Wednesday 26 October 2011

Re: [www.keralites.net] സമരക്കാര്‍ ജാഗ്രത

 

വളരെ നല്ല ഒരു തീരുമാനമാണ് കോടതി ഇപ്പോള്‍ എടുത്തിരിക്കുന്നത്,സമരത്തിന്റെ പേരില്‍ നാട്ടിലെ പൊതുമുതല്‍ നശിപ്പിക്കുന്ന എല്ലാ വിവരം കെട്ട കഴുതകള്‍ക്കും ഇതൊരു പാഠമാകട്ടെ ,ഏതെങ്കിലും പാര്‍ടിയുടെ പേരും പറഞ്ഞു സമരത്തിനെരങ്ങുന്നവര്‍ നാട്ടില്‍ കാണിച്ചുകൂട്ടുന്ന തെമ്മാടിതരങ്ങല്ക് ആരും ചോതിക്കാനില്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് ,കോടതി ഇപ്പോഴെങ്കിലും ഇതില്‍ ഇടപെട്ടതില്‍ വളരെ സന്തോഷം ,ഏതു കാര്യത്തിന്റെ പേരിലായാലും അക്രമങ്ങള്‍ കാണിക്കുന്നവരുടെ കയ്യില്‍നിന്നും നഷ്ടം സംഭവിച്ചതിന്റെ ഇരട്ടി വസൂലാക്കുകയും കൂടാതെ അതിനു ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടെ കയ്യില്‍നിന്നും പിഴ ഈടാക്കുകയും വേണം,കോടതിയുടെ ഈ തീരുമാനത്തെ എല്ലാ ജനങ്ങളും വളരെ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം,ചുരുക്കം ചില വിവരം കെട്ടവര്‍ നാട് നശിച്ചാലും എന്റെ പാര്‍ട്ടി വളര്‍ന്നാല്‍മതി എന്ന് ആഗ്രഹിക്കുന്ന സംസ്കാരമില്ലാത്ത ചില നേതാക്കള്‍ ഇതിനെതിരെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്,അതിനെ അത്ര കാര്യമാക്കാനില്ല ,ഈ കാര്യത്തില്‍ കേരളത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ഏതാണ്ട് 90 % ജനങ്ങളും നല്ലതീരുമാനമെന്നു പറയും.ജനാധിപത്യ നിയമ നിര്‍മ്മാനസഭ ജനങ്ങളുടെ നന്മക് വേണ്ടി നില്‍ക്കുന്നില്ലങ്കില്‍ കോടതിയെങ്കിലും വേണ്ടേ ഒരു നല്ല കാര്യം ചെയ്യാന്‍. 

2011/10/26 Ashok Pillai <1985.ashok@gmail.com>
 

ബഹുമാനപ്പെട്ട ഹൈകോടതി വിധി സ്വാഗതാര്‍ഹം തന്നെ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹര്‍ത്താല്‍, ബന്ദ്‌, സര്‍കാര്‍ & വ്യക്തി മുതല്‍ നശീകരണം എന്നിവ തൊഴിലാക്കിയ നമ്മുടെ ചില  രാഷ്ട്രിയ പാര്‍ട്ടികളും അവരുടെ പിണിയാളുകളും ഒത്തുകൂടി വരുതിവൈക്കുന്ന നഷ്ടം ആ പാര്‍ട്ടിക്കാര്‍ തന്നെ നികത്തണം. അന്യരുടെ സ്വത്തു നശിപ്പിക്കാന്‍ ഇവര്‍ക്ക് എന്താണ് അതികാരം ?
സമരവും പ്രതിഷേതവും ആരോഗ്യം ഉള്ളതുപോലെ ആയിക്കൊള്, പക്ഷെ സമാധാന പരമായി വേണം. പൊതു ജനത്തിന് തലവേദന ഉണ്ടാക്കുന്ന ഈ സമരം ആര്‍ക്കുവേണ്ടി ? രാഷ്ട്രിയക്കാര്‍ അല്ലാത്ത ഒരു മനുഷ്യനും ഈ സമരത്തോട് യോജിക്കില്ല. സമാധാന പരമായ സമരതിന്നു പൊതുജനം സപ്പോര്‍ട്ട് ചെയ്യും.
സമരം നടത്തുന്ന ഈര്കില്‍ പാര്‍ടികള്‍ ഇതു ഓര്‍ക്കണം നിരത്തില്‍ ഇറങ്ങുന്നതിനു മുന്‍പ്.
നശിപ്പിക്കുന്ന ഓരോന്നും നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണെന്ന വിചാരം ഉണ്ടാകണം.  നമ്മുടെ നികുതി വരുമാനം കൊണ്ടാണ് ഈ സമരക്കാര്‍ തച്ചുടക്കുന്ന ബസ്‌, കാര്‍ തുടങ്ങിയവ വാങ്ങിയത്, ഇവ രിപൈര്‍  ചെയ്തു തിരികെ നിരത്തില്‍ ഇറക്കാന്‍ വീണ്ടും നമ്മുടെ പണം തന്നെ ചെലവു ചെയ്യണം.
ഒന്ന് തുമ്മിയാല്‍ സമരം, നടന്നാല്‍ ബന്ദ്‌, ഇതൊക്കേ നമ്മുടെ കേരളത്തില്‍ മാത്രമേ കാണു.    100 % സാക്ഷരത.
സമരതിന്നു ആഹ്വാനം ചെയ്യുന്ന പാര്‍ടികള്‍ ചിന്തിക്കണം നമുക്ക് സമരം ഉപേക്ഷിച്ചു ജന നന്മക്കായി എന്ത് ചെയ്യാന്‍ പറ്റും എന്ന്.  ജന സേവനം അതാണ് രാഷ്ട്രിയം. അല്ലാതെ, ഒരു ഐസ്ക്രീം, ഒരു പല്മോലിന്‍, ഒരു വാളകം, നിര്‍മല്‍ മാധവന്‍, ബാലകൃഷ്ണ പിള്ള ചേട്ടന്റെ ഫോണ്‍ വിളി,  വേറെ എന്തെങ്കിലും ഉണ്ടോ നമ്മുടെ നാട്ടില്‍ rashtriyakkarkku പറയാന്‍ ?  
പൊതുജനം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

