Thursday 20 October 2011

[www.keralites.net] Re: അരാജകത്വം അരങ്ങുവാഴുന്ന ഗള്‍ഫ് കുടുംബങ്ങള്‍

 

Dear Friend,

You said it. This has to be read with the recent articles on Saudi House Drivers.

But who can reverse the situation. If you advise someone they think you are jealous of him going abroad.

Years back I was one of those people who had exploited the situation of some Gulf Wives, so I know the true story. Those days itself the feeling amongst the well employed young group was that these ladies are the softest targets. I am talking about the time before mobile or internet was even known and even a camera or landline was a luxuary. The area I am mentioning is not any of the ones you had picked out, I am talking about pukka central Kerala. It is not surprising that the problem is more rampant now.

My feeling is that this situation can be revised only by the individuals, if you are a human being with reasonable good health get your priorities right and have some principles. Never never compromise on these. But again

I know how many can do these? This subject should be taken up for discussion in wider forums. This writer has touched only the tip of the iceberg.

Sorry i had to write in English!!!!!!!!!!

Regards
Kumar.

അരാജകത്വം അരങ്ങുവാഴുന്ന ഗള്‍ഫ് കുടുംബങ്ങള്‍

Fun & Info @ Keralites.netസ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു തൊഴിലില്ലായ്മ. തൊഴിലില്ലായ്മയും തുച്ഛമായ വരുമാനവും വര്‍ദ്ധിച്ച കുടുംബഭാരവും പുരുഷന്മാരെ അന്യരാജ്യങ്ങളില്‍ പോയി തൊഴില്‍ തേടുക എന്ന തീരുമാനത്തിലേയ്ക്ക് നയിച്ചു. തുടര്‍ന്ന്­ ഇന്ത്യയിലെ സാധാരണക്കാര്‍ തൊഴിലിനുവേണ്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് ചേക്കേറി. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയത് ഗള്‍ഫ് നാടുകളിലേയ്ക്കാണ്­. അതില്‍ പ്രധാനപ്പെട്ടത് യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളായിരുന്നു.

കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. മോശമായ സാമൂഹീകാന്തരീക്ഷവും വീടുകളിലെ പ്രാരാബ്ധങ്ങളും സഹിക്കാന്‍ കഴിയാതെ തൊഴിലവസരങ്ങള്‍ പരിമിതമായ കേരളത്തില്‍ നിന്നും നിരവധിപേര്‍ ഗള്‍ഫ് നാടുകളിലേയ്ക്ക് കടന്നു. അതില്‍ തന്നെ വടക്കന്‍ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറേയും. കൊടും ചൂടില്‍, ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ മലയാളികള്‍ എല്ലാം മറന്നദ്ധ്വാനിച്ചു. ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പിലും അവര്‍ സ്വപ്നം കണ്ടത് പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളുമില്ലാതെ ജീവിക്കുന്ന തന്റെ കുടുംബാംഗങ്ങളുടെ ചിരിക്കുന്ന മുഖമാണ്­. സ്വന്തമായൊരു വീടും വിഷമതകള്‍ വഴിമാറുന്ന ജീവിതവും സ്വപ്നം കണ്ട് തന്റെ കഷ്ടപ്പാടുകള്‍ കുടുംബങ്ങളില്‍ അറിയിക്കാതെ അവര്‍ രാപകല്‍ കഷ്ടപ്പെട്ടു. ഇന്നും ഭൂരിഭാഗം ഗള്‍ഫ് മലയാളികളും മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ കുടുംബത്തിനുവേണ്ടി രാപകല്‍ കഷ്ടപ്പെടുന്നവരാണ്­. എന്നാല്‍ ഇന്ന്­ അവരുടെ കുടുംബങ്ങളിലെ സ്ഥിതി എന്താണ്­? കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്ന്­ അണുകുടുംബത്തിലേയ്ക്ക് കാലെടുത്തുവച്ചതോടെ അവസാനിച്ചു മലയാളികളുടെ സദാചാരബോധവും മാന്യതയും.

എവിടേയും പീഡനങ്ങള്‍, ബലാല്‍സംഗം, പിടിച്ചുപറി, മോഷണം, തട്ടിപ്പുകള്‍. അമ്മമാരായ സ്ത്രീകളുടെ ഒളിച്ചോട്ടങ്ങളും പരപുരുഷ ബന്ധങ്ങളും മഞ്ഞപ്പത്രങ്ങളില്‍ നിറയുന്നു. വഴിതെറ്റുന്ന യുവതലമുറകളുടേയും അപഥ സഞ്ചാരികളായ ഭാര്യമാരുടേയും പിന്നാമ്പുറങ്ങള്‍ തേടിച്ചെന്നപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ്­ അറിയാന്‍ കഴിഞ്ഞത്. ഇത്തരം സ്ത്രീകളില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവരുടെ വീടുകളിലെ സ്ത്രീകളാണ്­. ഭര്‍ത്താവ് മരുഭൂമിയില്‍ കിടന്ന്­ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് അവള്‍ക്ക് ഒരുദിവസത്തെ ഷോപ്പിംഗിന്­ തികയുന്നില്ല. വിലകൂടിയ മൊബൈല്‍ ഫോണുകള്‍, മുന്തിയ വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ജീവിതസൗകര്യങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു സ്ത്രീക്ക് എറ്റവും ആവശ്യമായത് നല്‍കാന്‍ കൂട്ടാക്കുന്നില്ല. ഫലമോ, പരപുരുഷന്മാരില്‍ അവള്‍ ആകൃഷ്ടയാകും. മക്കള്‍ പുറത്തുപോകുന്ന തക്കം നോക്കി അന്യപുരുഷന്മാരെ അവള്‍ കിടപ്പറയിലെത്തിക്കും.

പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവിഹിതബന്ധം പുലര്‍ത്തി വന്ന ഭാര്യയുടെ കാമുകനെ വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഒളിച്ചിരുന്ന് കയ്യോടെ പിടികൂടിയ സംഭവം ചിരിച്ചുതള്ളിയവരാണ്­ നമ്മള്‍ മലയാളികള്‍. 2 കുട്ടികളുടെ മാതാവായിരുന്ന സ്ത്രീയാണ്­ ഭാര്യയും ഒരു കുട്ടിയുടെ പിതാവുമായ അകന്ന ബന്ധത്തിലുള്ള 25കാരനെ കിടപ്പറയില്‍ വിളിച്ചുകയറ്റിയത്. നാട്ടുകാരായ സുഹൃത്തുക്കള്‍ പറഞ്ഞ് ഭാര്യയുടെ രഹസ്യബന്ധമറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും കാമുകനേയും കൈയ്യോടെ പിടികൂടുകയായിരുന്നു. മാന്യമായ രീതിയില്‍ ജീവിക്കുന്ന ഭാര്യമാരെക്കുറിച്ച് അപവാദക്കഥകള്‍ ഗള്‍ഫ് ഭര്‍ത്താവിന്റെ കാതിലെത്തിച്ച് വിവാഹമോചനത്തില്‍ കൊണ്ടെത്തിക്കുന്ന നാട്ടുകാരും ചുരുക്കമല്ല.

വര്‍ദ്ധിച്ച സാങ്കേതികതയും മൊബൈല്‍ ഫോണുകളും ഗള്‍ഫുകാരുടെ കുടുംബജീവിതം താറുമാറാക്കുന്നതിന്­ മുഖ്യ ഹേതുവാണ്­. വീട്ടമ്മമാരെ മിസ്ഡ് കോളിലൂടെ വലയിലാക്കുന്ന റാക്കറ്റുകള്‍ കേരളത്തില്‍ സജീവമാണ്­. ആദ്യമാദ്യം ഉത്തമസുഹൃത്തിന്റെ റോള്‍ ഏറ്റെടുക്കുന്ന ഇവര്‍ പുരുഷന്മാരുടെ സാന്നിധ്യം വീട്ടിലില്ലെന്ന്­ മനസ്സിലാക്കുകയും തുടര്‍ന്ന്­ സ്ത്രീകളുടെ സ്വകാര്യതയിലേയ്ക്ക് സംസാരം നയിക്കുകയും, കുടുംബബന്ധത്തിന്റെ ആഴം മനസ്സിലാക്കുകയും ചെയ്യും. പതിയെ പതിയെ സ്‌നേഹം പുരട്ടിയ വാക്കുകളിലൂടെ സ്ത്രീകള്‍ അവരുടെ കളിപ്പാവകളായി മാറുകയും ചെയ്യും. ഇത്തരത്തില്‍ ഛിദ്രമായ എത്രയോ കുടുംബങ്ങളാണ്­ ഗള്‍ഫുകാര്‍ക്ക് സ്വന്തമായിട്ടുള്ളത്.

800 ദിര്‍ഹം ശമ്പളം പററുന്ന ഒരു പ്രവാസിയുടെ വീട്ടില്‍ വന്ന അരലക്ഷത്തിലധികം രൂപയുടെ ടെലഫോണ്‍ ബില്ലിലൂടെ ഒരു കുടുംബം തകര്‍ന്നതും മലബാറില്‍ തന്നെ. ഷാര്‍ജയിലെ ഒരു ഗ്രോസറിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ മകന്റെ പഠനാവശ്യാര്‍ത്ഥം ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് കണക്ഷനെടുത്തതോടെയാണ് തകര്‍ച്ചയുടെ തിരശ്ശീല ഉയരുന്നത്. 250 രൂപയുടെ ചെറിയ പ്‌ളാനിലാണ് ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ ഇന്റര്‍നെററ് കണക്ഷന്‍ ശരിയാക്കിയത്. മകന്‍ ദിവസവും അരമണിക്കൂര്‍ മാത്രമാണ് പ്രോജക്ട് വര്‍ക്കുകള്‍ക്കായി ഇന്റര്‍നെററ് ഉപയോഗിക്കാറുളളത്. പക്ഷെ ഒരു മാസം കഴിഞ്ഞ് പോസ്റ്റുമാന്‍ ടെലഫോണ്‍ ബില്ലുമായി വന്നപ്പോഴാണ് ഇന്റര്‍നെററ് ശരിക്കും വില്ലനായ കഥ അറിയുന്നത്. 58,000 രൂപയുടെ ബില്ല് വന്ന കഥയറിഞ്ഞ പാവം പ്രവാസി അമ്പരന്നുപോയി. നേരത്തെ ഇന്റര്‍നെററ് ശരിയാക്കികൊടുത്ത സുഹൃത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറിലെ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് രാവിലെ 11 മണിമുതല്‍ വൈകുന്നേരം 4 മണിവരെയുളള സമയത്ത് യൂട്യൂബിലൂടെ വീഡിയോ കണ്ട് രസിച്ച ഗള്‍ഫുകാരന്റെ ഭാര്യയുടെ ഹോബി പുറത്ത് വന്നത്. സന്ദര്‍ശിച്ചതില്‍ 90 ശതമാനവും സെക്‌സ് വിഡിയോകളായിരുന്നത്രേ. ഇതോടെ ബ്രോഡ്ബാന്റ് കണക്ഷനും ഭാര്യയുമായുള്ള ബന്ധവും ഡിസ്‌കണക്ട് ചെയ്താണ് പ്രവാസി തന്റെ അരിശം തീര്‍ത്തത്. പാവം മകന്റെ പ്രോജക്ട് വര്‍ക്കും അതോടെ നിലച്ചു.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment