Monday 21 October 2013

Re: [www.keralites.net] മൂന്നു മൊഴി കൊ

 

Dear all,

വൈവാഹിക ജീവിതം ഒരു തരത്തിലും തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇസ്ലാമിക ശരീഅത്ത് വിവാഹ മോചനം അനുവദിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം നാമ ധാരികളായ ചിലര്‍ ഈ അനുവാദത്തെ ദുരുപയോഗം ചെയ്യുന്നു. ശരീഅത് (നിയമം) ശരിയായ രീതിയില്‍ തന്നെ നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പാക്കുന്ന സംവിധാനത്തിന്‍റെ (Islamic state, Shareeath court) അഭാവം ഇത്തരം ആളുകള്‍ക്ക് സഹായകമാകുകയും ചെയ്യുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അയാളുടെ ധാര്‍മിക ബോധത്തെ പറ്റി അന്വേഷിക്കുകയും അതിന് മുന്‍ഗണന കൊടുക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഈ അവസ്ഥയില്‍ നമുക്ക് ചെയ്യാന്‍ കഴിയുക.

ഈ വിഷയത്തിലുള്ള ഖുര്‍ആനികാധ്യാപനങ്ങളെ സന്ബന്ധിച്ച സാമാന്യമായ അറിവു തെറ്റിധാരണ അകറ്റാന്‍ സഹായകമായേക്കും.

വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാല്‍, അവന്റെ ബന്ധുക്കളില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളില്‍നിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍, അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗം തുറന്നുകൊടുക്കുന്നതാകുന്നു. നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ. (4: 35).

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വല്ല അസ്വാരസ്യവുമുണ്ടായാല്‍ അന്യോന്യം വേര്‍പാടില്‍ കലാശിക്കുകയോ പ്രശ്നം കോടതിയില്‍ എത്തുകയോ ചെയ്യുന്നതിനുമുമ്പായി വീട്ടില്‍ വെച്ചുതന്നെ അതവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണിവിടെ. ഇരുവരുടെയും കുടുംബാംഗങ്ങളില്‍നിന്ന് ഓരോ മധ്യസ്ഥന്മാരെ നിശ്ചയിക്കുകയാണ് അതിനുള്ള പോംവഴി. അവര്‍ കൂടിയിരുന്ന് വിയോജിപ്പിന്റെ കാരണങ്ങളാരാഞ്ഞ് വഴക്കവസാനിപ്പിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കണം. ആരാണ് ഈ മധ്യസ്ഥന്മാരെ തെരഞ്ഞെടുക്കേണ്ടത്? ഇതേപ്പറ്റി അല്ലാഹു ഒന്നും വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. കാരണം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തന്നെ തങ്ങളുടെ ബന്ധുക്കളില്‍നിന്ന് ഓരോ മധ്യസ്ഥനെ തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കില്‍, കുടുംബത്തിലെ പ്രായംചെന്നവര്‍ ഇടപെട്ട് മധ്യസ്ഥന്മാരെ നിശ്ചയിക്കാം. ഇനി പ്രശ്നം കോടതിയില്‍ എത്തിയാല്‍ തന്നെ ആദ്യമായി കോടതി ചെയ്യേണ്ടത് കേസ് കുടുംബമാധ്യസ്ഥത്തിന് വിട്ടുകൊടുക്കുകയാണ്. എന്നിട്ടും തര്‍ക്കമവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ കോടതി നടപടികളെടുക്കേണ്ടതുള്ളൂ. 

അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് അവിഹിതമാകുന്നു. നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തില്‍നിന്നൊരു ഭാഗം തട്ടിയെടുക്കുന്നതിനായി അവരെ ഞെരുക്കുന്നതും ഹിതമല്ല- അവര്‍ സ്പഷ്ടമായ ദുര്‍നടപ്പിലേര്‍പ്പെട്ടാലൊഴിച്ച്. (അപ്പോള്‍ അവരെ ഞെരുക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.) നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മനകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം. (4: 19).

ഒരു സ്ത്രീ സുന്ദരിയല്ല; അല്ലെങ്കില്‍ ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത മറ്റു വല്ല ന്യൂനതയും അവള്‍ക്കുണ്ട്. എങ്കില്‍ അവളെ ഉടനടി പിരിച്ചുവിടുകയല്ല വേണ്ടത്. കഴിയുന്നിടത്തോളം സഹനമവലംബിച്ചുകൊണ്ട് അവളോട് പെരുമാറണം. എന്തുകൊണ്ടെന്നാല്‍, ഒരു സ്ത്രീ സൌന്ദര്യവതിയല്ലെങ്കിലും, ദാമ്പത്യജീവിതത്തില്‍ രൂപലാവണ്യത്തേക്കാള്‍ പ്രധാനമായ മറ്റു ചില ഗുണങ്ങള്‍ അവള്‍ക്കുണ്ടായേക്കാം. ആ ഗുണങ്ങള്‍ തികച്ചും പ്രകടിപ്പിക്കുവാന്‍ അവസരം നല്‍കുന്നപക്ഷം സൌന്ദര്യക്കുറവിന്റെ പേരില്‍ അതൃപ്തനായിരുന്ന ഭര്‍ത്താവ് അവളുടെ ശീലഗുണത്തില്‍ അത്യധികം ആകൃഷ്ടനായെന്ന് വരാം. അതുപോലെ, ദാമ്പത്യജീവിതാരംഭത്തില്‍ സ്ത്രീയുടെ ചില ചെയ്തികള്‍ തനിക്ക് പിടിക്കാതെ വന്നെങ്കിലും അവളുടെ സാധ്യതകള്‍ മുഴുവന്‍ പ്രകടിപ്പിക്കാനുള്ള അവസരം ക്ഷമാപൂര്‍വം നല്‍കേണ്ടതാണ്. എങ്കില്‍ ദോഷത്തിലധികം ഗുണമാണ് തന്റെ ഭാര്യക്കുള്ളതെന്ന് ബോധ്യം വന്ന് അവളോട് ഇഷ്ടം തോന്നാനും മതി. ഇങ്ങനെ പലപ്പോഴും സംഭവിക്കാറുള്ളതാണ്. ചുരുക്കത്തില്‍, ഏതെങ്കിലുമൊരു കാരണം കാണുമ്പോഴേക്കും വൈവാഹികബന്ധം മുറിക്കാന്‍ ധൃതികൂട്ടുന്നത് ശരിയല്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അവസാന കയ്യെന്ന നിലക്ക് മാത്രമേ വിവാഹമോചനം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. അതാണ് തിരുമേനി പറഞ്ഞത്: أبْغضُ الحَلالِ إلى اللهِ الطَلاقُ വിവാഹമോചനം നിയമദൃഷ്ട്യാ അനുവദനീയമാണെങ്കിലും, അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ അനിഷ്ടകരമായ വല്ലതും ഉണ്ടെങ്കില്‍ അത് വിവാഹമോചനമാണ് എന്നര്‍ഥം. മറ്റൊരു തിരുവചനം കാണുക: تَزَوَّجُو وَلا تُطْلِقُوا فَإنَّ اللهَ لا يُحِبُّ الذَوّاقِينَ وَالذَوّاقَاتِ (വിവാഹം ചെയ്യുവിന്‍. ത്വലാഖ് ചൊല്ലരുത്. എന്തുകൊണ്ടെന്നാല്‍, വണ്ടുകള്‍ പൂക്കളാസ്വദിക്കുന്ന പോലെ, മാറിമാറി രുചിനോക്കുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല).

