Sunday, 11 May 2014

[www.keralites.net] Story: Unconditional Love

 



 
Many years ago, when I worked as a volunteer at a hospital, I got to know a little girl named Liz who was suffering from a rare and serious disease. Her only chance of recovery appeared to be a blood transfusion from her 5-year old brother, who had miraculously survived the same disease and had developed the antibodies needed to combat the illness.

 
The doctor explained the situation to her little brother and asked the little boy if he would be willing to give his blood to his sister. I saw him hesitate for only a moment before taking a deep breath and saying, "Yes, I'll do it if it will save her." As the transfusion progressed, he lay in bed next to his sister and smiled, as we all did, seeing the color returning to her cheek. Then his face grew pale and his smile faded.

 
He looked up at the doctor and asked with a trembling voice, "Will I start to die right away?" Being young, the little boy had misunderstood the doctor; he thought he was going to have to give his sister all of his blood in order to save her.
And he was willing to do that for her.
~ Author Unknown ~

 
Lessons to be learnt : 
  • giving when it counts
  • give unconditionally

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (3)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Story: Alphabet For Blinds

 


Braille was 10 years old when he was sent to a special boarding school for the blind. He was both intelligent and creative and wasn't going to let his disability slow him down. 
The books for the blinds had large letters that were raised up off the page. Since the letters were so big, the books themselves were large and bulky.  It took him a long time to read a sentence. By the time he reached the end of a sentence, he almost forgot what the beginning of the sentence was about. Louis knew there must be a better way.

 
By the time Louis Braille was 12, something important happened. A soldier visited the school and showed children the military code called "night writing" which was used by soldiers to communicate after dark.  It was based on dots system.  Each dot or combination of dots stood for a letter or a phonetic sound.  This was a very complicated system, but it inspired Louis Braille to develop a six-dot system for the blind.

 
On his next vacation home, he sat in his father's leather shop and picked up one of his father's blunt awls. The idea came to him in a flash. Louis used the blunt awl to punch out a sentence using dots. He read it quickly from left to right. Everything made sense. It worked.
He worked on this system of six raised dots in different combinations, each combination corresponding to a letter of the alphabet. Because there were fewer dots, they could be "read" with one finger-tip.  Soon the benefits of the new system were realized. Today, Braille is used in almost every country in the world.

 
It is not an exaggeration to say that Braille is one of the most important innovations in history. True it does not affect the majority of people, but for anybody who has too poor eye-sight to read normal text, it is a vital link to the outside world. 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

Re: [www.keralites.net] മുല്ലപ്പെ രിയാര്‍ അ ണക്കെട്ട് എന ്തുകൊണ്ട ് സുരക്ഷിതമല ്ല ?

 

മുല്ലപ്പെരിയാർ വീണ്ടും വാർത്തയിൽ ഇടം പിടിക്കുമ്പോൾ.

 
ഇതിന്റെ പിന്നിൽ രാഷ്ട്രീയം തന്നെ എന്നതിൽ സംശയമില്ല. ഇടുക്കുയിലെ ജനങ്ങളുടെ ജീവനെക്കുരിച്ചുള്ള പേടി ഒന്നുമല്ല ആര്ക്കും. അതുണ്ടായിരുന്നെങ്കിൽ നമ്മുടെ ഭൂമിയിൽ  നില്ക്കുന്ന നമ്മുടെ പുഴയിലൂടെ ഒഴുകി വരുന്ന വെള്ളം ശേഖരിച്ചു വെച്ച അണക്കെട്ടിന്നു അണ്ണാചിക്കെന്തു കാര്യം എന്ന് ചോദിക്കാനും അവരെ അതിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാതെ പന്നി പടക്കം കത്തിച്ചു ആട്ടി ഓടിക്കാനും ആണ്‍ കുട്ടികൾ ഉണ്ടാവുമായിരുന്നു. ജമ്ബുവാന്റെ കാലത്ത് സൈൻ ചെയ്ത ഒരു കരാറും വെച്ച് വരുന്നവന്റെ മുഖത്തേക്ക് അത് കത്തിച്ചു എരിയണമാ യിരുന്നു.

 
പുരട്ചിക്ക് അത് വോട്ട് ബാങ്ക് ആണ്. കാരണം 90 ശതമാനം അണ്ണാചികളും കൃഷിയിലൂടെ ജീവിക്കുന്നവരാണ്. പിന്നെ തലയിൽ മൂള കുറവും, അതിനാൽ മുല്ലപ്പെരിയാർ കത്തിച്ചാൽ വോട്ട് കൂടും എന്ന് പുരട്ചിക്കറിയാം. അത് കരുണ യില്ലാത്ത നിധിക്കും അറിയാം. അവർ പാമ്പും കോണിയും കളിക്കും. ആണവ നിലയം ഉണ്ടാക്കിയപ്പോൾ അവിടത്തെ സാധാരണക്കാരെ ഒര്ക്കാഞ്ഞത് അതിന്റെ പിന്നിൽ അതിനെക്കാളും വലിയ മീൻ കിട്ടാനുണ്ടായിരുന്നത് കൊണ്ടാണ്.

 
പിന്നെ, കാര്യങ്ങൾ ഇങ്ങിനെ ഒക്കെ ആണെങ്കിലും ചിലത് പറയാതെ വയ്യ. ഡാം  എന്നല്ല പാലം റെയിൽവേ ഓവറ്ബ്രിട്ജ് അങ്ങിനെ എന്തായാലും അത് ബ്രിട്ടീഷ്‌ ടെക്നോളജി കൊണ്ട് ഉണ്ടാക്കിയതാണെങ്കിൽ പേടിക്കേണ്ട. ഇന്ത്യക്കാർ ഉണ്കാക്കിയതിനെക്കാലും ഉറപ്പും ബഹളവും ഉണ്ടാവും. അതിൽ സംശയം വേണ്ട. 300 വര്ഷം പഴക്കമുള്ള ഫറൂകിൽ ഉണ്ടായിരുന്ന പാലം  പൊളിക്കാൻ തന്നെ ഇടങ്ങേരായി, പിന്നെ നമ്മൾ ഉണ്ടാക്കിയതോ അഞ്ചു കൊല്ലം കഴിഞ്ഞപ്പോഴേക്കും പൊലിഞ്ഞു പാളീസായി. അങ്ങിനെ ഒരായിരം ഉദാഹരണങ്ങൾ ഉണ്ടല്ലോ പറയാൻ. സുര്ക്കി ആയാലും ഇനി തനി നാടാൻ കളി മണ്ണ് തന്നെ ആയാലും ഇന്ത്യക്കാർ ഉണ്ടാക്കു ന്നതിനെക്കാൽ ഉറപ്പുണ്ടാവും. താഴെ മെയിലിൽ പറഞ്ഞ സന്ദേഹങ്ങൾ എല്ലാം വെറുതെ. അന്നത്തെ ബ്രിട്ടീഷ്‌കാര് ഉപയോഗിച്ച ടെക്നോളജിയെ കുറിച്ചുള്ള വിവരമില്ലായ്മയോ അതോ നമ്മൾ പഠിച്ചിട്ടു അവിടെക്കെതായ്കയോ ആണ് അതിന്റെ പിന്നിൽ. മുല്ലപ്പെരിയാർ ഒരു നൂറു കൊല്ലം കൂടി 145 അടി വെള്ളം നിലനിർത്താൻ മാത്രം കെല്പുള്ളതാണ്.

 
പിന്നെ, വെള്ളം പോവുന്നത് തമില്നാട്ടിലെക്കല്ലേ, അവർ അത് ഉപയോഗിച്ച് പച്ചക്കറി ഉണ്ടാക്കട്ടെ, അത് കേരളത്തിലേക്ക് കയറ്റി വിടട്ടെ, എന്നാലല്ലേ നമ്മള്ക്ക് പുളിശ്ശേരിയും അവിയലും സാമ്പാറും ഒക്കെ ഉണ്ടാക്കാൻ കഴിയൂ, അല്ലാതെ നമുക്ക് കൃഷി ചെയ്യാൻ എവിടെ നേരം, ഉള്ള നേരം കൊടി  പിടിച്ചു നടക്കണം, മെയ്യനങ്ങാതെ പത്തു കാശ് ഉണ്ടാക്കാൻ ഉള്ള വഴി ഏതെന്നു നോക്കണം, രണ്ടായിരമല്ല രണ്ടു ലക്ഷം ഏക്കര് കൃഷി ഭൂമി വേണമെങ്കിലും എയർ പോർട്ട്‌ ഉണ്ടാക്കാൻ തീറെഴുതി കൊടുക്കാൻ നമുക്ക് ഒരു ഉളുപ്പുമില്ല. അതിനാൽ ഇനി വേറെ ഡാം ഉണ്ടാക്കി അതിലൂടെ കുറെ കോടികൾ തട്ടാനല്ലാതെ അത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല എന്നല്ല ഇപ്പോഴുള്ളതിന്റെ മുമ്പേ അത് പൊട്ടും. നമുക്കേതായാലും ആ വെള്ളം കൊണ്ട് യാതൊരു കാര്യവുമില്ല പിന്നെ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എന്ന മനോഭാവം കൊണ്ടെന്തു കാര്യം. അണ്ണാച്ചി ഉണ്ടാക്കട്ടെ നമുക്ക് അത് വാങ്ങി ശാപ്പിടാം, അതിൽ കീടനാശിനികൾ തെളിചെക്കാം. അത് കഴിച്ചു നമുക്ക് കാന്സരിന്റെയും പ്രമേഹതിന്റെയും ലോക തലസ്ഥാനമായി എന്നഭിമാനിക്കാം. എന്നിട്ട് മുഴത്തിനു പൊന്തി വരുന്ന മൾടി സ്പെഷിആലിറ്റി ആശുപത്രിയുടെ മുമ്പില ക്യു നില്ക്കാം.
തമിഴിൽ കൃഷിക്ക് വ്യവസായം എന്നാണു പറയുക അപ്പോൾ അവർ അതിൽ നിന്ന് മക്സിമം ലാഭം കൊയ്യും അത് സ്വാഭാവികം. പിന്നെ മുല്ലപ്പെരിയാർ വെള്ളം കൊണ്ട് നമുക്ക് ഉപയോഗമില്ല ഉള്ളവര ഉപയോഗിക്കട്ടെ. അവർ കോടികൾ കൊയ്യുന്നു എന്ന് പറയുന്നതില അര്തമില്ല, ചെല്ലുന്ന വെള്ളത്തില നിന്ന് കരണ്ട് ഉണ്ടാക്കി ഭാക്കി വെള്ളം കൃഷിക്കും ഉപയോഗിക്കുന്നു. പിന്നെ കമ്പം തേനി ഭാഗത്തുള്ള, മുന്തിരി, കൊയ്യ, ശപ്പോട്ട, കശുവണ്ടി, പൂ, വാഴ തെങ്ങ് തുടങ്ങിയ തോട്ടങ്ങളിൽ 60 ശതമാനവും മലയാളികളുടെത് തന്നെ ആണ്, കേരളത്തിലെ മിക്ക രാഷ്ട്രീയക്കാര്ക്കും സിനിമക്കാര്ക്കും അവിടെ തോട്ടങ്ങളുണ്ട്. അതിനാൽ  തമിഴനു കൊടുക്കുന്ന വെള്ളത്തിന്റെ ഗുണം മലയാളിക്ക് തന്നെ.

 
പിന്നെ കേരളത്തിലെ ഗവര്മെന്റിനു നട്ടെല്ലില്ല എന്നത് വേറെ കാര്യം. അത് കൊണ്ടല്ലേ നല്ല ഒരഭിപ്രായം പറയാൻ നമ്മുടെ ആധി കോടതിയെ അറിയിക്കാൻ പോലും വിവരമുള്ള ഒരു വകീൽ ഇല്ലാതെ പോയത്. മലയാളിയുടെ സന്ദേഹം ഡാമിന്റെ സുരക്ഷയും ഇടുക്കിയിലെ ജനങ്ങളുടെ ജീവനും ആണെങ്കിൽ ഡാം പൊട്ടിയാൽ അത് കൊണ്ട് വിപത്ത് നേരിടേണ്ടി വന്നേക്കാവുന്ന പ്രദേശത്തുള്ള എല്ലാവരെയും വലിയ സംഖ്യക്ക് തമിൾ നടിനെക്കൊണ്ട് ഇൻഷുർ ചെയ്യിക്കണം, അപ്പോൾ കോടതിക്ക് മനസ്സിലാവും ഇതിൽ രാഷ്ട്രീയമല്ല പേടി തന്നെ ആണെന്ന്. അങ്ങിനെയെങ്കിലും തമിഴ്നാട്ടിനെ നിലക്ക് നിരുതാമായിരുന്നു. പക്ഷെ അപ്പോൾ രാഷ്ട്രീയ ദല്ലാൾ മാരുടെ പോക്കെറ്റ്‌ വീര്ക്കില്ല അതിനാല അതിൽ താല്പര്യവുമില്ല എന്ന് മാത്രം.

 
തീരുന്നില്ല.

 
Rgds
masvlcy

 


 
2014-05-09 13:17 GMT+03:00 abdul razak jaras02@yahoo.com [Keralites] <Keralites@yahoogroups.com>:
 
 
 
 hi

 
always you are trying to criticize CPM and leftists.  Now a days even the bishop's in Idukki changed their mind but you are still on your stand.  In Achutha menon 's government  the real ruler is karunakaran. The central congress government played gambling with DMK ADMK , help Tamilnadu to got number of MP's  in parliment.

 
best regards

 
On Thursday, May 8, 2014 7:19 PM, Thomas Mathew <thomasmathew47@hotmail.com> wrote:
 


 
It s EMS Namboothirippad and Achuthamenon Governments, whic are responsible for signing the new agreement, answerable for the present situation. Will CPM and CPI take the responsibility and apologise to the Kerala people, for this big lapse

 
T, Mathew

 

From: prasoonkp1@gmail.com
To: Keralites@yahoogroups.com
Date: Wed, 7 May 2014 09:48:00 +0400
Subject: [www.keralites.net] മുല്ലപ്പെരിയാര്‍ അ ണക്കെട്ട് എന്തുകൊണ്ട ് സുരക്ഷിതമല്ല ?

 

 

 

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2013-ല്‍ പഴക്കം 117 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. 
തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചരിത്രവും കരാറും

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം

1886-ലെ പെരിയാര്‍ പാട്ടക്കരാറും 1970-ലെ പുതുക്കിയ കരാറും

 
 
 

 

www.keralites.net

 
 


 
 


 

 

 

 

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (4)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___