Friday, 15 June 2012

[www.keralites.net] Forgive and Feel the Strength

 

Fun & Info @ Keralites.net 
Fun & Info @ Keralites.net 
Weakness in another person can be contagious. One very good
Way to catch that weakness for yourself is with resentment.

And the best way to avoid taking on the weakness of others
Is with forgiveness. Forgiveness frees you to be strong and
to look forward.

What others may have said or done or failed to do cannot be
Changed now. What you can do now is to begin moving beyond
The pain with sincere forgiveness.

With forgiveness, you are no longer a victim. With
Forgiveness, you take control of your own destiny.

Forgiveness does not mean that you support or endorse what
Happened. Forgiveness means that you are bigger than what
Happened, and confident enough to move on past it.

Forgive, and stop poisoning your own life with the past
Transgressions of others. Forgive, and feel the strength of
Your own integrity.

 ~Ralph Marston~
 


Fun & Info @ Keralites.net 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക... റോഹിങ്ക്യാ അഭയാര്‍ത്ഥിപ്രവാഹം

 

മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റഖിനിയില്‍ ബുദ്ധ-മുസ്ലിം വിശ്വാസികള്‍ തമ്മില്‍ ഉടലെടുത്ത വര്‍ഗീയസംഘര്‍ഷം തുടരുകയാണ്. ഇരുപത്തിലൊന്നിലധികം പേര്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ റോഹിങ്ക്യാ മുസ്ലീംമതത്തില്‍ പെട്ടവര്‍ ജന്മനാടായ ബംഗ്ലാദേശിലേക്ക് പ്രവഹിക്കുകയാണ്. താല്‍ക്കാലിക ടെന്റുകള്‍ അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ തുറന്നിട്ടുണ്ട്. ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന ഇവരെത്തുന്ന ബോട്ടുകള്‍ തടഞ്ഞ് തിരിച്ചയക്കുന്നുണ്ട്. 1500 ഓളം പേരെ തിരിച്ചയച്ചതായി ബംഗ്ലാദേശ് അധികാരികള്‍ അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തികള്‍ റോഹിങ്ക്യാ മുസ്ലീംഅഭയാര്‍ഥികള്‍ക്കായി തുറക്കണമെന്ന് യു.എന്നും ഹ്യൂമന്‍റൈറ്റ്‌സ് വാച്ചും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ മുന്‍ദിവസങ്ങളിലെന്ന തന്നെ തുടരുകയാണ്. ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ തീരനഗരമായ ടെക്‌നാഫില്‍ കഴിഞ്ഞ ദിവസം എത്തിയ നൂറോളം മ്യാന്മര്‍ അഭയാര്‍ഥികളെ അതിര്‍ത്തി രക്ഷാസേന തിരിച്ചയച്ചു. ലോകത്ത് ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് റോഹിങ്ക്യാ മുസ്ലീംവിഭാഗം. പാസ്‌പോര്‍ട്ടും തിരിച്ചറില്‍ രേഖകളും ഇല്ലാത്ത ഈ വിഭാഗത്തിന് സ്വതന്ത്രസഞ്ചാരം അസാദ്ധ്യമാണ്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തിയ കുടിയേറ്റക്കാരാണ് റോഹിങ്ക്യാ മുസ്ലീം എന്ന് മ്യാന്മര്‍ ഭരണകൂടം പറയുമ്പോള്‍ ഇവര്‍ തങ്ങളുടെ ജനതയേയല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വിധിയെഴുതുന്നു. സ്വത്വമില്ലാത്ത ഒരു ജനവിഭാഗമായി റോഹിങ്ക്യാ മുസ്ലീം മാറ്റപ്പെടുന്നു. 1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തിന്റെ ആക്രമണത്തിന് വിധേയവരാവേണ്ടി വന്ന റോഹിങ്ക്യകള്‍ക്ക് ഇന്നും അതില്‍ നിന്ന് മോചനം ലഭിച്ചിട്ടില്ല.

Fun & Info @ Keralites.net
ബംഗ്ലാദേശ്: അതിര്‍ത്തിരക്ഷാസേനഭടന്മാരോട് തങ്ങളെയിവിടെ താമസിക്കാനനുവദിക്കണമെന്ന് കേണപേക്ഷിക്കുന്ന ഒരു റോഹിങ്ക്യാ മുസ്ലീംയുവാവ്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥിയായി കടല്‍മാര്‍ഗ്ഗം എത്തിയവരോട് തിരിച്ചുപോകാന്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന ആവശ്യപ്പെടുകയായിരുന്നു. (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
നാഫ് നദീ തീരത്ത് പെട്രോളിംഗ് നടത്തുന്ന ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേനാഭടന്മാര്‍.. 1500 ഓളം അഭയാര്‍ത്ഥികളെ തിരിച്ചയച്ചു. ബംഗ്ലാദേശിന്റെ നടപടിയില്‍ യുഎന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേനയുടെ വിസമ്മതത്തെ തുടര്‍ന്ന് ബോട്ടില്‍ തന്നെയിരിക്കുന്ന റോഹിങ്ക്യ മുസ്ലീംമതവിശ്വാസികള്‍ . (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
പാലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
ഒരു റോഹിങ്ക്യാ മുസ്ലീംയുവതി തന്റെ കുട്ടിയുമായി. നാഫ് നദി തീരം. ബംഗ്ലാദേശ്. (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
റോഹിങ്ക്യാകള്‍ വന്ന ബോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ റോഹിങ്ക്യാ കുട്ടിയെയുമെടുത്ത് ഒരു ബംഗ്ലാദേശ് യുവതി. (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
റോഹിങ്ക്യാ മുസ്ലീമുകള്‍ ബോട്ടില്‍ ഉപേക്ഷിച്ച കുട്ടി. (എ.പി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
സ്വകാര്യസ്ഥാപനങ്ങള്‍ നല്കിയ ഭക്ഷണം പങ്കിടുന്ന അമ്മയും കുട്ടികളും. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
അഭയാര്‍ത്ഥിക്യാമ്പിലേക്ക് വരുന്ന വൃദ്ധകള്‍ . മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
ഭക്ഷണവിതരണം. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
എല്ലാ കലാപങ്ങളുടേയും ഇരകള്‍ കുട്ടികളും സ്ത്രീകളുമാകുന്നു. മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
ഭക്ഷണം പങ്കിടുന്ന കുട്ടികള്‍. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
മ്യാന്മര്‍ അഭയാര്‍ത്ഥിക്യാമ്പ്. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
ഭക്ഷണം പങ്കിടുന്നു. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
തങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുവാന്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന ഒരു റോഹിങ്ക്യാ മുസ്ലീംയുവതി. (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന വിസമ്മതത്തെത്തുടര്‍ന്ന് തിരിച്ചുപോകാന്‍ തയ്യാറായിരിക്കുന്നവര്‍ . (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന തിരിച്ചുപോകാന്‍ ആജ്ഞാപിക്കുന്നു. (എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
(എപി ഫോട്ടോ: അനുരൂപ് ടിട്ടു)


Fun & Info @ Keralites.net
പലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍)


Fun & Info @ Keralites.net
പലായനം. (എപി ഫോട്ടോ: കിം മോംഗ് വിന്‍)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] വെല്‍ ഡാന്‍ കേരള പോലിസ്.. കോടി സുനി പിടിയില്‍

 

FORGIVE ME FOR RIGHTING IN ENGLISH, BUT LET ME PUT IT ON RECORD, THE KERALA POLICE HAVE TIME AND AGAIN SHOWN THAT THEY ARE SECOND TO NONE IN DETECTION AND CRIME INVESTIGATION AS WELL AS COURAGE. THEY HAVE PROVED IT AGAIN WITH A BANG.

NOW THE KING PIN SHOULD BE NABBED, PUT HAND CUFFS ON HIS LEGS AS WELL AND BIND HIM WITH CHAINS AROUND HIS FOUL BODY AND THEN PUT HIM IN THE SEA, THE MURDEROUS VILLAIN


From: Raj M <rajmrajm70@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, 14 June 2012 7:26 PM
Subject: [www.keralites.net] വെല്‍ ഡാന്‍ കേരള പോലിസ്.. കോടി സുനി പിടിയില്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ചൊക്ലി സ്വദേശി കൊടിസുനി എന്ന സുനില്‍കുമാര്‍ (32) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കൊലയാളി സംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, ഷാഫി എന്നിവരെയും പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ പേരാവൂര്‍ മുഴക്കുന്നിന് സമീപത്തെ പെരിങ്ങാനംമലയില്‍ നിന്നാണ് മൂവരും പിടിയിലായത്. ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണിത്. പ്രത്യേക പരിശീലനം ലഭിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ സായുധ പോലീസ് സംഘമാണ് ഇവരുടെ സങ്കേതം വളഞ്ഞത്.

പിടിയിലായ കൊടി സുനി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം ഇന്നോവ കാറില്‍ നിന്ന്‌ ഇറങ്ങി വെട്ടിയവരില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ കൊടി സുനി വ്യക്‌തമാക്കി. കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്‌ പാനൂരിലെ സിപിഎം നേതാവ്‌ പി.കെ കുഞ്ഞനന്തന്റെ നേതൃത്വത്തിലാണെന്നും സുനി സമ്മതിച്ചു. ഇവരുടെ അറസ്‌റ്റ് പോലീസ്‌ രേഖപ്പെടുത്തി. വടകര പോലീസ്‌ ക്യാംപില്‍ ചോദ്യം ചെയ്യലിന്‌ ശേഷം കൊടി സുനി, കിര്‍മാണി മനോജ്‌, മുഹമ്മദ്‌ ഷാഫി എന്നിവരെ വൈകിട്ട്‌ തന്നെ കോടതിയില്‍ ഹാജരാക്കും

ഒളികേന്ദ്രത്തില്‍ എത്തിയ പോലീസിനു നേരെ കൊടി സുനി റിവോള്‍വര്‍ ചൂണ്ടിയതായും റിപ്പോര്‍ട്ടുണ്ട്. മല്‍പ്പിടുത്തത്തിലുടെയാണ് പോലീസ് കൊടി സുനിയെ കീഴടക്കിയത്. ഇവരുടെ അറസ്‌റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നു പേരും കസ്റ്റഡിയിലായിട്ടുണ്ട്. കാരായി ശ്രീജിത്ത്,സുധീഷ്, രജീഷ് എന്നിവരാണ് പിടിയിലായ സിപിഎം പ്രവര്‍ത്തകര്‍. പിടിയിലാകുമ്പോള്‍ ഇവരില്‍നിന്ന് റിവോള്‍വറും കഠാരയും കണ്ടെടുത്തതായി സൂചനയുണ്ട്. വടകരയില്‍ എത്തിച്ച മൂവരെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഇവര്‍ക്ക് ഒളിത്താവളം ഒരുക്കിയ മൂന്നുപേരും പിടിയിലായിട്ടുണ്ട്. 20 ദിവസമായി ഇവര്‍ മുഴക്കുന്നില്‍ താമസിക്കുന്നുണ്ടെന്ന് ഒളിത്താവളം ഒരുക്കിയവര്‍ മൊഴി നല്‍കി. വനത്തിനുള്ളില്‍ പ്ലാസ്‌റ്റിക്‌ ഷീറ്റുകൊണ്ട്‌ നിര്‍മ്മിച്ചിരുന്ന കുടിലിലാണ്‌ ഒളിവില്‍ കഴിഞ്ഞിരുന്നത്‌. കൊതുകുവല, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുപ്പ്‌, മദ്യക്കുപ്പികള്‍, ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങള്‍, മരുന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവ അന്വേഷണ സംഘം കുടിലില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പൂര്‍ണ്ണ സജീകരണത്തോടെയാണ്‌ സംഘം ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന്‌ അന്വേഷണ സംഘത്തിന്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌.

അന്വേഷണ സംഘത്തിന്റെ നീക്കം പാര്‍ട്ടിക്ക്‌ ചോര്‍ത്തി നല്‍കിയിരുന്ന ഉദ്യോഗസ്‌ഥരെ ആശയക്കുഴപ്പത്തിലാക്കിയ ശേഷമായിരുന്നു സംഘത്തലവന്‍ അനൂപ്‌ കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നീക്കം നടത്തിയത്‌. കൊടി സുനി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളില്‍ നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. പെരിങ്ങാനം മലയിലേക്ക്‌ ഭക്ഷണ പൊതികള്‍ കൊണ്ടുപോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഈ മേഖലയില്‍ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. വനത്തിനുള്ളില്‍ രഹസ്യ സങ്കേതം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിരീക്ഷണ സംഘത്തെ പിന്‍വലിച്ച അനൂപ്‌ കുരുവിള കോണ്‍, തലശേരി ഡിവൈഎസ്‌പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്‌.പി ഓഫീസിലെ വിശ്വസ്‌തരായ പോലീസുകാരെ മാത്രം ഉള്‍പ്പെടുത്തി സംഘം രൂപീകരിച്ച്‌ വനത്തില്‍ കടക്കുകയായിരുന്നു. സംശയം ഉണ്ടാകാതിരിക്കാന്‍ മരപ്പണിക്കാരായി വേഷം മാറി ട്രാക്‌ടറിലും ടിപ്പര്‍ ലോറിയിലുമാണ്‌ സംഘം രാത്രി 11.30 ഓടെ വനാതിര്‍ത്തിയില്‍ എത്തിയത്‌. തുടര്‍ന്ന്‌ മൂന്ന്‌ കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നുകയറി പുലര്‍ച്ചെ മൂന്നു മണിയോടെ ഒളിത്താവളം വളയുകയായിരുന്നു. പോലീസ്‌ താവളത്തില്‍ കടക്കുന്നതുവരെ കൊടി സുനിയും മറ്റും ഉറക്കത്തിലായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ കൊടിസുനി പോലീസിനുനേരെ തോക്കുചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിന് ഒടുവിലാണ് മൂന്നുപേരെയും പോലീസ് കീഴടക്കിയത്. സിപിഎമ്മിന്റെ സുരക്ഷിത കേന്ദ്രത്തില്‍ പ്രത്യേക ഷെഡ്‌ നിര്‍മ്മിച്ചാണ്‌ ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്‌. തെരഞ്ഞെടുപ്പ്‌ കാലത്തു എതിര്‍കക്ഷികള്‍ക്ക്‌ പ്രചാരണത്തിന്‌ എത്താന്‍ പോലും കഴിയാത്ത ഇവിടെ പാര്‍ട്ടിക്കാരുടെ കണ്ണുവെട്ടിച്ച്‌ ആര്‍ക്കും പ്രവേശിക്കാനാവില്ല. ഒരു സിപിഎം ഏരിയ കമ്മറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയുമാണ്‌ തങ്ങള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കിവന്നിരുന്നതെന്ന്‌ ഇവര്‍ മൊഴി നല്‍കിയതായാണ്‌ സൂചന.

കഴിഞ്ഞ ദിവസം പിടിയിലായ എം.സി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നും നടത്തിയ അന്വേഷണത്തിലാണ് കൊടിസുനി അടക്കമുള്ളവര്‍ വലയിലായത്. കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യ കേന്ദ്രങ്ങളില്‍ മാറിമാറിത്താമസിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തി. അടുത്ത ദിവസങ്ങളിലാണ് കൊടിസുനി കണ്ണൂരില്‍ ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസിലെ ഒന്നാംപ്രതിയാണ് കൊടിസുനി. ചന്ദ്രശേഖരനെ വധിച്ച ഏഴംഗം സംഘത്തിലെ ആറുപേര്‍ ഇതോടെ പിടിയിലായി. ഷിനോജിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. ടി.കെ രജീഷ്, സിജിത്ത്, അനൂപ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ സംഘടിപ്പിച്ചതും കൊലയ്ക്കുമുമ്പ് ആയുധങ്ങള്‍ അഴിയൂരില്‍ ഒളിപ്പിച്ചതുമെല്ലാം കൊടിസുനിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല ആസൂത്രണം ചെയ്യുന്നതിന്റെ മുന്നോടിയായി സുനി ഒട്ടേറെത്തവണ ബൈക്കില്‍ ഒഞ്ചിയം വഴി ഓര്‍ക്കാട്ടേരിയിലെത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ ഏഴുപേരെയും പിടികൂടിയശേഷം ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പിടികൂടിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. മുഖ്യപ്രതിയായ കൊടിസുനി പിടിയിലായതൊടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ്, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി.രാമചന്ദ്രന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ജയരാജന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഏത് ദിവസമാണ് ചോദ്യം ചെയ്യുകയയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ടി.പി വധക്കേസില്‍ 38 പേരുടെ പ്രതിപ്പട്ടികയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ പി.ജയരാജന്റെ പേരും സംഘം ഉള്‍പ്പെടുത്തിയിട്ടുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___