2011/10/25 <Jaleel@alrajhibank.com.sa>
 

പൊതുമുതല്‍ നശീകരണം: നഷ്‌ടം നികത്തിയാല്‍ മാത്രം ജാമ്യമെന്ന്‌ ഹൈക്കോടതി

കൊച്ചി: ആവേശം മൂത്തു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയും തീയിടുകയും ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സമരക്കാര്‍ ജാഗ്രത. എറിയാനോങ്ങും മുമ്പ്‌ കീശയില്‍ എന്തുണ്ടെന്നു ചിന്തിക്കാന്‍ സമയമായി!

പൊതുമുതല്‍ നശീകരണക്കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കണമെങ്കില്‍ നഷ്‌ടംവരുത്തിയ തുക കെട്ടിവയ്‌ക്കണമെന്നു ഹൈക്കോടതി. പ്രതിഷേധസമരങ്ങളുടെയും മറ്റും ഭാഗമായി പൊതുമുതല്‍ നശീകരണം വ്യാപകമാവുന്ന സാഹചര്യത്തിലാണിതെന്നു ജസ്‌റ്റിസ്‌ കെ.ടി. ശങ്കരന്‍ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച്‌ ഒക്‌ടോബര്‍ 10-നു പുറപ്പെടുവിച്ച മുന്‍ ഉത്തരവു പുനഃപരിശോധന അര്‍ഹിക്കുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കുമ്പോള്‍, നഷ്‌ടംവരുത്തിയ തുകയോ അതില്‍ കൂടുതലോ പ്രതികള്‍ കോടതിയില്‍ കെട്ടിവയ്‌ക്കണം. അല്ലാതെ സര്‍ക്കാരിനുണ്ടായ നഷ്‌ടം നികത്താനാകില്ലെന്നു കോടതി പറഞ്ഞു.

പൊതുമുതല്‍ നശീകരണം കോടതികള്‍ക്കു കണ്ണടച്ചു നോക്കിനില്‍ക്കാനാവില്ല. കേസില്‍ വെറുതേവിടുകയോ കുറ്റക്കാരല്ലെന്നു കണ്ടെത്തുകയോ ചെയ്‌താല്‍ ജാമ്യവേളയില്‍ കെട്ടിവച്ച തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്ക്‌ അവകാശമുണ്ട്‌. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കെട്ടിവച്ച തുക പിഴയായി വസൂലാക്കാമെന്നു കോടതി പറഞ്ഞു. പൊതുമുതല്‍ നശീകരണം തടയാന്‍ കര്‍ശനനടപടി വേണമെന്നും നഷ്‌ടം ഈടാക്കാന്‍ കോടതി നിര്‍ദേശിച്ച ഉപാധി സുപ്രീംകോടതി വിധികള്‍ക്ക്‌ അനുസൃതമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍ ടി. അസഫ്‌ അലി ബോധിപ്പിച്ചു.

ഈ വ്യവസ്‌ഥ പോലീസ്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിരപരാധികളെയാണ്‌ ഇത്തരം കേസുകളില്‍ പലപ്പോഴും കുടുക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാലേ നഷ്‌ടം ഈടാക്കാവൂ എന്നും എതിര്‍വാദമുണ്ടായി. ഇത്തരം കേസുകളില്‍ കടുത്ത ജാമ്യവ്യവസ്‌ഥ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുമെന്നു കോടതി പറഞ്ഞു. കോഴിക്കോട്‌ ജില്ലയിലെ കക്കോടിയില്‍ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധത്തിനിടെ പോലീസ്‌ ജീപ്പ്‌ ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നു ചേവായൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴു പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചാണു കോടതി ഉത്തരവ്‌. സംഭവത്തില്‍ 18,200 രൂപയുടെ നഷ്‌ടമുണ്ടായെന്നു സര്‍ക്കാര്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ജാമ്യത്തിനായി പ്രതികള്‍ 25,000 രൂപ കെട്ടിവയ്‌ക്കണമെന്നു കോടതി നിര്‍ദേശിച്ചു


www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment