Wednesday 16 November 2011

Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

 

Raj Narain, who had been defeated in parliamentary election by Indira Gandhi, lodged cases of election fraud and use of state machinery for election purposes against Mrs. Indira Gandhi in the Allahabad High Court. On 12 June 1975, Justice Jagmohanlal Sinha of the Allahabad High Court found the Prime Minister guilty on the charge of misuse of government machinery for her election campaign. The court declared her election null and void and unseated her from her seat in the Lok Sabha. The court also banned her from contesting any election for an additional six years. Some serious charges such as bribing voters and election malpractices were dropped and she was held responsible for misusing the government machinery, and found guilty on charges such as using the state police to build a dais, availing the services of a government officer, Yashpal Kapoor, during the elections before he had resigned from his position, and use of electricity from the state electricity department. Because the court unseated her on comparatively frivolous charges, while she was acquitted on more serious charges, The Times described it as 'firing the Prime Minister for a traffic ticket'. However, strikes in labor and trade unions, student unions and government unions swept across the country. Protests led by J.P.NarayanRaj NarainSatyendra Narayan Sinha and Morarji Desai flooded the streets of Delhi close to the Parliament building and the Prime Minister's residence. The persistent efforts of Raj Narain, was praised worldwide as it took over four years for Justice Jagmohan Lal Sinha to finally pass judgement against Indira Gandhi. The ruling later became the primary reason for the imposition of emergency by Indira Gandhi.

[



From: sabu john <sabujohn2@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "abhiman004@yahoo.co.in" <abhiman004@yahoo.co.in>
Sent: Wednesday, 16 November 2011 10:11 PM
Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

മാര്‍ക്‌സ് മടങ്ങിവരുന്നു 
Posted on: 11 Nov 2011
ബാലരാമന്‍



ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു. 

''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍. 

സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.'' 

അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.'' 

വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു. 

''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു. 

******

ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു). 

ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.

അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം. 

ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം. 

കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു. 

ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി. 

പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി. 

വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു. 

ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു. 

വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.'' 

ലാന്‍കാസ്റ്റര്‍ 'യൂണിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് ചിന്തകനുമായ ടെറി ഈഗിള്‍ട്ടന്റെ 'വൈ മാര്‍ക്‌സ് വാസ് റൈറ്റ്' എന്ന പുസ്തകവും ഈ വര്‍ഷം ജനശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിന്റെ കഥ പറയുന്ന 'ലവ് ആന്‍ഡ് ക്യാപിറ്റ'ലും (മേരി ഗബ്രിയേല്‍) ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന് മാത്രമല്ല ആ പുസ്തകം അമേരിക്കയിലെ അഭിജാതമായ നാഷണല്‍ ബുക്ക് അവാര്‍ഡിന് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 

രണ്ട് വര്‍ഷം മുമ്പുവരെ മുഖ്യധാരാ അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളുടെ സൈറ്റുകളില്‍ 'മാര്‍ക്‌സ്' എന്ന് അടിച്ച് തിരഞ്ഞാല്‍ പഴയ ഹോളിവുഡ് ഹാസ്യനടന്‍ ഗ്രൗച്ചോ മാര്‍ക്‌സ് മുതല്‍ കെന്റക്കിയിലെ കോഴിക്കച്ചവടക്കാരന്‍ വില്യം മാര്‍ക്‌സ് വരെ പ്രത്യക്ഷപ്പെട്ടാലും അന്വേഷണഫലങ്ങള്‍ കാട്ടുന്ന ആദ്യത്തെ ഒന്നുരണ്ട് പേജുകളിലൊരിടത്തും കാള്‍ മാര്‍ക്‌സ് പ്രത്യക്ഷപ്പെടില്ലായിരുന്നു. ഇന്ന് കഥ മാറി. 'ന്യൂയോര്‍ക്കറും' 'അറ്റ്‌ലാന്റിക്കും' പോലെ വിദ്യാസമ്പന്നര്‍ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല 'ന്യൂയോര്‍ക്ക് ടൈംസ്' പോലുള്ള ജനപ്രിയ ദിനപ്പത്രങ്ങളിലും തിരഞ്ഞുനോക്കൂ. അന്വേഷണഫലങ്ങളുടെ ഒന്നാം പേജില്‍ തന്നെ കാള്‍ മാര്‍ക്‌സുണ്ടാകും, മിക്കവാറും ആദ്യത്തെ ചാര്‍ത്തായി തന്നെ. ചിലര്‍ മാര്‍ക്‌സിനെ പുകഴ്ത്തുകയായിരിക്കും, ചിലര്‍ കുറ്റം പറയുകയായിരിക്കും. പക്ഷേ, അമേരിക്കക്കാര്‍ക്കുപോലും മാര്‍ക്‌സിനെ അവഗണിക്കാന്‍ പറ്റാതായിരിക്കുന്നു. 
ഇതിനെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍'മാര്‍ക്‌സ് ഈസ് ബാക്ക് വിത്ത് എ ബാങ്!' 

Mathrubhumi


From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Wednesday, 16 November 2011 1:36 PM
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

 
 
കുറെ കംമുനിസ്ടുകള്‍ ഇറങ്ങിയിട്ടുണ്ട് നെറ്റില്‍..അതിനു അവര്‍ ഉപയോഗിക്കുനതോ ഒരു കാലത്ത് അവര്‍ എതിര്‍ത്തു സമരം ചെയ്ത കമ്പ്യൂട്ടര്‍(അന്ന് കുറെ പൊതുമുതല്‍ നശിപിച്ചത് മിച്ചം) മറ്റുള്ളവരോട് പുച്ഛം, മറ്റുള്ളവര്‍ എല്ലാം വിവരം കെട്ടവര്‍, ഈ മിടുക്കന്മാര്‍ മാത്രം വിജ്ഞാനികള്‍, ഇവര്‍ പറയ്ന്നത് മാത്രം ശരി, അത് മാത്രമാണ് സത്യം, ബാക്കി ഉള്ളവന്മാര്‍ എല്ലാം കിഴങ്ങന്മാര്‍!! ഇങ്ങനെ തുടങ്ങി മറ്റുള്ളവരെ വെറും ഊച്ചാളികള്‍ ആണ് എന്ന് വരുത്തുന്ന കുറെ പോസ്ടിങ്ങും കൊണ്ടാണ് ഇറക്കം.ലോകത്ത് ഒരു പട്ടിക്കും വേണ്ടാണ്ടായ കമ്മ്യൂണിസം കൊണ്ട് നടപ്പാണ് ...നെറ്റില്‍ ഇവര്‍. ഇതിനെക്കാള്‍ വലിയത് പലതും നടന്നു കടന്നു പോയ ലോകം ആണിത് എന്നിവര്‍ മറക്കുന്നു. ഇനി വരാന്‍ പലതുമിരിക്കുന്നു എന്നിവര്‍ ഒര്കാരില്ല. ആകെ ലോകം നന്നാകാന്‍ ഇവര്‍ മനസിലാക്കി വെച്ചിട്ടുള്ള ഒരേയൊരു വഴി കമ്മ്യൂണിസം ആണ്, ഇവര്‍ക്കരിയാവുന്ന ഒരേ ഒരു വഴി അത് മാത്രം ആയതുകൊണ്ടാവാം എതിര്‍ക്കുന്നവരോട് ഒരു തരം അക്രമ വാസനയാണ്. ഒരു തരം പകയും. എന്നാല്‍ ഈ കമ്മുണിസ്റ്റു വിദ്വാന്മാര്‍ ചിന്ടിക്കുന്നില്ല ലോകത്തെ നന്നാകാന്‍ വേറെ ഒരുപാടു മാര്‍ഗങ്ങള്‍ ഉണ്ട് എന്ന്!! ഇനി ഉണ്ടാവാന്‍ ഉണ്ട് എന്നും...ഇവര്‍ ബുദ്ധിമാന്മാര്‍ ആണ് പക്ഷെ ബാക്കി ഉള്ളവര്‍ എല്ലാം വിഡ്ഢികള്‍ ആണ് ചിന്തിക്കുന്നതാണ് ഇവരുടെ വിഡ്ഢിത്തം!!


--- On Wed, 16/11/11, Saju <saju-lto@lntecc.com> wrote:

From: Saju <saju-lto@lntecc.com>
Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Date: Wednesday, 16 November, 2011, 11:45 AM

I am joining with varghese baby---
Ee shumban  jayarajanu ini orikkal koodi ee same judge ne onnu vilikkamo.  Ennittu mathi ee veembilakkam
 
With regards,
 
SAJU PAULOSE

 
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Varghese
Sent: Tuesday, November 15, 2011 3:52 PM
To: Keralites@yahoogroups.com
Cc: abhiman004@yahoo.co.in
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
 
യാതൊരു  വിധമായ  തത്വമോ  അടിസ്ഥാനമോ  ഇല്ലാതെ ഏതാണ്ടൊക്കെ  വിളിച്ചു കൂവാന്‍  കുറെ അഭിനവ  സഖാക്കള്‍  തൊഴിലൊന്നുമില്ലാതെ  കേരളത്തിലുണ്ട് എന്നുള്ളത്  ദുഖകരമായ  സത്യമാണ്.  അതില തമാശ  പണ്ടിവര്‍  ഏറ്റവും  കൂടുതല്‍  എതിര്ത്ത കാമ്പുട്ടെര്‍  തന്നെ അതിനായി ഉപയോഗിക്കുന്നു എന്നുള്ളത് ആലോചനാമൃതം !.  
 
 ഇവരൊന്നും  വാളയാര്‍  ചെക്ക് പോസ്റ്റു  എന്നതിനപ്പുറം  മറൊരു ലോകം കണ്ടിട്ടില്ല.  മൂപ്പെത്തിയ  കുറെ സഖാക്കള്‍  ഏതാണ്ടൊക്കെ  പഠിപ്പിച്ചതും, കൂടാതെ ദേശാഭിമാനി എന്ന ബൈബിളും  ഇപ്പോള്കൈരളി എന്ന ചാനലും ആണിവരുടെ പരിപ്പും വടയും !.   ഏതെങ്കിലും  കോടതി വിധി അവര്ക്ക് അനുകൂലം അല്ലങ്കില്അവിടെ തുടങ്ങും തെറി വിളി.  അനുകൂലം ആണങ്കില്മഹത്വം  വര്ണ്ണിക്കും.  ഇതെന്തു  നാട്ടു നടപ്പ് !  ഇപ്പോള്ജയരാജന്‍  അകത്തു പോയതും ഇക്കാരണത്താല്‍.  പറഞ്ഞത്  പറഞ്ഞു എന്ന് പറയാനുള്ള മാന്യത  കാട്ടാതെ  dictionary   തപ്പി  നടക്കുന്ന ഇവരുടെയൊക്കെ തൊലിക്കട്ടി  അപാരം .  തരാം കിട്ടിയാല്ഇവര്നാളെ സ്വന്തം അപ്പനെ  മാറ്റി പറയാന്മടിക്കാത്ത വര്ഗ്ഗം !.  ഇവിടെ പലരും കോടതി ക്കെതിരെ പറഞ്ഞിട്ട്  ക്ഷമ പറഞ്ഞു രക്ഷ പെട്ടിട്ടുണ്ട്. ഇത് ഏതാണ്ട് വൃത്തി കെട്ട സര്ക്കസ് പോലെ  ആടിനെ പോട്ടരക്കുന്ന വിദ്യ.
 
കഴിഞ്ഞ അഞ്ചു വര്ഷം  വായി തോന്നിയത് കോതക്ക് പാട്ടു പാടുന്ന കുറെ മുഖ്യനും  കൂടെ കുറെ കൊമാളികളും  ഏതാണ്ട്  ഭരിച്ചു  മുടിച്ചു കുട്ടിച്ചോര്‍     ആക്കിയിട്ടു  പോരാഞ്ഞ്എന്തൊക്കെ വീണ്ടും കുട്ടി സഖാക്കള്‍  കാട്ടി  കൂട്ടുന്നതും നമ്മള്കാണുന്നു.  സ്വാശ്രയം  പ്രശ്നത്തില്‍  കഴിഞ്ഞ  അഞ്ചു  വര്ഷം ഒരു ചുക്കും ചെയ്യാതെ  ഭരണം   പോയ പിറ്റേന്ന്  വീണ്ടും  തെരുവിലറങ്ങിയ വിദ്വാന്മാര്‍  നാട്ടുകാരുടെ  തല്ലു കൊള്ളുന്ന സ്ഥിതി വന്നപ്പോള്പെട്ടന്നൊരു ദിവസം സമരം നിര്ത്തി.  അതെ പോലെ ഇവരുടെ ഏറ്റവും  വലിയ പ്രശനം  പഴയ ഐസ് ക്രീം തന്നെ.   മുറ്റിയ സഖാക്കളുടെ ഐസ് ക്രീം  തീറ്റി കാരണം  പരാതി പ്രളയാത്തല്‍   സമ്മേളനങ്ങള്‍  മാറ്റി വക്കുന്നത് വേറെ വശം.   അവര്ക്കൊരു നീതി  മറ്റുള്ളവര്ക്കൊരു നീതി.  ഇതാണ് അവരുടെ കാട്ടു നീതി !   യാതൊരു വിധ മായ  മാന്യതയോ  മനുഷ്യത്തമോ  കാട്ടാതെ ഒരു വിദ്യാര്ഥിയുടെ  ജീവിതം  നരക തുല്യമാക്കി  സമരങ്ങള്നടത്തുന്നത്  കേട്ട് കേള്വി  ഇല്ലാത്ത കാര്യം.  വൃത്തികെട്ട   വിധമുള്ള  രാഷ്ട്രീയം  നമ്മുടെ  നാടിനെ  എത്രയോ  വര്ഷങ്ങള്പുറകോട്ടടിച്ചത്  ഇവര്ക്ക് മനസ്സിലാകില്ല.  ഇവര് നടത്തിയ സമരങ്ങള്‍,  കമ്പ്യൂട്ടര്‍, ട്രാക്ടര്‍, നെടുമ്പാശ്ശേരി വിമാന താവളം, എഡിബി ഫണ്ട്‌, പതിവേല്‍, സ്വാശ്രയം, പ്രീഡിഗ്രി ബോര്ഡു തുടങ്ങി, എന്തെങ്കിലും കാലണയുടെ  വിലയുണ്ടോ എന്ന് ഇവര്പറഞ്ഞാല്മനസിലാക്കാം 
 
ഇവരിപ്പോഴും  കൂപ മണ്ടൂകം.  എല്ലാത്തിനെയും  വണ്ടി കേറ്റി നാട് കടത്തണം. അത്ര തന്നെ
 
 
 
2011/11/15 Shyam P <keralamed@yahoo.com>
 
At Malappuram one police man was killed by Muslim League workers years ago. Did court send any League leader to jail?
 
ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി ജഡ്ജിയേ കൈയേറ്റം ചെയ്യുകയും , ആ വിധി തിരുത്താന്‍ Supreme Court  ജഡ്ജിയേ ഭീഷണി പെടുത്തുകയും ചെയ്ത കാംഗ്രെസ്കാരന്‍ കോടതിയുടെ മഹാത്മ്യം പറയുന്നത് ‌നല്ലകാര്യം തന്നെ.
 
കുറെ ശുമ്പന്മാര്‍ ജയിലില്‍ പോകാന്‍ ഉണ്ടെന്ന് എന്നുപറയുന്ന Antony യുടെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തം. ഭരണകൂടം നിയമ സംവിധാനങ്ങളെ പൌരാവകാശം അതിച്മര്‍തതുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്‌??
ഇന്ത്യയില്‍ 95% മാധ്യമങ്ങള്‍ വന്‍കിട കുത്തകള്‍ നിയന്ത്രക്കുന്നു. കുത്തകകള്‍ ഇന്ധനവില വര്‍ദ്നവിലൂടെ അവരുടെ ചൂഷണം പരമാവധി വര്‍ധിപ്പിച്ചിരിക്കുന്നു.  ഇത്തരം വലത്ത്പക്ഷ ആശ്യയാങ്ങള്‍കേതിരെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ വേദിയാണ്‌ പൊതുയോഗങ്ങള്‍. അതു കോടതി നിരോധിച്ചിരിക്കുന്നു.
 
ആഗോളവള്‍കരണ നയങ്ങള്‍ അടിച്ചെള്‍പിക്കാന്‍, അതിനെതിരെയുള്ല ജനകീയ സമരങ്ങള്‍ ഇല്ലാതക്കാന്‍ കോടതി വലത്ത്പക്ഷ ശക്തികല്‍ക് കൂട്ട്‌ നില്‍ക്കുന്നു.ജയരാജന്‍ പറഞ്ഞതിനേക്കാളും വലിയ ആരോപണം ഉന്ണയിച്ച പീസീ ജാര്ജ്, കെ. സുധാകരന്‍ എന്നിവര്‍കേതിരെ കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ല.
 
 ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ രണ്ട്‌ വിധികളും വന്നത് എന്നത്‌ ശ്രാധേയമാണ്‌. സമ്പന്നപക്ഷം പിടിക്കുന്ന രാഷ്ടീയപറ്‍ടികളുടെ വീട്‌വേല ചെയ്യുന്ന  മലയാളമനോരമ,  മാതൃഭൂമി മുതലായ മഞ്ഞപത്രങ്ങള്‍ജ   യരജനെതിരെയുള്ള വിധി ആഘോഷിക്കുകയാണ്‌. ഈ ആഘോഷങ്ങളില്‍ പങ്കു ചേരുന്ന സാധാരണക്കാരനെ കാത്തിരിക്ക്ന്നത്‌ വലത്ത്പക്ഷ നയങ്ങള്‍ കൊണ്ട്‌ ഉണ്ടാവുന്ന പ്രയാസങ്ങള്‍ആണ് എന്നോര്‍തതാല്‍ നന്നു.
SHM 
 
 
 
From: abhi mathew <abhiman004@yahoo.co.in>
To: Keralites@yahoogroups.com
Sent: Monday, November 14, 2011 2:19 PM
Subject: Re: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
യില്ശിക്ഷ കഴിഞ്ഞു പുറത്തേക്കിറങ്ങുന്ന ജയരാജനെ നീതി പീഠം കാത്തു നില്ക്കുകയാണ്. മാലയിട്ട് സ്വാകരിക്കാനല്ല. മൂന്ന് വര്ഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തിന് ജയരാജന്വീണ്ടും വിചാരണ നേരിടുകയാണ്. കോഴിക്കോട് നടന്ന വിദ്യാര്ത്ഥി സമരത്തിനു നേരെ വെടിയുതിര്ത്ത അസിസ്റന്റ് കമ്മീഷണര്രാധാകൃഷ്ണ പിള്ളയെ പോലുള്ളവരെ യൂണിഫോമില്ലാതെ വഴിയില്കണ്ടാല്ഉടനെ തല്ലണമെന്ന് കണ്ണൂരില്പ്രസംഗിച്ചിരുന്നെന്നും ഇത് പോലീസിന്റെ കൃത്യനിര്വ്വഹണത്തിനെ തടസ്സപ്പെടുത്തലാണെന്നും കാണിച്ച് കണ്ണൂരില്കേസ് ഒരുങ്ങുന്നു. പത്തില്കൂടുതല്പേരെ കുട്ടം ചേര്ന്ന് കുറ്റം ചെയ്യാന്പ്രരിപ്പിച്ചാല്ശിക്ഷാ വിധി മൂന്ന് വര്ഷം വരെയാണത്രെ.
 

--- On Sun, 13/11/11, Shyam P <keralamed@yahoo.com> wrote:

From: Shyam P <keralamed@yahoo.com>
Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
To: "Keralites" <Keralites@yahoogroups.com>
Date: Sunday, 13 November, 2011, 1:27 PM
 
അതാ അങ്ങോട്ട്‌ നോക്കൂ ഒരു പൊതുയോഗത്തില്‍ ജട്ജിമാര്‍ക്ക് കൈകൂലി കൊടുക്കുവാന്‍
താന്‍ ഇടനിലക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞ ഒരു തെരുവ് ഗുണ്ട കോണ്‍ഗ്രസ്‌ എംപി
സുധാകരന്‍.
മറ്റൊരാള്‍ സുപ്രീം കോടതി പൊതുമുതല്‍ കട്ടതിനു
ഒരു വര്‍ഷത്തിനു ശിക്ഷിച്ച വാളകം പിള്ള കേവലം ദിവസങ്ങള്‍ ജയിലില്‍ കിടന്നു ബാക്കി സമയം പരോളും സുഖ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നു.

മറ്റൊരാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയി സ്വന്തക്കരുടെയും
ബന്ധുക്കളുടെയും പേരില്‍ ബിനാമി ആയി സ്വത്ത് വാങ്ങിക്കൂട്ടി എന്ന് പകല്‍വെളിച്ചം
പോലെ തെളിഞ്ഞിട്ടും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍
എന്നപേരില്‍ നമ്മുടെ അവകാശങ്ങളും ചവിട്ടി മെതിച്ചു കോണ്‍ഗ്രസ്‌ ചിലവില്‍
വിരാജിക്കുന്ന മുന്‍ ചീഫ്
ജസ്റ്റിസ്‌ ബാലകൃഷ്ണന്‍. ഇവര്കൊന്നും കോടതി ലക്ഷ്യവും ഇല്ല അലക്ഷ്യവും ഇല്ല.

അപ്പോള്‍ അവരുടെ കൊള്ളരുതായ്മകള്‍ പറഞ്ഞ ജയരാജന്‍ അന്തസോടെ ജയിലില്‍ പോകട്ടെ. കട്ടതിനും പിടിച്ചു പറിചതിനും പൊതുമുതല്‍ കട്ട് മുടിച്ചതിനും അല്ലല്ലോ.
ഒരു സത്യം മാലോകര്‍ കേള്‍ക്കെ പറഞ്ഞു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്ത് പറയുന്നു ഇവര്‍ ശുംബന്മാര്‍ തന്നെ അല്ലെ.

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Saturday, November 12, 2011 9:43 AM
Subject: [www.keralites.net]
ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
ഇവിടെ എന്റെ കടമ നിര്വഹിക്കാന്സഹപ്രവര്ത്തകരുടെയും മറ്റുള്ളവരുടെയും എല്ലാവിധ സഹകരണവും ഞാന്പ്രതീക്ഷിക്കുന്നു'. ഹൈക്കോടതിക്കുമുന്നില്വരുന്ന പതിനാലാംതീയതി സി.പി.എം പ്രതിഷേധസമരം പ്രഖ്യാപിച്ച ദിവസമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശുഭപ്രതീക്ഷയോടെ തന്റെ ചുമതലകളിലേക്ക് കടന്നത്. ഹൈക്കോടതി ഡിവിഷന്ബഞ്ചിന്റെ ഒരു ഉത്തരവില്പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷപാര്ട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിക്കടി കോടതിയെയും ന്യായാധിപന്മാരെയും അധിക്ഷേപിച്ച് പൊതുവേദികളില്പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന് കോടതിയലക്ഷ്യ കുറ്റത്തിന്റെ പേരില്ജയിലില്പോകേണ്ടിവരുന്നു. കോടതിക്ക് ആക്ഷേപകരമാണെന്ന് തോന്നിയ വാക്കുകളും പ്രയോഗങ്ങളും പ്രതി വിചാരണവേളയില്ഒരിക്കല്പ്പോലും നിഷേധിച്ചിട്ടില്ല. പകരം തന്റെ വാക്കുകളുടെ അര്ത്ഥം കോടതിയെ ധരിപ്പിച്ച് നിലപാടില്ഉറച്ചുനില്ക്കുകയാണ് അദ്ദേഹം ചെയ്തത്. തികച്ചും ഗര്ഹണീയവും ആക്ഷേപകരവും അന്തസ്സാരവിഹീനവുമായ പദപ്രയോഗങ്ങളുടെ പേരില്ഹൈക്കോടതി ഡിവിഷന്ബഞ്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്പോകാന്പ്രതിക്ക് നിയമപരമായ അവകാശവും അവസരവുമുണ്ട്. എന്നിരിക്കെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്സമരപ്രഖ്യാപനവുമായി ഹൈക്കോടതിക്കുമുന്നില്അനുയായികളെയും തെളിച്ചുവരുന്നത് ജനാധിപത്യ മര്യാദകള്ക്ക് ചേരുന്നതാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
കോടതി എം.വി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കില്സി.പി.എം സന്തോഷിക്കുമോ? ന്യായാധിപനെ ശുംഭനെന്നും വിധി പ്രഖ്യാപനത്തിന് പുല്ലുവിലയെന്നും പറഞ്ഞ് കോടതി ഉത്തരവിനെ നടുറോഡില്ധിക്കരിച്ച് ചിന്താശൂന്യരായ അണികളുടെ കയ്യടി നേടാനാണ് സി.പി.എം നേതാവ് ശ്രമിച്ചത്. മാന്യമായ പൊതുപ്രവര്ത്തനത്തിന്റെ സീമകള്മറികടന്നു എന്നതിനേക്കാള്‍, സാമാന്യജനങ്ങള്കോടതിവിധിയെ അനുസരിക്കേണ്ട എന്ന ഗുരുതരമായ ഒരു സന്ദേശം കൂടി നേതാവ് അണികള്ക്ക് നല്കുകയാണ് ചെയ്തത്. സംസ്ഥാനത്ത് അടിക്കടി വര്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്നേതാവിന്റെ പ്രകടനത്തെ സമാധാനജീവിതം കാംക്ഷിക്കുന്ന ആര്ക്കും അംഗീകരിക്കാനാവില്ല. പൗരാവകാശങ്ങള്തൃണവല്ഗണിച്ച് നടുറോഡില്മാര്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതാണ് നേതാവിനെ ചൊടിപ്പിച്ച സംഭവം. സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതി ഉത്തരവിലൂടെ ചെയ്തത്. ഇടതുഭരണകാലത്ത് പൊലീസും തദ്ദേശ ഭരണകൂടങ്ങളും മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പോലും മാനിക്കാതെ കയ്യൂക്കുകൊണ്ട് നിയമം കയ്യിലെടുത്തപ്പോള്സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ. ഉത്തരവിനെപ്പോലും നടുറോഡില്ലംഘിച്ചുകൊണ്ടാണ് എം.വി ജയരാജന്കോടതിവിധിക്ക് പുല്ലുവിലയാണ് എന്ന് വെല്ലുവിളിച്ചത്. എന്നിട്ടും നേതാവ് ജനങ്ങള്ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു.
ആരാണ് ഇവരുടെ മുന്നിലുള്ള യഥാര്ത്ഥ ജനങ്ങള്‍? യുക്തിഹീനമായി നേതാവിന്റെ അനക്ഷരങ്ങളെയും അജ്ഞതകളെയും അംഗീകരിച്ച് കയ്യടിക്കുന്ന പാര്ട്ടി അടിമകളെ മാത്രമേ ജനങ്ങളായി ഇവര്കാണുന്നുള്ളൂ. നിശ്ശബ്ദ ഭൂരിപക്ഷം ജീവിക്കുന്നത് നിയമവ്യവസ്ഥയില്വിശ്വാസമര്പ്പിച്ചുകൊണ്ടാണ്. നിയമം ലംഘിച്ചുകൊണ്ടല്ല. കേരളത്തിലെ ക്രിമിനല്കോടതികളില്‍ 90,000 കേസുകള്തീര്പ്പുകാത്ത് കിടക്കുകയാണ്. 126 കോടതികളാണ് കേസുകള്പരിഗണിക്കേണ്ടത്. കാലാകാലങ്ങളില്കേസുകളുടെ എണ്ണം പെരുകുന്നതല്ലാതെ കുറയുന്നില്ല. സമൂഹത്തില്കുറ്റകൃത്യങ്ങള്കുറയണമെങ്കില്കുറ്റവാളികള്ക്ക് അര്ഹിക്കുന്ന ശിക്ഷ കിട്ടണം. അതിന് നീതിന്യായകോടതി കാര്യക്ഷമമായി പ്രവര്ത്തിക്കണം. ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയ നേതൃത്വം കോടതികളുടെ കാര്യക്ഷമമായ പ്രവര്ത്തനത്തിന് ആവശ്യമായ ഒത്താശകളും സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അല്ലാതെ കോടതിക്കെതിരെ യുദ്ധം ചെയ്യാന്അണികളെയും കൂട്ടി പ്രകടനം നടത്തുകയല്ല വേണ്ടത്
 
 




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment