Saturday 19 November 2011

[www.keralites.net] പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍..

 

Fun & Info @ Keralites.netജീവിതത്തില്‍ നല്ലൊരുഭാഗം വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ചെലവഴിച്ച് നാട്ടില്‍ വരുന്നതിന് മുമ്പ് സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന സംരംഭങ്ങളെ കുറിച്ചറിയാന്‍ ഏറെ പ്രവാസികള്‍ താത്പര്യപ്പെടുന്നുണ്ട്. ഏറെ കഷ്ടപ്പെട്ട് കൈമുതലാക്കിയ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാവുന്ന പദ്ധതികളെക്കുറിച്ചറിയാനാണ് ഏവര്‍ക്കും താല്‍പര്യം !

മൃഗസംരക്ഷണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി സംരംഭങ്ങളുണ്ട്. ഇന്നത്തെ ആഗോളവത്കൃതയുഗത്തില്‍ 'ആഗോളഗ്രാമം' എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ ഭക്ഷ്യസുരക്ഷിതത്വ (Food Safety) ത്തിന്റെ ഭാഗമായി ജന്തുജന്യ ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകളിന്നുണ്ട്. ഡയറിഫാം, ആട് ഫാം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്, പന്നിഫാമുകള്‍, കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, മുയല്‍, കാട, താറാവ് വളര്‍ത്തല്‍ യൂണിറ്റുകള്‍, ഇറച്ചിയുല്പാദനത്തിനായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങി വൈവിധ്യങ്ങളായ നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ തുടങ്ങാവുന്നതാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് അടുത്തയിടെ കേരളത്തില്‍ ആരംഭിച്ച വെറ്റിനറി സര്‍വ്വകലാശാല സംരംഭക്ത്വത്തിന് ഊന്നല്‍ നല്‍കികൊണ്ട് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ കേരളത്തിനാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കേന്ദ്രത്തിന്റെ തുടക്കത്തിന് കാരണം.

ഡയറിഫാമുകള്‍ തുടങ്ങുമ്പോള്‍

കേരളത്തില്‍ പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. പാലുല്പന്ന വിപണിയില്‍ ഉല്പന്നങ്ങള്‍ കുറവാണ്. ഈ സാധ്യത ഡയറിഫാമുകളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ വിവരസാങ്കേതിക വിദ്യാരംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

സ്ഥലം

ഡയറിഫാം തുടങ്ങുമ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യ കടമ്പ. വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം കണ്ടെത്തണം. ചതുപ്പുപ്രദേശങ്ങള്‍, വെള്ളക്കെട്ടുള്ള പാടങ്ങള്‍ എന്നിവ ഇതിന് യോജിച്ചതല്ല. ഫാമിന് എത്ര സ്ഥലം ആവശ്യമാണെന്ന് പലരും ചോദിക്കാറുണ്ട്. എത്ര സ്ഥല വിസ്തൃതി കൂടുന്നുവോ അത്രയും ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം !

ഡയറിഫാമിന്റെ ചെലവില്‍ 75 ശതമാനവും തീറ്റയ്ക്ക് വേണ്ടിയാണ്. തീറ്റച്ചെലവ് കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗം തീറ്റപ്പുല്ല് കൃഷിചെയ്യുകയാണ്. സ്ഥലവിസ്തൃതി കൂടുമ്പോള്‍ തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും ഡയറിഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.സ്ഥലം ഗതാഗതയോഗ്യമായിരിക്കണം. വൈദ്യുതി, ശുദ്ധമായ വെള്ളം ചികിത്സാ സൗകര്യം, വിപണന സൗകര്യം എന്നിവ അടുത്തു തന്നെ വേണം.

തൊഴുത്ത്

തൊഴുത്ത് പണിയുമ്പോള്‍ വലിയ മുതല്‍ മുടക്ക് വരുത്തരുത്. മേല്‍ക്കൂരയ്ക്ക് പകരം ഓല, ലൈറ്റ് റൂഫിംഗ് മുതലായവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. ഹൈടെക് ഫാമുകള്‍ തുടങ്ങാനാണ് താല്‍പര്യമെങ്കില്‍ കോണ്‍ക്രീറ്റ്, ഫെറോസിമന്റ് കെട്ടിടങ്ങള്‍ വേണ്ടിവരും. മേല്‍ക്കൂരയ്ക്ക് കൂടുതല്‍ ഉയരം വേണം. തൊഴുത്തില്‍ യഥേഷ്ടം വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം. തൊഴുത്തിനടുത്ത് സ്റ്റോര്‍ റൂം, തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം, എന്നിവ ഒരുക്കണം. തൊഴുത്തില്‍ പശുക്കള്‍ക്ക് സുഖപ്രദമായ അവസ്ഥ (Cow comfort) സംജാതമാകുന്ന രീതി പ്രാവര്‍ത്തികമാക്കണം. തൊഴുത്തിന്റെ തറ ഭൂനിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തു തന്നെ നിര്‍മ്മിക്കണം. മൂത്രച്ചാല്‍, തീറ്റത്തൊട്ടി എന്നിവ ശാസ്ത്രീയ രീതിയില്‍ നിര്‍മ്മിക്കണം.

പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം കൂട്ടിമുട്ടാന്‍ പാടില്ല. തൊഴുത്തില്‍ പശുവൊന്നിന് കൂടുതല്‍ സ്ഥലവസ്തൃതി ഉറപ്പുവരുത്തണം. സാധാരണയായി ശുപാര്‍ശ ചെയ്യുന്ന പശുവൊന്നിനുള്ള 1.7 മീറ്റര്‍ നീളവും, 1.2 മീറ്റര്‍ വീതിയും ഇീം രീാളീൃ േഉറപ്പുവരുത്താറില്ല. അതിനാല്‍ വിദേശരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നതുപോലെ പശുവൊന്നിന് കുറഞ്ഞത് മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും തൊഴുത്തില്‍ ലഭ്യമാക്കണം. തൊഴുത്തിന്റെ തറയില്‍ റബ്ബര്‍ മാറ്റിടുന്നത് കുളമ്പ് പാദരോഗങ്ങള്‍ കുറയ്ക്കാനിടവരുത്തും. തൊഴുത്തിനകത്തെ ചൂടു കുറയ്ക്കാന്‍ മിസ്റ്റ് (Mist) സംവിധാനം ഘടിപ്പിയ്ക്കാം.

കന്നുകാലികള്‍

ഫാം തുടങ്ങുമ്പോള്‍ സംരംഭകനുള്ള പ്രധാനപ്പെട്ട സംശയം ഡയറി ഫാമില്‍ പശുക്കളാണോ, എരുമകളാണോ നല്ലത് ?
പ്രതിദിനം ഒമ്പത് ലിറ്ററില്‍ കൂടുതല്‍ പാല്‍ ഒരു കറവമാടില്‍ നിന്നും ലഭിച്ചാല്‍ മാത്രമെ ഫാം ലാഭകരമാക്കാന്‍ സാധിക്കൂ. നീണ്ട 305 ദിവസക്കാല കറവ പശുക്കളില്‍ നിന്ന് ലഭിക്കുമ്പോള്‍ എരുമകളില്‍ നിന്നും 200 ദിവസത്തില്‍ കൂടുതല്‍ കറവ ഏറെ ശ്രമകരമാണ്. എരുമപ്പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുമെങ്കിലും, എരുമകളില്‍ നിന്നുള്ള പാലുല്പാദനം കുറവാണ്. കറവ, പരിചരണം എന്നിവ പശുക്കളെ അപേക്ഷിച്ച് അത്ര എളുപ്പമല്ല !

അടുത്തയിടെ ഞാന്‍ ഹൈദരബാദിലെ സ്വകാര്യ എരുമ ഫാം സന്ദര്‍ശിച്ചപ്പോള്‍ ഒരു ലിറ്റര്‍ എരുമപ്പാല്‍ 47 രൂപയ്ക്കാണ് വില്‍പന നടത്തുന്നത് എന്നറിയാന്‍ കഴിഞ്ഞു. അതിനാല്‍ അയല്‍ സംസ്ഥാന വിപണി ലക്ഷ്യമിടുന്നുണ്ടെങ്കില്‍ മാത്രമേ എരുമ വളര്‍ത്തലിലേക്ക് തിരിയാവൂ.പശുക്കളാണെങ്കില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍, ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. ജേഴ്‌സിക്ക് ഹോള്‍സ്റ്റീനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പാലിന്റെ അളവ് കുറവുമാണ്.

രണ്ട് പ്രസവങ്ങള്‍ തമ്മിലുമുള്ള ഇടവേള 15-16 മാസങ്ങളായിരിക്കണം. ആദ്യപ്രസവം രണ്ടര വയസ്സിനുള്ളില്‍ നടക്കണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമിലേക്ക് വാങ്ങരുത്. ഫാമിലെ പശുക്കളില്‍ 80% കറവയിലും ബാക്കി ചെനയിലുമായിരിക്കണം. പ്രായകൂടുതലുള്ളവയെ ഒഴിവാക്കണം.

തീറ്റ, തീറ്റക്രമം

ശാസ്ത്രീയ തീറ്റക്രമം അനുവര്‍ത്തിക്കണം. ആവശ്യമായ തീറ്റയുടെ പകുതിയെങ്കിലും തീറ്റപ്പുല്ല് (ഒരുഗ്രാം തീറ്റയ്ക്ക് 10 കി. ഗ്രാം.) എന്ന തോതില്‍ നല്‍കണം. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കണം. തീറ്റ അല്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി യഥേഷ്ടം നല്‍കണം. ശുദ്ധമായ വെള്ളം മാത്രമെ പശുക്കള്‍ക്ക് നല്‍കാവൂ. രാത്രിയില്‍ വെള്ളം യഥേഷ്ടം കുടിക്കാന്‍ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പരിചരണം

ശാസ്ത്രീയമായ കറവരീതി അനുവര്‍ത്തിക്കണം. തൊഴുത്ത് ദിവസേന കഴുകി വൃത്തിയാക്കണം. നിലം രോഗാണു വിമുക്തമാക്കാന്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം. കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് ടീറ്റ് ഡിപ്പിംഗ് പ്രാവര്‍ത്തികമാക്കാം. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. പശുക്കളെ ദിവസേന കുളിപ്പിക്കണം. അവയ്ക്ക് 14 മണിക്കൂര്‍ കിടന്ന് വിശ്രമിക്കാനുള്ള സൌകര്യം തൊഴുത്തില്‍ ആവശ്യമാണ്.

മുഴുവന്‍ പാലും കറന്നെടുക്കണം. അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും പോറലുകളും ചികിത്സിപ്പിയ്ക്കണം. പ്രസവാനന്തരം, ചെനയുള്ളപ്പോള്‍, കറവ വറ്റുമ്പോള്‍ എന്നീ കാലയളവില്‍ പരിചരണ രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം കൃത്രിമ ബീജാധാനം നടത്തണം.

രോഗനിയന്ത്രണം

കുളമ്പു രോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിയ്ക്കണം. പ്രസവിച്ച് ആദ്യത്തെ രണ്ടാഴ്ചകള്‍ക്കുള്ളില്‍ വിരമരുന്ന് നല്‍കണം. വിറ്റാമിന്‍ ധാതുലവണ മിശ്രിതം എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്.

അകിടുവീക്കം നിയന്ത്രിക്കാന്‍ മുഴുവന്‍ പാലും കറന്നെടുക്കണം. തൊഴുത്ത് രോഗാണുവിമുക്തമാക്കണം. കറവയ്ക്ക് ശേഷം ടീറ്റ് ഡിപ്പിംഗ് പ്രക്രിയ അനുവര്‍ത്തിക്കണം. അടുത്ത പ്രസവനത്തിനു മുമ്പ് ക്രമമായി മാത്രമെ കറവ വറ്റിക്കാവൂ. കറവവറ്റിയ്ക്കുമ്പോള്‍ മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റുന്ന വറ്റുകാല ചികിത്സ അനുവര്‍ത്തിക്കണം.

വിപണനം

വിപണന സാധ്യതയ്ക്കനുസരിച്ച് പാല്‍ നേരിട്ടോ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കിയോ വില്‍പന നടത്താം. ശുദ്ധമായ പാല്‍ 'Fresh milk' ആയി വില്‍പന നടത്താം. അധികമുള്ള പാല്‍, തൈര്, മോര്, നെയ്യ് എന്നിവയായി മാറ്റാം. വ്യാവസായികാടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഐസ്‌ക്രീം, പേഡ, മറ്റു പാലുല്പന്നങ്ങള്‍ എന്നിവയ്ക്കായി വില്‍പന നടത്താം.

ചാണകം ഉണക്കിപ്പൊടിച്ച് പച്ചക്കറി കൃഷി, ഉദ്യാനകഷി എന്നിവയ്ക്കുള്ള Vegetable Manure, Garden manure എന്നിവയാക്കി വില്‍പന നടത്താം. കുടുംബശ്രീ യൂണിറ്റുകളെ വിപണനവുമായി ബന്ധപ്പെടുത്താം.

ജനുസ്സ്, യന്ത്രവല്‍ക്കരണം, തീറ്റക്രമം
ഡയറിഫാം തുടങ്ങുമ്പോള്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ജനുസ്സുകളെ തിരഞ്ഞെടുക്കണം. താരതമ്യേന അന്തരീക്ഷോഷ്മാവ് കുറഞ്ഞ, ദീര്‍ഘനാള്‍ പച്ചപ്പുല്ല് ലഭിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലും, മലയോര മേഖലകളിലും അത്യുത്പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. അന്തരീക്ഷോഷ്മാവ് കൂടിയ ഈജിപ്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഹോള്‍സ്റ്റീന്‍ ഇനങ്ങളെ വളര്‍ത്തുന്നുണ്ടെങ്കിലും കൂടിയ അന്തരീക്ഷ ആര്‍ദ്രത നമ്മുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മറ്റുമേഖലകളില്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ശാന്തസ്വഭാവക്കാരായതിനാല്‍ പരിപാലനവും എളുപ്പമാണ്. പാലില്‍ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന് പാലുല്പാദനം കൂടുതലാണെങ്കിലും വലിപ്പകൂടുതല്‍ കാരണം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്.

ജനുസ്സു തീരുമാനിച്ചു കഴിഞ്ഞാല്‍ പശുക്കളുടെ ലഭ്യത ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ണ്ണാടകയിലെ കോലാറിലെ ചന്തയില്‍ നിന്നും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനം പശുക്കളെ ലഭിക്കും. കോലാര്‍ പാലിനും, സ്വര്‍ണ്ണത്തിനും കീര്‍ത്തികേട്ട സ്ഥലമാണ് ! കൂടാതെ പൊള്ളാച്ചി, സേലം, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നും സങ്കരയിനം പശുക്കളെ ലഭിക്കും. 5-10 പശുക്കളെ നാട്ടില്‍ നിന്നും, കര്‍ഷകരുടെ വീടുകളില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. എരുമകളാണെങ്കില്‍ മുറ ഇനങ്ങളെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് വാങ്ങാം.

സാധാരണയായി ഡയറിഫാം തുടങ്ങുമ്പോള്‍ സംരംഭകര്‍ കന്നുകാലികളെ വാങ്ങാന്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് ഫാം നഷ്ടത്തിനിടവരുത്താറുണ്ട്. സംരംഭകന്‍ മുന്‍കയ്യെടുത്ത് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പശുക്കളെ വാങ്ങുന്നതാണ് നല്ലത്.

മഹാരാഷ്ട്രയില്‍ സാംഗ്ലി ജില്ലയിലെ ചിറ്റലെ ഡയറിഫാമില്‍ യന്ത്രവല്‍ക്കരണം പ്രാവര്‍ത്തികമാക്കി വരുന്നു. പശുക്കളുടെ കഴുത്തില്‍ ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ അവയുടെ വിവരങ്ങള്‍ ഡാറ്റാറൂമിലെ കംപ്യൂട്ടറില്‍ തെളിയും. അവയുടെ ശരീരത്തൂക്കം, ഉല്പാദനം എന്നിവയ്ക്കനുസൃതമായ Total Milk Ration System ഇവിടെ പ്രാവര്‍ത്തികമാക്കി വരുന്നു. ചാണകം എടുത്തുമാറ്റാന്‍ ഓട്ടോമാറ്റിക്ക് ഡങ്ങ് സ്‌ക്രാപ്പറുണ്ട്. കറവയ്ക്ക് മില്‍ക്കീംഗ് പാര്‍ലര്‍ സിസ്റ്റവുമുണ്ട്. കറന്ന പാല്‍ കൈകൊണ്ട് തൊടാതെ ഡയറി പ്ലാന്റലേക്ക് പമ്പ് ചെയ്ത് വരുന്നു. ചിറ്റലെയിലെ പാല്‍ ഉല്പന്നങ്ങള്‍ പൂനെ, മുംബൈ എന്നിവിടങ്ങളിലുള്ള Chitale Shop ല്‍ നിന്നു ലഭിക്കും. ചിറ്റലെ ബര്‍ഫിക്ക് ഏറെ ആവശ്യക്കാരിന്നുണ്ട്.കേരള കന്നുകാലി വികസന ബോര്‍ഡിന്റെ മാട്ടുപ്പെട്ടി, കോലാഹലമേട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു വരുന്ന ഹൈടെക് ഫാമുകളില്‍ ആധുനിക രീതിയിലുള്ള തൊഴുത്തും, യന്ത്രവല്‍ക്കരണ സംവിധാനവും നിലവിലുണ്ട്.

ഡയറിഫാമില്‍ സ്ഥല വിസ്തൃതി കുറവാണെങ്കില്‍ TMR (Total Mixed Ration) രീതി അനുവര്‍ത്തിക്കാം. പ്രത്യേകിച്ച് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയൊന്നും നല്‍കാതെ പശുക്കള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ തീറ്റയാണ് TMR. ഇത് ബ്ലോക്കായി ഇഷ്ടിക രൂപത്തിലും, പെല്ലറ്റുകളായും വിപണിയില്‍ ലഭ്യമാണ്. ഇവ നല്‍കുമ്പോള്‍ യഥേഷ്ടം ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ നല്‍കിയാല്‍ മതി. ഡയറിഫാമുകളില്‍ 24 മണിക്കൂറും വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് വാട്ടറിംഗ് സിസ്റ്റം ഉറപ്പു വരുത്തണം.

പാല്‍ ശുദ്ധിയോടെ കറന്നെടുക്കാന്‍ കറവയന്ത്രം ഉപയോഗിക്കാം. 50 ല്‍ കൂടുതല്‍ പശുക്കളുണ്ടെങ്കില്‍ മില്‍ക്കിംഗ് പാര്‍ലര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കാം. മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കളുടെ അകിട് കഴുകാനും, കറവയ്ക്കും കറന്ന ശേഷം മുലക്കാമ്പുകള്‍ രോഗാണു വിമുക്തമാക്കി അകിടുവീക്കം നിയന്ത്രിക്കുവാനുമുള്ള സംവിധാനമുണ്ട്. ഡീലാവല്‍ ഇന്ത്യ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.ഡയറിഫാമില്‍ ഡാറ്റാ റിക്കാര്‍ഡിങ്ങ് സംവിധാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ പശുവിന്റെയും വിവരങ്ങള്‍ സൂക്ഷിച്ച് കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നത് തീറ്റക്രമം, രോഗ നിയന്ത്രണം എന്നിവ എളുപ്പത്തിലാക്കാന്‍ സഹായിക്കും.

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. തീറ്റക്കാവശ്യമായ എല്ലാ ചേരുവകളും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതിനാല്‍ തീറ്റയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നു. തുടക്കത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ഗുണമേന്മയുള്ള പെല്ലറ്റ് രൂപത്തില്‍ ലഭിക്കുന്ന ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുന്നതാണ് നല്ലത്.കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന തീറ്റ പശുക്കള്‍ക്ക് നല്‍കാമെങ്കിലും ഇവ ദഹനക്കേട്, അസിഡോസിസ്, വയറിളക്കം എന്നിവയ്ക്കിടവരുത്തരുത്. ഇത് പാലുല്പാദനം കുറയ്ക്കാനും, വന്ധ്യതയ്ക്കും വഴിയൊരുക്കും.ഡിസ്റ്റിലറി വേസ്റ്റ് അടുത്ത കാലത്തായി പശുക്കള്‍ക്ക് കൂടുതലായി നല്‍കി വരുന്നുണ്ട്. ഇത് കൂടിയ അളവില്‍ നല്‍കുന്നത് ക്രോണിക്ക് അസിഡോസിസ്സിനും, വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് സൂചിപ്പിക്കുന്നു.

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അളവില്‍ ചേര്‍ക്കണം.
മിശ്രിതം - 1
കടലപ്പിണ്ണാക്ക് - 32%
തവിട് - 30%
ഉണക്ക കപ്പ - 30%
എള്ളിന്‍ പിണ്ണാക്ക് - 5%
വിറ്റാമിന്‍ ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%


മിശ്രിതം - 2
തേങ്ങപ്പിണ്ണാക്ക് - 30%
(കടലപ്പിണ്ണാക്ക്)
തവിട് - 30%
ഉണക്ക കപ്പ - 27%
പരുത്തിക്കുരുപ്പിണ്ണാക്ക് - 10%
വിറ്റാമിന്‍ - ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%

തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment