Saturday 7 January 2012

[www.keralites.net] നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങി

 

നക്ഷത്രങ്ങള് മണ്ണിലിറങ്ങി; ഉത്സവമായി ഏഷ്യാനെറ്റ് അവാര്ഡ് നി

 

Fun & Info @ Keralites.net    Fun & Info @ Keralites.net   Fun & Info @ Keralites.net 

അബുദാബി: അതൊരു അവിസ്മരണീയമായ കാഴ്ചയായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ രാജകുമാരന്‍ ഷാരൂഖ്ഖാന്‍ മലയാളത്തിന്റെ റിമി ടോമിയെ വാരിയെടുത്ത് നൃത്തംചെയ്ത കാഴ്ച. അവര്‍ക്കൊപ്പം നൃത്തംചെയ്യാന്‍ ബോളിവുഡിലെയും കേരളത്തിലെയും താരസുന്ദരികളെല്ലാം അണിനിരന്നു. ജയപ്രദ, അസിന്‍, വിദ്യാബാലന്‍, അര്‍ച്ചന കവി, മനീഷ ലംബ, ദിവ്യാഉണ്ണി, വിദ്യാഉണ്ണി, കാവ്യാമാധവന്‍, റിമാ കല്ലിങ്ങല്‍, റോമ, ഭാമ, ഭാവന, സംവൃതാ സുനില്‍ തുടങ്ങിയവരെല്ലാം സ്റ്റേജില്‍ നിറഞ്ഞപ്പോള്‍ ദുബായില്‍ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.

ദുബായ് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത പൂരക്കാഴ്ചയായിരുന്നു ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യാനെറ്റ് ഒരുക്കിയത്. ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന് മമ്മൂട്ടിയും മോഹന്‍ലാലും ധനുഷും മാധവനും ജയറാമും ദിലീപും സിദ്ദിഖും കുഞ്ചാക്കോ ബോബനും നെടുമുടിവേണുവും ജഗതിശ്രീകുമാറും ഇന്നസെന്റും ഒ.എന്‍.വി. കുറുപ്പും രഞ്ജിത്തും ബ്ലെസിയും എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു അപൂര്‍വ കാഴ്ചയായി.

ഷാരൂഖ് ഖാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം ഫെസ്റ്റിവല്‍ സിറ്റിയിലെ 15,000 വരുന്ന പ്രേക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയായി. ഷാരൂഖ് ഖാന്റെ സാന്നിധ്യവും നൃത്തച്ചുവടുകളും സംഭാഷണങ്ങളും തന്നെയാണ് ഏഷ്യാനെറ്റ് അവാര്‍ഡിനെ അവിസ്മരണീയമാക്കിയത്. മില്ലെനിയം സ്റ്റാര്‍ ബഹുമതി നല്‍കിയാണ് ഏഷ്യാനെറ്റ് ഷാരൂഖ് ഖാനെ ആദരിച്ചത്. ഏഷ്യാനെറ്റ് എം.ഡി. മാധവനും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചു.

ജഗദീഷ്, ജഗതി, കെ.പി.എ.സി. ലളിത, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ടിനി ടോം, കല്പന, രമേഷ് പിഷാരടി തുടങ്ങിയവരുടെ നൂതന ഹാസ്യാവിഷ്‌കാരം കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശ്രേയാ ഘോഷാലിന്റെയും ധനുഷിന്റെയും ഹരിഹരന്റെയും ഗാനങ്ങള്‍ കാതുകള്‍ക്ക് ഇമ്പമേകി. രഞ്ജിനി ഹരിദാസിന്റെ അവതരണം ഏഷ്യാനെറ്റ് അവാര്‍ഡിനെ ആകര്‍ഷകമാക്കി. പ്രൗഢഗംഭീരമായ ചടങ്ങില്‍ 'പ്രണയം' എന്ന മലയാളസിനിമ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച ചിത്രം, മികച്ച നടന്‍ (മോഹന്‍ലാല്‍), മികച്ച ഗാനം (ഒ.എന്‍.വി.), മികച്ച ആലാപനം (ഹരിഹരന്‍) തുടങ്ങിയവയെല്ലാം 'പ്രണയം' സ്വന്തമാക്കി. പ്രണയത്തിലെ അഭിനയത്തിന് ജയപ്രദ സ്‌പെഷല്‍ ജൂറി അവാര്‍ഡിനും അര്‍ഹയായി.

കാവ്യാമാധവന്‍ മികച്ച നടി (ഗദ്ദാമ), രഞ്ജിത്ത് മികച്ച സംവിധായകന്‍ (ഇന്ത്യന്‍ റുപ്പീ), ശ്രേയാ ഘോഷാല്‍ (മികച്ച പിന്നണി ഗായിക), കുഞ്ചാക്കോ ബോബന്‍ (യുവതാരം), വിദ്യാബാലന്‍ (ഏഷ്യാനെറ്റ് സുവര്‍ണതാരം), അസിന്‍ (ബോളിവുഡില്‍ മികച്ച പ്രകടനം), സിദ്ദിഖ് (വില്ലന്‍ കഥാപാത്രം), താരജോഡികളായി (ആസിഫ്അലി-മൈഥിലി), ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സംവൃതാ സുനില്‍, സലിംകുമാര്‍, ജയറാം, പദ്മനാഭന്‍ (ബാലതാരം) തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.

മലയാള സിനിമയിലെ പ്രശസ്തനായ നടന്‍ ഭരത് മമ്മൂട്ടിയെ കള്‍ച്ചറല്‍ ഐക്കണ്‍ ഓഫ് കേരളയായി തിരഞ്ഞെടുത്തു. ദുബായിലെ മലയാളികളുടെ സന്തോഷവും ആഹ്ലാദവും അനുഭവിച്ചറിഞ്ഞ കലാകാരന്മാര്‍ക്ക് മലയാളസിനിമാ വ്യവസായം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫില്‍പ്പോലും വളര്‍ച്ചയിലാണെന്ന കരുത്തു നല്‍കുന്ന ഒരു പുതുദിനപ്പിറവിയുടെ രാവായി ഉജാല-ഏഷ്യാനെറ്റ് അവാര്‍ഡ് രാവ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] വേണുഗോപാല്‍ ഉന്നമിടുന്നതും യേശുദാസിനെ

 

വേണുഗോപാല്‍ ഉന്നമിടുന്നതും യേശുദാസിനെ

വേണുഗോപാലിന്റെ വാക്കുകള്‍ ഒന്നുകൂടി വിശകലനം ചെയ്താല്‍ കെ.ജെ.യേശുദാസില്‍ തന്നെ ചെന്ന് തറച്ചുനില്‍ക്കും. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റേയും മന്ത്രം ഉരുവിടുന്ന വരും സ്വന്തംകാര്യം സിന്ദാബാദ് പോളിസിക്കാരാണെന്ന് പറഞ്ഞുവെക്കുമ്പോള്‍.

മലയാള പിന്നണി ഗാനരംഗത്ത് നിലനില്ക്കുന്ന ചില ഉച്ചനീചത്വങ്ങള്‍ ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുന്നു എന്ന കാര്യങ്ങളിലേക്കാണ് പാടി തെളിഞ്ഞവരുടെ അനുഭവങ്ങള്‍ വഴി തെളിയിക്കുന്നത്. ഗായകര്‍ക്ക് സംഘടനയില്ല എന്നത് ഒരു പുതിയ അറിവായിരിക്കുന്നു എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.

ഗായകരില്‍ എതിരാളികളോ സമന്‍മാരോ ഇല്ലാത്ത വിധം ഉയര്‍ന്നുനില്‍ക്കുന്ന യേശുദാസിന്റെ താല്പര്യക്കുറവാണോ ഇതിനുകാരണം...
? അമര്‍ത്തി പിടിച്ച അനുഭവങ്ങളുടെ തികട്ടലുകള്‍ ഗായകരില്‍ നിന്നും ഗായികമാരില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

സിനിമ ഇന്‍ഡസ്ട്രിയിലെ ചില സംഘടനകള്‍ റിയാലിറ്റിഷോകളില്‍ ജഡ്ജ് ആവുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഉപരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ എം.ജി.ശ്രീകുമാര്‍ സത്യം വിളിച്ചു പറഞ്ഞു. വര്‍ഷത്തില്‍ മുന്നോ നാലോ പാട്ടിനുവേണ്ടി കാത്തിരിക്കുക ബുദ്ധിമുട്ടാണ് എനിക്ക് സെയ്ഫ് ഇപ്പോള്‍ റിയാലിറ്റി ഷോ ആണെന്ന്..

ശ്രേയഘോഷാല്‍ മലയാളത്തില്‍ ആഘോഷിക്കപ്പെടുന്നതിനെതിരെ ഗായത്രി ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഗായത്രിയെ കഠിനമായ് വിമര്‍ശിച്ചു. യേശുദാസ് തങ്ങളുടെ കരിയറില്‍ ദോഷകരമായ് ഇടപെട്ടു എന്ന നിലയിലേക്ക് സെല്‍മജോര്‍ജ്ജും
,
കെ.ജി.മാര്‍ക്കോസും രംഗത്തുവന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] Pension, health scheme for semi-skilled NRIs on Cards

 

Under a massive security cover and a lower-than-expected turnout, the government today urged its global citizens to become partners in the growth story.
Opening the three-day annual congregation of Non-Resident Indians (NRIs) and Persons of Indian Origins (PIOs) at the Birla Auditorium in the Pink City today, the government announced slew of steps to attract overseas Indians to look at India as an attractive investment destination.
In one such announcement, Overseas Indian Affairs Minister Vayalar Ravi said the government will soon initiate a pension and health insurance scheme for semi-skilled NRIs.
The minister, while speaking to journalists at the sidelines of an event, said the Cabinet has given its nod to the scheme and it will be formally announced by Prime Minister Manmohan Singh tomorrow.
As part of this, the PM is expected to announce a pension and life insurance fund for overseas Indian workers.
Ravi said the scheme was voluntary and any overseas worker can opt for it.
Under the scheme, the government will contribute Rs 1,000 annually for all subscribers who contribute between Rs 1,000 and Rs 12,000 per year. Women overseas workers will enjoy a special additional co-contribution of Rs 1,000 a year.
Ravi stressed that apart from promoting investments in India, the event intended to find ways to make younger generation of NRIs understand about India.
The summit, which is expected to be attended by over 10 state chief ministers began today with three pre-conference seminars which were addressed by Ravi, Health and Family Welfare Minister Ghulam Nabi Azad and Tourism Minister Subodh Kant Sahay.
Azad asked for the assistance of the global Indians to increase the share of healthcare in GDP to 2.5 per cent from the present level of one per cent.
Azad acknowledged the role played by Indian diaspora in the global healthcare industry and requested their meaningful contribution for improving the health indicators in the country.
In a major announcement, Azad said the government was contemplating on allowing diaspora practitioners having post-graduate degrees from the US, UK, Canada, Australia and New Zealand to practice in India.
"The Government has now taken the initiative to facilitate overseas citizens of India to both practice and teach in India. The health ministry is piloting the necessary changes required in the relevant acts," he told the gathering.
He said the government was prepared to go an "extra mile to adequately liberalise policies and set up a single window within the Ministry of Health and Family Welfare to ease the process of your meaningful participation."
Source: BS   08-01-2012
Best Regards
Prakash Nair

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] ചര്‍ച്ചയ്‌ക്ക് ശ്രമിക്കാമെന്നു തമിഴ്‌ മാധ്യമങ്ങള്‍

 

ജയലളിത-ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്‌ക്ക് ശ്രമിക്കാമെന്നു തമിഴ്‌ മാധ്യമങ്ങള്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക് അവസരമൊരുക്കാന്‍ ശ്രമിക്കാമെന്നു തമിഴ്‌നാട്ടിലെ മാധ്യമപ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ഉറപ്പുനല്‍കി. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകളെുടെ നിജസ്‌ഥിതി വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ അവര്‍ പിന്തുണ അറിയിച്ചത്‌.

കേരളത്തിനു സ്വാര്‍ഥ അജന്‍ഡയുണ്ടെന്ന പ്രചാരണം ശരിയല്ല. സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ്‌ കേരളം പുതിയ അണക്കെട്ട്‌ ആവശ്യപ്പെടുന്നതെന്നും തമിഴ്‌നാടിനു കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ്‌ ഒട്ടും കുറയ്‌ക്കില്ലെന്ന്‌ നിയമപരമായി ഉറപ്പുനല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

കേരളത്തിലുള്ള തമിഴ്‌ ജനതയ്‌ക്കും ശബരിമല തീര്‍ഥാടനത്തിന്‌ എത്തുന്നവര്‍ക്കും യാതൊരു തരത്തിലുമുള്ള അക്രമവും നേരിടേണ്ടിവന്നിട്ടില്ല. അവരുടെ സുരക്ഷയ്‌ക്ക് എല്ലാ നടപടിയും എടുത്തിട്ടുമുണ്ട്‌.

തമിഴ്‌നാട്ടിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ പുതിയ ഡാം പണിയാനാണ്‌ കേരളത്തിന്റെ ആഗ്രഹം. തമിഴ്‌നാട്‌ സഹകരിക്കാത്തതിനാലാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ കാര്യമായ ഇടപെടലിനു സാധിക്കാത്തത്‌. ചര്‍ച്ചയ്‌ക്കു തയാറാണെന്നു ജയലളിതയെ അറിയിച്ചിരുന്നു. ചര്‍ച്ചയ്‌ക്കു ജയലളിത സന്നദ്ധത അറിയിച്ചാലുടന്‍ ചെന്നൈയിലെത്താന്‍ തയാറാണെന്നും ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി. തുടര്‍ന്നാണ്‌ ഇതിനു ശ്രമിക്കാമെന്ന്‌ മാധ്യമസംഘം ഉറപ്പു നല്‍കിയത്‌.തമിഴ്‌നാട്‌ പുതിയ ഡാം കെട്ടിത്തന്നാല്‍ അംഗീകരിക്കുമോയെന്ന തമിഴ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉമ്മന്‍ചാണ്ടി വ്യക്‌തമായ മറുപടി നല്‍കിയില്ല.

കേരളത്തെ പ്രതിനിധീകരിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍, ഇറിഗേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ ലതിക എന്നിവരും പങ്കെടുത്തു. സിദ്ധാര്‍ത്ഥ്‌ വരദരാജന്‍ - ദി ഹിന്ദു, വി. സുദര്‍ശന്‍- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌, കുമാര രാമസ്വാമി -മാലൈ മുരശ്‌, ജയ മേനോന്‍ -ടൈംസ്‌ ഓഫ്‌ ഇന്ത്യ, ബി. ലെനിന്‍, പാര്‍ത്ഥസാരഥി -ദിനമലര്‍, വാള്‍ട്ടര്‍ സ്‌കോട്ട്‌ -യു.എന്‍.ഐ, മകേന്ദ്രന്‍ -രാജ്‌ ടിവി, ഭഗ്‌വാന്‍ സിംഗ്‌ -ഡെക്കാന്‍ ക്രോണിക്കിള്‍, ഷണ്‍മുഖ സുന്ദരം -കലൈഞ്‌ജര്‍ ടിവി, ശ്രീകുമാര്‍ -ന്യൂസ്‌ എക്‌സ്, ജേസു ഡെനിസ്‌- ദിനതന്തി തുടങ്ങിയവരാണു തമിഴ്‌ മാധ്യമസംഘത്തിലുണ്ടായിരുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] കേരളത്തെ അറിയിക്കാതെ തട്ടേ രഹസ്യയോഗം വിളിച്ചു‍

 

മുല്ലപ്പെരിയാര്‍ പ്രശ്‌നം : കേരളത്തെ അറിയിക്കാതെ തട്ടേ രഹസ്യയോഗം വിളിച്ചു‍

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും കേന്ദ്രജലകമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. സി.ഡി. തട്ടേ കേരളത്തെ അറിയിക്കാതെ സ്വവസതിയില്‍ ഏകോപനസമിതി യോഗം വിളിച്ചുകൂട്ടി. തമിഴ്‌നാടിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തി വിളിച്ചുകൂട്ടിയ യോഗത്തിന്റെ മിനിട്‌സ് 'മംഗള'ത്തിനു ലഭിച്ചു.

കഴിഞ്ഞ ഏപ്രില്‍ 29-നാണ്‌ തട്ടേയുടെ പുനെയിലെ വസതിയില്‍ പ്രത്യേകയോഗം വിളിച്ചുകൂട്ടിയത്‌. തമിഴ്‌നാട്‌ ചീഫ്‌ എന്‍ജിനിയര്‍ ആര്‍. സുബ്രഹ്‌മണ്യന്‍, ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനിയര്‍ വി. രാമചന്ദ്രന്‍, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷനിലെ ഡോ. പട്ടനൂര്‍, വി.ടി. ദേശായി എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്‌. കേരളാപ്രതിനിധിയായ മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായര്‍ ഏകോപനസമിതിയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹത്തെ യോഗവിവരം അറിയിച്ചില്ല. ആറു പോയിന്റിലധികം രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അപകടം സംഭവിക്കുമെന്ന റൂര്‍ക്കി ഐ.ഐ.ടി.

റിപ്പോര്‍ട്ട്‌ അട്ടിമറിക്കാനുള്ള തുടക്കം ഈ യോഗത്തിലാണ്‌. രാജ്യത്തെ ആണവനിലയങ്ങള്‍,അണക്കെട്ടുകള്‍ എന്നിവ സംബന്ധിച്ച ഭൂകമ്പസാധ്യതകളെക്കുറിച്ചു പഠിക്കുന്ന പ്രധാന ഏജന്‍സിയായ ഐ.ഐ.ടി. റൂര്‍ക്കിയുടെ റിപ്പോര്‍ട്ട്‌ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച്‌ സ്‌റ്റേഷനെക്കൊണ്ട്‌ പരിശോധിപ്പിക്കാന്‍ തീരുമാനിച്ചത്‌ ഈ യോഗത്തിലാണ്‌. ഭൂചലനം പഠിക്കാന്‍ റൂര്‍ക്കി ഐ.ഐ.ടിയെ അപേക്ഷിച്ചു പത്തിലൊന്നുപോലും ശേഷിയില്ലാത്ത ഈ സ്‌ഥാപനത്തിന്‌ റിപ്പോര്‍ട്ടും കൈമാറി. അണക്കെട്ടിന്റെ 300 കി.മീ. പരിധിയിലുളള ഭൂചലന പ്രഭവകേന്ദ്രങ്ങളും വിലയിരുത്തിയാണ്‌ ഐ.ഐ.ടി. പഠനം നടത്തിയത്‌. അണക്കെട്ടില്‍നിന്നു 16 കി.മീ. അകലെ തേക്കടി-കൊടൈവന്നൂര്‍ മേഖലയിലെ ഭൂകമ്പപ്രഭവകേന്ദ്രം ഉയര്‍ത്തുന്ന ഭീഷണിയും തുറന്നുകാട്ടിയത്‌ ഈ പഠനത്തിലാണ്‌.

അണക്കെട്ട്‌ സുരക്ഷിതമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രജല കമ്മിഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിനെപ്പോലും ചോദ്യം ചെയ്യുന്നതാണ്‌ റൂര്‍ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്‌. കഴിഞ്ഞമാസം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ കേരളത്തിന്റെ ചീഫ്‌ എന്‍ജിനീയര്‍ പി. ലതികയോടു 'ഷട്ടപ്പ്‌' പറഞ്ഞെങ്കിലും 24-നു തേക്കടിയിലെ 'ആരണ്യനിവാസി'ല്‍ അടച്ചിട്ട മുറിയില്‍ തമിഴ്‌നാട്‌ പ്രതിനിധികളുമായി തട്ടേ രഹസ്യചര്‍ച്ച നടത്തിയിരുന്നു. കേരളത്തെ അറിയിക്കാതെ അണക്കെട്ട്‌ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ചു തട്ടേയ്‌ക്ക് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ പരമേശ്വരന്‍നായര്‍ അയച്ച 17 കത്തുകള്‍ പുസ്‌തകരൂപത്തിലാക്കി ഉന്നതാധികാരസമിതിക്കു കഴിഞ്ഞദിവസം സമര്‍പ്പിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___