Tuesday, 24 January 2012

Re: [www.keralites.net] തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

 

dear nandu,

        I think that this article is written by Sri Malayinkil Gopalakrishnan Editor Mathrubhumi daily & appeared in the Mathrubhumi Daily two three days back (here is the link : http://www.mathrubhumi.com/auto/story.php?id=246536)

So before broad casting you have to get his permission also to avoid troubles.


From: nandu kavalam <nandukavalam@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, January 24, 2012 5:43 PM
Subject: Re: [www.keralites.net] തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

Thank you so much so informative. With your permission Prasoon, thankalude mailil ninnum enna perode "kalikala varthakal" enna asianet radio programmil ithu Monday( 30th) broadcast cheyyaam. sundayilum thankalude nalla oru sandesam kalikala varthakalil kodukkunnundu.rajave madyapikkan avasyappetta katha.

Nandu

2012/1/23 Prasoon K.P <prasoonkp1@gmail.com>
തിരുവനന്തപുരത്ത് പെട്രോള്‍ വാഹനങ്ങള്‍ വന്നിട്ട് ഒരുനൂറ്റാണ്ട്

മൂന്നു മണിക്കൂര്‍കൊണ്ട് അനന്തപുരിയില്‍നിന്നും കാസര്‍കോട് എത്താവുന്ന അതിവേഗ തീവണ്ടി സര്‍വീസിന്റെ ആലോചനയിലാണ് ഇന്ന് കേരളം. റോഡിലൂടെയും കനാലുകളിലൂടെയും കാളവണ്ടിയിലും കുതിരവണ്ടിയിലും വഞ്ചിയിലും വള്ളത്തിലും സഞ്ചരിച്ചിരുന്ന കാലം പഴമക്കാരുടെ മനസില്‍ ഇപ്പോഴുമുണ്ട്. കുതിരവണ്ടിയും കാളവണ്ടിയും വരുന്നതിന് മുമ്പ് മഞ്ചല്‍, മേനാവ്, പല്ലക്ക് തുടങ്ങിയവയായിരുന്നു പ്രധാന വാഹനങ്ങള്‍. മഞ്ചലും മേനാവും പല്ലക്കും എല്ലാം ചുമന്നുകൊണ്ടായിരുന്നു പോയിരുന്നത്. അതിന് പരിചയസമ്പന്നരുണ്ടായിരുന്നു. റോഡുകള്‍ വികസിച്ചതോടെയാണ് രാജാക്കന്മാര്‍ സഞ്ചരിച്ച കുതിര പൂട്ടിയ രഥങ്ങളും കുതിരവണ്ടികളും കാളവണ്ടികളും മനോഹരമായ വില്ലുവണ്ടികളും രംഗത്ത് എത്തിയത്.

Fun & Info @ Keralites.net

പിന്നീട് കൂടുതല്‍ കുതിരകളെ പൂട്ടിയ ഫീറ്റണ്‍ വണ്ടികള്‍ വന്നു. ഒരുകാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് ആകെയുള്ള മാര്‍ഗം ജലപാതകളായിരുന്നു. വള്ളക്കടവ് (മുമ്പ് കല്പാലക്കടവ്), ചാക്ക എന്നിവിടങ്ങള്‍ജലയാത്രക്കുള്ള കേന്ദ്രങ്ങളായിരുന്നു. അതിലൂടെ വള്ളത്തിലും ബോട്ടിലും (വര്‍ക്കലവരെ യന്ത്രബോട്ട് ഇല്ലായിരുന്നു) ആയിരുന്നു യാത്ര. രാജാക്കന്മാരും രാജകുടുംബങ്ങളും പ്രത്യേകതരം ബോട്ടുകള്‍-പള്ളി ബോട്ടുകളിലാണ് സഞ്ചരിച്ചിരുന്നത്. കൂടുതല്‍ തുഴയല്‍ക്കാര്‍ ഉള്ളതനുസരിച്ച് ബോട്ടുകളെ ഇരുപത്തിനാല് തണ്ട്, പതിനാറ് തണ്ട്, 12 തണ്ട്, നാലു തണ്ട് എന്നിങ്ങനെ തരംതിരിച്ചിരുന്നു. വള്ളക്കടവിലും ചാക്കയിലും എത്തുന്നവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ കാളവണ്ടികളും കുതിരവണ്ടികളും വാടകയ്ക്ക് കിട്ടുമായിരുന്നു. അക്കാലത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നത്തെ ടാക്‌സിസ്റ്റാന്‍ഡ്‌പോലെ കുതിരവണ്ടികള്‍ക്കും കാളവണ്ടികള്‍ക്കും സ്റ്റാന്‍ഡുകള്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ് അഥവാ ഹജൂര്‍കച്ചേരിയില്‍ എത്തുന്ന ഉദ്യോഗസ്ഥന്മാരുടെ കാളവണ്ടികളും കുതിരവണ്ടികളും പാര്‍ക്ക്‌ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ഇപ്പോഴത്തെ വൈ.എം.സി.എ. കെട്ടിടം സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലത്തായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

റോഡ് ഗതാഗതരംഗത്ത് ആദ്യം എത്തിയ വേഗതകൂടിയ വാഹനം കരിയില്‍ ഓടുന്ന മോട്ടോര്‍ ബസുകളായിരുന്നു. നാല് ചക്രങ്ങള്‍ ഉണ്ടായിരുന്ന ഈ വാഹനം ആദ്യം നഗരത്തില്‍ കൊണ്ടുവന്നത് അരുമന ശ്രീനാരായണന്‍തമ്പിയായിരുന്നു. ഇരുപത് കരിബസ്സുകള്‍ ആണ് ആദ്യം കൊണ്ടുവന്നതെന്ന് പറയുന്നു. ഇതില്‍ പത്തെണ്ണം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലും പത്തെണ്ണം കൊല്ലം റൂട്ടിലും സര്‍വീസ് നടത്തി. (ഇതേപ്പറ്റി നഗരപ്പഴമയില്‍ മുമ്പ് എഴുതിയിട്ടുണ്ട്) ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ച അരുമന ശ്രീനാരായണന്‍തമ്പി അവസാനം കടക്കാരനായി.

1934-ല്‍ തൃശ്ശൂരില്‍ തീവണ്ടിയില്‍വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കരിവണ്ടിയില്‍ യാത്രക്കാര്‍ക്ക് ദേഹം മുഴുവന്‍ കരിയാകുമായിരുന്നു. അതിന് അധികം വേഗതയും ഇല്ലായിരുന്നു. പെട്രോള്‍ മോട്ടോര്‍ വാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം പരിഹരിച്ചു. 1911-ല്‍ 'ദി മലബാര്‍ കമേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനിയാണ് തിരുവിതാംകൂറില്‍ വ്യാപകമായി പെട്രോള്‍ ബസ്സുകളും കാറുകളും കൊണ്ടുവന്നത്. ലോകത്തുതന്നെ ഇത്തരം വാഹനങ്ങള്‍ വന്നിട്ട് അപ്പോഴേക്കും അധികകാലമായില്ല. മോട്ടോര്‍വാഹനങ്ങളെപ്പറ്റി നൂറ്റാണ്ടുകളായി നടന്ന പരീക്ഷണങ്ങള്‍ക്ക് പ്രധാന വഴിത്തിരിവ് ഉണ്ടായത് 1884-85 കാലത്ത് ജര്‍മന്‍ എന്‍ജിനീയറായ ഡെയിംലറുടെ കണ്ടുപിടിത്തം ആയിരുന്നു. ഗ്യാസോ, പെട്രോളോ ഉപയോഗിച്ചുള്ള ആദ്യത്തെ എന്‍ജിന്‍ രൂപകല്പനചെയ്തതിനുള്ള അംഗീകാരം അദ്ദേഹത്തിനായിരുന്നു. ഒരു സൈക്കിളിലായിരുന്നു ഇത് ആദ്യം പരീക്ഷിച്ചത്. 1886-ല്‍ ഈ പരീക്ഷണം പൂര്‍ണമായി വിജയിച്ചതായി തെളിഞ്ഞു. ഈ രംഗത്ത് പിന്നീടും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ക്രമേണ മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മാണം തുടങ്ങി. ഫ്രാന്‍സിലാണ് ആദ്യം കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങളും ഏര്‍പ്പെടുത്തി. പോലീസ് കൊണ്ടുവന്ന ഈ നിയമ പ്രകാരം ഫ്രാന്‍സ് നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ഏഴരമൈല്‍ ആയിരുന്നു. അത്ര ചെറിയ വേഗതയേ അന്ന് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

ഡെയിംലര്‍ കമ്പനിയുടെ സഹായത്തോടെയാണ് മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷന്‍ തിരുവിതാംകൂറില്‍ പെട്രോള്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. യാത്രയ്ക്കുള്ള വാഹനങ്ങള്‍ മാത്രമല്ല കോട്ടയത്തും മുണ്ടക്കയത്തും സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ലോറി സര്‍വീസുകളും അവര്‍ക്കുണ്ടായിരുന്നു. ആലപ്പുഴയായിരുന്നു കമ്പനിയുടെ ആസ്ഥാനം. കമ്പനി മാനേജര്‍ ആര്‍.എം.സേവെല്‍ 1911-ല്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന രണ്ട് പെട്രോള്‍ ബസുകളാണ് തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്കും കൊല്ലത്തേക്കും ആദ്യം സര്‍വീസ് നടത്തിയ പെട്രോള്‍ വാഹനങ്ങള്‍. ഈ വാഹനങ്ങള്‍ കൂടുതല്‍ ജനപ്രീതി നേടിയതോടെ കമ്പനി കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് നാഗര്‍കോവിലിനും കൊല്ലത്തിനും ഇടയ്ക്ക് പാഴ്‌സല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത് കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി. കാറുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയതും ഈ കമ്പനിയാണ്. ബസുകള്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പുകളും, പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങളും കമ്പനിയ്ക്കുണ്ടായിരുന്നു. മോട്ടോര്‍ വാഹനരംഗത്ത് തെക്കേ ഇന്ത്യയില്‍ ആദ്യമായി വിപുലമായ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും മലബാര്‍ കമ്മേഴ്‌സ്യല്‍ കോര്‍പ്പറേഷനാണ്. ഇതോടെ കാളവണ്ടിയിലും വള്ളത്തിലും ഒതുങ്ങി നിന്നിരുന്ന ആളുകളുടെ യാത്ര വേഗതയുള്ള പുതിയ വാഹനങ്ങളിലായി. ക്രമേണ മോട്ടോര്‍ വാഹന വ്യവസായ രംഗം തഴച്ചുവളര്‍ന്നു. ധാരാളം ആളുകള്‍ ബസ് സര്‍വീസ് വന്‍ വരുമാനമായി കണ്ടു. അതോടെ പുതിയ പുതിയ കമ്പനികള്‍ ഉണ്ടായി. ഇതിന്റെ എല്ലാം പരിണിത ഫലമാണ് 1938-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് രൂപവത്കരണം. മറ്റ് ബസുകളെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കൃത്യനിഷ്ഠയും ഉള്ള ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ബസ്സുകളും അവരുടെ വിശ്രമ കേന്ദ്രങ്ങളും എല്ലാം ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറി. ഈ സര്‍വീസാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി മാറിയത്.

Fun & Info @ Keralites.net ThanksFun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Job Available: Female Ayurveda Therapist required for Dubai ( Dr.Nisanth Prabhakaran )

 
__,_._,___

[www.keralites.net] Today's Thought from

 


 
BENNYKURIAN

www.keralites.net

[www.keralites.net] Today's Thought from BENNY MARAMON (1)

 

 
 
 
 
 
 
REGRDS
BENNYKURIAN b

www.keralites.net

[www.keralites.net] യേശുക്രിസ്തു ആരാണ്‌?

 

ചോദ്യം: യേശുക്രിസ്തു ആരാണ്‌?

ഉത്തരം:
യേശുക്രിസ്തു ആരാണ്‌? "ദൈവം ഉണ്ടോ" എന്ന് അനേകര്‍ ചോദിക്കുന്നതുപോലെ "യേശുക്രിസ്തു ജീവിച്ചിട്ടുണ്ടോ" എന്ന് സാധാരണ ആളുകള്‍ ചോദിക്കാറില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. എന്നാല്‍ വിവാദം ആരംഭിക്കുന്നത്‌ തന്റെ ആളത്വത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുബോഴാണ്‌. യേശുക്രിസ്തു ഒരു നല്ല മതഗുരു ആയിരുന്നു, താന്‍ ഒരു പ്രവാചകന്‍ ആയിരുന്നു, ഒരു നല്ല മനുഷസ്നേഹി ആയിരുന്നു എന്നൊക്കെ മിക്കവരും സമ്മതിക്കും. എന്നാല്‍ വേദപുസ്തകം തന്നേപ്പറ്റി പറഞ്ഞിരിക്കുന്നത്‌ അതില്‍ നിന്നൊക്കെ വളരെ വിഭിന്നമായ കാര്യങ്ങളാണ്‌.

സി.എസ്സ്‌. ലൂയിസ്‌ എന്ന എഴുത്തുകാരന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "യേശുക്രിസ്തുവിനെപ്പറ്റി സാധാരണ ആളുകള്‍ പറയാറുള്ള അബദ്ധജഡിലമായ കാര്യം ആരെങ്കിലും ഇനിയും പറയുന്നതിനെ തടയുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌. 'യേശുവിനെ ഒരു വലിയ ഗുരുവായി സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്‌; എന്നാല്‍ താന്‍ പറയുന്നതു പോലെ ദൈവമാണെന്ന് ഞാന്‍ സമ്മതിക്കുന്നില്ല' ഇങ്ങനെ ആരും ഒരിക്കലും പറയുവാന്‍ പാടില്ലാത്തതാണ്‌. വെറും സാധാരണ മനുഷനായിരുന്നിട്ട്‌ യേശു പറഞ്ഞ വാക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഒരിക്കലും ഒരു ശ്രേഷ്ട ഗുരുവായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ള ആള്‍ ഭ്രാന്തന്‍മാരില്‍ അഗ്രഗണ്യനോ അല്ലെങ്കില്‍ സാക്ഷാല്‍ നരകത്തിലെ പിശാചോ ആയിരിക്കുവാനേ വഴിയുള്ളൂ. നിങ്ങള്‍ തന്നെയാണ്‌ തീരുമാനിക്കേണ്ടത്‌. ഒന്നുകില്‍ താന്‍ അവകാശപ്പെട്ടതുപോലെ താന്‍ സാക്ഷാല്‍ ദൈവപുത്രനായിരുന്നു; അല്ലെങ്കില്‍ അവന്‍ ചതിയന്‍മാരില്‍ ചതിയനായിരുന്നു. ഒന്നുകില്‍ നിങ്ങള്‍ അവനെ ഒരു ഭോഷന്‍ എന്ന് കരുതി പുറം തള്ളിക്കളയാം, പിശാചെന്ന് കരുതി അവന്റെ മുഖത്ത്‌ തുപ്പാം; അല്ലെങ്കില്‍ താന്‍ പറഞ്ഞതു പോലെ താന്‍ ദൈവവും കര്‍ത്താവുമാണെന്ന് മനസ്സിലാക്കി തന്റെ പാദത്തില്‍ വീണ്‌ നമസ്കരിക്കാം. ഈ രണ്ടു തീരുമാനങ്ങളുടെ നടുവില്‍ താന്‍ നല്ല ഒരു ഗുരുവായിരുന്നു, പ്രവാചകനായിരുന്നു എന്നൊന്നും പറയുവാന്‍ അവിടെ ഇടമില്ല; താന്‍ അത്‌ അനുവദിക്കുന്നുമില്ല"

വാസ്തവത്തില്‍ യേശു ആരാണെന്നാണ്‌ താന്‍ അവകാശപ്പെട്ടത്‌? താന്‍ ആരാണെന്നാണ്‌ ബൈബിള്‍ പറയുന്നത്‌? ആദ്യമായി താന്‍ തന്നേ പറഞ്ഞ വാക്കുകളെ നമുക്കു ശ്രദ്ധിക്കാം. യോഹ.10:30 ല്‍ താന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു". താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33). തന്റെ വാക്കുകള്‍ കൊണ്ട്‌ താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് യേശു പറയുന്നില്ലെന്നു മാത്രമല്ല താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍കുകയും ചെയ്തു. താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു. യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌" ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു(പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.

'യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. തന്റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8). ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍ വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

അതുകൊണ്ടാണ്‌ സി.എസ്സ്‌. ലൂയിസ്സ്‌ പറഞ്ഞത്‌: യേശു ദൈവമാണെന്ന് വേദപുസ്തകം ഇത്ര തെളിവായി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, യേശുവിനെ ഒരു നല്ല ഗുരുവായി മാത്രം കാണുവാന്‍ നമുക്ക്‌ അവകാശമില്ല. അവന്‍ ദൈവമല്ലെങ്കില്‍ താന്‍ പറഞ്ഞതെല്ലാം ഭോഷ്കാണ്‌. ഭോഷ്കു പറയുന്ന ഒരാള്‍ ഒരിക്കലും ഒരു നല്ല ഗുരുവോ പ്രവാചകനോ ആയിരിക്കുവാന്‍ തരമില്ല. യേശുവിനെ ദൈവമായി സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഇന്നത്തെ 'ഗവേഷകന്‍മാര്‍' ചരിത്ര പുരുഷനായിരുന്ന യേശു ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. യേശുവിന്റെ സന്തത സഹചാരികളായിരുന്ന തന്റെ ശിഷ്യന്‍മാരേക്കാളധികം ഇന്നത്തെ 'ഗവേഷകന്‍മാര്‍'ക്ക്‌ യേശുവിനേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ അറിയാനൊക്കും (യോഹ.14:26)?

ഈ ചോദ്യത്തിന്‌ ഇത്ര പ്രസക്തി എന്താണ്‌? യേശു വാസ്തവത്തില്‍ ദൈവമായിരുന്നുവോ എന്നത്‌ അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണോ? താന്‍ വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___