ത്വലാഖ് രണ്ടുവട്ടമാകുന്നു. അനന്തരം ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ ഭംഗിയായി പിരിച്ചയക്കുകയോ ചെയ്യേണ്ടതാകുന്നു. 1നിങ്ങള്‍ അവര്‍ക്കു നല്‍കിക്കഴിഞ്ഞിട്ടുള്ളതില്‍നിന്ന് ഒന്നുംതന്നെ അവരെ പിരിച്ചയക്കുമ്പോള്‍ തിരിച്ചെടുക്കുന്നത് അനുവദനീയമല്ല 2 - ദമ്പതികളിരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുകയില്ലെന്ന് ആശങ്കിച്ചാലൊഴിച്ച്. ഇനി വധൂവരന്മാര്‍ ദൈവികനിയമങ്ങള്‍ പാലിക്കുകയില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍, അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ലാത്തതാകുന്നു. 3 ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍. ദൈവികനിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അധര്‍മികള്‍ തന്നെയാകുന്നു. (2: 229).

1. ജാഹിലിയ്യാ കാലത്തെ അറബികളില്‍ നടപ്പുണ്ടായിരുന്ന ഒരു വലിയ സാമൂഹ്യദൂഷ്യത്തെ ദൂരീകരിക്കുകയാണ് ഈ ചെറുവാക്യം. ഭാര്യയെ എത്രതവണ വേണമെങ്കിലും വിവാഹമോചനം ചെയ്യാം എന്ന സമ്പ്രദായമാണ് അറബികളില്‍ നടപ്പുണ്ടായിരുന്നത്. തനിക്കിഷ്ടമില്ലാത്ത ഭാര്യയെ ഭര്‍ത്താവ് വീണ്ടും വീണ്ടും വിവാഹമോചനം നടത്തി മടക്കിയെടുക്കുക പതിവായിരുന്നു. തന്നിമിത്തം, മാന്യമായ നിലക്ക് ഭര്‍ത്താക്കളോടൊന്നിച്ചു താമസിക്കുവാനോ അവരുടെ വിവാഹബന്ധത്തില്‍നിന്നും മുക്തിനേടി തങ്ങളിഷ്ടപ്പെടുന്ന മറ്റാരെങ്കിലുമായി വിവാഹബന്ധത്തിലേര്‍പ്പെടുവാനോ പാവപ്പെട്ട സ്ത്രീകള്‍ക്ക് സാധ്യമാകുമായിരുന്നില്ല. ഈ അക്രമത്തിന്റെ കവാടം ബന്ധിച്ചുകളയുകയാണ് പ്രകൃതവാക്യം കൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ഈ വാക്യമനുസരിച്ച്, ഒരു പുരുഷന് തന്റെ ഭാര്യയെ, മടക്കിയെടുക്കുവാന്‍ അവകാശമുള്ള നിലക്ക്, കവിഞ്ഞാല്‍ രണ്ടുതവണ മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. രണ്ടുതവണ വിവാഹമോചനം ചെയ്ത് മടക്കിയെടുത്തശേഷം ജീവിതത്തില്‍ വല്ലപ്പോഴും അവളെ മൂന്നാമതും വിവാഹമോചനം ചെയ്യുന്നതായാല്‍ ആ സ്ത്രീ അവനില്‍നിന്ന് പൂര്‍ണമായും വിട്ടുപോകുന്നതും അവളെ മടക്കിയെടുക്കുവാന്‍ അവന് അവകാശമില്ലാതിരിക്കുന്നതുമാണ്. വിവാഹമോചനത്തിന്റെ ശരിയായ രൂപം, ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മനസ്സിലാകുന്നതിങ്ങനെയാണ്: ഭാര്യയെ അവളുടെ ശുദ്ധികാലത്ത് ഒരുതവണ വിവാഹമോചനം ചെയ്യുക. സ്ത്രീ ആര്‍ത്തവകാലത്തായിരിക്കുമ്പോഴാണ് തമ്മില്‍ കുഴപ്പമുത്ഭവിച്ചതെങ്കില്‍ അതേ അവസരത്തില്‍തന്നെ വിവാഹബന്ധം വേര്‍പെടുത്തുന്നത് ശരിയല്ല; സ്ത്രീ ആര്‍ത്തവകാലം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരെ കാത്തിരിക്കണം. അപ്പോഴും ആവശ്യമെന്നു തോന്നുന്നപക്ഷം ഒരുതവണ മാത്രം വിവാഹമോചനം ചെയ്തു മതിയാക്കണം. വീണ്ടും വിവാഹമോചനം ചെയ്യണമെന്നുദ്ദേശിക്കുന്നതായാല്‍ അടുത്ത ആര്‍ത്തവകാലം കഴിഞ്ഞു ശുദ്ധിയായതിനു ശേഷം ഒരു തവണകൂടി വിവാഹമോചനം ചെയ്യാം. പക്ഷേ, ആദ്യത്തെ ത്വലാഖു കൊണ്ടുതന്നെ മതിയാക്കുകയാണ് നല്ലത്. ഈ രൂപത്തില്‍ ഇദ്ദ കഴിയുന്നതിന്നു മുമ്പ് ഉദ്ദേശിക്കുന്ന ഏതവസരത്തിലും സ്ത്രീയെ മടക്കിയെടുക്കുവാന്‍ ഭര്‍ത്താവിനവകാശമുണ്ടായിരിക്കും. ഇദ്ദയുടെ കാലം കഴിഞ്ഞാല്‍തന്നെ, അന്യോന്യം തൃപ്തിപ്പെട്ട് വീണ്ടും വിവാഹം ചെയ്യുവാനുള്ള അവസരം രണ്ടുപേര്‍ക്കും അവശേഷിക്കുന്നതുമാണ്. എന്നാല്‍, മൂന്നാമത്തെ ശുദ്ധികാലത്ത് മൂന്നാംതവണയും വിവാഹബന്ധം വേര്‍പെടുത്തുന്നപക്ഷം, ഭാര്യയെ മടക്കിയെടുക്കുവാന്‍ ഭര്‍ത്താവിന്നവകാശമുണ്ടായിരിക്കയില്ലെന്നു മാത്രമല്ല, ഇദ്ദക്കുശേഷം അവര്‍ തമ്മില്‍ വീണ്ടും വിവാഹം നടത്തുവാനും സാധ്യമാവുകയില്ല. എന്നാല്‍ അജ്ഞരായ ജനങ്ങള്‍ ഇക്കാലത്ത് പൊതുവെ സ്വീകരിച്ചുകാണുന്നതുപോലെ, ഒരേസമയത്ത് മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലുക എന്ന സമ്പ്രദായം ശരീഅത്തിന്റെ ദൃഷ്ടിയില്‍ തികച്ചും തെറ്റാണ്. നബി(സ) തിരുമേനി അതിനെ കഠിനമായി ആക്ഷേപിച്ചിട്ടുണ്ട്. ഒരേസമയത്ത് ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലുന്നവനെ ഉമര്‍(റ) ചമ്മട്ടികൊണ്ടടിക്കുകപോലും ചെയ്തിരുന്നു.

2. അതായത്, ഭര്‍ത്താവ് തന്റെ ഭാര്യക്ക് നല്‍കിയ വിവാഹമൂല്യം, ആഭരണം, വസ്ത്രം മുതലായവയില്‍നിന്നു യാതൊന്നും മടക്കിവാങ്ങുവാന്‍ അവന്നവകാശമില്ല. ഒരാള്‍ മറ്റൊരാള്‍ക്ക് ദാനമായോ സമ്മാനമായോ കൊടുത്തിട്ടുള്ള വല്ലതും മടക്കിവാങ്ങുന്നത് ഇസ്ലാമിന്റെ ധാര്‍മിക തത്ത്വങ്ങള്‍ക്കു കടകവിരുദ്ധമാണ്. സ്വയം ഛര്‍ദിച്ചത് തിന്നുന്ന നായയുടെ പ്രവൃത്തിയോടാണ് നബിവചനത്തില്‍ ഈ നീചകൃത്യത്തെ സാമ്യപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് ഒരു ഭര്‍ത്താവ്, വിവാഹബന്ധം വേര്‍പ്പെടുത്തി അയയ്ക്കുന്ന തന്റെ ഭാര്യയില്‍നിന്നു, ഒരിക്കല്‍ സ്വമനസ്സാലെ സന്തോഷപൂര്‍വം അവള്‍ക്കു കൊടുത്തിട്ടുണ്ടായിരുന്ന സാധനങ്ങള്‍ തിരിച്ചുവാങ്ങുക എന്നതാകട്ടെ, അങ്ങേയറ്റം അപമാനകരമാണ്. നേരെമറിച്ച്, ഭാര്യയെ വിവാഹബന്ധം വേര്‍പെടുത്തി അയയ്ക്കുമ്പോള്‍ വല്ലതും കൊടുത്തുകൊണ്ട് പറഞ്ഞയക്കുകയെന്ന സ്വഭാവമാണ് ഇസ്ലാം പഠിപ്പിക്കുന്നത് (അല്‍ബഖറ: 241, 242 സൂക്തങ്ങള്‍ കാണുക).

3. ശരീഅത്തിന്റെ സാങ്കേതികഭാഷയില്‍ ഇതിന്ന് ഖുല്‍അ് എന്നു പറയുന്നു. അതായത്, ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് വല്ല പ്രതിഫലവും കൊടുത്ത് വിവാഹമോചനം നേടുക. ഈ വിഷയത്തില്‍ സ്ത്രീയും പുരുഷനും സ്വന്തമായിത്തന്നെ വീട്ടില്‍വെച്ചു വല്ലതും തീരുമാനിക്കുന്നപക്ഷം ആ തീരുമാനിച്ചതുതന്നെ നടപ്പില്‍ വരുന്നതായിരിക്കും. എന്നാല്‍ പ്രശ്നം കോടതിയിലെത്തുന്നതായാല്‍, സ്ത്രീക്ക് ഭര്‍ത്താവുമായി ഇണങ്ങി ജീവിക്കുക അസാധ്യമാകത്തക്കവിധം അവള്‍ അവനെ വെറുത്തുകഴിഞ്ഞിട്ടുണ്ടോ എന്നുമാത്രം കോടതി പരിശോധിക്കുന്നതാണ്. അനന്തരം സ്ഥിതിഗതികള്‍ പരിശോധിച്ചു ന്യായമെന്നു തോന്നുന്ന പ്രതിഫലം നിശ്ചയിക്കുവാന്‍ കോടതിക്കധികാരമുണ്ട്. കോടതി നിശ്ചയിക്കുന്ന പ്രതിഫലം സ്വീകരിച്ചുകൊണ്ട് ഭാര്യയെ വിവാഹബന്ധത്തില്‍നിന്ന് വേര്‍പെടുത്തുവാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനുമാണ്. ഭാര്യക്ക് ഭര്‍ത്താവ് കൊടുത്തിട്ടുള്ള ധനം മടക്കുന്നതില്‍ കവിഞ്ഞ ഒരു പ്രതിഫലം സ്ത്രീയെക്കൊണ്ട് കൊടുപ്പിക്കുന്നത് ഫുഖഹാക്കള്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ല. ഖുല്‍അ് രൂപത്തിലുണ്ടാകുന്ന വിവാഹമോചനത്തില്‍ `ഇദ്ദ`യുടെ കാലത്ത് സ്ത്രീയെ മടക്കിയെടുക്കുവാന്‍ ഭര്‍ത്താവിനവകാശമുണ്ടായിരിക്കുന്നതല്ല. കാരണം, സ്ത്രീ വിവാഹമോചനത്തെ ഭര്‍ത്താവില്‍നിന്ന് വിലയ്ക്ക് വാങ്ങിയതുപോലുള്ള ഒരിടപാടാണ് ഖുല്‍അ്. എന്നാല്‍ ഇദ്ദ കഴിഞ്ഞതിനുശേഷം രണ്ടുപേരും അന്യോന്യം തൃപ്തിപ്പെട്ടു വീണ്ടും വിവാഹബന്ധത്തിലേര്‍പ്പെടുവാനുദ്ദേശിക്കയാണെങ്കില്‍ അതവര്‍ക്ക് തികച്ചും അനുവദനീയമാണ്.

അല്ലയോ പ്രവാചകാ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുമ്പോള്‍, അവരുടെ ഇദ്ദക്ക് വേണ്ടി ചെയ്യുക.1 ഇദ്ദകാലം കൃത്യമായി കണക്കാക്കുവീന്‍. നിങ്ങളുടെ നാഥനായ അല്ലാഹുവിനെ പേടിക്കുക.(ഇദ്ദാവേളയില്‍) അവരെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കരുത്. അവര്‍ സ്വയം പുറത്തുപോകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടെങ്കിലല്ലാതെ. ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. വല്ലവനും അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നുവെങ്കില്‍, നിശ്ചയം അവന്‍ തന്നോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കറിയില്ല; ഒരുപക്ഷേ അല്ലാഹു അതിനുശേഷം (യോജിപ്പിനുള്ള) വല്ല മാര്‍ഗവുമുണ്ടാക്കിയേക്കാം. ഇനി അവരുടെ (ഇദ്ദയുടെ) കാലാവധി അവസാനിച്ചാലോ, അവരെ മാന്യമായി (ദാമ്പത്യത്തില്‍) പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യേണ്ടതാകുന്നു. നിങ്ങളില്‍ നീതിമാന്മാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും വേണം. (സാക്ഷികളാകുന്നവരേ) അല്ലാഹുവിനുവേണ്ടി ശരിയാംവണ്ണം സാക്ഷ്യം നിര്‍വഹിക്കുവിന്‍. (65: 1).

1. അതായത്, വിവാഹമോചന വിഷയത്തില്‍ നിങ്ങള്‍ ധൃതികാണിക്കരുത്. ദമ്പതികള്‍ തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടാകുമ്പോഴേക്കും കോപാന്ധരായി വൈവാഹികബന്ധം ഇനിയൊരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം പൊട്ടിച്ചെറിഞ്ഞുകൂടാ. ഭാര്യയെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ തന്നെ അത് അവരുടെ ഇദ്ദക്കായിരിക്കണം ചെയ്യുന്നത്. ഇദ്ദക്ക് ത്വലാഖ് ചെയ്യുക എന്നതിന് രണ്ടര്‍ഥങ്ങളുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യമാകുന്നു. ഒന്ന്, ഇദ്ദ ആരംഭിക്കുന്നതിനുവേണ്ടി ത്വലാഖ് ചെയ്യുക. മറ്റുവാക്കില്‍ പറഞ്ഞാല്‍ ഇദ്ദ തുടങ്ങാവുന്ന കാലം ഏതാണോ അതില്‍ ത്വലാഖ് ചെയ്യുക. സഹശയനം നടന്ന മാസമുറയുണ്ടാകുന്ന സ്ത്രീയുടെ ഇദ്ദ, ത്വലാഖിനുശേഷം മാസമുറയുണ്ടാകുന്ന കാലമാണ് എന്ന് സൂറ അല്‍ബഖറ 228-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധി മുന്നില്‍വെച്ചുകൊണ്ട് ചിന്തിച്ചാല്‍ ഇദ്ദക്കുവേണ്ടി ത്വലാഖ് ചെയ്യുക എന്നാല്‍ സ്ത്രീ ആര്‍ത്തവാവസ്ഥയിലായിരിക്കുമ്പോള്‍ ത്വലാഖ് ചെയ്യാതിരിക്കുക എന്നാണെന്ന് മനസ്സിലാകും. കാരണം, അവളുടെ ഇദ്ദ ത്വലാഖ് നടന്ന ആ ആര്‍ത്തവഘട്ടത്തില്‍ ആരംഭിക്കുകയില്ല. ആര്‍ത്തവകാലത്ത് ത്വലാഖ് ചെയ്യുന്നതിനര്‍ഥം അല്ലാഹുവിന്റെ വിധിക്ക് വിപരീതമായി, സ്ത്രീയുടെ ഇദ്ദാകാലം മൂന്ന് മാസമുറയുടെ കാലമാണ് എന്നതിനുപകരം നാല് മാസമുറയുണ്ടാകുന്ന കാലം എന്നായിത്തീരുന്നു. കൂടാതെ, ദമ്പതികള്‍ തമ്മില്‍ സഹശയനം നടന്ന ശുദ്ധികാലത്ത് ത്വലാഖ് ചെയ്യരുത് എന്നുകൂടി ഈ വിധിയുടെ താല്‍പര്യമാണ്. കാരണം, ദമ്പതികള്‍ തമ്മിലുണ്ടായ ആ സംസര്‍ഗത്തില്‍ സ്ത്രീ ഗര്‍ഭിണിയായിട്ടുണ്ടോ എന്ന് ഈ അവസ്ഥയില്‍ അറിയാന്‍ കഴിയില്ല. അതുകൊണ്ട് സ്ത്രീയുടെ ഇദ്ദ തുടങ്ങുന്നത് വരാനിരിക്കുന്ന ആര്‍ത്തവങ്ങളെ അപേക്ഷിച്ചാണോ അതല്ല, ഗര്‍ഭിണിയുടെ ഇദ്ദയായിട്ടാണോ എന്ന് സങ്കല്‍പിക്കാന്‍ സാധ്യമാകാതെ വരുന്നു. ഇത് ഒരേ സമയം രണ്ട് കാര്യങ്ങളെ തേടുന്നു. ഒന്ന്, ആര്‍ത്തവകാലത്ത് ത്വലാഖ് നടത്തരുത്. ത്വലാഖ് ചെയ്യുകയാണെങ്കില്‍ അത് ദമ്പതികള്‍ തമ്മില്‍ മൈഥുനത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്തായിരിക്കണം. അല്ലെങ്കില്‍ സ്ത്രീ ഗര്‍ഭിണിയാണെന്നു വ്യക്തമായിക്കഴിഞ്ഞ ശേഷമായിരിക്കണം. ആലോചിച്ചുനോക്കിയാല്‍ ത്വലാഖിന്റെ കാര്യത്തില്‍ പ്രസ്തുത രണ്ട് നിബന്ധനകള്‍ നിശ്ചയിച്ചതില്‍ സുപ്രധാനമായ രണ്ട് നന്മ ഉള്‍ക്കൊള്ളുന്നതായി കാണാം. ആര്‍ത്തവകാലത്ത് ദമ്പതികള്‍ക്ക് ലൈംഗിക ബന്ധം വിലക്കപ്പെട്ടിരിക്കുന്നതിനാല്‍ അത് ഒരുതരം അകല്‍ച്ചയുണ്ടാകുന്ന കാലമാണ്. ഇതാണ് അന്ന് വിവാഹമോചനം വിലക്കിയതിന്റെ താല്‍പര്യം. ഈ അവസ്ഥയില്‍ സ്ത്രീയുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. ആ അവസ്ഥയില്‍ ദമ്പതികള്‍ തമ്മില്‍ വല്ല വഴക്കുമുണ്ടായാല്‍ അതു പരിഹരിക്കുന്ന കാര്യത്തില്‍ ഭാര്യയും ഭര്‍ത്താവും വലിയൊരളവോളം നിസ്സഹായരാകുന്നു. വഴക്ക് വിവാഹമോചനത്തോളമെത്തിക്കാതെ സ്ത്രീ ആര്‍ത്തവമുക്തയാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍ സ്ത്രീ സാധാരണ അവസ്ഥ പ്രാപിക്കുകയും ദമ്പതികള്‍ക്കിടയില്‍ പ്രകൃതി നിക്ഷേപിച്ചിട്ടുള്ള അന്യോന്യാകര്‍ഷണം അതിന്റെ ധര്‍മം നിര്‍വഹിക്കാനും അങ്ങനെ ഇരുവരെയും വീണ്ടും യോജിപ്പിക്കാനും മതിയായ സാധ്യതയുണ്ട്. ഇതേ പ്രകാരം മൈഥുനം നടത്തുന്ന ശുദ്ധികാലത്ത് ത്വലാഖ് വിലക്കപ്പെടുന്നതിനുള്ള നന്മ ഇതാണ്: അന്ന് സ്ത്രീ ഗര്‍ഭവതിയായിട്ടുണ്ടെങ്കില്‍ സ്ത്രീക്കോ പുരുഷന്നോ അതറിയാന്‍ കഴിയില്ല. അതുകൊണ്ട് ആ നാളുകള്‍ വിവാഹമോചനത്തിന് ഉചിതമായ കാലമല്ല. ഗര്‍ഭത്തെ സംബന്ധിച്ച് അറിഞ്ഞശേഷമാകട്ടെ, തന്റെ കുഞ്ഞിനെ സ്വന്തം ഉദരത്തില്‍ പോറ്റുന്ന ഭാര്യയെ വിവാഹമോചനം ചെയ്യണമോ വേണ്ടയോ എന്ന് പുരുഷന്‍ പത്തുവട്ടം ആലോചിക്കുകയും ചെയ്യും. സ്വന്തം കുഞ്ഞിന്റെ ഭാവിയോര്‍ത്ത് തന്റെ ഭര്‍ത്താവിന്റെ അപ്രീതിക്കിടയാകുന്ന സംഗതികള്‍ ഒഴിവാക്കാന്‍ സ്ത്രീയും കഴിവതും ശ്രമിക്കും. എന്നാല്‍, മുന്‍പിന്‍ നോക്കാതെ ഇരുട്ടില്‍ അമ്പെയ്തശേഷം അവള്‍ ഗര്‍ഭിണിയായിരുന്നു എന്നറിയുമ്പോള്‍ രണ്ടുകൂട്ടരും ഖേദിക്കേണ്ടിവരും. ഇതാണ് ഇദ്ദക്ക് ത്വലാഖ് ചെയ്യുക എന്നതിന്റെ പ്രഥമ താല്‍പര്യം. സഹശയനം നടന്ന, മാസമുറയുണ്ടാകുന്നവളും ഗര്‍ഭിണിയാവാന്‍ സാധ്യതയുള്ളവളുമായ സ്ത്രീയെ സംബന്ധിച്ചിടത്തോളം മാത്രമേ ഇതു പ്രസക്തമാകുന്നുള്ളൂ. ഇനി അതിന്റെ ദ്വിതീയ താല്‍പര്യം പറയാം. വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ഇദ്ദവരേക്ക് ചെയ്യുക. അതായത് ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചെയ്ത് എന്നെന്നേക്കുമായി ബന്ധം വേര്‍പെടുത്തിക്കളയരുത്. മറിച്ച് ഒന്നോ അല്ലെങ്കില്‍ കൂടിയാല്‍ രണ്ടോ ത്വലാഖ് ചൊല്ലി ഇദ്ദ കഴിയുന്നതുവരെ കാത്തിരിക്കണം. ആ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് മടങ്ങാനുള്ള കവാടം തുറന്നുകിടക്കേണ്ടതിനാണത്. ഈ ആശയപ്രകാരം ഈ വിധി, സഹശയനം നടന്നിട്ടുള്ള, മാസമുറയുണ്ടാകുന്ന സ്ത്രീയെ സംബന്ധിച്ചേടത്തോളവും മാസമുറ നിലച്ചുപോയ സ്ത്രീയെ സംബന്ധിച്ചേടത്തോളവും മാസമുറ ഉണ്ടായിത്തുടങ്ങിയിട്ടില്ലാത്ത സ്ത്രീകളെ സംബന്ധിച്ചേടത്തോളവും, ത്വലാഖിന്റെ വേളയില്‍ ഗര്‍ഭിണിയാണെന്നറിയപ്പെട്ട സ്ത്രീയെ സംബന്ധിച്ചേടത്തോളവും പ്രസക്തമാവുന്നു. ഈ ദൈവികശാസനങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ ആര്‍ക്കുംതന്നെ ത്വലാഖ് ചൊല്ലി ഖേദിക്കേണ്ടിവരില്ല. കാരണം, ഈ രീതിയില്‍ ത്വലാഖ് ചെയ്താല്‍ ഇദ്ദാ വേളയില്‍ അതു റദ്ദാക്കാവുന്നതാണ്. ഇദ്ദ കഴിഞ്ഞശേഷവും മുന്‍ഭാര്യയെ തിരികെ സ്വീകരിക്കണമെന്നാഗ്രഹിച്ചാല്‍ പുതിയൊരു നികാഹിലൂടെ അതു സാധ്യമാകുന്നു. `ത്വല്ലിഖൂഹുന്ന ലി ഇദ്ദതിഹിന്ന` എന്ന വാക്യത്തെ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുള്ളത് ഇപ്രകാരംതന്നെയാണ്. അബ്ദുല്ലാഹിബ്നു ഉമര്‍ തന്റെ ഭാര്യയെ അവരുടെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്ത സന്ദര്‍ഭത്തില്‍ നബി (സ) ഈ വാക്യത്തിന്റെ താല്‍പര്യം വളരെ നല്ല രീതിയില്‍ വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. ആ സംഭവം മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. അതുതന്നെയാണ് യഥാര്‍ഥത്തില്‍ ഈ വിഷയത്തിലുള്ള നിയമത്തിന്റെ ആധാരവും. സംഭവം ഇപ്രകാരമാണ്:  അബ്ദുല്ലാഹിബ്നു ഉമര്‍ തന്റെ ഭാര്യയെ അവരുടെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്തു. ഉമര്‍(റ) അക്കാര്യം നബി(സ)യെ അറിയിച്ചപ്പോള്‍ അവിടന്ന് കടുത്ത അപ്രീതി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: "അയാളോട് കല്‍പിക്കൂ; അയാള്‍ ഭാര്യയെ തിരികെ സ്വീകരിച്ച് കൂടെ പൊറുപ്പിക്കട്ടെ-അവള്‍ ശുദ്ധിയാകുന്നതുവരെ. പിന്നെ അവള്‍ക്ക് വീണ്ടും ആര്‍ത്തവമുണ്ടാവുകയും അതില്‍ നിന്ന് മുക്തയാവുകയും ചെയ്യട്ടെ. അതിനുശേഷം അവളെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ സഹശയനം നടക്കാത്ത ശുദ്ധിവേളയില്‍ വിവാഹമോചനം ചെയ്തുകൊള്ളട്ടെ. ഇതാണ് ഇദ്ദക്ക് വേണ്ടി ത്വലാഖ് ചെയ്യണമെന്ന് അല്ലാഹു കല്‍പിച്ചിട്ടുള്ളതിന്റെ താല്‍പര്യം.`` നബി(സ)യില്‍നിന്നും പ്രമുഖ സഹാബിവര്യന്‍മാരില്‍നിന്നും ഉദ്ധൃതമായ മറ്റു ചില ഹദീസുകളും ഈ സൂക്തത്തിന്റെ താല്‍പര്യത്തിലേക്ക് ഏറെ വെളിച്ചം വീശുന്നതാണ്. നസാഈ  ഉദ്ധരിക്കുന്നു: "ഒരാള്‍ തന്റെ ഭാര്യയെ ഒറ്റയടിക്ക് മൂന്നു ത്വലാഖും ചെയ്തതായി ഒരിക്കല്‍ നബി(സ) കേട്ടു. ഉടനെ രോഷത്തോടെ എഴുന്നേറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു: `അല്ലാഹുവിന്റെ ഗ്രന്ഥത്തോടു കളിക്കുകയോ, അതും ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍!` ഈ നടപടിയില്‍ തിരുമേനിക്കുണ്ടായ കോപം കണ്ട് സദസ്യരിലൊരാള്‍ ചോദിച്ചുപോയി. ഞങ്ങളയാളെ വധിക്കട്ടെ തിരുദൂതരേ, എന്ന്.``


വീണ്ടും ഓര്‍മിപ്പിക്കട്ടെ; വിവാഹമോചനം എന്നത് ശരീഅത്ത് ഏറ്റവും വെറുക്കുന്ന അനുവദനീയതയാണ്. വിവാഹം ചെയ്യാന്‍ ഉദേശിക്കുന്നവര്‍ പങ്കാളിയുടെ ധാര്‍മികതക്ക് പ്രാമുഖ്യം നല്‍കട്ടെ. അതു മാത്രമേ നമുക്ക് ചെയാനുള്ളൂ.


On Monday, October 21, 2013 8:03 PM, ►ashrafpv◄ <ashrafpv008@gmail.com> wrote:
 

 
 
 
 
 dear ansar , a UNIFORM CIVIL CODE is not applicable for Muslim .because Muslims must follow their own religious code. in this case the sisters are suffering,.because the men did not follow the religious code (see the Quran words that  majeed shared,  Islam is very kind to human beings)And before giving any  judgment please listen the other side too...
 
 
BEST Wishes
Ashraf pv
share the thoughts


2013/10/20 Azpyr <i.azpyr@gmail.com>


Dear maji majeed,
If divorce is the most hated of all permissible right of mankind,
if it has more victims than beneficiaries 
If it shed more tears of our beloved sisters, and 
If we Muslims in India are helpless to end this evil with the religious dictums,
Why can't we leave it to the state ? 
Why can't we voice and support for a UNIFORM CIVIL CODE 
To make the men responsible for marriage in this world rather than his afterlife?
To make them aware of true justice of a modern state and omniscient GOD
-ansar




Sent from my iPad

On 20-Oct-2013, at 11:17 am, maji majeed <pmamajeed@yahoo.com> wrote:

 


[[[[നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന് നിനക്ക് അറിയില്ല..

അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്‌. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും(Qur'an 65:1,2)]]]]

Majeed


From: Anil Pullur <anilpullur5280@yahoo.com>
To: Keralites@yahoogroups.com
Sent: Thursday, October 17, 2013 2:12 PM
Subject: Re: [www.keralites.net] മൂന്നു മൊഴി കൊ

 
Dear Sisters,
 
All the best for your efforts.
 
Please publish your contact no. which will help others.
 
In addition please provide your facebook page.
 
Regards
 
Anil
 

From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
To: Keralites@yahoogroups.com
Sent: Monday, October 14, 2013 2:37 AM
Subject: [www.keralites.net] മൂന്നു മൊഴി കൊ
 
മൂന്നു മൊഴി കൊണ്ടുമാത്രം .....
 

 

 

മൊഴിചൊല്ലിയാലും ഭര്‍ത്താവിന്റെ വീടു വിട്ടിറങ്ങാതെ അവര്‍ പൊരുതുന്നു;ജീവിതം കളഞ്ഞുപോവാതിരിക്കാന്‍. അവരുടെ അനുഭവങ്ങള്‍
ഒരു വൈകുന്നേരമാണ് അവരിരുവരും വന്നത്. രണ്ടു സ്ത്രീകള്‍; അല്ല രണ്ടു പെണ്‍കുട്ടികള്‍. ഒരാള്‍ക്ക് പ്രായം ഇരുപത്തിനാല്. മറ്റേയാള്‍ക്ക് ഒരു വയസ്സ് കൂടും. ഇറക്കിവിടപ്പെട്ടവരാണ് ഇരുവരും. എന്നാല്‍ ഇറങ്ങിപ്പോവാന്‍ കൂട്ടാക്കിയില്ല. പകരം ആരും മുന്നില്‍നിന്ന് നയിക്കാനില്ലാത്ത ഒരു യുദ്ധത്തിനിറങ്ങി. എന്തു നേടാനെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ജീവിതം.
ഭര്‍ത്താക്കന്മാര്‍ മൊഴിചൊല്ലിയതാണ് ഇവരെ. ആ മൊഴി അവര്‍ സ്വീകരിച്ചില്ല. അത് കേള്‍ക്കാതിരിക്കാന്‍ അവര്‍ ചെവിപൊത്തിനോക്കി. വായിക്കാതിരിക്കാന്‍ കണ്ണടച്ചുകളഞ്ഞു. എന്നിട്ടും വഴിമുട്ടുമെന്നായപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു. &apos;&apos;നിങ്ങള്‍ക്ക് വേണ്ടാന്ന് തോന്നുമ്പോ പോവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഞങ്ങള്‍ക്കും ജീവിക്കണം.&apos;&apos;

Fun & Info @ Keralites.net
 
മൊഴി ചൊല്ലിക്കഴിയുമ്പോള്‍ അതുവരെ കൂടെക്കഴിഞ്ഞവന്റെ ആരുമല്ലാതായിപ്പോയ എത്ര പെണ്ണുങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും? അധികംപേരുണ്ടാവില്ല. ഇവിടെ അവര്‍ മൊഴിചൊല്ലിയവന്റെ വീട്ടില്‍ച്ചെന്ന് താമസിച്ചു. മൂന്നുമൊഴികൊണ്ട് തങ്ങളെ മുറിച്ചെറിയാന്‍ കഴിയില്ലെന്ന് കാണിച്ചുകൊടുത്തു. ആ പോരാട്ടത്തിന്റെ കഥയാണ് ഇനി പറയുന്നത്. അപ്പോഴും ചിലരെ പേടിച്ച് സ്വന്തം പേരുപോലും അവര്‍ പറയുന്നില്ല. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെറിയൊരു ജോലിയാണ് ആ ഇരുപത്തിനാലുകാരിക്ക് ഉള്ളത്. കോഴിക്കോട്ടാണ് വീട്. വന്നയുടന്‍ അവള്‍ പറഞ്ഞു.&apos;&apos;ഓഫീസിലെ പൈസക്കണക്കൊക്കെ തെറ്റി. ന്റെ തലയ്ക്കാകെ തീപിടിച്ചിരിക്ക്യാണ.്&apos;&apos; പിന്നെ സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. &apos;&apos;പ്ലസ് ടു റിസള്‍ട്ട് വന്ന ഉടനെയായിരുന്നു കല്യാണം. ആറു വര്‍ഷം മുമ്പ്. തുടര്‍ന്ന് പഠിപ്പിക്കാമെന്ന് ചെക്കന്‍വീട്ടുകാര്‍ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. മണലിന്റെ പണിയാണ് അയാള്‍ക്ക്. ആദ്യമൊക്കെ നല്ല ലോഗ്യത്തിലായിരുന്നു. അയാളുടെ വീട്ടുകാര്‍ എന്റെ സ്വര്‍ണവും പണവും എടുത്തപ്പോള്‍ എതിര്‍ക്കുകപോലും ചെയ്തു. ഉമ്മയും പെങ്ങളും എന്നെ ്രേദാഹിച്ചപ്പോള്‍ എന്റെ കൂെട നിന്നു. അതേ ആള്‍തന്നെ ഒടുവില്‍ മഹറായി തന്ന പൊന്നുവരെ എടുത്തു വിറ്റു. അതു കഴിഞ്ഞപ്പോ മൂപ്പരുടെ തലയും തിരിയാന്‍തുടങ്ങി. വേറെ പെണ്ണുകെട്ടി. അവളെ വീട്ടില്‍ കൊണ്ടുവരാനായി എന്നെ പുറത്തുചാടിക്കാന്‍ ഉത്സാഹിച്ചു നടക്കുകയാണ്. ഉമ്മയ്ക്കും പെങ്ങള്‍ക്കും ഞങ്ങള്‍ പിരിഞ്ഞാല്‍മതിയെന്നാണ്. മാനസികരോഗമാണെന്ന് ആരോപിച്ച് എന്നെ വീട്ടില്‍ക്കൊണ്ടു വിടാന്‍ പറയും. കുറച്ചുദിവസം കഴിഞ്ഞാല്‍ തിരിച്ചുവരാന്‍ കല്പിക്കും. ബോള് തട്ടുന്ന മാതിരി അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കൊണ്ടേയിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളുമായി. ഒടുവില്‍ ഡിസംബറിലാണ് മൊഴിചൊല്ലി എന്നു കേട്ടത്. എന്നോട് പറഞ്ഞിട്ടില്ല. ആണ് മനസ്സില്‍ വിചാരിച്ചാല്‍ മതീ, അത് മൊഴിയാവും എന്നാണ് ചിലര്‍ പറയുന്നത്. കല്യാണം കഴിക്കാന്‍ സമ്മതം വേണം, കൂെട കിടക്കാന്‍ സമ്മതം േവണം. എന്നാല്‍ അവര്‍ക്ക് മനസ്സില്‍ തോന്നിയാല്‍ മതി നമ്മളെ േവണ്ടെന്നു വെക്കാം. മൊഴി എഴുതി തപാലിലയയ്ക്കാം. നിക്കാഹ് കഴിക്കുമ്പോള്‍ സാക്ഷികള്‍ വേണം. ബുദ്ധിസ്ഥിരതയുള്ളവരായിരിക്കണം സാക്ഷികള്‍. ഒഴിവാക്കുമ്പോള്‍ സാക്ഷികള്‍ക്ക് ബുദ്ധിസ്ഥിരതയും വേണ്ട, ഒന്നും വേണ്ട. നാല് കെട്ടാന്‍ പല നിബന്ധനകളുമുണ്ട്. ഇപ്പോഴത്തെ ചില ആണുങ്ങള്‍ അത് മുതലെടുക്കുകയാണ്. മൊഴി എന്റെ പേരിലയച്ചു. ഞാനത് വാങ്ങിയില്ല. അതുകൊണ്ടു തീരുന്നതല്ലല്ലോ ഞങ്ങളുടെ ബന്ധം. രണ്ട് കുട്ടികളെയുണ്ടാക്കാന്‍ മാത്രമല്ലല്ലോ അവിടേക്ക് പോയത്. എന്റെ ഉമ്മ പറഞ്ഞു&apos;&apos;അനക്കത്ര പ്രായായിട്ടൊന്നുല്ല്യല്ലോ. വേറ്യാരെങ്കിലും നോക്കാം.&apos;&apos; ഞാന്‍ ചോദിച്ചു. &apos;&apos;ന്താ ഉമ്മാ ഈ പറയ്ണത്. കൂടെ കെടക്കാന്‍ മാത്രം ഒരു ആണ്ണ്ടായിട്ടെന്താ?&apos;&apos; അടുപ്പമുള്ളവര്‍ ഉപദേശിച്ചു; &apos;&apos;കിട്ടാനുള്ളത് വാങ്ങി തടി കഴിച്ചിലാക്കാന്‍ നോക്ക.&apos;&apos; ഇേത പ്രശ്‌നമുള്ള ചിലരുമായി പരിചയപ്പെട്ട ശേഷമാണ് ജീവിക്കണമെന്ന തോന്നലുണ്ടായത്. ഗാര്‍ഹികപീഡന നിരോധന നിയമത്തെക്കുറിച്ചറിഞ്ഞത്. ഫിബ്രവരിയില്‍ നിയമപ്രകാരമുള്ള റസിഡന്റസ് ഓര്‍ഡര്‍ വാങ്ങിച്ചെല്ലുമ്പോള്‍ അയാള്‍ വേറെ കെട്ടാനുള്ള ഒരുക്കത്തിലാണ്. &apos;&apos;ഓളെങ്ങന്യാ ഇവിടെ കേറിവരാ. മൂന്ന് മൊഴിയും ഞാന്‍ ചൊല്ലീതാ. നി ഓക്ക് േവശ്യകളുടെ സ്ഥാനത്ത് ഇവിടെ കഴിയാം&apos;&apos; എന്ന് പറഞ്ഞ് അയാള്‍ ബഹളംവെച്ചു. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഞാന്‍ അവിടെ കയറി താമസിച്ചു. പേടിച്ചാണ് അവിടെ കഴിയുന്നത്. ഇപ്പോള്‍ കല്യാണം കഴിച്ചതിനെ വീട്ടില്‍ െകാണ്ടുവരാന്‍പറ്റാത്തതിന്റെ ദേഷ്യവുമുണ്ട്. കോടതി പറഞ്ഞിട്ട് ഒരുതവണ 3000 ഉറുപ്പിക തന്നു. അത് മുതലാക്കണം എന്ന് പറഞ്ഞാണ് നടപ്പ്. അതിന് എന്നെ കേറിപ്പിടിക്കാന്‍ വരും. അവിടെവെച്ച് കുളിക്കാന്‍പോലും പേടിയാ. അയാള്‍ കുളിമുറിയില്‍ കയറാന്‍നോക്കും. അടിയോ കുേത്താ ആണെങ്കില്‍ ആരോടെങ്കിലും പറയാം. ഇതെങ്ങനെ കാണിച്ചുെകാടുക്കാന്‍? ഒന്നല്ലെങ്കില്‍ മറ്റൊന്ന്. അത്രയേ ഉള്ളൂ അവര്‍ക്ക്. എനിക്കത് കഴിയും എന്ന് തോന്നുന്നില്ല. ഇഷ്ടംെകാണ്ടല്ല. മക്കള്‍ ഉപ്പച്ചിയെ കാട്ടിക്കൊടുക്കാന്‍ പറയുേമ്പാള്‍ വേറെ ആരെയെങ്കിലും പിടിച്ച് കാട്ടിക്കൊടുക്കാന്‍ കഴിയില്ലല്ലോ. &apos;ണ്ടാക്ക്യാ ണ്ടാവ്ന്ന സാധനാണ് മക്കള്‍&apos; ന്നാണ് അയാള്‍ പറയുക. അവര്‍ക്ക് അത്രയും സില്ലിയാണ്. വാടകവീടെടുത്തുതന്ന് എന്നെ അവിടെനിന്ന് മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഞാനും ഈ പൈതങ്ങളുംകൂടി എങ്ങനെ ഒറ്റയ്ക്ക് കഴിയും? &apos;&apos; ആ ചോദ്യം ഉത്തരം കിട്ടാതെ കണ്ണീരില്‍ നനഞ്ഞില്ലാതായി. അടുത്തുനിന്ന കൂട്ടുകാരി അവളെ പതിയെ ശാസിച്ചു. എന്നിട്ട് പറഞ്ഞു.&apos;&apos;ഇവന്‍മാരൊക്കെ കിടന്ന് ചിലക്കുന്നില്ലേ കല്യാണപ്രായം പതിനാറാക്കണം പതിനേഴാക്കണംന്നൊക്കെ പറഞ്ഞ്. അപ്പോ ഇവളെപ്പോലെയുള്ളവരെ മുന്നിലേക്കടുത്തിട്ട് കൊടുത്തിട്ട് പറയണം. കൊേണ്ടായി എല്ലാത്തിനേംകൂടെ തീയിടാന്‍. അത്ര ഡെയിഞ്ചറാ എല്ലാത്തിന്റേം കഥ&apos;&apos;. ക്ഷോഭവും സങ്കടവും പുറത്തേക്കൊഴുകി.  

മരിക്കാന്‍ പേടിയില്ല
പ്രേമവിവാഹമായിരുന്നു അവളുടെത്. പുതിയാപ്ല വിദേശത്ത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അയാളുടെ വീട്ടുകാര്‍ ഇല്ലാത്ത കുറ്റവും കുറവും കണ്ടുപിടിച്ച് മൊഴിചൊല്ലിപ്പിക്കാനായി ശ്രമം. മൊഴി സ്വീകരിക്കാതെ അവള്‍ അയാളുടെ വീട്ടില്‍പ്പോയി താമസിച്ചു. അമ്പതു കിലോമീറ്ററോളം യാത്രചെയ്ത് പത്രസ്ഥാപനത്തിലെ ജോലിക്ക് പോയി വന്നു. തോല്‍ക്കാതെ, സങ്കടപ്പെടാന്‍ സ്വയമനുവദിക്കാതെയുള്ള പോരാട്ടം. ആ ആത്മധൈര്യത്തില്‍നിന്നുകൊണ്ട് അവള്‍ പറഞ്ഞ കഥ ഇങ്ങനെ. &apos;&apos;ആ വീട്ടില്‍പ്പോയി താമസിക്കാന്‍തുടങ്ങിയപ്പോള്‍ ആദ്യം ഞാന്‍ കുേറ അനുഭവിച്ചു. അവര്‍ വീട്ടിലെ എല്ലാ സാധനങ്ങളും കൂടി ഒരു മുറിയിലിട്ടു പൂട്ടി. ഫാനോ ലൈറ്റോ ഇല്ലാത്തൊരു മുറിയില്‍ ഞാന്‍ മാത്രം. ചൂടെടുത്ത് പുകഞ്ഞു. മേല് മുഴുവന്‍ പൊള്ളിവന്നു. മടുത്ത് ഒഴിഞ്ഞുപൊയ്‌ക്കൊള്ളും എന്ന് കരുതിക്കാണും. ഞാന്‍ ഗ്യാസുള്‍പ്പെെട എല്ലാ സാധനവും വാങ്ങിവെച്ചു. അവര്‍ ദേഷ്യംപിടിച്ച് വീട് വിട്ടുപോയി. പോലീസുകാര്‍ നല്ല സഹായമായിരുന്നു. എസ്.ഐ. ചോദിച്ചു. നീ ഒറ്റയ്ക്ക് നില്‍ക്കുമോന്ന.് &apos;നിന്നോളാം. അവര് പോയി പണിനോക്കട്ടേ&apos;ന്ന് ഞാനും പറഞ്ഞു. അവന്റെ ഉമ്മയും ഉപ്പയും ഒരുദിവസം ചോദിച്ചു.&apos;&apos;കേസ് നിന്റെ വീട്ടില്‍പ്പോയി നടത്തിക്കൂടേ?&apos;&apos; മകന്‍ വാശിപിടിച്ചതുകൊണ്ടാണ് എന്നെ കെട്ടാന്‍ സമ്മതിച്ചതെന്ന് എപ്പോഴും പറയും. അങ്ങനെ വാശിപിടിച്ച് കെട്ടിയത് അയാള്‍ക്ക് ഇഷ്ടമുണ്ടായിട്ടല്ലേ എന്ന് ഞാന്‍ ചോദിക്കും . അതിനും ഉമ്മയ്ക്ക് മറുപടിയുണ്ട്. &apos;&apos;ഇപ്പം അവനും ഞങ്ങള്‍ക്കും ഇഷ്ടമല്ല. കല്യാണം കഴിച്ച് കഴിഞ്ഞാലല്ലേ ആണ്‍കുട്ട്യേള്‍ക്ക് ഇഷ്ടാണോന്ന് അറിയാ.&apos;&apos; ഞാന്‍ ഒരു പാക്കറ്റ് പലഹാരമാണെന്ന് കരുതിയോ അവര്‍? എന്നാലും അയാളെ കുറ്റംപറയുമ്പോ എനിക്ക് ദഹിക്കില്ല. അപ്പോ അവര്‍ പരിഹസിക്കും. &apos;&apos;ന്തൊക്കെ പറഞ്ഞാലും ഓനോടാ സ്‌നേഹം!&apos;&apos; &apos;അന്നെ ഞാന്‍ കൂടെക്കൊേണ്ടാവാം. പൊരക്കാര്ക്ക് വേണ്ടി ഒന്ന് കെട്ടട്ടേ&apos; എന്നാണ് അയാള്‍ ചോദിക്കുന്നത്. എന്തുപറയാന്‍! എന്റെ തെറ്റെന്താണെന്ന് അയാള്‍ വന്നിട്ട് പറയട്ടെ. പക്ഷേ, അതിനു മുമ്പ് മൊഴി വേണമെന്നാണ് അവര്‍ക്ക്. അത് നടക്കില്ല. രണ്ട് കൊല്ലമായില്ലേ ഫൈറ്റ് തുടങ്ങിയിട്ട്. ഇനിയെങ്കിലും ജീവിക്കേണ്ടേ? ഞാന്‍ ഇനി അയാളുടെ കൂടെ ജീവിക്കുേമ്പാള്‍ അത് ഒരു സംഭവമായിരിക്കും. വേണ്ടാ എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞതല്ലേ. എന്നെ മൊഴിചൊല്ലി വീട്ടിലേക്ക് അയച്ച് എന്തെങ്കിലും നക്കാപ്പിച്ചയും തന്നാല്‍ കാര്യം തീരും. അവര്‍ക്ക് മനസ്സില്‍ ടെന്‍ഷനോ സമ്മര്‍ദമോ ഒന്നുമില്ല. ഒരു അലോസരംപോലുമില്ല. എന്നാല്‍ എന്റെ വീട്ടിലോ? ഞാന്‍ മൊഴിചൊല്ലപ്പെട്ട് വന്ന്‌നില്‍ക്കുേമ്പാ എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും തോന്നുന്ന പ്രയാസം അവരും അറിയണം. ഇനി എനിക്ക് പ്രയാസപ്പെടാന്‍ വയ്യ. ഞങ്ങള്‍ ഒരു കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്. ഒപ്പം നല്ല സൗഹൃദങ്ങളും. മരിക്കാന്‍ പേടിയില്ല. ഒന്നും നഷ്ടപ്പെടാനുമില്ല. ജീവിച്ചുതന്നെ കാണിക്കും.&apos;&apos; ഒരു നെടുവീര്‍പ്പ് പുറത്തുവന്നെങ്കിലും പൊട്ടിച്ചിരിയോടെയാണ് അവള്‍ അവസാനിപ്പിച്ചത്. പിന്നെ രണ്ടുപേരും നിശ്ശബ്ദരായി. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ &apos;ഇനിയും അവരുടെ കൂടെ ജീവിക്കണമെന്നുണ്ടോ&apos; എന്നൊരു സംശയം ചോദിക്കാതിരിക്കാനായില്ല. ഒന്നിച്ചാണ് മറുപടി വന്നത്. &apos;&apos;ഞങ്ങള്‍ക്കിനി എന്തു നേടാന്‍? ഈ പിടിച്ചുനില്‍ക്കുന്നതൊന്നും ഞങ്ങള്‍ക്കുവേണ്ടി മാത്രമല്ല. ഞങ്ങളീ സഹിക്കുന്നത് ജീവിച്ചുതുടങ്ങിയവര്‍ക്കുവേണ്ടിയാണ്. അവരെങ്കിലും പേടികൂടാതെ ജീവിക്കട്ടെ. മനസ്സിലാക്കട്ടെ എല്ലാ വഴികളും അടഞ്ഞുപോയിട്ടില്ലെന്ന.് &apos;&apos; ആകാശത്തുനിന്ന് ഇറക്കിവിട്ടതില്‍ സങ്കടപ്പെട്ടിട്ടെന്നപോലെ അതുവരെ മുനിഞ്ഞുപെയ്ത മഴ അപ്പോള്‍ ഒരു ഇടിവാള്‍ വീശി ഉറക്കെ ഒച്ചവെച്ചു.  

&apos;ഇവരെ ഞങ്ങള്‍ ഒറ്റയ്ക്കാക്കില്ല&apos;
Fun & Info @ Keralites.net
 
സ്‌നേഹംകൊണ്ടും നിയമംകൊണ്ടും എന്തെല്ലാം ചെയ്യാനാവും? എന്തും എന്നാണ് &apos;പുനര്‍ജനി&apos; യുടെ ഉത്തരം. വെറുതെ പറയുകയല്ല; ചെയ്തുകാണിക്കുകയാണ്. അഞ്ച് വനിതാഅഭിഭാഷകര്‍ ചേര്‍ന്ന ഈ കൂട്ടായ്മ നാല് വര്‍ഷമായി നടക്കുന്നത് മനുഷ്യ സ്‌നേഹത്തിന്റെ വഴിയിലൂെടയാണ്. അശക്തരായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുക എന്ന ലക്ഷ്യേത്താടെ ഒരുക്കിയ കൂട്ടായ്മയാണ് &apos;പുനര്‍ജനി&apos;. പെരിന്തല്‍മണ്ണ സ്വദേശി അഡ്വ. സപ്‌ന പരമേശ്വരത്താണ് പുനര്‍ജനിയെ നയിക്കുന്നത്. കോഴിക്കോട്ടെ അഭിഭാഷകരായ സീനത്ത്, ഷിജി എ റഹ്മാന്‍, സുജയ, തൃശൂരിലെ ഫരീദ എന്നിവരാണ് പുനര്‍ജനിയുടെ നാലുതൂണുകള്‍. മൊഴി സ്വീകരിക്കാതെ ജീവിതത്തിനായി പൊരുതുന്ന പെണ്‍കുട്ടികള്‍ക്ക് പുനര്‍ജനി കരുത്തു പകരുന്നു. &apos;&apos;ഈ കുട്ടികള്‍ അനുഭവിക്കുന്നതുവെച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ചെറിയ കാര്യമാണ്. അവര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുമ്പോള്‍ ചോദ്യം ചെയ്‌തേ പറ്റൂ&apos;&apos; അഡ്വ. സപ്‌ന പറയുന്നു.&apos;&apos;ഇവരെ ഞങ്ങള്‍ ഒറ്റക്കാക്കില്ല.&apos;&apos; ഇതൊരു വക്കീലിന്റെ വാക്കുകളല്ല. മനസ്സ് മനസ്സിനെ അറിഞ്ഞ് പുറത്തുവരുന്ന സ്‌നേഹമാണ്. കോഴിക്കോട് ജില്ലാകോടതിക്കടുത്തായി ചെറിയൊരു ഓഫീസിലാണ് പുനര്‍ജനി പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് തുടങ്ങുന്ന ഓരോ നീക്കങ്ങള്‍ക്കും സ്ത്രീയോട് അനീതി കാണിക്കുന്നവരെ പേടിപ്പിക്കുന്ന വേഗമുണ്ട്. അകത്തളങ്ങളില്‍ ദ്രോഹിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണം ലഭിക്കാനുള്ള ഇടക്കാല ഉത്തരവുകള്‍ പുനര്‍ജനി നേടിക്കൊടുത്തു. 18 വയസ്സുതികയാത്ത മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം സാധുവാക്കാനുളള ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ചര്‍ച്ചകളും സെമിനാറുകളുമുള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികളും ഇവര്‍ നടത്തിവരുന്നു. എല്ലാത്തിനും പണച്ചെലവുണ്ട്. അതിനുള്ള വഴി അഞ്ചുപേരുടെ വരുമാനം മാത്രം. പുരുഷന്റെ, സമൂഹത്തിന്റെ തെറ്റുകളില്‍ ജീവിതം കളഞ്ഞുപോയവര്‍ക്ക് പുനര്‍ജനി നല്‍കുന്ന ഒരു വിശ്വാസമുണ്ട്. മറ്റൊരു ജീവിതം സാധ്യമാണെന്ന വിശ്വാസം. അതിനവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കരുത്ത് പകരാന്‍ കൂടിയാണ് പുനര്‍ജനി ശ്രമിക്കുന്നത്.
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net  
www.keralites.net







__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment