Sunday, 19 January 2014

[www.keralites.net] ????????????? ???? ??????

 

നമ്പൂതിരിയുടെ സ്ത്രീകള്‍
 


മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 'നമ്പൂതിരിയുടെ സ്ത്രീകള്‍ '. ആറു പതിറ്റാണ്ടായി രേഖാചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ വൈവിധ്യവും സൗന്ദര്യവും കൊണ്ട് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചിത്രമെഴുത്തിലെ പെണ്മയെക്കുറിച്ച് സംസാരിക്കുന്നു. തിരഞ്ഞെടുത്ത ചില നമ്പൂതിരി ചിത്രങ്ങളും ചുവടെ.

നമുക്ക് വി.കെ.എന്നില്‍നിന്നു തുടങ്ങാം. തന്റെ രണ്ടു കഥകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ കണ്ട വി.കെ.എന്‍. എഴുതിയ കത്തു നോക്കാം.
'ചിത്രത്തില്‍ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കില്‍ അവളുടെ കര്‍ത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട? അവളെ ഇങ്ങോട്ട് അയച്ചുതരുമോ?' (20.10.1972)
'വെളിപാടിലെ ചിത്രങ്ങള്‍ ഉഗ്രോഗ്രം. തടിച്ചികള്‍ ടെംപ്റ്റിങ്.'(26.4.82)
എവിടെനിന്നാണ് ഈ സൗന്ദര്യം ആവാഹിക്കുന്നത്?


മദിരാശിയില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോമിനെക്കുറിച്ച് സാമാന്യധാരണ ഉണ്ടായിരുന്നു. അവിടെ മോഡല്‍ സ്റ്റഡിതന്നെയുണ്ട്. മോഡല്‍ വരയ്ക്കുമ്പോള്‍ത്തന്നെ നമ്മുടെതായ ശൈലീകരണം വരും. അത് എങ്ങനെ എന്നു പറയുക വയ്യ. നമ്മുടെ ഉള്ളില്‍ ഒരു സൗന്ദര്യസങ്കല്പം ഉണ്ടാവുമല്ലോ. ആ നിലയ്ക്ക് നമുക്കു തോന്നുന്ന ശാരീരികസൗന്ദര്യം നല്കുന്നു. അവയവങ്ങള്‍ക്ക് പ്രത്യേക ഭംഗി നല്കാനൊക്കെ ശ്രമിക്കും. അങ്ങനെ കുറെ ചെയ്തപ്പോള്‍ സ്വാഭാവികമായ ഒഴുക്കു വന്നു. രേഖകളുടെ താളവും കാണുന്ന വസ്തുവിന്റെ താളവും ഒന്നാകുന്ന അവസ്ഥ വന്നു. ഇതിനു സമയം പിടിക്കും.

മോഡലുകളായി ഇരിക്കുന്ന സ്ത്രീകളെ വരയ്ക്കുന്ന രീതി എങ്ങനെയായിരുന്നു?


ആദ്യം ലൈഫ് മോഡല്‍ വരയ്ക്കാന്‍ പറയും. മോഡലുകള്‍ മാറിമാറി ഇരിക്കും. കാണുന്നത് എന്തോ അതു നിങ്ങളുടെ രീതിയില്‍ പകര്‍ത്താനായിരിക്കും നിര്‍ദേശം. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഫിഗറുകള്‍ക്കൊക്കെ ഒരു താളം കാണാം. അതിനനുസരിച്ചാണ് ഘടന വരിക. ആ നിലയ്ക്ക് ഘടന മനസ്സിലാക്കലാണ് പ്രധാനം. അപ്പോള്‍ അറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റംവരുത്തലില്‍ കലയുണ്ടാകുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് അതു വ്യക്തമാവണം എന്നതുപോലെ വരയും വ്യക്തമായിരിക്കണം. 'കല്പിച്ചുകൂട്ടിയ മാറ്റം' ആവാം എന്നര്‍ഥം. എന്നെ സംബന്ധിച്ച് ഒരു വസ്തു കാണുമ്പോള്‍ അതിന്റെ മൊത്തത്തിലുള്ള സൗന്ദര്യാംശത്തിലാണു ശ്രദ്ധ വരിക. ഘടനയുടെ സൗന്ദര്യം എന്നും പറയാം. ഇതു വരകളിലും വരും.
 

അന്നു മോഡലുകളായ സ്ത്രീകളുടെ മുഖങ്ങള്‍ ഓര്‍മയുണ്ടോ?

എല്ലാവരും ദരിദ്രരായിരുന്നു. ഘടനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആ നിലയ്ക്ക് മുഖസൗന്ദര്യം മുഖ്യമായി എടുത്തിരുന്നില്ല. അതല്ലല്ലോ വിഷയം. പരന്ന തലത്തിലാണല്ലോ ചെയ്യുന്നത്. പരന്ന തലത്തില്‍ ഘനമാനം സൃഷ്ടിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ നിഴലും വെളിച്ചവും പ്രധാനമാകുന്നത് ശ്രദ്ധിക്കുക. പേഴ്‌സ്​പക്ടീവാണ് പ്രധാനം. ആധുനിക ചിത്രകലാസങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫ്ലറ്റ് സര്‍ഫസില്‍ ഫ്ലറ്റ് നിലനിര്‍ത്തണം എന്ന വാദവും ഉണ്ടായിരുന്നു. ഇംപ്രഷന്‍ പ്രധാനമാണ് എന്ന അഭിപ്രായവും ഉണ്ടായി.

ആദ്യമായി വരച്ചു പ്രസിദ്ധീകരിച്ച സ്ത്രീചിത്രം ഓര്‍മയിലുണ്ടോ?


അങ്ങനെ ഇന്ന ചിത്രം എന്നു കൃത്യമായി ഓര്‍മിക്കുന്നില്ല. വരയ്ക്കുമ്പോള്‍ നല്ല പരിഭ്രമമായിരുന്നു. വീക്കായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പുസ്തകങ്ങളില്‍ ചേര്‍ക്കാനായിട്ടൊക്കെ വരയ്ക്കാന്‍ തുടങ്ങി. ആത്മവിശ്വാസം വരാന്‍ തുടങ്ങി. ആദ്യമൊക്കെ പരിചയക്കുറവ് ഉണ്ടായിരുന്നു. കഥ വായിച്ച് കഥാപാത്രത്തെ നമ്മുടെതായ രീതിയിലേക്കു മാറ്റും. അപ്പോഴും വിശദാംശങ്ങളിലേക്കു പോകാറുണ്ടായിരുന്നില്ല. ഘടനതന്നെ പ്രധാനം. മൊത്തം കാരക്ടറാണു വരേണ്ടത്. എഴുത്തുകാര്‍ കഥാപാത്രത്തെ വിവരിക്കുമ്പോള്‍ സാഹിത്യാധിഷ്ഠിതമായിട്ടാണു കാണുക. ദൃശ്യാത്മകമായി കാണുന്നവരും ഉണ്ട്. വാസുദേവന്‍ നായരും വി.കെ.എന്നുമൊക്കെ ദൃശ്യപ്രധാനമായിക്കൂടി എഴുതുന്നതായിട്ടാണു തോന്നുന്നത്. ആ നിലയ്ക്ക് വര എളുപ്പമാണ്. ചിത്രംകൂടി വരണം എന്ന ഉദ്ദേശ്യത്തോടെയല്ലല്ലോ പലരും എഴുതുന്നത്. ആ നിലയ്ക്ക് കഥാപാത്രത്തിന്റെ വേഷം അടക്കം നിശ്ചയിച്ച് മറ്റൊരു മാനം നല്‌കേണ്ടത് ചിത്രകാരന്റെ ചുമതലയാകുന്നു.
 

പല പ്രായത്തിലുള്ള, പല പ്രകാരത്തിലുള്ള സ്ത്രീകളെ വരയ്‌ക്കേണ്ടിവരുമ്പോള്‍...?


അപ്പോഴും കാഴ്ചയാണ് പ്രധാനം. ഓരോരുത്തരെ കാണുമ്പോള്‍ അവരുടെ നടത്തം, നില്പ് ഒക്കെ അവരറിയാതെ നമ്മളങ്ങനെ നിരീക്ഷിക്കും. ഓരോ കാലത്തിലും വന്ന മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട്. ഇന്ന് വള്ളിട്രൗസറിട്ട് നടക്കുന്ന കുട്ടികളില്ല. പാവാടക്കാരികളും കുറവാണ്. പ്രായത്തിനനുസരിച്ച് വേഷത്തിലും വ്യത്യാസമുണ്ട്. അറുപതുകഴിഞ്ഞവരൊക്കെ ചുരിദാറിട്ട് നടക്കുന്നത് കാണാറുണ്ടല്ലോ. അതൊക്കെ സാധാരണമായി വരികയാണ്.

വൈരൂപ്യമുള്ള സ്ത്രീകളെ വരയ്ക്കുമ്പോഴോ?


വൈരൂപ്യം വരയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ, കഥകളില്‍ ആ നിലയ്ക്കുള്ള കഥാപാത്രങ്ങള്‍ അധികം വരാറില്ല. മെലിഞ്ഞിട്ടാണ് എന്ന വിശേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിരൂപയായി വരയ്ക്കാന്‍ കഴിയില്ലല്ലോ. മുഷിഞ്ഞ വേഷം, കീറിയ മുണ്ട് എന്നൊക്കെ വിവരണത്തില്‍ വരുമ്പോഴും സൗന്ദര്യാംശം ഇല്ലാതാകുന്നില്ല. ചിത്രങ്ങള്‍ കഴിയുന്നത്ര സുന്ദരമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുക. എല്ലാ സ്ത്രീകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സൗന്ദര്യമുണ്ട്. അതിന്റെ വ്യത്യസ്തതയാണ് ശ്രദ്ധിക്കേണ്ടത്. വൈരൂപ്യം എന്നത് അപൂര്‍വമായ ഒന്നാണ് എന്നു തോന്നുന്നു. സൗന്ദര്യത്തിന് അടിസ്ഥാനതാളമുണ്ട്. അതില്‍ ഏറ്റക്കുറച്ചില്‍ വരും. പെരുമാറ്റംകൊണ്ട് സൗന്ദര്യം സൃഷ്ടിക്കുന്ന സ്ത്രീകളുണ്ട്. അന്തസ്സും ആഭിജാത്യവും സൗന്ദര്യത്തിന്റെ ഭാഗമാണ്. സംസാരത്തില്‍, ആംഗ്യത്തില്‍ എല്ലാം ഇതു കാണാം. ശാരീരികസൗന്ദര്യത്തിനപ്പുറമുള്ള സൗന്ദര്യഘടകങ്ങളായി ഇവയെ കാണാം. മറിച്ച് സുന്ദരികളായാല്‍ത്തന്നെ വ്യക്തിത്വമില്ലാതെ വര്‍ത്തമാനം പറയുമ്പോള്‍, ഇടപെടുമ്പോള്‍ ആ സൗന്ദര്യാംശം നഷ്ടമാവുകയാണ്. വ്യക്തിത്വമാണ് സൗന്ദര്യം എന്നും പറയാം.
 

നമ്പൂതിരിയുടെ വരകള്‍ നിരീക്ഷിക്കുമ്പോള്‍ നില്പിനും നോട്ടത്തിനുമുള്ള സൗന്ദര്യം എടുത്തുപറയേണ്ടതാണ്. ഇത് എങ്ങനെ സാധിക്കുന്നു?

അങ്ങനെ വരുന്നു എന്നേ പറയാനാവൂ. ശില്പകലയുടെ സ്വാധീനമാവാം. വസ്തുക്കളെ സോളിഡ് ആയി കാണാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാവാം. കണ്ണുകള്‍ വരയ്ക്കുമ്പോഴേ ആ നോട്ടം ഉണ്ടാക്കാം. ചിരിയും അങ്ങനെത്തന്നെ. ഒരാളെ നോക്കുമ്പോള്‍ നമ്മള്‍ കണ്ണിലാണ് ആദ്യം ശ്രദ്ധിക്കുക. കണ്ണുകളാണ് ആശയവിനിമയം നടത്തുന്നത്. ഭാവം നല്കുന്നത് കണ്ണുകളാണ്. അതിന്റെ ചലനശേഷിയിലും സൗന്ദര്യമുണ്ട്. കണ്ണുകള്‍ മാത്രമല്ല പുരികവും മുഖവും പ്രധാനമാണ്. ചെറിയ കോറലുകള്‍കൊണ്ട് നോട്ടങ്ങളില്‍ വൈവിധ്യമുണ്ടാക്കാം.

വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ആഭരണം, വേഷം എന്നിവയൊക്കെ കൃത്യമാകാറുണ്ട്?


അതും നിരീക്ഷണത്തിന്റെ ഭാഗമാണ്. ആന്ത്രോപ്പോളജിക്കലായ ചിന്തയും പ്രധാനമാണ്. വിശേഷങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെയുള്ളവരെ കാണും. അവരൊക്കെ നമ്മളോട് വന്ന് സംസാരിക്കും. പരിചയക്കാരും അല്ലാത്തവരും ഉണ്ടാകും. അന്തസ്സ്, തറവാടിത്തം ഒക്കെ ഒറ്റനോട്ടത്തില്‍നിന്നുതന്നെ മനസ്സിലാകും.
 

നമ്പൂതിരിച്ചിത്രങ്ങളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ക്കും വരകള്‍ക്കും അപ്പുറം വൈകാരികമാവാറുണ്ടല്ലോ?

കഥകളിലെയോ നോവലുകളിലെയോ ഒരു ഭാവം മാത്രം എടുത്തു വരയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണത്. കവിതയുടെ സങ്കല്പം ഇക്കാര്യത്തില്‍ പ്രചോദനമായിട്ടുണ്ടാകാം. കവിതയില്‍ മുഴുവന്‍ പറയാത്തതിലാണ് സൗന്ദര്യം. പൂരിപ്പിക്കുന്നത് വായനക്കാരനാണല്ലോ.

സ്ത്രീകളുടെ വസ്ത്രസങ്കല്പത്തിലും വസ്ത്രധാരണത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നിട്ടില്ലേ?


പണ്ട് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ മുണ്ടു ചുറ്റുമ്പോള്‍ മടി താഴത്തേക്കിടുമായിരുന്നു. ഇന്ന് അവരുടെ വേഷവിധാനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാരി ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സാരിയുടെ നിറവുമായി യോജിക്കുന്ന ബ്ലൗസ്സിന്റെ നിറം എന്നതിലൊക്കെ നിഷ്‌കര്‍ഷ ഏറിയതായി കാണുന്നു.
നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകത വന്നതായി തോന്നുന്നു. വര്‍ണബോധം കൂടി എന്നും പറയാം. ദേഹത്തിന്റെ നിറത്തോടു യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൊക്കെ ശ്രദ്ധ കൂടിയുണ്ട്. നാഗരികതയിലെ പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളിലേക്കു വേഗം പടരും.
 

പണ്ട് ദാവണിയുടുത്ത പെണ്‍കുട്ടികള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇന്ന് ദാവണിയണിഞ്ഞ പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരാറില്ലല്ലോ? ചിലതു വരുമ്പോള്‍ ചിലത് പൊയ്‌പ്പോകുന്ന അവസ്ഥയില്ലേ?

ദാവണി കേരളീയമെന്നു പറയുകവയ്യ. സാരിയടക്കം പുറത്തുനിന്നു വന്നതാണെന്നാണു തോന്നുന്നത്. ഒന്നരയും മുണ്ടുമാണ് തനി കേരളീയ സ്ത്രീവേഷം. മാറിടം മറയ്ക്കലാണ് ദാവണിയുടെ ലക്ഷ്യം. ദാവണിയുടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം ഈയിടെ വരയ്‌ക്കേണ്ടിവന്നു. ചുരിദാറിന്റെ സമ്പ്രദായം മാറുന്നുണ്ട്. കൈയിന്റെ നീളം കുറഞ്ഞു. ഈ മാറ്റം ഒരേകാലത്ത് ഒരേരീതിയില്‍ എല്ലാ സ്ഥലത്തും സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. തുന്നല്‍ക്കാരും ഈ മാറ്റത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. നഗരസ്വാധീനം ഇവിടെ പ്രകടമാണ്. ബോംബെയിലും ബാംഗ്ലൂരിലും എന്ന വ്യത്യാസം ക്ഷണത്തില്‍ തൃശ്ശൂരും കോഴിക്കോട്ടും എത്തുന്നു. ഒരു ഒഴുക്കാണത്. പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ നല്ല ഒതുക്കമുള്ള വേഷമായി തോന്നിയിട്ടുണ്ട്.

ആഭരണങ്ങളില്‍ വന്ന വ്യത്യാസം, ഉപയോഗരീതിയിലെ വൈവിധ്യം ഒക്കെ ശ്രദ്ധിക്കാറില്ലേ?


സ്ത്രീകളില്‍ സ്വര്‍ണഭ്രമം കുറഞ്ഞതായി തോന്നുന്നു. ഫാന്‍സി മെറ്റീരിയലിനോടാണ് അവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. പ്രായമായവര്‍ക്കുവരെ സ്വര്‍ണത്തോട് ആര്‍ത്തി ഉണ്ടായിരുന്നു. ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണത്തില്‍ എന്താണുള്ളത്? ഇത്ര ആകര്‍ഷണം തോന്നാന്‍? നിറമല്ല വിലയാവും ആകര്‍ഷണം എന്നു തോന്നുന്നു. ഡിസൈനുകളിലും സ്ത്രീകള്‍ക്ക് താത്പര്യം കൂടിയിട്ടുണ്ട്. ചെരിപ്പ്, ബാഗ് ഒക്കെ പുതിയരീതിയില്‍ വരുന്നുണ്ട്. പരിഷ്‌കാരത്തിന്റെ അടയാളങ്ങള്‍ അതിലുണ്ട്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് സിംപ്ലിസിറ്റി വന്നതായി തോന്നുന്നു. ആര്‍ഭാടം അല്പം കുറഞ്ഞതുപോലെ. അശ്രദ്ധമായ നടപ്പാണ് എന്നു പറയാം. പക്ഷേ, ശ്രദ്ധാപൂര്‍വമായ അശ്രദ്ധയാണത്. മുടികെട്ടിവെക്കലൊക്കെ മാറി. എണ്ണ തേച്ചുകുളിയൊക്കെ കുറവായിത്തുടങ്ങി. ഷാംപൂ ഉപയോഗിച്ചു കുളിച്ച് മുടി ഉതര്‍ത്തിയിടുന്ന സമ്പ്രദായം കാണുന്നുണ്ട്. ചില കഥകളില്‍ ഈ രീതിയിലുള്ള പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരും. ഐ.ടി. മേഖലയിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വേഷം ഉദാഹരണമായി പറയാം. അതിലൊക്കെ നാഗരികതയുടെ മുദ്രകളുണ്ട്.
 

എഴുത്തുകാരന്റെ സൃഷ്ടിക്കപ്പുറം നമ്പൂതിരിയുടെതായി സ്ത്രീസൃഷ്ടി സങ്കല്പം വരയില്‍ യാഥാര്‍ഥ്യമാവുന്നത് എങ്ങനെയാണ്?


സ്ത്രീയെക്കുറിച്ച് നമ്മുടെയുള്ളില്‍ ഒരു ബോധമുണ്ട്. ആകൃതി മാത്രമല്ല സൗന്ദര്യം. സൗന്ദര്യത്തില്‍ വൈവിധ്യങ്ങളുണ്ടല്ലോ. പലവിധ സൗന്ദര്യച്ചേരുവകളില്‍നിന്നു പുതുതായി ഒന്നു സൃഷ്ടിക്കാം. ഈ കഥാപാത്രത്തിന്റെ സൗന്ദര്യം ഇങ്ങനെ എന്ന ഒരു തോന്നല്‍ വരും. അതില്‍നിന്നാണ് വരയ്ക്കാന്‍ തുടങ്ങുക. വീണവായിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഒരു കഥയ്ക്കുവേണ്ടി വരച്ചു. പലരും അത് അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു. മെല്ലിച്ച ഒരു സ്ത്രീ വീണവായിക്കുന്നത് സങ്കല്പിക്കാന്‍ പ്രയാസമാണ്. വീണ നന്നായി വായിക്കാറാവണമെങ്കില്‍ അതിനു തക്ക പ്രായം വരണം. പ്രായവും പക്വതയുമുള്ള ഒരു സ്ത്രീയെ സങ്കല്പിക്കും. വീണയ്ക്കുതന്നെ ഒരു സ്‌ത്രൈണതയും ആര്‍ഭാടവുമുണ്ട്. ഒരു വൈണികയെ തടിച്ച പ്രകൃതക്കാരിയായി വരയ്ക്കുന്നതാണ് നല്ലത്. അപ്പോഴേ ആസ്വാദനപ്രധാനമാവൂ.
 

വി.കെ.എന്‍ . കഥകളിലെ അല്ലെങ്കില്‍ നോവലുകളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ഈ ആസ്വാദനം എപ്രകാരമായിരുന്നു?

വി.കെ.എന്നിന്റെ വാചകങ്ങളില്‍ത്തന്നെ നമുക്കു വരയ്ക്കാനുള്ള രൂപം ഒളിഞ്ഞിരിക്കുന്നുണ്ടാകും. നങ്ങേമ, ലേഡി ഷാറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ പുരുഷകഥാപാത്രങ്ങളെപ്പോലെ നിറഞ്ഞു നില്ക്കുന്നവരാണ്. സര്‍ ചാത്തുവും വെളിച്ചപ്പാടുമൊക്കെ ഒന്നാംകിടക്കാരാണ്. ഈ ഒന്നാംകിടഭാവം സ്ത്രീകഥാപാത്രങ്ങള്‍ക്കും ഉണ്ട്. അവരും വിട്ടുകൊടുക്കില്ല. ഒരു സാധുസ്ത്രീയെ വി.കെ.എന്നിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. വി.കെ.എന്‍. സൗന്ദര്യബോധമുള്ള എഴുത്തുകാരനായിരുന്നു. വി.കെ.എന്നിന്റെ ശരീരഭാഷയും സുന്ദരമായിരുന്നു. ഏതുനിലയ്ക്കും അതികായന്‍തന്നെ. രസമായി വരച്ചുപോന്നിട്ടുണ്ട് വി.കെ.എന്‍. കഥകളിലെ സ്ത്രീകളെ. അദ്ദേഹം ഉദ്ദേശിച്ചപോലെ വന്നിട്ടുണ്ട് എന്ന് അറിയിക്കുമായിരുന്നു.
 

എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം പുസ്തകമായപ്പോള്‍ ആ കഥയ്ക്കുവേണ്ടി 'വിനോദിനി'യെ വരച്ചിട്ടുണ്ടല്ലോ?

കുറച്ച് പ്രായമായ സ്ത്രീയായിട്ടാണു വരച്ചത്. കരുണാകരന്‍ മാസ്റ്ററെ വരയ്ക്കുമ്പോള്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ രൂപം മനസ്സിലുണ്ടായിരുന്നു. ഉള്ളില്‍ തിങ്ങിനില്ക്കുന്നു എങ്കിലും പ്രകടിപ്പിക്കാന്‍ പറ്റാത്ത സ്‌നേഹവുമായി ഇരുവരും കുടജാദ്രിയില്‍ പോകുന്നു. നല്ല കഥയാണത്. വിനോദിനിയുടെ കുട്ടിക്കാലമല്ല വരച്ചത്. കഥയിലെ പ്രായം കണക്കിലെടുത്തു. നല്ല മുഹൂര്‍ത്തങ്ങളും.

നമ്പൂതിരിച്ചിത്രങ്ങള്‍ പൊതുവെ ചലനാത്മകമാണ്. അതിലെ കലാരഹസ്യം എന്താണ്?


ചിത്രങ്ങള്‍ക്ക് ചലനം പ്രധാനമാണ്. ചലനാത്മകത വേണം എന്നത് ഡ്രോയിങ്ങിന്റെ തത്ത്വംകൂടിയാണല്ലോ. പ്രത്യേകിച്ച് ശരീരത്തിന്റെ ചലനാത്മകത. ഒരാള്‍ ഇരിക്കുകയാണെങ്കില്‍ക്കൂടി അതിലൊരു ചലനമുണ്ട്. ആലിംഗനമൊക്കെ വരയ്ക്കുമ്പോള്‍ ഒരു ചടുലത തോന്നിക്കണം. അതു സ്വാഭാവികമായി വരേണ്ടതാണ്. ആലിംഗനം, ചുംബനം ഒക്കെ വരയ്ക്കുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മുഖം മറയുകയുമരുത്. ആ ഫീലിങ് വരികയും വേണം. കൈയിന്റെ ചലനമൊക്കെ ശ്രദ്ധിക്കണം. അശ്ലീലമാണ് എന്നു തോന്നരുത്. സദാചാരവിരുദ്ധം ആവരുത്. അങ്ങനെ പലതും ശ്രദ്ധിക്കണം. എഴുത്തിനെക്കാള്‍ വരയില്‍ തോന്നാന്‍ എളുപ്പമാണ്.
 

എഴുത്തിനോളം എളുപ്പമല്ല വര എന്നാണോ?


അതെ. മുന്‍പു പറഞ്ഞ ചലനാത്മകത തോന്നുന്നു എങ്കില്‍ അതു വരയുടെ വിജയമാണ്. വരയ്ക്കുന്ന സമയത്തെ മാനസികാവസ്ഥയും പ്രധാനമാണ്.

നമ്പൂതിരി വരച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉണ്ടോ?


അങ്ങനെ ചിത്രങ്ങള്‍ ഓര്‍മിച്ചുവെക്കുക ശീലമല്ല. ഒന്നു വരച്ചു തീര്‍ന്ന് അടുത്തത് വരയ്ക്കുമ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലായിരിക്കും. പഴയ ചിത്രങ്ങള്‍ ചിലതു കാണുമ്പോള്‍ വരച്ച കാലം, സാഹചര്യം, കഥ ഒക്കെ ഓര്‍മയില്‍ വരാറുണ്ട്. ചില ഭാവങ്ങളും തെളിഞ്ഞുവരും. നോവല്‍ച്ചിത്രങ്ങളാണ് അധികമായി ഓര്‍മയില്‍ നില്ക്കുക. വരയ്ക്കുന്നതിനുമുന്‍പ് ആ പ്രകൃതത്തോടു സാദൃശ്യമുള്ളവര്‍ ഉള്ളിലൂടെ കടന്നുപോയി ഒരു ചിത്രസങ്കല്പം രൂപപ്പെടാറുണ്ട്. ആ നിലയ്ക്ക് നോവലിലെ കഥാപാത്രങ്ങളുടെ നില്പ്, നടപ്പ്, സംസാരം ഒക്കെ ഇന്നയിന്നതരത്തിലാവും എന്നൊരു തോന്നല്‍ വരും. സ്ഥിരമായി കാണുന്നവരുടെ മാനറിസങ്ങള്‍ ഇതിലേക്ക് അന്വയിക്കും. കണ്ടുമുട്ടുന്നവരില്‍ പലരും ചിത്രത്തിലൂടെ വരും. എഴുത്തുകാരും ഇങ്ങനെയൊക്കെയാവുമെന്നു തോന്നുന്നു. വാസുദേവന്‍ നായരുടെ നിശ്ശബ്ദമായ ഇരിപ്പില്‍ അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും. വാനപ്രസ്ഥത്തിലെ വിനോദിനിയുടെ സൃഷ്ടിയിലൊക്കെ ഈ ശ്രദ്ധയുടെ നല്ല അംശങ്ങള്‍ ഉണ്ട്.
 

ചിത്രരചനയുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ എങ്ങനെ കാണുന്നു?


ആകര്‍ഷണീയത സ്ത്രീത്വത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ പെട്ടെന്നു വളരുന്ന ഒരു കാലമുണ്ടല്ലോ. അവരുടെ ശരീരപ്രകൃതി, സംസാരം, നോട്ടം എല്ലാം അപ്രതീക്ഷിതമായ വേഗത്തില്‍ മാറും. ആണിന് വളര്‍ച്ച ഇത്ര പെട്ടെന്നു കാണുന്നില്ലല്ലോ. 'മരം തളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്ക്/ ഒപ്പം മുളച്ചീടിന വല്ലി പൂത്തു' എന്നു നാലപ്പാട് എഴുതിയിട്ടുണ്ടല്ലോ. ഈ വളര്‍ച്ച ഏറെക്കാലം ഉണ്ടാകും. അവര്‍ക്കത് നിലനിര്‍ത്താനും കഴിയും. സൃഷ്ടിയില്‍ത്തന്നെ സ്ത്രീത്വം വേറിട്ടതാണല്ലോ.

വിവാഹത്തിനുമുന്‍പ്, വിവാഹത്തിനുശേഷം ഇങ്ങനെ സ്ത്രീവരയില്‍ വ്യത്യാസം വന്നിട്ടുണ്ടോ?


അങ്ങനെയൊന്നുമില്ല. ആദ്യം വരച്ചിരുന്നതില്‍നിന്ന് ഇപ്പോഴത്തേതിന് കാലംകൊണ്ടുള്ള മാറ്റം വന്നിട്ടുണ്ട്. ആദ്യകാലസങ്കല്പം മാറി എന്നര്‍ഥം. വിശദാംശങ്ങള്‍ കുറച്ച് ഭാവകേന്ദ്രിതമാക്കി. ആദ്യകാലത്തൊക്കെ പഠനാത്മകം എന്നു തോന്നാവുന്ന, അല്ലെങ്കില്‍ പറയാവുന്ന രീതിയില്‍ വരച്ചിരുന്നു. ഇപ്പോള്‍ കഥയിലെ പ്രത്യേകഭാവത്തില്‍ അധിഷ്ഠിതമായി വരച്ചാല്‍ മതി എന്നു തോന്നിത്തുടങ്ങി.
 

കലാസങ്കല്പത്തില്‍ വന്ന മാറ്റം കൂടിയായി ഇതിനെ കണ്ടുകൂടേ?

അങ്ങനെയും പറയാം. മാറ്റം എപ്പോഴും ആവശ്യമാണല്ലോ.

സ്ത്രീശില്പങ്ങള്‍ ചെയ്യുമ്പോഴുള്ള കലാസങ്കല്പം എന്താണ്?


രേഖകളിലെ സ്ത്രീകള്‍തന്നെയാണ് ശില്പങ്ങളിലും വരുന്നത്. ഇതേ ശരീരശാസ്ത്രംതന്നെയാണ് ശില്പത്തിലും ഉപയോഗിക്കുന്നത്. ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്തപ്പോഴും മഹാഭാരതം ചെമ്പില്‍ ചെയ്തപ്പോഴും ഇതേ സങ്കല്പംതന്നെയായിരുന്നു. 'ലോഹഭാരത'ത്തിലെ സ്ത്രീകള്‍ പൗരാണികസങ്കല്പത്തിലായി എന്നു മാത്രം. വരയില്‍നിന്നും വേറിട്ട സ്വഭാവം ശില്പങ്ങള്‍ക്കില്ല. മാറ്റാന്‍ ശ്രമിച്ചാലും മാറുന്നില്ല എന്നര്‍ഥം. തിരിഞ്ഞുവന്ന് അവസാനം അങ്ങനെത്തന്നെയാവും.
 

സ്ത്രീയെ വരയ്ക്കുക എളുപ്പമാണോ? അതില്‍ ആനന്ദം ഉണ്ടോ?


അങ്ങനെയില്ല. സ്ത്രീയായാലും പുരുഷനായാലും ഒരുപോലെത്തന്നെ. കഥാപാത്രങ്ങള്‍ എങ്ങനെവേണം എന്നതിനെക്കുറിച്ചേ ആലോചന വേണ്ടിവരുന്നുള്ളൂ. നോവലാകുമ്പോള്‍ കുറെ ലക്കങ്ങള്‍ കൊണ്ടുപോവാനുള്ളതാണ്. പ്രായം, കാലം ഇവ ശ്രദ്ധിക്കണം. ഫിഗര്‍ പ്രധാനമായി കാണണം. പ്രായമാറ്റമൊക്കെ ചിത്രത്തില്‍ വരണം.

സ്‌ത്രൈണതയെ എങ്ങനെ വിലയിരുത്തുന്നു?


പുരുഷശരീരത്തില്‍നിന്ന് സ്ത്രീശരീരത്തിനു പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. ശരീരഭാഷ നോക്കുക. ഉദാഹരണത്തിന് പുരുഷന്റെത് ബലിഷ്ഠമായ കൈകളാകും. സ്ത്രീയുടെത് അങ്ങനെയാവില്ല. അവയവങ്ങളില്‍ത്തന്നെ ഈ സ്‌ൈത്രണതയുണ്ട്. തിരിച്ചുംകാണാം. പൗരുഷപ്രകൃതിയുള്ള സ്ത്രീകള്‍. സ്‌ത്രൈണതയുള്ള പുരുഷന്മാര്‍.
 

കേരളീയകലകളിലെ സ്ത്രീഅരങ്ങുകള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കഥകളിയിലെ സ്ത്രീവേഷം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയെ എങ്ങനെ നോക്കിക്കാണുന്നു?

പുരുഷന്‍ കെട്ടുന്ന സ്ത്രീവേഷം സ്ത്രീവേഷമായിട്ടേ നില്ക്കുകയുള്ളൂ. വേഷംകെട്ടലേ ആവുന്നുള്ളൂ എന്നര്‍ഥം. ഒരു സ്ത്രീ 'കത്തി' വേഷം ചെയ്യുമ്പോഴും ഈ പോരായ്മ കാണാം. സ്ത്രീവേഷത്തിന് മുഖം മിനുക്കായതിനാല്‍ അഭിനയസാധ്യത പ്രയോജനപ്പെടുത്താം.

നമ്പൂതിരി കഥകളിയിലെ സ്ത്രീവേഷം വരയ്ക്കുമ്പോള്‍ സ്ത്രീയെ വരച്ച് സ്ത്രീവേഷമാക്കുകയാണല്ലോ പതിവ്?

പുരുഷനെ വരച്ച് സ്ത്രീവേഷമാക്കേണ്ടതില്ലല്ലോ. സ്ത്രീ, കഥകളിവേഷമാവലേ വരയില്‍ വേണ്ടൂ.
 

കോട്ടയ്ക്കല്‍ ശിവരാമന്റെ സ്ത്രീവേഷം ഓര്‍മയിലുണ്ടല്ലോ? എങ്ങനെയാണ് കണ്ടിരുന്നത്?


ശിവരാമന് നാടകത്തോടായിരുന്നു അടുപ്പം. നാടകസങ്കല്പമാണ് ശിവരാമനെ ഭരിച്ചിരുന്നത്. നളചരിതം, രുഗ്മാംഗദചരിതംപോലെയുള്ള കഥകള്‍ ഈ നാടകദര്‍ശനം വിജയിപ്പിക്കാന്‍ സാധ്യമായ കഥകളുമാണ്. അസാധാരണമായ ആവിഷ്‌കാരമാണ് കഥകളിയില്‍ ഉള്ളത്. അത്തരമൊരു സങ്കല്പത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ലേ നല്ലത്? യുക്തി, ചിന്ത ഇവയൊക്കെ ഒരു പരിധിവരെ പോരേ? മോഹിനിയാട്ടം ഭംഗിയുള്ള കലാരൂപമാണ്. ലാസ്യഭാവം കൂടുതലുണ്ട്. മറ്റൊന്ന് കൈകൊട്ടിക്കളിയാണ്. അതില്‍ കലയുടെ അംശം അധികമില്ല.
 

നമ്പൂതിരി പല കാലങ്ങളില്‍ വരച്ച സ്ത്രീരേഖാചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവ പുസ്തകരൂപത്തില്‍ വരികയാണ്. നമ്പൂതിരി ചിത്രം എഴുതുകയാണ് എന്നാണല്ലോ പറയുക. ആ നിലയ്ക്ക് ഈ ചിത്രമെഴുത്തുപുസ്തകത്തിന്റെ വരകളിലൂടെയുള്ള വായന എങ്ങനെയായിരിക്കും?


പലരും ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീചിത്രങ്ങള്‍ കേമമായിട്ടുണ്ട് എന്ന് അഭിപ്രായപ്പെടാറുണ്ട്. ആ നിലയ്ക്ക് അവര്‍ക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുക. കഥ എന്തായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായാല്‍ നന്ന്. ആ നിലയ്ക്ക് ചിത്രമായി വായിക്കാം.
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ????????????..??? ? ??? ?????????

 

നാടുണര്‍ന്നു..ഇനി നല്ല യാത്രകള്‍

 


 

 
ഓട്ടം തുള്ളലും റോഡ് സുരക്ഷയും തമ്മിലെന്താണ് ബന്ധം.ഉണ്ടെന്ന് തെളിയിക്കുകയാണ് വയനാട് പച്ചിലക്കാട് യതി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. നഗര തിരക്കിലെ പാതയോരങ്ങളില്‍ നര്‍മ്മവും സത്യവുമെല്ലാം കോര്‍ത്തിണക്കി പുതുമയുള്ള പരിപാടിയുമായാണ് കുട്ടികളിറങ്ങിയത്. മാന്തവാടിയിലെ ഗാന്ധി പാര്‍ക്കില്‍ തിങ്ങിക്കൂടിയ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും മുന്നില്‍ റോഡപകടങ്ങളുടെയും അശ്രദ്ധയുടെയും പാഠങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ാത്ഥികള്‍ കൈയ്യടി നേടിയത്.നാട്ടിലുള്ളവരുടെയും പുരാണ കഥകളിലെയും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഓട്ടന്‍ തുള്ളലെന്ന ജനകീയ കലയെ റോഡ് സുരക്ഷാവാരത്തില്‍ പുതുമയുള്ളതാക്കിയത്. വയനാട് മോട്ടോര്‍ വാഹന വകുപ്പ് വിഭാഗമാണ് ഈ സംരംഭത്തിന് തികഞ്ഞ പിന്‍തുണ നല്‍കിയത്.

നിരത്തുകള്‍ കുരുതി കളങ്ങളാവരുതേ എന്ന സന്ദേശവുമായാണ് മാനന്തവാടി നഗരത്തില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും നാട്ടുകാരും ഡ്രൈവര്‍മാരും കൈകോര്‍ത്ത് പിടിച്ചത്.നല്ലൊരു നാളേക്ക് വേണ്ടി ഈ ഉദ്യമത്തിലേക്ക് ഏവരും സഹകരിക്കുകയായിരുന്നു.ആയിരത്തിലധികം പേര്‍ മനുഷ്യചങ്ങലയില്‍ അണിനിരന്നു.എന്‍.സി.സി കേഡറ്റുകള്‍ ,എസ്.പി.സി കള്‍ എന്നിവരുടെയും സഹകരണം റോഡ് സുരക്ഷാവാരത്തില്‍ ശ്രദ്ധേയമായി.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ മര്യാദകള്‍ പാലിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും മോട്ടോര്‍വാഹന വകുപ്പ് മാതൃകയായി.മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനും ജാഗ്രത പുലര്‍ത്തിയ അധികൃതര്‍ റോഡ് സുരക്ഷാവാരത്തില്‍ കര്‍മ്മനിരതരായി.ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധനാക്യാമ്പ് റോഡ് ഷോ എന്നിവയും ട്രാഫിക് ബോധവത്കരണത്തിന് കരുത്തായി.
 

നാളയുടെ നല്ലപാതകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരു ദശകത്തിനിടെയുണ്ടായ റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും മരണമടഞ്ഞവരുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ക്രൈം റെക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2000 ജനുവരി മുതല്‍ 2013 ജൂലൈ 31 വരെയുണ്ടായത് 519033 വാഹനാപകടങ്ങള്‍. ഈ അപകടങ്ങളില്‍ പരിക്കേറ്റത് 631938 പേര്‍ക്ക്. മരണപ്പെട്ടത് 47349 പേരും. കേസ് രജിസ്റ്റര്‍ ചെയ്യാത്ത ചെറിയ അപകടങ്ങളും കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതുമായ വാഹനാപകടങ്ങള്‍ വേറെയും. നിയമനടപടികള്‍ കര്‍ശനമാക്കിയതും ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതും സമീപകാലങ്ങളില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറച്ചെങ്കിലും മരണനിരക്കില്‍ കാര്യമായ കുറവുണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപകടങ്ങള്‍ക്കിരയാവുന്നവരില്‍ ഭൂരിഭാഗവും 20 നും 55 നുമിടയില്‍ പ്രായമുള്ളവരാണ്. കുടുംബനാഥനോ അല്ലെങ്കില്‍ കുടുംബത്തിന്റെ ആശ്രയകേന്ദ്രമോ ആയവരാണ് മരണപ്പെടുന്നവരിലേറെയുമെന്നതാണ് വസ്തുത. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും അമിതവേഗതയിലും അശ്രദ്ധമായും വാഹനങ്ങളോടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും റോഡുകളുടെ ശോചനീയാവസ്ഥയും റോഡുകളില്‍ ശരിയായ ട്രാഫിക് സിഗ്നലുകളില്ലാത്തതും സംസ്ഥാനത്തെ റോഡപകടങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കാനിടയാക്കുന്നു.

2001 ല്‍ സംസ്ഥാനത്ത് 38361 റോഡപകടങ്ങളിലായി 2674 പേര്‍ മരണപ്പെടുകയും 49675 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2005 ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. 42363 അപകടങ്ങളിലായി 51124 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3203 പേര്‍ മരണപ്പെടുകയും ചെയ്തു.

2006 മുതല്‍ 2011 വരെ പ്രതിവര്‍ഷ അപകട നിരക്ക് കുറഞ്ഞെങ്കിലും മരണനിരക്ക് ഗണ്യമായി കൂടി. 2011 ല്‍ 35216 അപകടങ്ങളാണുണ്ടായതെങ്കിലും മരണസംഖ്യ 4145 ആയി വര്‍ദ്ധിച്ചു. 2012 ല്‍ വീണ്ടും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും കൂടി. 36174 അപകടങ്ങളിലായി 4286 പേര്‍ മരണമടഞ്ഞു. 41915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2013 ല്‍ ജൂലൈ 31 വരെ 21028 റോഡപകടങ്ങളാണുണ്ടായത്. 24256 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2526 പേര്‍ മരണപ്പെടുകയും ചെയ്തു. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നവര്‍ റോഡപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേറ്റ് ദൈനംദിനകാര്യങ്ങള്‍പോലും സ്വയം ചെയ്യാന്‍ കഴിയാതെ പരസഹായത്തോടെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കേണ്ടി വരുമ്പോള്‍ ജീവിതം നരകതുല്യമാകുന്നത് തനിക്ക് മാത്രമല്ല തന്റെ ഉറ്റവര്‍ക്ക് കൂടിയാണെന്ന ബോധമുണ്ടെങ്കില്‍ അപകടങ്ങള്‍ കുറയും
 

മദ്യം പതയുന്ന റോഡുകള്‍.

മരണനിരക്ക് കൂടാനുള്ള പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് രീതിയും പുതുതലമുറയിലുള്ള വാഹനങ്ങളുടെ പ്രതേ്യകിച്ച് ഇരുചക്രവാഹനങ്ങളുടെ വര്‍ദ്ധനവുമാണ്. സ്വകാര്യ ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരയോട്ടവും അപകടങ്ങളുടെ പ്രധാന കാരണമാണ്. വാഹനമോടിക്കുന്നതിനിടയില്‍ ഡൈവര്‍മാര്‍ ഉറങ്ങുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും റോഡുകളിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാത്തതും മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കല്ല്, മണല്‍, മെറ്റല്‍ എന്നിവ റോഡിന്റെ വശങ്ങളില്‍ നിക്ഷേപിക്കുന്നതും പൈപ്പിടുന്നതിനും മറ്റുമായി റോഡുകളിലെടുക്കുന്ന കുഴികള്‍ യഥാസമയം നികത്താത്തതും അശാസ്ത്രീയ റോഡ് നിര്‍മ്മാണവും അപകടങ്ങള്‍ക്കിടയാക്കുന്നു. സീറ്റുബെല്‍റ്റ് ധരിക്കാത്തതും ഇരുചക്രവാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാത്തതും അപകടമരണങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നു.

കാല്‍നടക്കാര്‍ക്കും ആംമ്പുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്കും പരിഗണന കൊടുത്ത് റോഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അനുവദനീയമായ വേഗത്തില്‍ വാഹനമോടിക്കുന്ന ഒരു പുതിയ ഡ്രൈവിംഗ് സംസ്‌ക്കാരം നാം ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു.
മദ്യപാനികള്‍ പാതകള്‍ കീഴടക്കുമ്പോള്‍ നിരത്തുകളില്‍ ആര്‍ക്കാണ് സുരക്ഷ.ഒരു വാഹനം നിലതെറ്റുമ്പോള്‍ തൊട്ടരികില്‍ വരുന്ന വാഹനം എന്ത് പിഴച്ചു.മദ്യപാനിയായ ഒരോ ഡ്രൈവറും ഓര്‍ക്കേണ്ടതാണ് ഈ പാഠങ്ങളെല്ലാം.ചെറിയൊരു കാമ്പയിന്‍ വന്നപ്പോള്‍ ഇതിലേക്കായി ഉണര്‍ന്ന നാടിന് ഈ തിരിച്ചറിവുകളാണ് അനിവാര്യം.അധികൃതര്‍ക്കൊപ്പം റോഡ് സുരക്ഷയ്ക്കായി അണി നിരക്കാന്‍ പതുതിയ തലമുറകളൊന്നോകെ ഉണരുമ്പോഴാണ് നമുക്ക് മുന്നില്‍ നല്ല വഴികള്‍ തുറക്കുക……

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] This is the staggering moment that the 100-foot tall statue of Jesus that towers over Rio de Janeiro was hit by lightning.

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ????-???????-??? ???

 

ചെവി-മൂക്ക്‌-തൊണ്ട പ്രത്യേക ചോദ്യോത്തരം

ചെവിയെയും മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

ചെവിയും മൂക്കും തൊണ്ടയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്‌ ഇവ മൂന്നും ഇ.എന്‍.ടി എന്ന ഒറ്റവിഭാഗത്തിനു കീഴില്‍ വരുന്നത്‌. ഈ അവയവങ്ങള്‍ക്കുണ്ടാകുന്ന ചെറിയൊരു തകരാര്‍ പോലും നിത്യജീവിതത്തില്‍ അസ്വസ്‌ഥകള്‍ സൃഷ്‌ടിക്കാം. ചെവിയെയും മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങളും അവയ്‌ക്കുള്ള മറുപടിയും.

ചെവിയിലെ അസ്വസ്‌ഥതകള്‍ക്ക്‌ വെളിച്ചെണ്ണ ചെവിയില്‍ ഒഴിക്കുന്നത്‌ നല്ലതാണോ?

വെളിച്ചെണ്ണ ചൂടാക്കി ഒഴിക്കുമ്പോള്‍ ആശ്വാസം തോന്നാമെങ്കിലും ഇത്‌ യാതൊരു ഗുണവും ചെയ്യുന്നില്ല. ഫംഗസ്‌ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്‌. കര്‍ണപുടം പൊട്ടിപ്പോയവര്‍ ചെവിയില്‍ എണ്ണ ഒഴിക്കുമ്പോള്‍ പാട പിന്നീട്‌ അടയാതിരിക്കാനും മധ്യകര്‍ണത്തില്‍ എത്തിയാല്‍ പഴുപ്പ്‌ ഉണ്ടാകാനുമിടയുണ്ട്‌. വെളിച്ചെണ്ണ എന്നല്ല, ഡോക്‌ടര്‍ നല്‍കുന്ന മരുന്നല്ലാതെ മറ്റൊന്നും ചെവിയില്‍ ഒഴിക്കാന്‍ പാടില്ല.

ചെവിക്ക്‌ ശക്‌തമായ ക്ഷതമേല്‍ക്കുന്നത്‌ ബധിരതയ്‌ക്കു കാരണമാകുമോ?

മധ്യകര്‍ണവും ആന്തരിക കര്‍ണവും സ്‌ഥിതി ചെയ്യുന്നത്‌ ടെമ്പറല്‍ ബോണിനുള്ളിലാണ്‌. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള എല്ലാണിത്‌. അതിനാല്‍ ശക്‌തമായ ക്ഷതമേല്‍ക്കുമ്പോള്‍ മാത്രമാണ്‌ ഇതിനു പൊട്ടലുണ്ടാകുന്നത്‌. എല്ലുകള്‍ക്കു സ്‌ഥാനമാറ്റമോ പൊട്ടലോ ഉണ്ടായാല്‍ ഒരു പരിധിവരെ ചികിത്സിച്ചു മാറ്റാവുന്നതാണ്‌. പ്രത്യേകിച്ചും മധ്യകര്‍ണത്തിലെ മൂന്ന്‌ എല്ലുകള്‍. ആന്തരിക കര്‍ണത്തിനോ അതില്‍നിന്ന്‌ മുകളിലേക്കുള്ള ഞരമ്പുകള്‍ക്കോ ആണ്‌ ക്ഷതം സംഭവിക്കുന്നതെങ്കില്‍ ചികിത്സ സാധ്യമല്ല. ഇത്‌ ബധിരതയ്‌ക്കു കാരണമാകാം. ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നതിലൂടെ അപകടംമൂലം ചെവിക്കുണ്ടാകുന്ന ക്ഷതങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും.
വെള്ളത്തിലേക്ക്‌ ശക്‌തിയായി വീഴുന്നതും ചെവിയുടെ പാട പൊട്ടിപോകുന്നതിനു കാരണമാകാം. ഇത്‌ ചികിത്സയിലൂടെ ശരിയാക്കാവുന്നതാണ്‌.

സ്‌ഥിരമായി ബഡ്‌സ് ഉപയോഗിക്കുന്നത്‌ ചെവിക്ക്‌ ദോഷമാണോ?

ചെവിക്കായം ചെവിയുടെ ആരോഗ്യത്തിന്‌ ആവശ്യമുള്ളതാണ്‌. അതിനാല്‍ ഇത്‌ ബഡ്‌സ് ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതില്ല. ചെവിയുടെ തൊലിക്ക്‌ മയം ഉണ്ടാക്കാന്‍ സഹായിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ധര്‍മ്മം. അണുബാധ തടയുവാനും ഇത്‌ സഹായിക്കുന്നു. ബാഹ്യകര്‍ണം ഇതുമൂലം അടഞ്ഞു പോയാല്‍ മാത്രം ഒരു ഇ.എന്‍.ടി ഡോക്‌ടറെ കാണിക്കുക. ബാഹ്യകര്‍ണത്തിലെ ചര്‍മം സംവേദന ക്ഷമത കൂടുതലുള്ളതാണ്‌. അതിനാല്‍ ബഡ്‌സ് സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ കര്‍ണപുടത്തിനും കര്‍ണനാളത്തിനും മുറിവ്‌, കേടുപാടുകള്‍ എന്നിവ ഉണ്ടാകാം.
ബാഹ്യകര്‍ണത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍പോലും അണുബാധയ്‌ക്കു കാരണമാകുന്നു. അതിനാല്‍ ബഡ്‌സും ചെവിതോണ്ടിയും ഉപയോഗിക്കരുത്‌. ബഡ്‌സ് പൂര്‍ണമായും അണുവിമുക്‌തമല്ല.

ചെവിയില്‍ ദശ വളരുന്നത്‌ എന്തുകൊണ്ടാണ്‌?

ചെവിയില്‍ ദശ വളരുന്നത്‌ കേള്‍വിക്കുറവിന്‌ കാരണമാവാം. എന്നാല്‍ ഇത്‌ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന പ്രശ്‌നമാണ്‌. സാധാരണയായി മധ്യകര്‍ണത്തില്‍നിന്നാണ്‌ ഇവ ഉത്ഭവിക്കുന്നത്‌. ചികിത്സയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

ഉറുമ്പ്‌, വണ്ട്‌ മുതലായ ജീവികള്‍ ചെവിയില്‍ അകപ്പെട്ടാല്‍ ആല്‍ക്കഹോള്‍ ചെവിയിലൊഴിക്കുന്നത്‌ ഫലപ്രദമാണോ?

ജീവനുള്ള വലിയ പ്രാണികള്‍ ചെവിക്കകത്തു പ്രവേശിക്കുമ്പോള്‍ എത്രയും വേഗം ഡോക്‌ടറെ കാണണം. ആഫ്‌ടര്‍ഷേവ്‌ ലോഷന്‍, വിസ്‌കി, ബ്രാണ്ടി തുടങ്ങിയ ആല്‍ക്കഹോളുകള്‍ 10- 15 തുള്ളി ചെവിയില്‍ ഒഴിക്കുക. ആല്‍ക്കഹോളിന്റെ രൂക്ഷതയില്‍ അവയക്ക്‌ ജീവിക്കാന്‍ കഴിയില്ല. ആല്‍ക്കഹോളാണ്‌ ഒഴിക്കുന്നതെങ്കില്‍ ചിലരില്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്‌പ സമയത്തേക്ക്‌ തലകറക്കം അനുഭവപ്പെടാം. 5 മിനിറ്റ്‌ ഇരുന്ന ശേഷം തലകറക്കം അനുഭവപ്പെടുന്നില്ലെന്ന്‌ ബോധ്യമായാല്‍ മാത്രം എഴുന്നേറ്റു നടക്കുക. ജീവിയെ ചത്ത്‌ ചെവിക്കുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി എടുത്തുകളയണം.

കര്‍ണപുടത്തിന്റെ തകരാറുകൊണ്ട്‌ നഷ്‌ടപ്പെട്ട കേള്‍വി തിരികെ ലഭിക്കുമോ?

ശസ്‌ത്രക്രിയയിലൂടെ കര്‍ണപുടത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുകയാണ്‌ ചെയ്യുക. ഇതിലൂടെ കര്‍ണപുടത്തിന്റെ തകരാറുകൊണ്ട്‌ നഷ്‌ടപ്പെട്ട കേള്‍വി തിരികെ ലഭിക്കുന്നതാണ്‌. എന്നാല്‍ 5 - 10 ശതമാനം ആളുകളില്‍ ഈ ശസ്‌ത്രക്രിയ ഫലപ്രദമാകണമെന്നില്ല. എങ്കിലും നിരാശപ്പെടാതെ വീണ്ടും സര്‍ജറിയ്‌ക്കു വിധേയമാവുക. കര്‍ണപുടം പൊട്ടി ആറു മാസത്തിനകം ശരിയായില്ലെങ്കില്‍ ശസ്‌ത്രക്രിയ വേണ്ടിവരും. സാധാരണയായി 15 വയസ്‌ കഴിഞ്ഞവരിലാണ്‌ ഈ ശസ്‌ത്രക്രിയ ചെയ്യുന്നത്‌. ശസ്‌ത്രക്രിയക്കുശേഷം ഒരു മാസത്തേക്ക്‌ വിമാന യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. സര്‍ജറിക്കുശേഷം ജലദോഷം വരാതിരിക്കാനും ശ്രദ്ധിക്കണം.

ചെവിയില്‍ വെള്ളം കയറുന്നത്‌ അണുബാധയ്‌ക്കു കാരണമാകുമോ?

കര്‍ണപുടത്തിലെ പാട പൊട്ടാത്തവരില്‍ ചെവിയില്‍ വെള്ളം കയറി എന്നതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല. എന്നാല്‍ ചെവിയില്‍ വാക്‌സ് ഉണ്ടെങ്കില്‍ ഇത്‌ കുതിര്‍ന്ന്‌ ബധിരത ഉണ്ടാകാം. ഇത്‌ എടുത്തുകളയുന്നതിലൂടെ ഇത്തരം ബധിരത ഒഴിവാക്കാം. മലിന ജലമാണെങ്കില്‍ ബാഹ്യ കര്‍ണത്തില്‍ അണുബാധയും മധ്യകര്‍ണത്തില്‍ പഴുപ്പും ഉണ്ടാകാം. കര്‍ണപുടം പൊട്ടി പോയവര്‍ ഒരിക്കലും മുങ്ങിക്കുളിക്കാതിരിക്കുക.

കുട്ടികളില്‍ ഇടയ്‌ക്കിടയ്‌ക്ക് ചെവിപഴുപ്പ്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

സൈനസൈറ്റിസ്‌, ജലദോഷം, അണുബാധ എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്‌. മൂക്കില്‍നിന്നും മധ്യകര്‍ണത്തിലേക്കു തുറന്നിരിക്കുന്ന നാളിയാണ്‌ യൂസ്‌തേഷ്യന്‍ നാളി. മധ്യ കര്‍ണത്തില്‍ വായുവിന്റെ സമര്‍ദം നിയന്ത്രിക്കുവാന്‍ ഈ നാളി സഹായിക്കുന്നു. എന്നാല്‍ ജലദോഷമുള്ളപ്പോള്‍ ഈ നാളി വഴി മധ്യ കര്‍ണത്തില്‍ അണുബാധ ഉണ്ടാകുകയും സമര്‍ദംകൂടി പാട പൊട്ടി പോകുന്നതിനും സാധ്യതയുണ്ട്‌. ജലദോഷം ചികിത്സിക്കാന്‍ വൈകുന്നതാണ്‌ ഇതിനു മുഖ്യ കാരണം. അതിനാല്‍ ജലദോഷം പഴകാന്‍ അനുവദിക്കരുത്‌. മൂക്ക്‌ രണ്ടും അടച്ച്‌ ശക്‌തമായി ചീറ്റുന്നതും അണുബാധയ്‌ക്കു കാരണമാകും. കുട്ടികളില്‍ മൂക്കിനു പുറകിലായി സ്‌ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ്‌ അഡിനോയിഡ്‌. ഈ ഗ്രന്ഥിയുടെ അണുബാധയും വീക്കവും കുട്ടികളില്‍ ചെവിപഴുപ്പിനു കാരണമാവാം.

ലക്ഷണമാകാറുണ്ടോ?

ഫംഗസ്‌ അണുബാധയാണ്‌ പൂപ്പലിനുള്ള പ്രധാന കാരണം. ചെവി ചൊറിച്ചില്‍, ചെവി അടഞ്ഞിരിക്കുക, കേള്‍വിക്കുറവ്‌, വേദനയോടെയോ അല്ലാതെയോ ഉള്ള സ്രവങ്ങള്‍ എന്നിവയാണ്‌ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ശക്‌തമായ ശബ്‌ദങ്ങള്‍ കര്‍ണപുടത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുമെന്ന്‌ പറയുന്നത്‌ ശരിയാണോ?

അതിഭീകരമായ ശബ്‌ദങ്ങള്‍ മാത്രമേ കര്‍ണപുടത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുകയുള്ളൂ. ശബ്‌ദത്തിന്റെ തോത്‌, ശബ്‌ദത്തിന്റെ ശ്രോതസ്‌ ചെവിയുടെ എത്ര സമീപത്താണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്‌. ചെവിയുടെ അടുത്തിരുന്ന്‌ പടക്കം, ബോംബ്‌ ഇവ പൊട്ടുക, ചെവി ചേര്‍ത്ത്‌ ശക്‌തിയായി അടിക്കുക തുടങ്ങിയവ ഉദാഹരണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്‌ടറെകണ്ട്‌ ചികിത്സ ലഭ്യമാക്കണം. ഇയര്‍ഫോണ്‍ ഉപയോഗിച്ച്‌ ഉയര്‍ന്ന ശബ്‌ദത്തില്‍ കൂടുതല്‍ സമയം പാട്ടുകേള്‍ക്കുക, ഉച്ചത്തിലുള്ള ചെണ്ടമേളം അടുത്തിരുന്നു കേള്‍ക്കുക തുടങ്ങിയവയെല്ലാം ഞരമ്പുകളെ ബാധിക്കാം. ഞരമ്പുകളുടെ പ്രശ്‌നങ്ങള്‍മൂലം ഉണ്ടാകുന്ന കേള്‍വിക്കുറവ്‌ ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല.

മൂക്കിന്റെ തകരാറുകള്‍

മൂക്കില്‍ ദശ വളരുന്നതുകൊണ്ടാണോ വിട്ടുമാറാത്ത ജലദോഷം ഉണ്ടാകുന്നത്‌ ?

ചെറുപ്പത്തിലേ സൈനസൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്‌, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്‌, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത്‌ ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. എന്തുകാരണംകൊണ്ടാണ്‌ ജലദോഷമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാന്‍.

കുട്ടികള്‍ പഞ്ഞി, ഈര്‍ക്കിലി തുടങ്ങിയ വസ്‌തുക്കള്‍ മൂക്കില്‍ കയറ്റിയാല്‍ എന്തുചെയ്യണം?

ചില കുട്ടികള്‍ക്ക്‌ പഞ്ഞി, ബട്ടന്‍സ്‌, ഈര്‍ക്കിലി മുതലായവ മൂക്കില്‍ കയറ്റുന്ന സ്വഭാവമുണ്ട്‌. ഇത്‌ വളരെ അപകടകരമാണ്‌്. അങ്ങനെ സംഭവിച്ചാല്‍ മൂക്ക്‌ ശക്‌തിയായി ചീറ്റുകയാണ്‌ വേണ്ടത്‌. മൂക്കില്‍ കയറ്റിയ സാധനം വളരെ ശ്രദ്ധിച്ചുവേണം നീക്കം ചെയ്യാന്‍. മൂക്കില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുടുങ്ങിയിട്ടുള്ള വസ്‌തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌. ഇങ്ങനെ നീക്കം ചെയ്യാനുള്ള ശ്രമം വസ്‌തു ഉള്ളിലേക്ക്‌ കൂടുതല്‍ കയറി അപകടം ഉണ്ടാക്കുന്നു.

മൂക്കിലുണ്ടാകുന്ന ദശ കരിച്ചു കളഞ്ഞാലും വീണ്ടു ദശവളര്‍ച്ച ഉണ്ടാകുമോ?

പാപ്പിലോമാ, ഗ്രാനുലോമ, ഹെര്‍മനോമ എന്നിവയാണ്‌ മുക്കിലുണ്ടാകുന്ന ദശകള്‍. ഇവ കരിച്ചു കളയാന്‍ സാധിക്കും. എന്നാല്‍ കരിച്ചു കളഞ്ഞതിനു ശേഷവും ദശയുടെ അംശം മൂക്കില്‍ അവശേഷിച്ചാല്‍ ആ ഭാഗം വീണ്ടും തടിച്ചുവരാന്‍ സാധ്യത കൂടുതലാണ്‌. ജെല്ലി പോലെ മൃദുവായ ദശയും കട്ടികൂടിയ ദശയുമുണ്ട്‌. കട്ടികുറഞ്ഞ ദശ കരിച്ചു കളയുന്നതുകൊണ്ട്‌ പ്രയോജനമുണ്ട്‌. ദശ കരിച്ചു കളഞ്ഞാലും വീണ്ടും വരാം.

മൂക്കിനു ചുറ്റും കറുത്തനിറം കാണപ്പെടുന്നത്‌ അലര്‍ജിയുടെ ലക്ഷണമാണോ?

മൂക്കിനു ചുറ്റും ചൊറി വരാറുണ്ട്‌. മൂക്കിന്‌പുറത്ത്‌ കറുപ്പു നിറവും നീല, തവിട്ട്‌, ചുവപ്പ്‌ , മഞ്ഞ എന്നീ നിറങ്ങളോട്‌ കൂടിയ തടിപ്പും കുരുക്കളും വരാം. ഇവയ്‌ക്ക് ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ആ വെള്ളം വീഴുന്ന ഭാഗത്ത്‌ വീണ്ടും കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഒരു ഇഎന്‍ടി സ്‌പെഷലിസ്‌റ്റിനെ കണ്ട്‌ മരുന്നു വാങ്ങണം. തൊലിപ്പുറത്തു പുരട്ടുവാനുള്ള ക്രീമുകളും ഇന്ന്‌ ലഭ്യമാണ്‌.

അനോസ്‌മിയ എന്ന അവസ്‌ഥ ചികിത്സയിലൂടെ ശരിയാക്കാവുന്ന പ്രശ്‌നമാണോ?

മൂക്കിന്‌ പരിക്കേല്‍ക്കുന്ന അപകടങ്ങള്‍ സംഭവിച്ചശേഷം മണമറിയാന്‍ സാധിക്കാത്ത അവസ്‌ഥ ഉണ്ടാകാവുന്നതാണ്‌. അനോസ്‌മിയ എന്നാണ്‌ ഈ അവസ്‌ഥയ്‌ക്ക്‌ പറയുന്നത്‌. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവുന്നതാണ്‌. മണം അറിയാവുന്ന രീതിയില്‍ മൂക്കിന്റെ ഘടന മാറ്റിയെടുക്കുകയാണ്‌ ചെയ്യുന്നത്‌.

എപ്പോഴും മൂക്കില്‍നിന്ന്‌ മൂക്കളയും കട്ടകളും വരുന്നത്‌ എന്തുകൊണ്ടാണ്‌. എന്താണ്‌ ഈ രോഗം?

മൂക്കിലെ അസ്‌ഥികളും ശ്ലേഷ്‌മ പടലങ്ങളും ക്ഷയിച്ച്‌ ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാവുന്ന അവസ്‌ഥയാണ്‌ ഒസീന. മൂക്കിന്റെ വീക്കം നീണ്ടുനിന്ന്‌ ഈ അവസ്‌ഥ വരാം. മണം അറിയാനുള്ള കഴിവ്‌ ക്രമേണ നഷ്‌ടപ്പെടുന്നതായി കാണാറുണ്ട്‌. എപ്പോഴും മൂക്കില്‍ നിന്ന്‌ മൂക്കളയും കട്ടകളും വരാറുണ്ട്‌.

മൂക്കിനുള്ളിലെ ശ്ലേഷ്‌മ പടലത്തിനുണ്ടാകുന്ന അണുബാധ സൈനുസൈറ്റിസിന്‌ കാരണമാകുമോ?

മൂക്കിനു ചുറ്റുമുള്ള അസ്‌ഥികളില്‍ കാണപ്പെടുന്ന വായു അറകളാണ്‌ നേസല്‍ സൈനസ്‌. ഈ അറകളുടെ ഉള്‍വശം ശ്ലേഷ്‌മ പടലത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. ജലദോഷം, അലര്‍ജി, മറ്റുരോഗാണുക്കളുടെ സംക്രമണം എന്നിവയാല്‍ ഈ അറകളില്‍ ശ്ലേഷ്‌മ ദ്രവം നിറയുകയും അവ നാസാരധ്രങ്ങള്‍ വഴി പുറത്തേക്ക്‌ ഒഴുകുകയും ചെയ്യുന്നു. ഈ അറകളിലെ ശ്ലേഷ്‌മ പടലത്തിന്‌ നീര്‍വീക്കം ഉണ്ടാകുന്ന അവസ്‌ഥയാണ്‌ സൈനസൈറ്റിസ്‌. ഇതുമൂലം പുറത്തേക്കുള്ള സുഷിരം അടയുകയും തന്മൂലം ഇവയ്‌ക്കുള്ളിലെ ശ്ലേഷ്‌മ ദ്രവം പുറത്തേക്ക്‌ പോകാതെ തടസപ്പെടുകയും ചെയ്യുന്നു. ഇതു കാരണം അറകളിലെ വായു സമ്മര്‍ദം കൂടുകയും തലവേദന ഉണ്ടാവുകയും ചെയ്യുന്നു.

ദുര്‍ഗന്ധത്തോടു കൂടിയ രക്‌തം കലര്‍ന്ന സ്രവം മൂക്കില്‍കൂടി വരുന്നത്‌ എന്തുകൊണ്ടാണ്‌?

മൂക്കിന്റെ പാലത്തിന്‌ സുഷിരങ്ങള്‍ ഉണ്ടാകാറുണ്ട്‌. സുഷിരത്തോടൊപ്പം വ്രണങ്ങളും മൂക്കിന്റെ പാലത്തില്‍ വരാം. ഇങ്ങനെയുണ്ടായാല്‍ ദുര്‍ഗന്ധത്തോടുകൂടിയ രക്‌തം കലര്‍ന്ന സ്രവം മൂക്കില്‍ നിന്നും വരാം. അസ്‌ഥികള്‍ക്ക്‌ അസഹനീയമായ വേദന അനുഭവപ്പെടുന്നത്‌ മൂക്കിന്റെ പാലത്തിന്‌ സുഷിരമുള്ളതുകൊണ്ടാണ്‌. മൂക്കിലെ അസ്‌ഥികളും ശ്ലേഷ്‌മ പടലവും നശിക്കുന്നതും മൂക്കിന്റെ പാലത്തിന്‌ സുഷിരമുണ്ടാകാന്‍ കാരണമാണ്‌. പച്ചനിറത്തില്‍ ദുര്‍ഗന്ധത്തോടു കൂടിയ നാസികാസ്രവവും വരാറുണ്ട്‌.

പ്രായമായവരില്‍ മൂക്കിലെ രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നത്‌ എന്തുകൊണ്ട്‌?

പ്രായമാകുമ്പോള്‍ സാധരണയായി രോമങ്ങള്‍ കൊഴിയാറുണ്ട്‌. രോമത്തിന്റെ വേരുകളുടെ കട്ടികുറയുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. കാഠിന്യമുള്ള കെമിക്കലുകള്‍ ശ്വസിക്കുന്നതുമൂലം ഏതു പ്രായക്കാരുടെയും മൂക്കിലെ രോമം കൊഴിയാന്‍ സാധ്യതയുണ്ട്‌. വിഷവാതകങ്ങള്‍ ശ്വസിച്ചാലും മൂക്കിലെ രോമങ്ങള്‍ കൊഴിയുന്നതായി കാണാറുണ്ട്‌. ചെറുപ്പത്തിലെ രോമം കൊഴിയുന്നതായി കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്‌.

മൂക്കിലൂടെ രക്‌തസ്രാവമുണ്ടാകുന്നത്‌ അണുബാധയുടെ ലക്ഷണമാണോ?

മൂക്കിലൂടെ രക്‌തം വരുന്നതിന്‌ എപ്പിസ്‌റ്റാക്‌സിസ്‌ എന്നാണ്‌ പറയുന്നത്‌. രാവിലെ ഏഴുന്നേല്‍ക്കുമ്പോഴേ മൂക്കില്‍നിന്ന്‌ രക്‌തസ്രാവം ഉണ്ടാകുന്നവരുണ്ട്‌. മൂക്കില്‍ ദശവളര്‍ന്നു നില്‍ക്കുന്നതിനാലാവാം ഇങ്ങനെ വരുന്നത്‌. അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്നും രക്‌തം വരാവുന്നതാണ്‌. മൂക്കിലുണ്ടാകുന്ന ചെറിയ ചലനം പോലും രക്‌തസ്രാവം വര്‍ധിക്കാനിടയുണ്ട്‌. സൂര്യന്റെ ചൂടടിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ തോത്‌ കൂടാറുണ്ട്‌. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടാകുന്നതിനുള്ള കാരണം കണ്ടെത്തി വിദഗ്‌ധ ചികിത്സ തേടുക.

തൊണ്ടയുടെ പ്രശ്‌നങ്ങള്‍

ടോണ്‍സിലൈറ്റിസിന്റെ ലക്ഷണമായ തൊണ്ടവേദന എങ്ങനെ തിരിച്ചറിയാം?

ജലദോഷത്തെത്തുടര്‍ന്ന്‌ തൊണ്ടവേദന ഉണ്ടാകുന്നത്‌ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇതിന്‌ പ്രധാന കാരണം ടോണ്‍സിലൈറ്റിസാണ്‌. സാധാരണമായി കണ്ടുവരുന്ന രോഗമാണിത്‌. തൊണ്ടയില്‍ നാവിനു പുറകിലായി ഇരുവശങ്ങളിലുമായി സ്‌ഥിതിചെയ്യുന്ന ലിംഫോയ്‌ഡ് ഗ്രന്ഥികളാണ്‌ ടോണ്‍സിലുകള്‍. ജലദോഷമുണ്ടാകുമ്പോള്‍ അണുബാധയും ഉണ്ടാകും. ഈ അണുബാധമൂലം ടോണ്‍സിലുകള്‍ക്ക്‌ നീര്‍ക്കെട്ടുണ്ടാകുന്നു. ഇതിനെയാണ്‌ ടോണ്‍സിലൈറ്റിസ്‌ എന്നു പറയുന്നത്‌.

തൊണ്ടയില്‍ മുഴയുണ്ടാകുന്നത്‌ അയഡിന്റെ അപര്യാപ്‌തതമൂലമാണോ?

തൊണ്ട വീക്കം അഥവാ ഗോയിറ്ററിന്‌ മിക്ക അവസരങ്ങളിലും വ്യക്‌തമായ കാരണം കണ്ടെത്താന്‍ കഴിയാറില്ല. അയഡിന്റെ കുറവ്‌ ഒരു കാരണം മാത്രമാണ്‌. അയഡിന്‍ ചേര്‍ന്ന ഉപ്പ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഒരു പരിധിവരെ ഗോയിറ്ററില്‍ നിന്നും രക്ഷനേടാവുന്നതാണ്‌. തൊണ്ടയില്‍ മുഴ കണ്ടു തുടങ്ങിയാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം. പരിശോധിച്ച്‌ ഗോയിറ്ററാണോ യെന്ന്‌ ഉറപ്പുവരുത്തണം.

ജലദോഷ സമയത്ത്‌ ശബ്‌ദം നഷ്‌ടമാകുന്നതിനുള്ള കാരണങ്ങള്‍ എന്താണ്‌?

ജലദോഷം മൂലം ശബ്‌ദം നഷ്‌ടമാകാറുണ്ട്‌. ഇത്‌ ഗൗരവമേറിയ പ്രശ്‌നമല്ല. പ്രത്യേക ചികിത്സയുടെ ആവശ്യവുമില്ല. അധികം സംസാരിക്കാന്‍ ശ്രമിക്കാതെ തൊണ്ടയ്‌ക്ക് പരിപൂര്‍ണ വിശ്രമം നല്‍കുക. ജലദോഷത്തിനു കാരണമായ രോഗാണുക്കള്‍ സ്വനപേടകത്തെക്കൂടി ബാധിക്കുമ്പോഴാണ്‌ താല്‍ക്കാലികമായി ശബ്‌ദം നഷ്‌ടമാകുന്നത്‌. തൊണ്ടയിലെ അണുബാധ മാറുന്നതോടെ ശബ്‌ദം തിരികെ ലഭിക്കുകയും ചെയ്യും.

ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നത്‌ തൊണ്ടയില്‍ കാന്‍സറിന്റെ ലക്ഷണമാകുമോ?

തൊണ്ടയില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ്‌ കാണുന്നത്‌. മദ്യപാനവും പുകവലിയും പാന്‍പരാഗ്‌ പോലുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗവുമാണ്‌ ഇതിനു പ്രധാനകാരണം. ഒച്ചയടപ്പ്‌, ശ്വാസതടസം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്‌ തുടങ്ങിയവയാണ്‌ തൊണ്ടയിലെ കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. എന്നു കരുതി ഇതെല്ലാം കാന്‍സര്‍രോഗത്തിന്റെ ലക്ഷണമാകണമെന്ന്‌ നിര്‍ബന്ധമില്ല. സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍ മാത്രമാണിത്‌.

കുട്ടികളുടെ തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ എന്താണ്‌ ചെയ്യുക?

മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടാണ്‌ ഇത്‌ അധികവും സംഭവിക്കുന്നത്‌. കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ കൊടുക്കുമ്പോള്‍ വായിലോ മൂക്കിലോ കയറാന്‍ പാകത്തിലുള്ളത്‌ ആകരുത്‌. തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ പുറത്ത്‌ രണ്ട്‌ തോളെല്ലിനും ഇടയിലായി ശക്‌തിയായി ഇടിക്കുക. സാധാരണ രീതിയില്‍ കുടുങ്ങിയ വസ്‌തു പുറത്തേക്ക്‌ തെറിച്ചു പോകും. തൊണ്ടയില്‍ അന്യവസ്‌തുക്കള്‍ കുടുങ്ങിയാല്‍ അത്‌ ഇറങ്ങിപ്പോകാനായി ഭക്ഷണ സാധാനങ്ങള്‍ കൊടുക്കാറുണ്ട്‌. ഇത്‌ ഒരിക്കലും പാടില്ല. കുട്ടിയെ പറഞ്ഞ്‌ സമാധാനപ്പെടുത്തി എത്രയും വേഗം ഡോക്‌ടറുടെ അടുത്തെത്തിക്കണം.

എന്താണ്‌ വോക്കല്‍ നൊഡ്യൂള്‍?

ശബ്‌ദത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ ശബ്‌ദം നഷ്‌ടമാകുന്നത്‌. ഗായകരുടെയും മറ്റും ശബ്‌ദം നഷ്‌ടമാകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനാവില്ല. ഇങ്ങനെ സംഭവിക്കുന്ന ബഹുഭൂരിപക്ഷം ഗായകരിലും കാണുന്നത്‌ വോക്കല്‍ നൊഡ്യൂള്‍ (ര്‍ഗ്ന്യന്റ മ്മഗ്നഗ്മ്രനു ) എന്ന ഒരു തരം തഴമ്പാണ്‌. ശബ്‌ദ നാളത്തെയാണ്‌ ഇത്‌ പ്രധാനമായും ബാധിക്കുന്നത്‌. കൃത്യമായ പ്രാക്‌ടീസ്‌ ഇല്ലാതെ പാടുന്നവര്‍ക്കാണ്‌ ഈ അവസ്‌ഥ കണ്ടുവരുന്നത്‌. നിരന്തരമായ പരിശീലനത്തിലൂടെ ഇതു ഒഴിവാക്കാനാവും.

ഉമിനീരിന്‌ ദുര്‍ഗന്ധം അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? ഇത്‌ വായ്‌നാറ്റത്തിനു കാരണമാകില്ലേ?

ഉമിനീര്‍ഗ്രന്ഥിയില്‍ വരുന്ന അണുബാധയാണ്‌ ഇതിനു കാരണം. ഈ പ്രശ്‌നമുള്ളവര്‍ക്ക്‌ വായ്‌നാറ്റം കൂടുതലാവാന്‍ സാധ്യതയുണ്ട്‌. ഔഷധങ്ങള്‍ കഴിക്കുന്നതിലൂടെ അണുബാധ മാറിക്കിട്ടുകയും ദുര്‍ഗന്ധം ഇല്ലാതാവുകയും ചെയ്യും.

ഗ്യാസ്‌ തൊണ്ടയില്‍ തടയുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണിത്‌?

ഗ്യാസ്‌ട്രോ ഈസോഫേഗസ്‌ റിഫ്‌ളക്‌സ് ഡിസോര്‍ഡര്‍ എന്ന അവസ്‌ഥയിലാണ്‌ ഇങ്ങനെയുണ്ടാകുന്നത്‌. ദഹനരസത്തിലെ ആസിഡിന്റെ അളവ്‌ കൂടി തൊണ്ടയിലെത്തുന്ന അവസ്‌ഥയാണിത്‌. ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാനുള്ള മരുന്നു കഴിക്കുന്നത്‌ രോഗശമനത്തിന്‌ സഹായിക്കും.

പുകവലിക്കാര്‍ക്ക്‌ തൊണ്ടയില്‍ കാന്‍സര്‍ വരുമെന്ന്‌ പറയുന്നത്‌ നേരാണോ?

പുകവലിയും മദ്യപാനവും കൂടുതലായാല്‍ തൊണ്ടയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ശ്വാസനാളത്തിലും അന്നനാളത്തിലും ഇതുമൂലം കാന്‍സര്‍ വരാറുണ്ട്‌. കൂടാതെ പുകവലിക്കുന്നവരിലും മദ്യപാനികളിലും അമിതമായ തൊണ്ടവേദന കണ്ടുവരാറുണ്ട്‌.

ചെറുനാക്ക്‌ നീണ്ട്‌ തൊണ്ടയ്‌ക്ക് നീര്‍വീക്കം ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

ചിലരില്‍ ചെറുനാക്ക്‌ നീണ്ടുവരുന്നതായി കാണാറുണ്ട്‌. ഇതുമൂലം തൊണ്ടവീക്കവും ചെറുനാക്കിന്‌ വീക്കവും ഉണ്ടാകാം. ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഈ പ്രശ്‌നമുള്ളവരില്‍ അമിതമായി ഉണ്ടാകാറുണ്ട്‌. ചെറുനാക്കിന്‌ കൂടുതല്‍ നീര്‍വീക്കമോ വ്രണമോ കാണുന്നു എങ്കില്‍ വിദഗ്‌ധനായ ഡോക്‌ടറുടെ ചികിത്സ തേടേണ്ടതാണ്‌.

 

 

 

Abdul Jaleel
Office Manager


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___