Sunday 25 March 2012

[www.keralites.net] കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്‌ യൂത്ത്‌ ലീഗിന്റെ പ്രതിഷേധപ്രകടനം

 

 

 

അലിയുടെ മന്ത്രിസ്‌ഥാനം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക്‌ യൂത്ത്‌ ലീഗിന്റെ പ്രതിഷേധപ്രകടനം

 

മലപ്പുറം: മഞ്ഞളാംകുഴി അലിക്കു മന്ത്രിസ്‌ഥാനം നല്‍കാത്തതിനെതിരേ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. അങ്ങാടിപ്പുറം പഞ്ചായത്ത്‌ യൂത്ത്‌ലീഗ്‌ പ്രസിഡന്റും ഗ്രാമപഞ്ചായത്ത്‌ മൂന്നാം വാര്‍ഡ്‌ അംഗവുമായ ഷബീര്‍ കറുമുക്കിലിന്റെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകരാണ്‌ ഇന്നലെ വൈകിട്ട്‌ ആറോടെ മലപ്പുറം കാരാത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പാര്‍ട്ടി പതാകയേന്തി മുദ്രാവാക്യം വിളിച്ച്‌ എത്തിയത്‌.

ഈ മാസം 28- ന്‌ അകം അലിക്കു മന്ത്രിസ്‌ഥാനം നല്‍കണമെന്നും അല്ലാത്തപക്ഷം മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെയും വഴിയില്‍ തടയുമെന്നും അവര്‍ പറഞ്ഞു. പ്രതിഷേധവുമായി എത്തിയവരില്‍ ഏറെയും അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മണ്ണാറമ്പില്‍നിന്നുള്ളവരായിരുന്നു.

ഇത്തരത്തിലുള്ള പ്രതിഷേധം ഒരിക്കലും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇതിനു നേതൃത്വം നല്‍കിയ ഷബീര്‍ കറുമുക്കിലിനെയും മങ്കട മണ്ഡലം എം.എസ്‌.എഫ്‌. വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം എം. ഷംസീറിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്‌ ഒഴിവാക്കാനായി തീരുമാനമെടുത്തതായും യൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ നൗഷാദ്‌ മണ്ണിശേരി അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍നിന്നാണു മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ഥിയായ അലി തെരഞ്ഞെടുക്കപ്പെട്ടത്‌. അഞ്ചാംമന്ത്രി സ്‌ഥാനം അലിക്കു നല്‍കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവര്‍ മങ്കട മണ്ഡലത്തില്‍പ്പെടുന്ന അങ്ങാടിപ്പുറത്തു നിന്നുള്ളവരാണ്‌. ഈ പഞ്ചായത്തിലുള്‍പ്പെട്ട തിരൂര്‍ക്കാട്ട്‌ മുസ്ലിംലീഗ്‌ നേതാക്കളുടെ പോസ്‌റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ച സംഭവവും നേരത്തെയുണ്ടായിരുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment