളും' അനുകൂലമാണ്.
ഘടകം എന്ന് ഇന്നേവരെ വ്യക്തമായി കോടിയേരി പറഞ്ഞിട്ടില്ല.
അതിന്റെ ആവശ്യവുമില്ല.
തങ്ങള്‍ക്കു കൂടി സ്വീകാര്യനായിരിക്കണം സ്ഥാനാര്‍ത്ഥിയെന്ന ന്യായവാദമേ ബിഷപ്പുമാര്‍ക്കുള്ളു.
ഇങ്ങനെ കണ്ടെത്തിയ സ്വീകാര്യന്മാരായിരുന്നു, അല്‍ഫോണ്‍സ് കണ്ണന്താനവും കെ.എസ്.മനോജുമൊക്കെ.
പാലം കടന്നാല്‍പ്പിന്നെ കൂരായണ, അതാണ് ചിലരുടെ തത്


--- On Thu, 29/3/12, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: [www.keralites.net] മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി
To: "Keralites" <Keralites@YahooGroups.com>
Date: Thursday, 29 March, 2012, 12:37 PM
 
കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്നു പരസ്യപ്രസ്താവന നടത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരേ പാര്‍ട്ടി അച്ചടക്കനടപടി എടുത്തേക്കുമെന്നു സൂചന. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പുചട്ടലംഘനമാണെന്നും പാര്‍ട്ടിയുടെ താത്വികാചാര്യന്‍ പറഞ്ഞു. വിപ്ലവകാരിയായ ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ മേലധികാരി എന്ന നിലയ്ക്ക് വിപ്ലവപാര്‍ട്ടിയോട് അഭിപ്രായം ചോദിക്കാതെ പരസ്യപ്രസ്താവന നടത്തിയത് ഗുരുതരമായ തെറ്റാണ്. കമ്യൂണിസത്തെപ്പറ്റി ആശയപരമായ ഭിന്നതകളുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് ഉന്നയിക്കേണ്ടത്. എന്നാല്‍, മാര്‍പ്പാപ്പയുടെ പ്രസ്താവനയ്ക്കു പിന്നില്‍ അറിവില്ലായ്മയാണ്. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. മാര്‍പ്പാപ്പയ്ക്ക് പാര്‍ട്ടി അംഗത്വമുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കില്‍ നടപടിയെടുക്കാനും പാര്‍ട്ടി നേതൃത്വം നീക്കങ്ങളാരംഭിച്ചതായാണു സൂചന.

ക്യൂബ ലോകത്തിന്റെ നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ മാര്‍പപ്പാപ്പ അവിടെപ്പോകേണ്ട ഒരു കാര്യവുമില്ല. കാസ്‌ട്രോമാരുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയത്തില്‍ മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിന്റെയും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നകതിന്റെയും അപകടകരമായ സൂചനകളാണ് നല്‍കുന്നത്. എന്നാല്‍, നെയ്യാറ്റിന്‍കരയിലെ ബിഷപുമാരെ പാര്‍ട്ടി നേതാവ് കണ്ടത് പുരോഗമനപരമായാണ് കാണേണ്ടത്. ബിഷപുമാരെ സാമൂഹികവിഷയങ്ങളിലേക്കും പൊതുസേവനരംഗത്തേക്കും കൈപിടിച്ചുനടത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്.

അതേ സമയം, മാര്‍പ്പാപ്പയ്‌ക്കെതിരേ തല്‍ക്കാലം ശക്തമായ നടപടികള്‍ വേണ്ടെന്നും കേരളത്തിലെ ക്രിസ്ത്യാനികളെ കമ്യൂണിസത്തില്‍ നിന്നകറ്റാന്‍ മാര്‍പ്പാപ്പ വിചാരിച്ചാല്‍ നടക്കില്ലെന്നും പാര്‍ട്ടി പ്രതിനിധി പറഞ്ഞു. മാര്‍പ്പാപ്പ ക്രിസ്തുവിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മാര്‍ക്‌സിനെപ്പോലെ, പിണറായി വിജയനെപ്പോലെ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു ക്രിസ്തു എന്നത് അദ്ദേഹത്തിനറിയില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പുകൊടുക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു.

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മാര്‍പ്പാപ്പ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടോ എന്നന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജിനോടൊപ്പം റോമിലെത്തി മാര്‍പ്പാപ്പയെ കണ്ടതിനു തെളിവുകളുണ്ട്. നെയ്യാറ്റിന്‍കരയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദപ്രകാരം ആണോ മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്ന് അന്വേഷിക്കണം. മാര്‍പ്പാപ്പയ്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നത് സമ്മതിക്കുന്നു എങ്കിലും കമ്യൂണിസത്തെപ്പറ്റി സംസാരിക്കാനുള്ള അറിവ് അദ്ദേഹത്തിനുണ്ടോ എന്നു സ്വയം ചിന്തിക്കണം. ഇത്തരം പ്രസ്താവനകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചു വിശ്വസിക്കുന്ന വിശ്വാസികളെ സഭയില്‍ നിന്നു പുറത്തുപോരാനേ പ്രേരിപ്പിക്കൂ എന്നും പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. അതേ സമയം, മാര്‍പ്പാപ്പയുടെ പ്രസ്താവന മുഖവിലയ്‍ക്കെടുത്ത് പാര്‍ട്ടി നയങ്ങള്‍ തിരുത്തി കോണ്‍ഗ്രസിനെപ്പോലെയാകണമെന്ന് സുമേഷ് ഫണ്ണിത്തല ആവശ്യപ്പെട്ടു.

*ഇത് ആക്ഷേപഹാസ്യരചനയാണ്. സീരിയസ്സായി പറയുന്നതാണെന്നു കരുതി ആരും ബഹളം വയ്‍ക്കരുത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment